Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മുസ്തഫയുണ്ടെങ്കിൽ കാറോടിക്കാൻ കാലെന്തിന്!
1994-ൽ മലപ്പുറത്തെ നൂറാടിപ്പാലത്തിനടുത്തു വച്ചുണ്ടായ ഒരു ഓട്ടോറിക്ഷ അപകടത്തിൽ സുഷ്മ്നനാഡി തകർന്ന് ശരീരം ഏതാണ്ട് പൂർണമായി തന്നെ തളർന്നുപോയ ഒരാൾ. തുടർന്ന് മാസങ്ങളോളം ചികിത്സയ്ക്കായി ആശുപത്രികൾ തോറുമുള്ള അലച്ചിലുകൾ. ഒന്നിനും പക്ഷെ, ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ നിന്നു മടങ്ങുന്പോൾ ആധുനിക വൈദ്യശാസ്ത്രം 95 ശതമാനം ശാരീരിക ന്യൂനതയായിരുന്നു അയാൾക്ക് കൽപ്പിച്ചത്. ആ ശരീരം കൊണ്ട് ഒരിക്കലും ഇനിയൊന്നും ചെയ്യാനാകില്ലെന്ന വിധിയെഴുത്ത് തന്നെയായിരുന്നു ഒരർഥത്തിൽ അത്. പക്ഷെ, ആ വിധിയെ സ്വന്തം ഇച്ഛാശക്തിയുടെ ബലത്തിൽ വെല്ലുവിളിച്ചു കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ജീവിതം തിരികെ പിടിച്ച കഥയാണ് മലപ്പുറം കോഡൂർ ചെമ്മംകടവിലെ തോരപ്പ മുസ്തഫയ്ക്ക് പറയാനുള്ളത്. ഒപ്പം അത് ശാരീരിക ന്യൂനതയുള്ള അനേകരുടെ ജീവിതത്തിൽ പലതരത്തിലും താങ്ങും തണലുമായ കഥ കൂടിയാണ്.
സാഹസിക ജീവിതം
അപകടം തകർത്തെറിയുന്നതിന് മുന്‍പ് സാഹസിക ജീവിതം ആഘോഷമാക്കിയ ആളായിരുന്നു മുസ്തഫ. മഴക്കാലത്ത് വെള്ളം നിറഞ്ഞു കവിഞ്ഞ് പുഴകൾ അപകടകരമായി ഒഴുകുന്പോൾ അത് നീന്തിക്കടക്കുക, കടലിൽ ആഴവും പാറക്കെട്ടുകളും നിറഞ്ഞിടങ്ങളിൽ ഉൗളിയിട്ടിറങ്ങി മീൻപിടിക്കുക, പേരിന് പോലും റോഡില്ലാത്ത മലമുകളിലേക്കും മറ്റും ജീപ്പ് ഓടിച്ചു കയറ്റുക തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളായിരുന്നു. ഇടക്കാലത്ത് സൗദിയിലെ റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം, തിരിച്ചു വന്ന് മലപ്പുറത്ത് ടാക്സി ഡ്രൈവറും മെക്കാനിക്കുമൊക്കെയായി. വാഹനങ്ങളോടും ഡ്രൈവിങിനോടും അതിരു കവിഞ്ഞൊരു കന്പം എന്നും ഇദ്ദേഹം മനസിൽ കൊണ്ടു നടന്നിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുന്പോൾ, സാഹസികതയോടുള്ള ഈ അഭിനിവേശവും വാഹന പ്രേമവുമൊക്കെ ജീവിതത്തിൽ ഒരിക്കൽ താൻ ഭീകരമായ അപകടത്തിൽപ്പെട്ട് തകർന്ന് തരിപ്പണമായി കിടക്കുന്പോൾ കരുത്തും കഴിവുമായി ഉയിർത്തെഴുന്നേൽക്കാനുള്ള അത്താണിയാകാൻ പടച്ചതന്പുരാൻ തന്നെ കണ്ടെത്തിയ വഴികളാണോ എന്ന് മുസ്തഫയ്ക്ക് തോന്നും. അല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി ഒന്നരവർഷക്കാലത്തോളം ഒന്നും ചെ യ്യാനാകാതെ കിടക്കയിലും വീൽച്ചെയറിലുമായി ജീവിതം തള്ളിനീക്കേണ്ടി വന്ന തനിക്ക്, അവസാനം ജീവിതത്തിന്റെ മറ്റൊരു തുരുത്തിലേക്ക് തുഴയാൻ വാഹനം തന്നെ തെരഞ്ഞെടുത്തു തന്നത് ആരുടെ പ്രേരണയാണ്?
ഇനിയെങ്ങനെ ജീവിക്കും?
ആശുപത്രിവാസം അവസാനിപ്പിച്ച് നിരാശയോടെ വീട്ടിലേക്ക് മടങ്ങു ന്പോൾ ഇനിയെങ്ങനെ ജീവിക്കും എന്ന ആധിയായിരുന്നു മുസ്തഫുടെ മനസു നിറയെ. പ്രായമായ ഉപ്പയും ഉമ്മയും. ഭാര്യ സഫിയ, മൂന്നു വയസുള്ള മ കൻ മുർഷിദ്. ഇദ്ദേഹമായിരുന്നു അവരുടെയൊക്കെ ഏക ആശ്രയം. അന്നുവരെ സന്പാദിച്ചതും ലോണെടുത്തതും കടംമേടിച്ചതുമൊക്കെയായി ലക്ഷങ്ങളാണ് ആശുപത്രികളിൽ ചെലവാക്കിയത്. എന്നിട്ടും ഗുണമൊന്നുമുണ്ടായില്ല. കിടക്കയിൽ സ്വയം ഒന്നനങ്ങിക്കിടക്കാൻ പോലും പരസഹായം വേണം എന്നതാണ് അവസ്ഥ. അരയ്ക്ക് കീഴ്പോട്ട് പൂർണമായും തളർന്ന് കിടപ്പാണ്. കൈകൾ പ്രയാസപ്പെട്ട് അനക്കാം. ആ തളർച്ചയിലും പക്ഷെ, മുസ് തഫയുടെ മനസിലെ പഴയ സാഹസികൻ തളരാതെ കിടന്നു. കുടുംബത്തെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനും എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കലശലായി.
അങ്ങനെ ഒരു ബേക്കറി ഇടാൻ തീരുമാനിച്ചു. അത് തരക്കേടില്ലാതെ നടന്നുവന്നു. അവിടെപ്പോയി ദിവസവും കാര്യങ്ങൾ നോക്കാൻ എന്താണു വഴി എന്ന ആലോചനയായി പിന്നീട്. കൈനറ്റിക്ക് ഹോണ്ടാ സ്കൂട്ടർ പ്രസിദ്ധമായ കാലമാണ്. അതിൽ ചില പരിഷ്കാരങ്ങളൊക്കെ വരുത്തി മൂന്നു വീലാക്കി ബേക്കറിയിലേക്കുള്ള പോക്കുവരവ് അതിലാക്കി. ആദ്യം സഹായത്തിന് ആളുണ്ടായെങ്കിലും പിന്നെ ഒറ്റയ്ക്കു തന്നെയായി യാത്ര. കുറച്ചൊക്കെ ചലനശേഷിയുള്ള കൈകൾകൊണ്ട് ഹാൻഡിൽ ഒരുവിധം തെറ്റില്ലാതെ നിയന്ത്രിച്ചു.
സ്കൂട്ടറിലേക്ക് കയറ്റാനും ഇറക്കാനും ഭാര്യയും ചില അടുത്ത സുഹൃത്തുക്കളും സഹായിച്ചു. പിന്നെ വീൽച്ചെയറിൽ നിന്ന് ഒറ്റയ്ക്ക് തന്നെ അതിൽ കയറാനും ഇറങ്ങാനും പരിശീലിച്ചു. ഒരുദിവസം ബേക്കറിയിൽ നിന്നും വീട്ടിൽ മടങ്ങിവന്നപ്പോൾ കാലിലെ സോക്സ് മുഴുവൻ ചോര. സ്കൂട്ടർ യാത്രയ്ക്കിടെ പെഡലിൽ നിന്ന് ഉൗർന്നുപോയ കാൽ വഴിനീളെ ടാർ റോഡിലുര ഞ്ഞ് സംഭവിച്ചതാണ്. കാലിന് സ്പർശന ശേഷിയില്ലാത്തതിനാൽ മുസ്തഫ അത് അറിഞ്ഞിരുന്നില്ല.
