അണ്ണാൻ ആനയോളം
അയാൾ സ്വന്തമായി ഒരു വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുടുംബവിഹിതമായി കിട്ടിയ പതിനഞ്ചു സെന്‍റ് സ്ഥലം മാത്രമാണ് സ്വത്തെന്നു പറയാൻ ആകെ ഉള്ളത്. അയാൾ തൊമ്മച്ചൻ, ഭാര്യ ലീലാമ്മ . ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിരണ്ട് വർഷമായി. മക്കൾ അനൂപും പ്രിയയും. അനൂപ് ബിടെക് വിദ്യാർഥിയും പ്രിയ ഡിഗ്രി വിദ്യാർഥിനിയുമാണ്. തൊമ്മച്ചന് രണ്ടു വർഷംമുന്പു വരെ റബ്ബർ വ്യാപാരം ഉണ്ടായിരുന്നു.

പള്ളിക്കടുത്തുള്ള വാടകക്കെട്ടിടത്തിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. നഷ്ടം ഏറിവന്നതിനാലാണ് റബ്ബർ വ്യാപാരം നിറുത്തിയത്. ഇപ്പോൾ അയാൾക്ക് പറയത്തക്ക തൊഴിലൊന്നുമില്ല. ലീലാമ്മയുടെ ആങ്ങളയും അനുജത്തിയും ഗൾഫിലാണ്. അവരാണ് ഈ കുടുംബത്തെ സാന്പത്തികമായി ഇപ്പോൾ പിൻതുണയ്ക്കുന്നത്. തൊമ്മച്ചനും ഭാര്യയും മക്കളും അയാളുടെ മൂത്ത ജ്യേഷ്ഠനൊപ്പം തറവാട്ടു കുടുംബത്തിലാണ് താമസിക്കുന്നത്. ലീലാമ്മയും തൊമ്മച്ചന്‍റെ സഹോദര ഭാര്യ കുഞ്ഞമ്മയും തമ്മിൽ വലിയ സ്നേഹത്തിലൊന്നുമല്ല. എന്നു മാത്രമല്ല കൂടെക്കൂടെ അവർ തമ്മിൽ വാക്കേറ്റവും വഴക്കും ഉണ്ടാകാറുമുണ്ട്.

പൊറുതിമുട്ടിയാണ് കുടുംബവിഹിതമായി കിട്ടിയ സ്ഥലത്ത് വീട് വയ്ക്കാമെന്ന തീരുമാനത്തിലേക്ക് തൊമ്മച്ചൻ എത്തിച്ചേർന്നത്. അയൽപക്കത്ത് താമസിക്കുന്ന തൊമ്മച്ചന്‍റെ കുടുംബത്തിൽതന്നെപെട്ട ജോണിയെക്കൊണ്ടാണ് വീടിന്‍റെ പ്ലാൻ വരപ്പിച്ചത്. ജോണി സിവിൽ ഡിപ്ലോമക്കാരനാണ് . തൊമ്മച്ചനും കുടുംബാംഗങ്ങളും വീടിനെ സംബന്ധിച്ചുള്ള തങ്ങളുടെ ആഗ്രഹാവശ്യങ്ങൾ പ്രകടമാക്കിയതിനനുസരിച്ചാണ് ജോണി പ്ലാൻ വരച്ചത്. പതിനെട്ട് ലക്ഷം രൂപയുടേതാണ് എസ്റ്റിമേറ്റ്.

സൗകര്യങ്ങൾ ഇത്തിരികൂടി വേണം എന്നുള്ള ലീലാമ്മയുടെ അഭിപ്രായം മാനിച്ച് ജോണി പ്ലാൻ പിന്നെയും മാറ്റി വരച്ചു. പ്ലാനിൽ മാറ്റം വരുത്തിയപ്പോൾ എസ്റ്റിമേറ്റ് തുക ഇരുപത്തിരണ്ട് ലക്ഷമായി. എപ്പോഴുമൊന്നും വീട് പണിയാനാവില്ലെന്നും പണിയുന്പോൾ നന്നായും സൗകര്യപ്രദമായും പണിയണമെന്നുമുള്ള പലരുടെയും ഉപദേശപ്രകാരമാണ് തൊമ്മച്ചനും കുടുംബവും തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള വീട് പണിയിക്കാൻ പോകുന്നത്. തൊമ്മച്ചന്‍റെ ഇപ്പോഴത്തെ സാന്പത്തികാവസ്ഥ അറിയാവുന്ന പലരും അയാളോട് ചോദിച്ചത് എടുത്താൽ പൊങ്ങുന്ന ഭാരം എടുത്താൽ പോരേ എന്നാണ്.

