Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഇസ്രയേൽ ഗോയി നമ്മോടു പറയുന്നത്
പ
തിനേഴാം നൂറ്റാണ്ടിൽ പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ജീവിച്ചിരുന്ന സന്പന്നനായ ഒരു യഹൂദനായിരുന്നു ഇസ്രയേൽ ഗോയി. അറുപിശുക്കനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതിനു കാരണവുമുണ്ടായിരുന്നു. ഭിക്ഷയാചിച്ച് എത്തുന്നവരെ അദ്ദേഹം ഗെയിറ്റിനു പുറത്തുനിർത്തിയല്ലാതെ അവർക്ക് ഒന്നും കൊടുക്കുവാൻ തയാറായിരുന്നില്ല. അതുപോലെ, സമൂഹത്തിലെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു സംഭാവന ചോദിച്ച് എത്തിയിരുന്നവരെയും അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
ഗോയിക്ക് അടുത്ത ബന്ധുക്കളായി ആരുമുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തനിയെ ചെയ്തു ലളിതമായ രീതിയിൽ ജീവിതം നയിച്ചു. അദ്ദേഹം ആരെയും സഹായിക്കാത്തതിനെക്കുറിച്ചു യഹൂദസമൂഹത്തിൽ വലിയ അതൃപ്തിയായിരുന്നു. അദ്ദേഹം യഹൂദരുടെ സൽപ്പേരിനു കളങ്കം ചാർത്തുന്നു എന്നായിരുന്നു അവരുടെ ആരോപണം.
വർഷങ്ങൾ അങ്ങനെ കടന്നുപോയി. ഗോയി അവശനും ക്ഷീണിതനുമായി. ഒരു ദിവസം ക്രാക്കോയിലെ ബറിയൽ സൊസൈറ്റിയുടെ ഭാരവാഹികളെ വിളിച്ചുവരുത്തി തന്റെ മരണാനന്തര നടപടികളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. തന്നെ സംസ്കരിക്കുന്ന സ്ഥലത്തിന് ഉൾപ്പെടെ എന്തു ചെലവുവരുമെന്നായിരുന്നു പ്രധാനമായും അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
പിശുക്കനായി അറിയപ്പെട്ടിരുന്ന ഗോയിയിൽനിന്നു കുറെ പണം തട്ടിയെടുക്കാമെന്നു കരുതി അവർ വലിയൊരു തുക പറഞ്ഞു. അദ്ദേഹം സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒന്നും കൊടുത്തിട്ടില്ലല്ലോ എന്നു പറഞ്ഞുകൊണ്ടായിരുന്നു അവർ വലിയൊരു തുക പറഞ്ഞത്. പണക്കാർക്കും പാവങ്ങൾക്കും പ്രത്യേകം പ്രത്യേകം നിരക്കുകളാണുള്ളതെന്നും സെമിത്തേരിയുടെ ഭാരവാഹികൾ അദ്ദേഹത്തെ അറിയിച്ചു.
യഹൂദസമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള സെമിത്തേരിയായിരുന്നു അത്. ഗോയി അവരോടു പറഞ്ഞു: "ഞാൻ പാവങ്ങളെ സഹായിക്കുന്നുണ്ടോ എന്നതു നിങ്ങൾ അറിയേണ്ട കാര്യമില്ല. എന്റെ ചെയ്തികളെക്കുറിച്ചു ദൈവമാണ് എന്നെ വിധിക്കേണ്ടത്. നിങ്ങളല്ല.'
അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം അദ്ദേഹം തുടർന്നു: "എനിക്കു സെമിത്തേരിയിലെ ഏറ്റവും അപ്രധാനമായ സ്ഥലം തന്നാൽ മതി. നിങ്ങൾ മറ്റു സാധാരണക്കാരോടു വാങ്ങുന്ന തുക മാത്രമേ ഞാൻ നല്കൂ.' ഗോയിയുടെ കർക്കശമായ ഈ നിലപാടുമൂലം സെമിത്തേരിയുടെ ഭാരവാഹികൾക്ക് അദ്ദേഹം പറഞ്ഞത് അംഗീകരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
ഇതെക്കുറിച്ചുള്ള വാർത്ത യഹൂദസമൂഹത്തിൽ പെട്ടെന്നു പ്രചരിച്ചു. വാർത്ത കേട്ടവരെല്ലാം ഗോയി മരിക്കുന്പോൾ അദ്ദേഹം തന്റെ പണംകൂടെ കൊണ്ടുപോകുവാൻ ഒരുങ്ങുകയാണ് എന്ന് ആക്ഷേപിച്ചു. അധികം താമസിയാതെ അദ്ദേഹം മരിച്ചു. അധികമാരും സംബന്ധിക്കാതെ അദ്ദേഹത്തിന്റെ സംസ്കാരകർമം നടന്നു.
അദ്ദേഹം മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്രാക്കോയിലെ പ്രധാന റബ്ബിയായ യോംടോവ് ഹെല്ലറുടെ വസതിയിലേക്കു ധാരാളംപേർ സഹായം തേടിയെത്തി. അതുവരെ സംഭവിക്കാതിരുന്ന കാര്യമാണിത്. അദ്ദേഹം മറ്റ് റബ്ബിമാരെ വിളിച്ചു ചോദിച്ചപ്പോൾ അവർക്കും ഇതേ അനുഭവമാണ് ഉണ്ടായിരുന്നത്.