സ്കൂട്ടറിൽ നിന്ന് കാറിലേക്ക്
സ്കൂട്ടറിൽ ഉള്ള യാത്ര അന്ന് നിർത്തി. കാലിന് ചലനശേഷിയില്ലെങ്കിലും കാർ സ്വയം ഡ്രൈവ് ചെയ്ത് യാത്ര ചെയ്യണമെന്നായി പിന്നത്തെ ആഗ്രഹം. റിയാദിൽ ജോലി ചെയ്യുന്പോൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങിളിലെ പ്രസിദ്ധമായ കാർ കന്പനികൾ പ്രത്യേകമായി നിർമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ഇറക്കുമതി കാറുകളിൽ ശാരീരിക ന്യൂനതയുള്ള അറബികൾ സഞ്ചരിക്കുന്നത് മുസ്തഫ കണ്ടിരുന്നു. സ്വന്തമായി യാത്രയ്ക്ക് അത്തരം ഒരു കാർ നിർമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതത്ര എളുപ്പമല്ല എന്ന് അറിയാമായിരുന്നു, പ്രത്യേകിച്ചും മാന്വൽ നിയന്ത്രണ കാറുകളിൽ. അതിമോഹം എന്നു പറഞ്ഞ് പലരും കളിയാക്കിയപ്പോഴും ഭാര്യ സർവപിന്തുണയും നൽകി കൂടെ നിന്നു.
ഉടനെ പഴയൊരു മാരുതി-800 കാർ വാങ്ങി. അതിൽ കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബ്രേക്കും ആക്സലറേറ്ററും ക്ലച്ചും ഗിയറും പിടിപ്പിക്കാനുള്ള ശ്രമമായി പിന്നെ. മനസിന്റെ അടങ്ങാത്ത ആഗ്രഹം മാത്രം കൈമുതലാക്കിയുള്ള ധീരമായ ഒരു യജ്ഞം. അടുത്തൊരു സുഹൃത്ത് തന്റെ വർക്ക്ഷോപ്പിലെ ഒരുഭാഗം അതിനായി നിരുപാധികം വിട്ടു നൽകി. കടന്തമണ്ണയുള്ള വിജയൻ എന്നൊരു മെക്കാനിക്കിനെ ആ സമയത്ത് കൂട്ടുകിട്ടി. കാറിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താൻ അതീവ ഉത്സാഹശാലിയും ബുദ്ധിമാനുമാണ് വിജയൻ.
രണ്ടു വർഷത്തെ കഠിനവും നിരന്തരവുമായ പരീക്ഷണം. ആദ്യമൊക്കെ പരാജയം മാത്രമായിരുന്നു ഫലം. പക്ഷെ, നിരാശരാകാതെ ഇരുവരും പരിശ്രമം തുടർന്നു. അത് വിജയം കണ്ടു. 1999 ജനുവരി ഒന്നിന് (അതൊരു വെള്ളിയാഴ്ചയായിരുന്നു എന്ന് മുസ്തഫ ഇന്നും വ്യക്തമായി ഓർക്കുന്നു) കൈകൊണ്ട് കാർ നിയന്ത്രിച്ച് മുസ്തഫ ആദ്യം പള്ളിയിലും പിന്നീട് വീട്ടിലേക്കും പോയി. ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാകാത്ത മഹത്തായ മൂഹൂർത്തം എന്നാണ് അതിനെക്കുറിച്ച് ഇദ്ദേഹം പറയുന്നത്.
ഡൽഹിയിലേക്ക്...
ഓട്ടോമാറ്റിക്ക് കാറുകളിൽ അത്തരം പരീക്ഷണങ്ങളുമായി ചില കാറുകൾ ഇന്ത്യയിൽ അക്കാലത്ത് ഇറങ്ങിയിരുന്നു. എന്നാൽ മാന്വൽ നിയന്ത്രണമുള്ള കാറിൽ പൂർണമായും കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന രീതിയിൽ ഒരു പരിഷ്കാരം വിജയം കണ്ടതിന്റെ ഖ്യാതി മുഴുവൻ മുസ്തഫയ്ക്കാണ്. ഒരുപക്ഷെ, ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു കാർ നിർമിതി ആദ്യമായിരിക്കണം. അത് മുസ്തഫയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടൊരാൾ സ്വയം പരിഷ്കരിച്ചുണ്ടാക്കിയ കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത വാർത്ത പത്രമാധ്യമങ്ങൾ വലിയ ആഘോഷമാക്കി.