തൊമ്മച്ചനോട് പലരും ചോദിച്ച ചോദ്യത്തിന്‍റെ അർത്ഥം അയാൾക്ക് നന്നേ മനസിലായി. രണ്ട് മക്കളുടെ പഠന ച്ചെലവും വീട്ടുചെലവുകളും ലീലാമ്മയുടെ സഹോദരരുടെ ഒൗദാര്യംകൊണ്ട് മാത്രമാണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകാൻ കഴിയുന്നത് എന്ന് അറിയാവുന്ന തൊമ്മച്ചനും ലീലാമ്മയും എന്ത് കണ്ടിട്ടാണ് ഇത്രയും വലിയൊരു വീട് പണിയാൻ തുനിയുന്നത്? മാത്രവുമല്ല, തൊമ്മച്ചന്‍റെ റബ്ബർ വ്യാപാരംവഴി വന്ന സാന്പത്തിക ബാധ്യതയും ഇപ്പോൾ ഈ കുടുംബത്തിന് ഉണ്ടാകുമല്ലൊ. ഇനിയും ലീലാമ്മയുടെ സഹോദരങ്ങളുടെയോ കുടുംബത്തിൽപ്പെട്ട മറ്റാരുടെയെങ്കിലുമോ ഒക്കെ സ്വത്ത് കണ്ടിട്ടാണോ തൊമ്മച്ചനും കുടുംബവും ഇത്തരമൊരു തീരുമാനത്തിലേക്ക് വന്നിട്ടുള്ളത്. കണ്ണും കെട്ടി മുന്നോട്ട് ചാടുന്നത് അപകടകരമാകാനാണ് സാധ്യത. അത് തൊമ്മച്ചന്‍റെ വീട് പണിയുടെ കാര്യത്തിലും യാഥാർത്ഥ്യമാകാൻ ഇടയുണ്ട്.

കൂട്ടുകുടുംബ സംവിധാനത്തിൽ ജീവിക്കുന്പോൾ കൂടെ കഴിയുന്ന കുടുംബാംഗങ്ങളുമായി ചേർന്നു പോകാൻ ശ്രദ്ധിക്കുന്നത് ബുദ്ധിപരമായ ഒരു കാര്യമാണ്. പ്രത്യേകിച്ച്, സാന്പത്തിക ഞെരുക്കം അനുഭവിക്കുന്പോൾ. ലീലാമ്മയ്ക്ക് കുഞ്ഞമ്മയുമായി കുറെനാളുകൂടി മനപ്പൊരുത്തത്തോടെ ആ വീട്ടിൽ കഴിയാൻ പറ്റിയിരുന്നെങ്കിൽ വീടുപണി സാവകാശം തുടങ്ങിയാൽ മതിയായിരുന്നു. അതിനോടകം മകന് ജോലി ലഭിക്കുകയും ഒരു സ്ഥിരവരുമാനം ആ വീട്ടിലേക്ക് വരുകയും ചെയ്യുമായിരുന്നു. ഒപ്പം തൊമ്മച്ചന് ഒരു തൊഴിൽ കണ്ടെത്താനുള്ള സാവകാശവും ഉണ്ടായിരുന്നു. തന്നെയുമല്ല, അവരെ സംബന്ധിച്ചിടത്തോളം ആഡംബരം എന്ന് പറയാവുന്ന ഒരു വീട് പണിയേണ്ട ആവശ്യം ഇപ്പോൾ അവർക്കുണ്ടായിരുന്നോ എന്നും ചിന്തിക്കേണ്ടതാണ്.

ഒരുപക്ഷേ മറ്റ് ബാധ്യതകൾ ഒന്നുമില്ലങ്കിൽ കൈവശമുള്ള സ്ഥലം ഈടു വച്ച് ലോണ്‍ എടുക്കാമായിരിക്കാം. പക്ഷേ, ആ തുക പിന്നീട് വീട്ടാൻവേണ്ടി തൊമ്മച്ചനും കുടുംബവും നെട്ടോട്ടം ഓടേണ്ടി വരുകയില്ലേ? തൽക്കാലം ഒരു വാടകവീട്ടിലേക്ക് മാറിയിട്ട് വീട് പണിയും മറ്റും സാവകാശമാക്കാമായിരുന്നു. ലോണെടുത്തും കുടുംബാംഗങ്ങളുടെ സഹായം സ്വീകരിച്ചുമൊക്കെ വീട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞെന്നു വരാം. എസ്റ്റിമേറ്റ് തുകയുടെ കൂടെ അതിന്‍റെ പത്ത് ശതമാനം വർധനകൂടി കൂട്ടി വേണം പണി തീരുന്പോഴുള്ള ചെലവ് തുക കണക്കു കൂട്ടാൻ.

പിന്നീടങ്ങോട്ടുള്ള മാസങ്ങളിൽ പലിശയും ലോണ്‍ തുകയും ഒക്കെ അടയ്ക്കാനും വീട്ടുകാര്യങ്ങളും മക്കളുടെ പഠന കാര്യങ്ങളുമൊക്കെ നടത്താനും തുടങ്ങുന്പോൾ മൂക്കറ്റം വെള്ളത്തിൽ മുങ്ങിനിൽക്കുന്ന അനുഭവമായിരിക്കും തൊമ്മച്ചനും ഭാര്യക്കും ഉണ്ടാകുക. ഒരു കടം വീട്ടാനും കാര്യം നടത്താനും മുന്തിയ പലിശയ്ക്ക് പിന്നെയും കടമെടുക്കുന്ന രീതി പലർക്കുമുണ്ടല്ലൊ. ആ രീതി ഇവിടെയും അവലംബിച്ചെന്ന് വരാം. തൊമ്മച്ചനോടും കുടുംബത്തോടും എനിക്ക് പറയാനുള്ളത് ഇവ മാത്രം, കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ, അണ്ണാൻ ആനയോളം വാ പൊളിക്കരുത്.

സിറിയക് കോട്ടയിൽ