Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സത്യസന്ധതയ്ക്ക് അതിശ്രേഷ്ഠമായ സ്ഥാനം നൽകാം
ലോകവ്യാപകമായി നടത്തപ്പെട്ട ