Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കോംഗോയിലെ തടവറയിൽ നിന്ന്
കുടിവെള്ളത്തിന്റെ കുപ്പി കാലിയാകുന്പോൾ അതിൽ മൂത്രമൊഴിക്കാം. മലവിസർജനത്തിന് ഒരു ചെറിയ കന്നാസ്. പിറ്റേന്നു രാവിലെ അതെടുത്തുകൊണ്ടുപോകുംവരെ ഇടുങ്ങിയ ജയിൽമുറിയിൽ അതിനടുത്താണ് കഴിയുന്നത്. ചെയ്യാത്ത കുറ്റത്തിന് 140 കോടി രൂപ ആവശ്യപ്പെട്ട് കോംഗോയിലെ രഹസ്യാന്വേഷണവിഭാഗമായ എ.എൻ.ആർ. ബന്ദിയാക്കിവച്ച കോട്ടയം കാണക്കാരി സ്വദേശി ബാബു ജോസ് പറയുന്നു, മരണത്തിന്റെ മണമുള്ള 59 കറുത്ത ദിനങ്ങളെക്കുറിച്ച്. സ്വാതന്ത്ര്യത്തിന്റെ വില എന്തെന്നറിയാൻ ഇതു കേൾക്കുക...
എ.എൻ.ആർ പിടിച്ചുകൊണ്ടുപോയാൽ കോംഗോ നദിയിൽ കെട്ടിത്താക്കുകയേ ഉള്ളു. പഴഞ്ചൊല്ലല്ല, കോംഗോയിൽ ഇപ്പോഴുമുള്ള പറച്ചിലാണ്. കോംഗോയിലെ തടവറയിൽ ബന്ദിയാക്കപ്പെട്ടു കിടക്കുന്പോൾ കോട്ടയം കാണക്കാരി, മുട്ടപ്പള്ളിൽ ബാബു ജോസ് ആ നാട്ടുവർത്തമാനം ഓർത്തു. ആദ്യം ബുനിയ പട്ടണത്തിലെയും പിന്നീട് തലസ്ഥാനമായ കിൻഷാസയിലെയും ജയിലുകളിലാണ് ബാബു ചെയ്യാത്ത കുറ്റത്തിനു മൂന്നാംകിട തടവുകാരനെപ്പോലെ കിടന്നത്. കിൻഷാസ തടവറയിൽനിന്ന് എട്ടുകിലോമീറ്റർ അകലെ കോംഗോ നദി ഒഴുകുന്നു, ശാന്തമായി.
2018 നവംബർ 29
സമയം രാവിലെ 8.45. കോംഗോയിലെ ചെറുപട്ടണമായ ബുനിയയിലെ റീജണൽ ഓഫീസിൽ പതിവു ജോലികൾ തുടങ്ങിയതേയുള്ളു ബാബു. ഐക്യരാഷ്ട്രസംഘടനയുടെ ദൗത്യസേനയ്ക്കുവേണ്ടി വിവിധ രാജ്യങ്ങളിൽ റേഷൻവിതരണം നടത്തുന്ന ഏജൻസിയാണ് എസ്-കോ. ഓപ്പറേഷൻ മാനേജരായ ബാബു ജോസിനെ തേടി ഏറിയാൽ 22 വയസു പ്രായം തോന്നിക്കുന്ന രണ്ടു യുവതികൾ ധൃതിയിൽ കയറിവന്നു. രഹസ്യാന്വേഷണ ഏജൻസിയായ എഎൻആറിൽനിന്നാണെന്നു പരിചയപ്പെടുത്തി. സുരക്ഷാ സംബന്ധമായ ചില കാര്യങ്ങൾ സംസാരിക്കാൻ പട്ടണത്തിലുള്ള തങ്ങളുടെ ഓഫീസിലേക്ക് ഉടൻ ചെല്ലണമെന്നാണ് അവരുടെ ആവശ്യം. എന്തു സുരക്ഷാ കാര്യം എന്ന ചോദ്യത്തിന് അത് അവിടെ ചെന്നിട്ടു പറയാമെന്നായിരുന്നു മറുപടി. ബാബു അവർക്കൊപ്പം ഇറങ്ങിയില്ല. യുഎൻ റീജണൽ ഓഫീസിന്റെയും എസ്-കോ ഹെഡ് ഓഫീസിന്റെയും അനുമതിയില്ലാതെ തനിക്കു വരാനാവില്ലെന്നു പറഞ്ഞതോടെ അവർ ഫോണ്‍ വിളിക്കാൻ അനുവദിച്ചു. യുഎന്നിന്റെ ചീഫ് ഓഫ് റേഷൻ ഓഫീസറെ കിട്ടി. സംസാരിക്കുന്നതിനിടെ ഒരു യുവതികൂടി കടന്നുവന്നു. ആരും യുണിഫോമിലല്ല, തിരിച്ചറിയൽ കാർഡും കാണിച്ചില്ല. മിനിറ്റുകൾക്കകം രണ്ടു പുരുഷന്മാർകൂടി ഓഫീസിലേക്കു കയറി. ഫോണ്‍ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം ഇരുവശത്തും നിന്നുകൊണ്ട് അവർ ബാബുവിനെ പുറത്തേക്കു കൊണ്ടുപോയി. എഎൻആറിന്റെ ഒൗദ്യോഗിക വാഹനങ്ങളൊന്നുമില്ല. ഒരു കാറിൽ ബാബുവിനെ കയറ്റിക്കൊണ്ട് അതിവേഗം പോയി. എട്ടു കിലോമീറ്റർ അകലെ എഎൻആർ ഓഫീസിലെത്തി. അതിനകത്തു കയറിയ ഉടനെ ഓഫീസിലേക്കോ വീട്ടിലേക്കോ ഫോണ്‍ ചെയ്യാൻ അനുവദിച്ചു. താമസിയാതെ ചോദ്യം ചെയ്യൽ തുടങ്ങി. യുഎന്നിനെക്കുറിച്ചും എസ്-കോയെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെ ഏറെനേരം ചോദിച്ചു. അവർക്ക് ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാൽ പരിഭാഷകനായി ഇംഗ്ലീഷും ഫ്രഞ്ചും പ്രാദേശികഭാഷയായ സൊഹേലിയും അറിയാവുന്ന ആളെ വരുത്തി.
140 കോടി മോചനദ്രവ്യം
ഒടുവിൽ കാര്യം പറഞ്ഞു. എസ്-കോയുടെ പ്രാദേശിക ട്രാൻസ്പോർട്ടറായ ട്രോപ്പിക്കൽ ബിസിനസ് എന്ന കന്പനി എസ്-കോയുടെ പേരു പറഞ്ഞ് കോംഗോ-ഉഗാണ്ട അതിർത്തിയിലൂടെ നികുതി വെട്ടിച്ച് ചരക്കുകടത്തിയിരിക്കുന്നു. നികുതി നഷ്ടമായി 20 മില്യണ്‍ ഡോളർ (140 കോടി ഇന്ത്യൻ രൂപ) നല്‍കണം. ബൽജിയം സ്വദേശിയുടേതാണ് ട്രോപ്പിക്കൽ ബിസിനസ്. അവർക്ക് യുഎന്നുമായി നേരിട്ടു ബന്ധമില്ല. അതുകൊണ്ട് എസ്-കോ നഷ്ടപരിഹാരം നല്‍കണമെന്നാണ് എഎൻആർ ആവശ്യപ്പെടുന്നത്.
പണത്തിനായി കന്പനിയെ ഫോണിൽ ബന്ധപ്പെടാൻ അനുവദിച്ചു. കന്പനിയുടെ കോംഗോയിലെ ഉന്നത ഉദ്യോഗസ്ഥനും ഇറ്റാലിയൻ സ്വദേശിയുമായ ഫാബിയോയെ ഫോണിൽ കിട്ടി. തങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തിന് ഇത്രയും ഭീമമായ തുക നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു നിയമനടപടികളോ ചർച്ചകളോ നടത്താമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എഎൻആർ ഉദ്യോഗസ്ഥനുമായി അദ്ദേഹം സംസാരിച്ചു. തങ്ങൾ കുറ്റംചെയ്തെങ്കിൽ അതിന്റെ തെളിവ് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, എഎൻആർ അതിനു തയാറായില്ല.
അണ്ടർ അറസ്റ്റ്
രാത്രി എട്ടുമണിക്കാണ് ഇതൊക്കെ സംഭവിച്ചത്. കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന തോന്നൽ ബാബുവിനെയും അസ്വസ്ഥനാക്കി. രാവിലെ മുതൽ ഭക്ഷണവും കഴിച്ചിട്ടില്ല. വേണമെങ്കിൽ ഓഫീസിൽ വിളിച്ചുപറഞ്ഞ് ഭക്ഷണം എത്തിച്ചുകൊള്ളാനാണ് അവർ പറഞ്ഞത്. ഒന്‍പതു മണി ആയപ്പോൾ ഒരു ഉദ്യോഗസ്ഥനെത്തി യു ആർ അണ്ടർ അറസ്റ്റ് എന്നു പറഞ്ഞു. പിന്നെ കൊണ്ടുപോയത് ആ ഓഫീസിനോടു ചേർന്നുള്ള താത്കാലിക ജയിലിലാണ്. ഇതിനിടെ കന്പനിയിൽനിന്ന് അറിയിച്ചതനുസരിച്ച് ഒരാൾ ഭക്ഷണം എത്തിച്ചു. ജയിലിലെ ഒരു മുറിയിൽ കിടത്തി ഇരുന്പു വാതിൽ അടച്ചു. അതോടെ ജീവിതത്തിൽ ആദ്യമായി ബാബു ജയിലിൽ അടയ്ക്കപ്പെട്ടു.
തടവുകാരൻ
ആ തടവറയിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഫാനോ നിലത്തു വിരിക്കാൻ ഒരു ഷീറ്റ് പോലുമോ ഉണ്ടായിരുന്നില്ല. ഇരുന്പഴിയുടെ വിടവിലൂടെ വരുന്ന വെളിച്ചത്തിൽ വെറുതെ തറയിൽ കുത്തിയിരുന്നു. കൊതുകുശല്യം അസഹനീയമാണ്. വെള്ളംകുടിക്കാൻ തരുന്ന കുപ്പിയിലെ വെള്ളം തീരുന്പോൾ മൂത്രമൊഴിക്കാം. ചെറിയൊരു പ്ലാസ്റ്റിക് കാൻ വച്ചിട്ടുണ്ട്. അതിനകത്ത് മലവിസർജനം നടത്തണം. രാവിലെ 7.30ന് ആളു വരുന്പോൾ കുപ്പിയിലെ മൂത്രവും കാനിലെ വിസർജ്യവും കൊടുക്കണം. പിറ്റേന്നു രാവിലെ 7.30നു മാത്രമേ വീണ്ടും ആൾ എത്തുകയുള്ളു. അതുവരെയുള്ള മല മൂത്രാദികൾ മുറിയിൽ തന്നെ സൂക്ഷിച്ചുവച്ചുകൊള്ളണം. അവിടെയിരുന്നാണ് ഭക്ഷണം കഴിക്കലും. ഇത്തരം ആറു തടവുമുറികൾ അവിടെയുണ്ട്. അതിൽ ഒരെണ്ണത്തിൽ ആറുപേർ വീതമാണുള്ളത്. മിക്കവരും രാഷ്ട്രീയ തടവുകാരാണ്. അവരും ഇതേ അവസ്ഥയിലാണ്. അസഹനീയമായ ദുർഗന്ധത്തിലാണ് തടവുകാർ കുത്തിയിരിക്കുന്നത്. ബാബുവിന് ഓഫീസിൽനിന്ന് ഇടയ്ക്കിടെ ഭക്ഷണം എത്തിച്ചിരുന്നു. അവർ കൊടുത്തുവിട്ട ഒരു കിടക്കയും ലഭിച്ചു. ഫോണ്‍ അവർ വാങ്ങിവച്ചു. പിന്നെ ദിവസം ഒരു നേരം ഭാര്യയെ ഫോണ്‍ വിളിക്കാൻ അനുവദിച്ചു. അഞ്ചു മിനിറ്റാണ് സമയം. നാട്ടിലേക്കു ഭാര്യയെ വിളിക്കാനും ഫോണ്‍ ഡയൽചെയ്തു ശബ്ദം കേട്ടാലേ നമ്മുടെ കൈയിലേക്കു തരികയുള്ളു. രണ്ടു ദിവസം കഴിഞ്ഞതോടെ ഫോൺവിളിയും വിലക്കി.
എഎൻആറിന്റെ ഭരണം
രഹസ്യാന്വേഷണ ഏജൻസിയായ എഎൻആർ പ്രസിഡന്റിന്റെ കീഴിലായിരുന്നു. ഈ സംഭവം നടക്കുന്പോൾ കോംഗോയിൽ ജോസഫ് കബിലയാണ് പ്രസിഡന്റ്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി ഫെലിക്സ് ഷിസേക്കെഡി തെരഞ്ഞെടുക്കപ്പെട്ടു. എഎൻആറിനു പോലീസിനോടോ കോടതിയോടോ മനുഷ്യാവകാശ സംഘടനകളോടോ ഒന്നിനും ഉത്തരം പറയേണ്ടതില്ല. എഎൻആർ പിടിച്ചുകൊണ്ടുപോയാൽ എവിടെയാണെന്നുപോലും ആർക്കും അറിയാനാകില്ല. അതുകൊണ്ടാണ് നാട്ടുകാർ പറയുന്നത് എഎൻആർ കൊണ്ടുപോയാൽ കോംഗോ നദിയിൽ കെട്ടിത്താഴ്ത്തുകയാണെന്ന്. പ്രസിഡന്റിനോ രാജ്യത്തിനോ എതിരായി പ്രവർത്തിക്കുന്നതായി സംശയം തോന്നിയാൽ പിടിച്ചുകൊണ്ടുപോകും. വ്യക്തിവൈരാഗ്യം തീർക്കാനും ഈ സംവിധാനം ദുരുപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾക്കു വിധേയമായിട്ടുള്ള സംഘടനയാണിത്. ആളുകളെ ജയിലിൽനിന്നു മറ്റു ജയിലുകളിലേക്ക് ഉൾപ്പെടെ കൊണ്ടുപോകുന്നത് കണ്ടെയ്നർ ലോറികളിലാണ്. കാര്യങ്ങളറിയാൻ പോലും പത്രക്കാരോ രാഷ്്ട്രീയക്കാരോ മനുഷ്യാവകാശ പ്രവർത്തകരോ എഎൻആറിന്റെ ഓഫീസുകളിൽ വരില്ല.
ബാബുവിന്റെ അടുത്ത മുറിയിൽ കിടന്നവരിൽ ഒരാൾ ഒരു മേജറായിരുന്നു. 17 മാസമായി അയാൾ ഈ ജയിലിലുണ്ട്. കഴിഞ്ഞ ദിവസം അയാളുടെ ഭാര്യ മരിച്ചു. കാലുപിടിച്ച് അപേക്ഷിച്ചിട്ടും മൃതദേഹം കാണാൻ അയാളെ അവർ അനുവദിച്ചില്ല. സംസ്കാരം നടത്തിയ ദിവസം മുഴുവൻ അയാൾ ആ തടവറയിലൂടെ കരഞ്ഞുകൊണ്ട് ഓടിനടക്കുകയായിരുന്നു. പ്രസിഡന്റിനെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോ പറഞ്ഞതു മാത്രമാണ് അയാളെ അകത്തിടാൻ കാരണം. ഒന്നിനും തെളിവ് വേണ്ട. ആരോടും മറുപടിയും പറയേണ്ട.
കിൻഷാസയിലേക്കുള്ള യാത്ര
ബുനിയയിൽ എത്തിയിട്ട് ഒരാഴ്ച. ഒരു ദിവസം രാവിലെ ഉദ്യോഗസ്ഥർ വന്നിട്ട് വേഗം ഇറങ്ങാൻ പറഞ്ഞു. പെട്ടെന്ന് ഒരു ജീപ്പിൽ കയറ്റി. മൂന്നു കിലോമീറ്റർ എത്തിയപ്പോഴേക്കും റോഡിൽ പ്രസിഡന്റിനെതിരേ എതിർ വിഭാഗത്തിന്റെ പ്രകടനം നടക്കുകയാണ്. പെട്ടെന്ന് ബാബുവിനെ ജീപ്പിൽനിന്നിറക്കി. ഒരു മോട്ടോർ സൈക്കിളിന്റെ പിന്നിലിരുത്തി വനത്തിലൂടെ ബുനിയ എയർപോർട്ടിലെത്തിച്ചു. വിമാനമാർഗം കിസാൻഗനി എയർപോർട്ടിലും അവിടെനിന്ന് കിൻഷാസയിലും എത്തിച്ചു. അവിടെനിന്ന് 30 കിലോമീറ്റർ അകലെയുള്ള എഎൻആർ ജയിലിലേക്കാണ് കൊണ്ടുപോയത്. അമേരിക്കൻ എംബസിക്ക് അടുത്താണ് ജയിൽ. എട്ടാം നിലയിലുള്ള ജയിൽമുറിയിലാണ് ബാബുവിനെ പാർപ്പിച്ചത്. കുറഞ്ഞത് 10 വർഷമെങ്കിലുമായി വൃത്തിയാക്കിയിട്ടില്ലാത്ത ഒരു മുറിയായിരുന്നു അത്. ചെരിപ്പും ബൽറ്റും ഉൾപ്പെടെ ബാക്കിയുണ്ടായിരുന്നതും അവർ വാങ്ങിയെടുത്തു. ധരിച്ചിരുന്ന നിക്കറും ബനിയനും മാത്രമാണ് ആകെയുള്ളത്. സെക്യൂരിറ്റിക്കാരനു ഡോളർ കൊടുത്താൽ ഭക്ഷണം വാങ്ങിത്തരും. കുറച്ച് ഡോളർ കന്പനിയിൽനിന്ന് അവരെ ഏല്പിച്ചിരുന്നു. അതുകൊണ്ടാണ് ഭക്ഷണം വാങ്ങിത്തരുന്നത്. അഞ്ചു ഡോളറിന്റെ ഭക്ഷണം വാങ്ങിത്തന്നാൽ 25 ഡോളറിന്റെ കണക്കെഴുതും. വീട്ടിലേക്കും ഫോണ്‍ വിളിക്കാൻ അനുവാദമില്ല. രണ്ടു തവണ സെക്യൂരിറ്റിക്കാരന് കൈക്കൂലി കൊടുത്ത് വീട്ടിലേക്കു ഫോണ്‍ വിളിച്ചു. വീട്ടിൽ ഭാര്യ മരിയയോടും മക്കളായ ഷാരോണിനോടും ഷെല്ലിയോടും കഷ്ടപ്പാടൊന്നും പറഞ്ഞില്ല.
എസ്-കോയുടെ ഇടപെടൽ
ഇതിനിടെ എസ്-കോ വിവിധ തലത്തിൽ ബാബുവിനെ മോചിപ്പിക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടേയിരുന്നു. വിവിധ ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന ഒരാളെ എഎൻആറിന്റെ ഓഫീസിൽ ബാബുവിന്റെ കാര്യങ്ങൾക്കായി നിയോഗിച്ചു. കോംഗോ സ്വദേശിയായ റിച്ചാർഡ്. അതിന് അനുവാദത്തിനായി എഎൻആറിൽ നല്‍കിയത് ദിവസം 100 ഡോളർ വീതമാണ്. അത്രയും കൈക്കൂലി നല്‍കിയെങ്കിലും അയാൾക്ക് ബാബുവിനെ എപ്പോഴും കാണാൻ പറ്റുകയുമില്ല. ഭക്ഷണം കൊടുക്കാനെന്നു പറഞ്ഞ് റിച്ചാർഡ് ദിവസത്തിൽ ഒരു തവണ ബാബുവിനടുത്തെത്താൻ ശ്രമിച്ചു. കന്പനി മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നോ മറ്റോ പറഞ്ഞുള്ള ഒരു തുണ്ടുകടലാസ് ഹസ്തദാനം ചെയ്യാനെന്ന മട്ടിൽ കൈമാറും. മറ്റു ചിലപ്പോൾ കൈവെള്ളയിലെഴുതി ബാബുവിനു വായിക്കാവുന്നതുപോലെ സെക്യൂരിറ്റിക്കാരന്റെ കണ്ണു വെട്ടിച്ചു കാണിക്കും. ബാക്കി സമയം മുഴുവൻ തടവറയുടെ ചുമരിലേക്കു നോക്കി വെറുതെ ഇരിക്കും.
പ്രാദേശിക ഭാഷ അറിയാത്തതിനാൽ സെക്യൂരിറ്റിക്കാരനോടും സംസാരിക്കാനാവില്ല. കടുത്ത ഏകാന്തത ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. എറണാകുളം സ്വദേശിയും കോംഗോ കേരള സമാജം പ്രസിഡന്റുമായ ജെറോഷ് ജി. കണിപ്പിള്ളി ഇടയ്ക്കിടെ റിച്ചാർഡുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ജെറോഷ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. എസ്-കോ ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫ്രാങ്കോ സനോട്ടി, ഡയറക്ടർ ഓഫ് ഓപ്പറേഷൻ ജോണ്‍ വിൻതാം എന്നിവർ നയതന്ത്ര ചർച്ചകൾ തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു. കോംഗോയിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രസിഡന്റും പ്രമുഖ ബിസിനസുകാരനുമായ ഉത്തരേന്ത്യക്കാരൻ ഹരീഷ് ജഗ്ദാനി ഏറെ ശ്രമങ്ങൾ നടത്തി. റിച്ചാർഡ് കൈമാറുന്ന തുണ്ടുകടലാസുകളിലൂടെ ബാബുവിനും ചില പ്രതീക്ഷകൾ ഉണ്ടായി.
ഇതിനിടെ ജോസ് കെ. മാണി എം.പി. കോംഗോയിലെ ഇന്ത്യൻ അംബാസഡർ നിനാ ഷെറിങ്ങിന് ഇ-മെയിൽ അയച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യനും ശ്രമങ്ങൾ നടത്തി.
ജനുവരി 26, "യു ഫിനിഷ്'
ഇന്ത്യ റിപ്പബ്ലിക് ദിനത്തിലേക്കു കടന്ന ദിവസം പുലർച്ചെ 12.05ന് ജയിൽ കാവൽക്കാരൻ ബാബുവിനെ വിളിച്ചുണർത്തി. വാതിൽ തുറന്ന് യു ഗോ, യു ഗോ എന്ന് അവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അടുത്ത ജയിലിലേക്കോ മറ്റെവിടേക്കോ മാറ്റുകയാണെന്നാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റ ബാബു കരുതിയത്. മനസിലാകാതെ നിന്ന ബാബുവിനോട് അയാൾ ഉച്ചത്തിൽ അറിയാവുന്ന ഇംഗ്ലീഷ് ഉപയോഗിച്ച് യു ഫിനിഷ്, യു ഫിനിഷ് എന്നു പറഞ്ഞു. അതോടെ ബാബുവിന്റെ ഭയം ഇരട്ടിയായി. അർധരാത്രി കഴിഞ്ഞ ആ നിമിഷത്തിൽ ഫിനിഷിന്റെ അർഥം എന്താണെന്നോർത്ത് ഭയപ്പെട്ടുനിന്ന ബാബുവിന്റെ മുന്നിൽനിന്ന് തലയിണയും ബെഡ്ഷീറ്റും മിച്ചമുണ്ടായിരുന്ന ഭക്ഷണവും ഉൾപ്പെടെ എല്ലാം കാവൽക്കാർ പരസ്പരം തട്ടിപ്പറിച്ചെടുക്കുകയാണ്. തല മരച്ചുപോയി.
എട്ടാംനിലയിൽനിന്ന് ബാബുവിനെ താഴെ എത്തിച്ചു. അപ്പോൾ അവിടെ ഹരീഷ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഹരീഷ് പ്രസിഡന്റ് കബിലയുമായി നേരിട്ടു ബന്ധമുള്ള ആളാണ്. ഉടൻതന്നെ എഎൻആർ ഓഫീസിൽനിന്ന് ബാബുവിനെ ഹരീഷിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഇനി നിങ്ങൾ എന്റെ കൂടെയാണ് ഭയപ്പെടേണ്ട എന്നു പറഞ്ഞു. കുടിക്കാൻ വെള്ളവും ധരിക്കാൻ വസ്ത്രവും നല്കി. പിറ്റേന്ന് രാവിലെ ഇന്ത്യൻ എംബസിയിലെത്തിച്ചു. അതോടെ ഒരിക്കലും ഉണ്ടാകില്ലെന്നു കരുതിയ മോചനം ബാബു തിരിച്ചറിഞ്ഞു.
മോചനത്തിനായി 18 ലക്ഷത്തോളം രൂപ എഎൻആറിനു നല്കി. ബാബുവും ഹരീഷുമാണ് ആ തുക തത്കാലം നല്‍കിയത്. എസ്-കോ ഈ തുക ബാബുവിനു നല്‍കാമെന്നു സമ്മതിച്ചു. എന്തൊക്കെയായിരുന്നു ചർച്ചകൾ. മോചിപ്പിച്ചതിനുള്ള യഥാർഥ കരാറുകൾ എന്തൊക്കെ? തുടങ്ങി പല കാര്യങ്ങൾക്കും കൃത്യമായ ഉത്തരം ബാബുവിനും അറിയില്ല. എസ്-കോയിലെ 25 വർഷം നീണ്ടുനിന്ന വിദേശ ജോലി അവസാനിപ്പിക്കേണ്ടി വന്നത് ഇത്തരമൊരു ദുരനുഭവത്തിലൂടെയായി എന്നു മാത്രം വ്യക്തമായി അറിയാം.
ജോസ് ആൻഡ്രൂസ്
-ഫോട്ടോ സനൽ വേളൂർ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top