വഴിപിഴയ്ക്കുന്ന മാതാപിതാക്കൾ
അയാൾ പഴി പറയുന്നത് തന്‍റെ ഭാര്യയെയാണ്. അവളാണ് എല്ലാത്തിനും കാരണക്കാരി എന്നാണ് അയാളുടെ ഭാഷ്യം. ആ സ്ത്രീ അയാളെ ഉപേക്ഷിച്ച് പോയിട്ട് വർഷം പത്തായി. മലബാറിൽ ഇളയ ആങ്ങളയ്ക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഇരുവരും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലിപ്പോൾ. അയാൾ രോഗിയാണ്. കൂടെ രണ്ടാമത്തെ മകനും ഭാര്യയുമാണ് താമസിക്കുന്നത്. അവർക്ക് മക്കളില്ല. മകനും മരുമകൾക്കും തന്‍റെ സ്വത്ത് മാത്രം മതിയെന്നും തന്നോട് തെല്ലും താൽപര്യമില്ലെന്നുമാണ് അയാൾ പറയുന്നത്. ഉള്ള ഭൂസ്വത്തൊക്കെ ഇപ്പോഴും അയാളുടെ പേരിൽതന്നെയാണ്.

കൊടുക്കേണ്ടവർക്കൊക്കെ കൊടുക്കേണ്ടതുപോലെ കൊടുക്കുമെന്ന് പറയുന്നതല്ലാതെ കുടുംബസ്വത്ത് ഭാഗം വയ്ക്കാൻ ഇപ്പോഴും അയാൾ തയാറായിട്ടില്ല. ഈയൊരു കാരണംകൊണ്ടുതന്നെ മക്കൾ മൂന്നുപേർക്കും മരുമക്കൾക്കും അയാളോട് നീരസമുണ്ട്. ഉള്ളതെല്ലാം തന്‍റെ മരണത്തിനു മുന്പ് മക്കളുടെ പേരിൽ കൊടുത്താൽ താൻ വഴിയാധാരമാകുമെന്ന ചിന്തയാണ് ഇപ്പോഴും അയാളെ നയിക്കുന്നത്. ചെയ്യേണ്ടതൊക്കെ നേരത്തെ ചെയ്യാതെ പോയാൽ മരണശേഷം സ്വത്തിന്‍റെ പേരിൽ മക്കൾ വഴക്കുകൂടേണ്ടിവരുമെന്ന് അയാളുടെ ബന്ധുക്കൾ അയാളോട് പറഞ്ഞെങ്കിലും ഇപ്പോഴും അയാളുടെ മനസ് മാറിയിട്ടില്ല. തന്‍റെ ഭാര്യയെ എങ്ങനെയെങ്കിലും തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ തന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന ചിന്തയിൽ ഒരു ബന്ധുവഴി ഭാര്യയുമായി അയാൾ ബന്ധപ്പെട്ടെങ്കിലും കഴിഞ്ഞ പത്ത് വർഷമായി തന്നെ അന്വേഷിക്കാത്ത ഒരു മനുഷ്യന്‍റെ കൂടെ പൊറുക്കാനൊന്നും തന്നെ കിട്ടില്ല എന്ന പിടിവാശിയിലാണ് ആ സ്ത്രീ.

അപ്പന്‍റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാനൊന്നും തങ്ങളില്ലെന്നും മക്കളെ കേൾക്കുന്ന വ്യക്തിയായിരുന്നു അപ്പനെങ്കിൽ ഇതുപോലൊന്നും സംഭവിക്കുമായിരുന്നില്ലന്നുമാണ് മക്കൾ പറയുന്നത്. ഏതായാലും നാളുകൾ മുന്നോട്ട് പോകുംതോറും കക്ഷിയുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ഏതെങ്കിലുമൊരു അഗതിമന്ദിരത്തിൽ ശിഷ്ടകാലം ചെലവഴിച്ചാലോ എന്നു പോലും അയാൾ ഇപ്പോൾ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അപ്പന് ഇത്തരമൊരു ചിന്തയുണ്ടെന്ന കാര്യം മണത്തറിഞ്ഞ മക്കൾ സ്വത്തിന്‍റെ പേരിൽ അപ്പനെതിരേ കേസിന് പോകാൻ ആലോചിച്ചെങ്കിലും അതൊന്നും നിയമത്തിനു മുന്നിൽ വിലപ്പോകില്ല എന്നുളള വിദഗ്ധോപദേശത്തിന്‍റെ വെളിച്ചത്തിൽ അതിനൊന്നും തുനിയേണ്ടെന്ന തീരുമാനത്തിലാണവരിപ്പോൾ.