എന്താണു സംഭവിക്കുന്നത് എന്ന് ആർക്കും മനസിലായില്ല. തന്മൂലം, സഹായം തേടിവന്ന ഒരാളോട് അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് ഇതുവരെ നിങ്ങൾ കാര്യങ്ങൾ നടത്തിയിരുന്നത്?' അപ്പോൾ അയാൾ പറഞ്ഞു: "അത്യാവശ്യ സാധനങ്ങളെല്ലാം കടയുടമകൾ എന്നും കടം തരുമായിരുന്നു. അവരാകട്ടെ ആ തുക ഒരിക്കലും ചോദിച്ചിരുന്നുമില്ല.'
കൂടുതൽ അന്വേഷണത്തിൽനിന്നും റബ്ബി യോംടോവിന് ഒരു കാര്യം മനസിലായി. അതായത്, ക്രാക്കോയിലെ നൂറുകണക്കിനു പാവപ്പെട്ട കുടുംബങ്ങൾ കടയുടമകളുടെ സഹായത്താലാണ് ജീവിച്ചിരുന്നത് എന്ന്.
അദ്ദേഹം വേഗം നഗരത്തിലെ കടയുടമകളുടെ ഒരു യോഗം വിളിച്ചുകൂട്ടി കാര്യം തിരക്കി. ആദ്യം സത്യം പറയുവാൻ അവർ വിസമ്മതിച്ചു. എന്നാൽ റബ്ബി നിർബന്ധിച്ചപ്പോൾ അവർ സത്യം പറഞ്ഞു. നഗരത്തിലെ നൂറുകണക്കിനു പാവപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി ഗോയി ആയിരുന്നത്രേ ബില്ലുകൾ അടച്ചിരുന്നത്. എന്നാൽ അദ്ദേഹമാണ് അതു ചെയ്തിരുന്നത് എന്ന് ആരും അറിയരുതെന്നു കർശനനിർദേശം അദ്ദേഹം കടയുടമകൾക്കു നല്കിയിരുന്നു!
ഗോയി മരിക്കുന്പോഴേക്കും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടും കാലിയായിരുന്നു. തന്മൂലമാണ്, പാവങ്ങൾക്കു തുടർന്നും കടം കൊടുക്കുവാൻ കടയുടമകൾക്കു സാധിക്കാതെപോയത്. സത്യമറിഞ്ഞപ്പോൾ റബ്ബിയും മറ്റെല്ലാവരും ലജ്ജിച്ചു തലതാഴ്ത്തി. തങ്ങളുടെ തെറ്റിനു പരിഹാരമായി അവരെല്ലാവരും ഒരു ദിവസം മുഴുവൻ ഉപവസിച്ചു. ഗോയിയുടെ മുപ്പതാം ചരമദിനം പ്രാർഥനാപൂർവം അനുസ്മരിച്ച് അവർ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു.
ഗോയിയെപ്പോലെ മനുഷ്യരുണ്ടാകുമോ ഇക്കാലത്ത്? പരമരഹസ്യമായി മറ്റുള്ളവരെ സഹായിക്കുന്ന ആളുകൾ? പിശുക്കൻ എന്ന ദുഷ്പേര് സന്പാദിച്ചുകൊണ്ടാണു ഗോയി രഹസ്യമായി പാവങ്ങളെ സഹായിച്ചതെന്നു നാം ഓർമിക്കണം. തന്റെ പേരും പ്രശസ്തിയുമല്ലായിരുന്നു പാവങ്ങളെ സഹായിക്കുവാനുള്ള അദ്ദേഹത്തിന്റെ കാരണം. പാവങ്ങൾക്കു തന്റെ സഹായം ആവശ്യമുണ്ടെന്നും അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സഹായിച്ചത്? പേരും പ്രശസ്തിയും അദ്ദേഹം മോഹിച്ചില്ല.
പാവങ്ങളെ സഹായിക്കുന്ന കാര്യം വരുന്പോൾ പേരിനും പ്രശസ്തിക്കുംവേണ്ടി അതു ചെയ്യുവാൻ സ്വാഭാവികമായി നമുക്കു മോഹമുണ്ടാകാം. എന്നാൽ പേരും പ്രശസ്തിയുമായിരിക്കരുത് നമ്മുടെ ലക്ഷ്യം. നമ്മുടെ ലക്ഷ്യം പാവങ്ങൾക്കു യഥാർഥ സഹായം കിട്ടണമെന്നുള്ളതായിരിക്കണം. അതുപോലെ, നമ്മിലൂടെ പ്രവർത്തിക്കുവാൻ ദൈവത്തെ അനുവദിക്കുക എന്നതുമായിരിക്കണം.
ദൈവം നമുക്കു നല്കുന്ന ഭൗതികവും ആത്മീയവുമായ എല്ലാ നന്മകളും നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കടപ്പെട്ടവരാണ്. തന്മൂലം, നാം അങ്ങനെ ചെയ്യുന്പോൾ മാത്രമേ ദൈവം നമുക്കു നല്കുന്ന നന്മകളുടെ ലക്ഷ്യം സാധിക്കുകയുള്ളൂ.
ഗോയിയെപ്പോലെ ദുഷ്പേരുപോലും വകവയ്ക്കാതെ രഹസ്യമായി പാവങ്ങളെ സഹായിക്കുവാൻ നമുക്കു സാധിച്ചെന്നിരിക്കില്ല. എന്നാൽ പേരിനും പ്രശസ്തിക്കുംവേണ്ടിയല്ലാതെ പാവങ്ങളെ സഹായിക്കുവാൻ നമുക്കും സാധിക്കും. പക്ഷേ ആദ്യം അതെക്കുറിച്ചു നല്ല അവബോധം ഉണ്ടാവണമെന്നു മാത്രം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില് ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
Latest News
യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില് ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top