Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇവർ നല്ലവർ
ആ
ദിവാസികളെക്കുറിച്ചും ഗോത്രസമൂഹങ്ങളെക്കുറിച്ചും ഏറെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പലപ്പോഴും കേൾക്കാറുള്ളത്. അന്യരുമായി അടുക്കാത്തവർ, അടുത്തിടപഴകാത്തവർ, മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് അടുത്തെത്തുന്നവരെ ആക്രമിക്കുന്നവർ... ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ഭയപ്പെടുത്തുന്ന വിശേഷണങ്ങളാണ് ആളുകളുടെ മനസിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ ഈ പച്ചമനുഷ്യരുടെ നിഷ്കളങ്കതയുടെ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
പറയുന്നതു മറ്റാരുമല്ല, അവർക്കൊപ്പം ജീവിച്ച്, അവരുടെ ജീവിതത്തെ അടുത്തു നിന്നു കണ്ട, അവരെ മനസിലാക്കിയ ഒരു മലയാളിയാണ്. ഗോത്രസമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ അവരെക്കുറിച്ചു മനസിലാക്കിയതും അവരിൽ നിന്നു മനസിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ച് സണ്‍ഡേ ദീപികയോട് സംസാരിക്കുകയാണ് ഓസ്ട്രേലിയയിലെ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഓഡിയോളജിസ്റ്റായ സലിമോൻ ജോസഫ്.
"എല്ലാ ആദിവാസികളും ദുഷ്ടരല്ല, മനുഷ്യരെ കൊന്നു ഭക്ഷിക്കുന്നവരുമല്ല.’ മറിച്ച് പ്രകൃതിയെ ദ്രോഹിക്കാതെ, യാതൊരു വിധത്തിലും പ്രകൃതിയെ ചൂഷണം ചെയ്യാതെ, അന്നന്നേയ്ക്കുള്ള വനവിഭവങ്ങളും മൽസ്യവും മാത്രം ശേഖരിച്ചു ജീവിക്കുന്ന ഇവരിൽ നിന്നു നമുക്കു പഠിക്കാനേറെയുണ്ട്. അവരെ അടുത്തറിയുന്പോൾ മാത്രമാണ് അവരുടെ വലുപ്പം നാം മനസിലാക്കുക. കോട്ടയത്തെ കല്ലറയിലെ വീട്ടിലിരുന്ന് ഇതു പറയുന്പോൾ സലിമോന്റെ കണ്ണുകളിൽ കാണാമായിരുന്നു തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ യഥാർഥ ജീവിതം.
മലയാളികൾക്ക് പരിചിതമല്ലാത്ത, എന്തിന് ഇന്ത്യക്കാർക്കു തന്നെ പരിചിതമല്ലാത്ത ഓസ്ട്രേലിയയിലെ തികച്ചും അപരിഷ്കൃതരായ ആദിവാസികൾക്കിടയിലാണ് സലിമോന്റെ പ്രവർത്തനം. അവിടത്തെ സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് സലിമോൻ അവർക്കൊപ്പം കൂടിയത്. വർഷത്തിൽ മുപ്പതോളം ആഴ്ചകളിൽ അവർക്കൊപ്പം സാലിമോനും ഉണ്ടാകും. ആശുപത്രി വക താമസ സൗകര്യമുണ്ടെങ്കിലും ഈ ആദിവാസി ഉൗരിലാണ് അദ്ദേഹത്തിന്റെ താമസം.
എന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നതിനു മുൻപ് അവിടത്തെ ഗോത്രവർഗത്തെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും സംസാരിച്ചു തുടങ്ങാം എന്നു പറഞ്ഞ് സലിമോൻ കൈയിൽ കരുതിയിരുന്ന ഫോട്ടോ ആൽബം തുറന്നു. ഗോത്രവർഗക്കാരെക്കുറിച്ച് നമ്മൾ മുൻപ് കണ്ടതും കേട്ടതുമായ എല്ലാത്തിൽനിന്നും വ്യത്യസ്തരായ കുറേ മനുഷ്യരും അവരുടെ ജീവിത രീതികളും ഉത്സവങ്ങളും ഒക്കെ ആ ആൽബത്തിൽ കാണാം.