സ്വന്തം സുഖവും സുരക്ഷിതത്വവും മാത്രം ലക്ഷ്യംവച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കുടുംബനാഥൻ. സ്വാർത്ഥതയാണ് കക്ഷിയുടെ മുഖമുദ്ര. അയാളുടെ സാന്നിദ്ധ്യവും ഇടപെടലുകളും കുടുംബാംഗങ്ങൾക്കേവർക്കും സന്തോഷവും സുരക്ഷിതത്വവും പകരേണ്ടതിന് പകരം സന്താപവും അസ്വസ്ഥതയുമാണ് നൽകുന്നത്. വീടും വീട്ടുകാരും സ്വത്തുവകകളുമെല്ലാം തന്‍റെ സുഖത്തിനും സൗകര്യത്തിനുംവേണ്ടിമാത്രം എന്നു ചിന്തിക്കുന്ന കുടുംബനാഥന് എത്രകണ്ട് കുടുംബത്തിന്‍റെ സുസ്ഥിതിക്കും വളർച്ചയ്ക്കുമായി നിലകൊള്ളാൻ കഴിയും .

വിവാഹബന്ധത്തിലൂടെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീപുരുഷന്മാർ വ്യത്യസ്ത വ്യക്തികളാണെങ്കിലും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ ഒരേ മനസോടെ കുടുംബത്തിന്‍റെ പൊതുനന്മ ലാക്കാക്കി പ്രവർത്തിക്കാൻ കടപ്പെട്ടവരായി മാറുകയല്ലേ? അപ്പനമ്മമാരായി മാറുന്ന ഭാര്യാഭർത്താക്കന്മാർ അവരിലൂടെ ജന്മംകൊള്ളുന്ന ഭാവി തലമുറകൾക്കായി സ്വാർത്ഥലാഭം വെടിഞ്ഞ് തങ്ങൾക്കുള്ളതും തങ്ങളെത്തന്നെയും പൂർണമായും നൽകാൻ കടപ്പെട്ടവരായി തീരുകയല്ലേ?. കുടുംബജീവിതം നൽകലിന്‍റെ വേദിയാണ്. സ്വാർത്ഥചിന്ത കുടുംബത്തെ പടുത്തുയർത്തുകയില്ല, തകർക്കുകയേ ഉള്ളൂ. മക്കൾക്ക് പങ്കുവയ്ക്കലിന്‍റെ മാതൃക നൽകാൻ കടപ്പെട്ട കുടുംബനാഥൻ തന്നെ സ്വാർത്ഥതയുടെ അവതാരമായി മാറുന്നതിനെ കുടുംബജീവിതത്തെപ്പറ്റി നന്നായി ചിന്തിക്കുന്ന ആർക്കും പിൻതുണയ്ക്കാനാവുകയില്ല.

പങ്കുവയ്ക്കലിന്‍റെ വലിയൊരു വേദിയാകേണ്ട കുടുംബത്തിൽ അതിന്‍റെ കാരണവർ തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ആ കുടുംബത്തിലെ മക്കൾ തമ്മിൽ അവരുടെ ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട സാഹോദര്യത്തെയാകും അപകടത്തിലാക്കുന്നത്. സമൂഹത്തിന്‍റെ അടിസ്ഥാനമായി നിലകൊള്ളേണ്ട കുടുംബങ്ങൾ വിഭജിത കാഴ്ചപ്പാടോടുകൂടിയും നിലപാടുകളോടുകൂടിയും നിലകൊള്ളുന്പോൾ സമൂഹത്തിന്‍റെ ശൈഥില്യത്തിന് അത് കാരണമാകും എന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലൊ.

മക്കൾ വഴിപിഴച്ച് പോകുന്നു എന്ന് പറയുന്ന മാതാപിതാക്കളും കുടുംബസ്നേഹികളും പല കുടുംബങ്ങളിലും അതിന് മുഖ്യകാരണം ആ കുടുംബങ്ങളിലെ മാതാപിതാക്കൾ തന്നെ വഴിപിഴച്ചുപോകുന്നതല്ലേ എന്ന് ചിന്തിക്കേണ്ടതാണ്. ഉത്തമ മാർഗദർശികളാകേണ്ട മാതാപിതാക്കൾ ദുർമാതൃകകളായി ഭവിക്കുന്പോൾ വഴിപിഴച്ച് പോകുന്ന മക്കളെ ആർക്കാണ് പഴിക്കാൻ കഴിയുക.

സിറിയക് കോട്ടയിൽ