2001-ൽ സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പിന്റെ ക്ഷണപ്രകാരം നാഷണൽ ടെക്നോളജി എക്സിബിഷനിൽ പങ്കെടുക്കാൻ 2700 കിലോമീറ്ററുകൾ തന്റെ കാർ സ്വയം ഡ്രൈവ് ചെയ്ത് മുസ്തഫ ഡൽഹിയിലെത്തി. അപ്രാവശ്യം എക്സിബിഷനിലേക്ക് തെന്നിന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട ഏക വ്യക്തി ഇദ്ദേഹമായിരുന്നു. സുഹൃത്തുക്കൾ സഹായത്തിനായി കൂടെയുണ്ടായിരുന്നെങ്കിലും കൂടുതൽ സമയവും ഇദ്ദേഹം തന്നെയാണ് കാറോടിച്ചത്. നാലു ദിവസത്തെ യാത്രയിൽ ടോയ്ലറ്റിൽ പോകുന്നത് ഒഴിവാക്കാൻ ഇളനീർ മാത്രമാണ് കുടിച്ചത്. ബിബിസി അടക്കം വിദേശ മാധ്യമങ്ങൾ ഇദ്ദേഹത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ വാർത്തകൾ നൽകി. ഔട്ട്ലുക്ക് മാഗസിൻ മുസ്തഫയുടെ ഒരു എക്സ്ക്ലൂസീവ് അഭിമുഖം തന്നെ പ്രസിദ്ധീകരിച്ചു.
ഒറീസയിൽ നിന്നും രണ്ടു പേർ
ഏതാനും ദിവസങ്ങൾക്ക് ശേഷം ഒഡീഷയിൽ നിന്നു രണ്ടു പേർ അത്തരം വാഹനം തങ്ങൾക്കും നിർമിച്ചു നൽകുമോ എന്ന അന്വേഷണവുമായി മുസ്തഫയെ സമീപിച്ചു. നബാഡിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരായിരുന്ന അവർക്ക് കാലിന് സ്വാധീനമില്ലായിരുന്നു. തന്നെപ്പോലെ വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്ന പലർക്കും പല ആവശ്യങ്ങൾക്കായി ഡ്രൈവ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുസ്തഫ അന്ന് മനസിലാക്കി. അതോടെ അത്തരക്കാർക്കായി കാറുകളിൽ ആവശ്യാനുസരണം പരിഷ്കാരങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങി. നബാഡിലെ ആ ഉദ്യേഗസ്ഥർക്ക് വേണ്ടിയായിരുന്നു ആദ്യത്തെ കാർ നിർമാണം. തുടർന്ന് തൊടുപുഴയുള്ള റെജി എന്നൊരാൾക്ക് അത്തരം ഒരു കാർ നിർമിച്ചു നൽകി. പിന്നെ രമണറാവു എന്നൊരു ചെന്നൈ സ്വദേശിക്ക്. അന്വേഷണങ്ങൾ പിന്നെ തുടരെ വന്നു.
അപ്പോഴേക്കും മലപ്പുറത്തെ കോഡൂരിൽ പെർഫെക്ട് വെഹിക്കിൾ കാർ സെന്റർ എന്നൊരു സ്ഥാപനം മുസ്തഫ ആരംഭിച്ചിരുന്നു. കൂടെ മെക്കാനിക്ക് വിജയനും അദ്ദേഹത്തിന്റെ രണ്ടു സഹോദരൻമാരുമുണ്ട്. വിജയനാണ്് ഭിന്നശേഷിക്കാർക്കായുള്ള തന്റെ വാഹന നിർമിതിക്ക് പിന്നിലെ വലിയ വിജയരഹസ്യം എന്ന് തുറന്നു പറയാനും മുസ്തഫയ്ക്ക് മടിയില്ല.
കഴിഞ്ഞ 19 വർഷത്തിനിടയിൽ ശാരീരിക ന്യൂനതയുള്ളവർക്കായി 1400 കാറുകളാണ് മുസ്തഫ ഇങ്ങനെ പരിഷ്കരിച്ചു നൽകിയത്. ഭിന്നശേഷിക്കാരുടെ ആവശ്യാനുസരണം ലോകത്തിലെ എട്ട് കന്പനികളുടെ 46 തരം കാറുകളിൽ പരിഷ്കാരം വരുത്താനുള്ള അംഗീകാരം ഇന്ന് മുസ്തഫയും അദ്ദേഹത്തിന്റെ ഫെർഫെക്ട് വെഹിക്കിൾ കാർ സെന്ററും നേടിയെടുത്തിട്ടുണ്ട്. കൂടാതെ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ(എംവിഡി)അംഗീകാരവുമുണ്ട്.