എല്ലാ ആദിവാസികളും ദുഷ്ടരോ?
സലിമോൻ പറയുന്നത് ഇത്രമാത്രം, "എല്ലാ ആദിവാസികളും ദുഷ്ടരല്ല, മനുഷ്യരെ കൊന്നു ഭക്ഷിക്കുന്നവരുമല്ല.’ തങ്ങളുടെതായ പ്രദേശത്ത് അന്യർ അതിക്രമിച്ചു കടക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നതു സത്യമാണ്. മറ്റുള്ളവർ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറുന്ന സാഹചര്യങ്ങളിൽ അവർ ആക്രമിക്കാറുണ്ട്. വെള്ളക്കാരെ പൊതുവെ ശത്രുക്കളായി കണക്കാക്കുന്നവരാണ് ഇവിടത്തെ ആദിവാസികളിൽ പലരും. ഇവരുടെ പൂർവികരെ വെള്ളക്കാർ ഒരുപാടു ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്റെ കഥകൾ കേട്ടാണ് ഇവർ വളരുന്നത്. ആ വിരോധം സ്വാഭാവികമായും അവരിലുണ്ട്.അവരെക്കുറിച്ച് സംസാരിക്കുന്പോൾ സാലിമോൻ ഡോക്ടർ വാചാലനാകും.
ഇവർക്ക് ഇന്ത്യക്കാരോടു മൃദുസമീപനമാണുള്ളത്. അവരുമായി സൗഹൃദം സ്ഥാപിച്ചെടുത്തുകഴിഞ്ഞാൽ പിന്നെ ഭയക്കേണ്ടതൊന്നുമില്ല. അവർ വളരെ നല്ല രീതിയിൽ തന്നെ മറ്റുള്ളവരോട് പെരുമാറും - സലിമോൻ പറഞ്ഞു.
കല ഇവർക്കേറെ പ്രിയപ്പെട്ടവ
സംഗീതവും നൃത്തവും ഇവരുടെ ജീവനാണ്. ഇവരുടെ പാട്ടും നൃത്തവുമെല്ലാം പേരുകേട്ടതാണ്. അതുപോലെ തന്നെയാണ് ഇവരുടെ വാദ്യോപകരണങ്ങളും. പൈൻ മരത്തിന്റെ തടികൊണ്ട് ഇവർ നിർമിക്കുന്ന ഒരു പ്രത്യേക തരം വാദ്യോപകരണമുണ്ട് - ഡിജേരിഡു. അതാണ് അവർക്കേറ്റവും പ്രിയപ്പെട്ടതും. തന്റെ ഷോക്കേസിൽ നിന്ന് ഒരു ഡിജേരിഡു എടുത്ത് കാണിച്ചുകൊണ്ട് സലിമോൻ തുടർന്നു. ക്ലാപിംഗ് സ്റ്റിക് ആണ് മറ്റൊന്ന്. മൃതസംസ്കാര ചടങ്ങുകളിലാണ് ഇതു പ്രധാനമായി ഉപയോഗിക്കുന്നത്. തടി മാത്രം ഉപയോഗിച്ചാണ് അവർ വാദ്യോപകരണങ്ങൾ നിർമിക്കുന്നത്.
ഇവരുടെ പെയിന്റിംഗും ലോക പ്രശസ്തമാണ്. ഡോട്ട് പെയിന്റിംഗ്, ഇൻജലാക്, എക്സ്റേ പെയിന്റിംഗ്, മോഡേണ്‍ - കണ്ടംപററി, ലാൻഡ്സ്കേപ്, സിംബൽ എന്നിങ്ങനെ നീളും ഇവരുടെ ചിത്രകലയിലെ നൈപുണ്യത്തിന്റെ നിര.
ഇവരുടെ ലോകപ്രശസ്തമായ പെയിന്റിംഗുകൾ മലയാളികൾക്കു പരിചയപ്പെടുത്താൻ കഴിഞ്ഞ വർഷം സംഘടിപ്പിച്ച എക്സിബിഷനു മികച്ച പ്രതികരണം ലഭിച്ചിരുന്നുവെന്ന് സാലിമോൻ ഓർക്കുന്നു. ഏകദേശം നാൽപതിലധികം വൈവിധ്യമാർന്ന ചിത്രങ്ങളും പെയിന്റിംഗുകളുമാണ് അന്ന് പ്രദർശിപ്പിച്ചത്.
ഭക്ഷണരീതികൾ
ഇന്നും പരന്പരാഗതമായി വേട്ടയാടിയും മീൻപിടിച്ചുമാണ് ഇവർ ജീവിക്കുന്നത്. നൂറു കിലോയിലധികം വരുന്ന കടലാമകളെ ഇവർ വേട്ടയാടി കൊന്ന് കഴിക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേക രീതിയിലാണ് പാചകം.
ജീവനോടെ പിടിച്ചു കൊണ്ടുവരുന്ന കടലാമയെ കൊന്നു പാകം ചെയ്യുന്നതു ഞാൻ കണ്ടിട്ടുണ്ട്. തല ഉള്ളിലേക്കു വലിക്കുന്നതിനു മുൻപായി കഴുത്തു മുറിച്ചാണ് ഇവർ കടലാമയെ കൊല്ലുന്നത്. പിന്നീട് ഉദരം പിളർന്ന് കൈ കടത്തി ആന്തരിക അവയവങ്ങൾ നീക്കം ചെയ്യും. ഏറെ നീളമുള്ള വൻകുടൽ നല്ലതുപോലെ വൃത്തിയാക്കി ഭക്ഷണമാക്കാറുണ്ട്.
ഉപ്പോ മറ്റു ചേരുവകളോ ചേർക്കില്ല. അതുകൊണ്ടു തന്നെ ഇവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. സാലിമോൻ ചിരിച്ചു. അവരുടെ ഭക്ഷണം മനസിൽ പിടിക്കാതെ വന്നാൽ എന്തു ചെയ്യുമെന്ന ചിന്തയാണ് ഭക്ഷണം രുചിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നതെന്ന് സലിമോൻ പറയുന്നു.
ജീവിതരീതി
കുടുംബ ബന്ധങ്ങൾക്ക് ഏറെ വിലകൽപ്പിക്കുന്നവരാണ് ഗോത്രവർഗക്കാർ. മുതിർന്നവരെ ബഹുമാനിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മൃതസംസ്കാരത്തിന് അലമുറയിടുന്നതു കാണാം. പാശ്ചാത്യരാജ്യങ്ങളിൽ വികാരങ്ങൾ വളരെ കുറച്ചു മാത്രം പ്രകടിപ്പിക്കാറാണ് പതിവ്. അപ്പോൾ ഈ അലമുറയിടലിന്റെ അർഥം ശരിക്കും മനസിലാക്കാം.
ഭാഷയും ഗോത്രവും
ഓരോ ഗോത്രത്തിനും ഓരോ ഭാഷയാണ്. ലിപിയില്ലാത്ത ഈ സംസാര ഭാഷകളിൽ പലതും ഇന്നു നാശത്തിന്റെ വക്കിലാണ്. സ്കൂളുകളിൽ സർക്കാർ അവ പഠിപ്പിക്കുന്നില്ല എന്നത് ഇതിനൊരു കാരണമാണ്.
സർക്കാരിന്റെ നിരന്തരമായ ഇടപെടലിലൂടെ ഇപ്പോൾ പുതിയ തലമുറയിലെ ആളുകൾക്കെല്ലാം ഇംഗ്ലീഷ് ഭാഷ നല്ല വശമുണ്ട്. അതിനാൽത്തന്നെ ഭാഷാപരമായ പ്രശ്നങ്ങളൊന്നും വലുതായി ഉണ്ടാകാറില്ല.
എത്ര ആദിവാസി ഗോത്രവർഗക്കാരാണ് ഉള്ളത്
ഓസ്ട്രേലിയയിൽ ഏകദേശം 500ലധികം ആദിവാസി ഗോത്രങ്ങളുണ്ടെന്നാണു കണക്ക്. ഓരോ ഗോത്രത്തിനും ഒരു തലവൻ ഉണ്ടാകും. ഈ തലവനു പുറമെ മുതിർന്നവരെയും പ്രായമായവരെയുമെല്ലാം വലിയ ബഹുമാനമാണ് ഇവർക്കുള്ളത്. ഗോത്രത്തിന്റെ നിയമങ്ങളും തീരുമാനങ്ങളുമെല്ലാം നടപ്പാക്കുന്നതിന്റെ ചുമതല ഇവർക്കാണ്.