മാരുതി മുതൽ വോൾവോ വരെ
ഈ സഹായങ്ങൾ തനിക്കും തന്നെപ്പോലെ ശാരീരിക ന്യൂനതയുള്ള ഒരുപാടുപേർക്കും വലിയ ഉപകാരമാണ് എന്ന് മുസ്തഫ പറയുന്നു. മുസ്തഫ ഡിസൈൻ ചെയ്തു നൽകിയ കാറുകൾ കേരളത്തിൽ മാത്രമല്ല കർണാടക, ആന്ധ്ര, തമിഴ്നാട്, ഒഡീഷ, ആന്‍ഡമാൻ നിക്കോബാർ എന്നിവിടങ്ങളിലൊക്കെയുള്ള നിരത്തുകളിൽ ഇന്ന് ഓടുന്നുണ്ട്. അവയിൽ ബിഎംഡബ്ല്യൂ, വോൾവോ, ഔഡി തുടങ്ങി ലോകത്തിലെ എല്ലാ വന്പൻ കന്പനിക്കാരുടെയും എല്ലാത്തരം ലക്ഷ്വറി കാറുകളും പെടും.
ആവശ്യക്കാരുടെ ശരീരത്തിന്റെ വൈകല്യം മനസിലാക്കി അതിന് അനുസൃതമായ വാഹന പരിഷ്കരണമാണ് നടത്തുന്നത് എന്നതിനാൽ മുസ്തഫയുടെ ഡ്രൈവിംഗ് കിറ്റുകൾക്ക് അതിനനുസരിച്ച് വിലയിലും മാറ്റമുണ്ട്. ഏറ്റവും ആധുനികമായ ഹൈഡ്രോളിക്ക് ടെക്നോളജിവരെ ഇന്ന് അദ്ദേഹം ഉപയോഗിക്കുന്നു.
ആദ്യകാലത്ത് കൈകൾ ചലിപ്പിക്കാൻ കഴിയാത്തവർക്കുവേണ്ടി വാഹനം നിർമിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ന് ഒരു വിരൽ കൊണ്ടു പോലും പ്രവർത്തിപ്പിക്കാവുന്ന ഡ്രൈവിംഗ് കിറ്റുകൾ മുസ്ത ഫ ഉണ്ടാക്കുന്നുണ്ട്. ഈയിടെ സ്വയം കാറോടിച്ചു പോയി പ്രധാനമന്ത്രിയെ കണ്ട കോഴിക്കോട്ടുള്ള പ്രജിത്ത് എന്നയാൾ ഉപയോഗിച്ചത് മുസ്തഫ ഡിസൈൻ ചെയ്ത വാഹനമാണ്.
ഇതിനൊക്കെ പുറമെ പ്രത്യക്ഷത്തിൽ ഇതുമായി ബന്ധമൊന്നുമില്ലാത്ത കാർഷിക മേഖലയിലും മുസ്തഫ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 16 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് അവിടെ പൂർണമായും ജൈവകൃഷി പരീക്ഷിക്കുകയാണ് ഇദ്ദേഹം. കപ്പയും വാഴയും പച്ചക്കറികളും ഉൾപ്പെടെ എല്ലാം അവിടെ കൃഷി ചെയ്യുകയും അവയ്ക്ക് കൃത്യമായ വിപണി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ 1.35 ഏക്കറിൽ ലൈഫ് ലൈൻ എന്ന പേരിൽ, വംശനാശം നേരിടുന്ന 360ൽ പരം ഒൗഷധസസ്യങ്ങളുടെ അപൂർവ കലവറയായ ഒരു തോട്ടവും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിജയകരമായി നടന്നുവരുന്നുണ്ട്.
ശാരീരിക ന്യൂനതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട്
ശാരീരിക ന്യൂനത സംഭവിച്ചവർ ആരുടെ മുന്‍പിലും ഔദാര്യത്തിനു ചെന്നു കൈനീട്ടാതെ സ്വയംപര്യാപ്തത നേടുന്ന ഒരു സമൂഹമാണ് മുസ്തഫയുടെ സ്വപ്നം. അതിനായി ചില പ്രവർത്തന മാതൃകയ്ക്ക് അദ്ദേഹം തുടക്കമിട്ടുകഴിഞ്ഞു. സൂര്യ ടിവിയിലെ ഡീൽ ഓർ നോ ഡീൽ പരിപാടിയിൽ പങ്കെടുത്തു കിട്ടിയ മുന്നര ലക്ഷം രൂപയുമായി മലപ്പുറത്തെ ചക്കിപ്പറന്പിൽ ഭിന്നശേഷിക്കാർക്കായി സിഎംസി വെല്ലൂരിന്റെ മാതൃകയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവൃത്തികളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം. ഒരു സുഹൃത്ത് അതിനായി 54 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ധനസഹായം നൽകുകയും അതിന്റെ കാ ര്യങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. നാലു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ സ്ഥാപനം ഇനി ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി പൂർണമായ തോതിൽ പ്രവർത്തിച്ചു തുടങ്ങും.