ഇന്ത്യക്കാരെ ഇഷ്ടം, വെള്ളക്കാരെ വെറുപ്പ്!
വെള്ളക്കാരിൽനിന്നു പലതരത്തിലുള്ള അവകാശങ്ങളും നിഷേധിക്കപ്പെട്ടവരാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ള ആദിവാസികളുടെ പൂർവികർ. അതുകൊണ്ടു തന്നെ വെള്ളക്കാരോടു കടുത്ത വിരോധമാണ് ഇവർക്കുള്ളത്.
ശാരീരിക പ്രത്യേകതകൾ ഇന്ത്യക്കാരുടേതിനു തുല്യമാണ്. അവരുടെ പൂർവികർ ഇന്ത്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് അവിടെത്തിയത് എന്നു പറയപ്പെടുന്നു. ഇതു മൂലം അവർക്ക് ഇന്ത്യക്കാരോട് സ്നേഹമാണ്.
തന്റെ നാട്ടിലും കറുത്തവർ ഉണ്ടെന്നു പറഞ്ഞപ്പോൾ മുതൽ അവരുടെ മനോഭാവത്തിൽ മാറ്റംവന്നുവെന്ന് സലിമോൻ പറയുന്നു. ഒരു തവണ കണ്ട ഒരു സ്ത്രീ തന്നെ അമ്മയെപ്പോലെ കരുതണമെന്നു പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. അവർ സലിമോനെ അവരുടെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും പരിചയപ്പെടുത്തിയതു ബന്ധുവിനെ പോലെയാണ്. അവരുടെ കുടുംബത്തിന്റെ സ്നേഹ-വാൽസല്യം ഇന്നും മറക്കാനാകാത്തൊരു അനുഭവമായിരുന്നു.
ഓസ്ട്രേലിയയിലേക്ക് ചെന്ന വഴി...
സാധാരണ ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവരെ ഏറ്റവുമധികം ആകർഷിക്കുക അവിടത്തെ ജീവിത സാഹചര്യവും സൗകര്യങ്ങളുമാണ്. എന്നാൽ സലിമോൻ തെരഞ്ഞെടുത്തത് അൽപം വ്യത്യസ്തമായ വഴിയായിരുന്നു.
ക്വീൻസ്ലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓഡിയോളജിയിൽ മാസ്റ്റേഴ്സ് ചെയ്ത് 2006ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. നാട്ടിൽ സെറ്റിൽ ചെയ്യാമെന്നു കരുതി അതിരന്പുഴയിൽ ഇൻഡോ ഓസ്ട്രേലിയൻ ഹിയറിംഗ് സെന്റർ സ്ഥാപിച്ചു. പിന്നീട് 2016ൽ ഓഡിയോളജി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിൽ എത്തിയതാണ് വഴിത്തിരിവായത്. ഈ സമയത്താണ് സർക്കാർ പദ്ധതിയുടെ ഭാഗമായി രണ്ടു വർഷത്തേക്ക് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്നത്.
ഓസ്ട്രേലിയയിലേക്കു ജോലിക്കു പോകുന്പോൾ ഇങ്ങനെയൊരു ദൗത്യത്തിന്റെ ഭാഗമാകുമെന്നു കരുതിയിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായാണ് ഈ ദൗത്യത്തിന്റെ ഭാഗമാകാനുള്ള സാഹചര്യം ഒത്തുവന്നത്.
ഓസ്ട്രേലിയയിലെ തികച്ചും അപരിഷ്കൃതരായ ആദിവാസികൾക്കിടയിൽ അവിടത്തെ സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമാണ് ഇന്ന് സലിമോൻ. ഈ ആദിവാസി ഗ്രാമങ്ങളിലേക്ക് അന്യർക്കു കടന്നുചെല്ലാൻ അനുവാദമില്ല. സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായതുകൊണ്ടു മാത്രമാണ് ഇവരെ കാണാനും സന്ദർശിക്കാനും സലിമോനു സാധിക്കുന്നത്.
നിനയ്ക്കാതെ വന്ന ദൗത്യം!
വർഷത്തിൽ 30 ആഴ്ചയോളം താമസിക്കേണ്ടത് ഇവർക്കിടയിലാണ്. കൊടുംകാടിനു നടുവിൽ താമസിക്കുന്നതിനാൽ സലിമോനു തന്റെ ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും വിട്ടകന്നിരിക്കേണ്ടി വരുന്നതിന്റെ കനത്ത ദുഃഖമുണ്ടെങ്കിലും പിൻമാറാൻ സലിമോൻ തയാറായിരുന്നില്ല. മറിച്ച് 2022 വരെ അവരുടെ ഇടയിലെ പ്രവർത്തനം തുടരാൻ സമ്മതമറിയിച്ചിരിക്കുകയാണ്.
ദ്വീപുകളിലേക്കുള്ള യാത്ര!
ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ദ്വീപുകൾ പലതിലേക്കും കരമാർഗത്തിലൂടെ എത്തിച്ചേരുക ദുഷ്കരമാണ്. കടുത്ത കാലാവസ്ഥയും കൊടുംവനവുമെല്ലാം കടന്നാലേ അവരുടെ കുടിലുകളിലെത്താനാകു. അതിനാൽ തന്നെ യാത്രചെയ്യുന്നത് ഏറെയും ചെറിയ വിമാനങ്ങളിലാണ്. എട്ടുപേർക്കു മാത്രം സഞ്ചരിക്കാനാവുന്ന ഈ ചെറുവിമാനങ്ങൾക്ക് അധികം ഉയരത്തിൽ പറക്കാനാകില്ല. അതിനാൽ തന്നെ മേഘങ്ങളിൽ തട്ടിയുള്ള സഞ്ചാരം ഏറെ ദുഷ്കരമാണെന്ന് സലിമോൻ പറയുന്നു.
നല്ല നൻപൻ
ഓരോ ആദിവാസി ഉൗരിലെയും സംസ്കാരം വ്യത്യസ്തമാണ്. ഇത്തരക്കാരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസിലാക്കാനുള്ള പ്രാഥമിക പരിശീലനം നൽകിയതിനു ശേഷമാണ് സർക്കാർ ഇവരെ ആദിവാസികളുടെ ഇടയിലേക്ക് അയയ്ക്കുന്നത്.
ഏറ്റവും സാധാരണമായ വസ്ത്ര ധാരണരീതിയാണ് ഉൗരുകളിൽ പാലിക്കുക. മോഡേണ്‍ വസ്ത്രധാരണം ഇവർക്ക് ഇഷ്ടമല്ല. അതിനാൽ ഇത്തരം വസ്ത്രങ്ങൾ ഇവരുടെ അടുക്കൽ പോകുന്പോൾ ധരിക്കാറില്ല.
കുടുംബം
ഓഡിയോളജിസ്റ്റായ ഭാര്യ സെലിൻ ഓസ്ട്രേലിയയിൽ തന്നെ ജോലി നോക്കുന്നു. മകൾ മാരിസയും മകൻ സാമുവലും അടങ്ങുന്നതാണു സലിമോന്റെ കുടുംബം.
ചുരുക്കത്തിൽ അവിടെയുള്ളവരുടെ ഇടയിൽ അവരിലൊരാളായി ജീവിക്കുകയാണ് സലിമോൻ ഇന്ന്. താൻ ചെയ്യുന്ന ജോലിയിൽ എത്രമാത്രം സന്തോഷവാനാണെന്ന ചോദ്യത്തിന് കൈയിലിരുന്ന ഡിജിൽഡു എടുത്തു വായിക്കുകയായിരുന്നു ഉത്തരം. ഈ സംഗീതം പോലെ മനോഹരമാണ് അവിടത്തെ ജീവിതവും ഈ ആദിവാസികളും എന്ന് പറയാതെ പറയുന്നതു പോലെ...
മാക്സിൻ ഫ്രാൻസിസ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top