ഈ സ്ഥാപനത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് വളരെ വലിയ കാര്യങ്ങളാണെന്ന് മുസ്തഫ പറയുന്നു. ഉദാഹരണത്തിന് ഒരാൾക്ക് അപകടത്തിൽ കാര്യമായ ശാരീരിക ന്യൂനത സംഭവിക്കുന്നു എന്നു വയ്ക്കുക. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അയാൾ വീട്ടിലെത്തിയാൽ കിടക്കയിലോ വീൽച്ചെയറിലോ ആയി മരിച്ചതിന് തുല്യം നരകിച്ച് ജീവിക്കും. ആ സ്ഥിതിക്ക് മാറ്റമുണ്ടാകണം.
അത്തരം വ്യക്തികൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തിന് കാട്ടിക്കൊടുക്കാനുള്ള ഒരു ശ്രമമാണ് മുസ്തഫ വിഭാവന ചെയ്യുന്നത്. അവരെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിച്ച് ഫിസിയോ തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ പലതരം ചികിത്സകളിലൂടെ അവരുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മാറ്റിയെടുക്കാനാണ് നോക്കുക. തുടർന്ന് അവരോരുരുത്തർക്കും ഇണങ്ങുന്ന തൊഴിൽ പരിശീലനം നൽകും. ഡ്രൈവിംഗ് പഠിപ്പിക്കും.അവർക്ക് പൊതുവെയുള്ള അപകർഷതാബോധം ഇല്ലാതാക്കാനുള്ള ക്ലാസുകൾ നൽകും. ചുരുക്കത്തിൽ അവരെ പുതിയൊരു മനുഷ്യരാക്കി മാറ്റും. അവിടെ പരിശീലനം കിട്ടി പുറത്തിറങ്ങുന്ന ഒരു ഭിന്നശേഷിക്കാരനു സമൂഹത്തിന്റെ സഹതാപമോ ഒൗദാര്യമോ കൂടാതെ ഒരു തൊഴിലെടുക്കാനുള്ള പ്രാപ്തിയുണ്ടായിരിക്കും എന്ന് ഒട്ടൊരു അഭിമാനത്തോടെ മുസ്തഫ പറയുന്നു.
അപകടത്തെത്തുടർന്ന് ആയിരം ജന്മങ്ങളുടെ ദുഃഖവും ദുരിതവും ദുരന്തവും ഏറ്റുവാങ്ങിയപ്പോഴുള്ള ചില അഭിശപ്ത നിമിഷങ്ങളിൽ അറിയാതെ ദൈവത്തെ വിളിച്ച് മുസ്തഫ കരഞ്ഞു ചോദിച്ചിരുന്നു-എന്തിനാണ് എനിക്കു നീ ഈ ജന്മം തന്നത് എന്ന്. പക്ഷെ, ഇന്ന് അദ്ദേഹമത് കുറ്റബോധത്തോടെ തിരുത്തുന്നു. ആരോഗ്യവാനായാണ് ജീവിച്ചിരുന്നതെങ്കിൽ ഒരു സാധാരണ മനുഷ്യനായി മാത്രം അറിയപ്പെട്ട് മരിച്ചു പോകുകയും മറന്നുപോകുകയും ചെയ്യുമായിരുന്ന താൻ, ഇന്ന് സമൂഹത്തിലെ കുറേ ആളുകളുടെ മനസിലും ജീവിതത്തിലും ഒരിക്കലും മായ്ക്കാനും മറക്കാനും കഴിയാത്തവിധം അടയാളപ്പെടുത്തപ്പെട്ടത് തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ചു കൊണ്ട് ചെയ്ത സേവനങ്ങളിലൂടെയാണ്.
മിനീഷ് മുഴപ്പിലങ്ങാട്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top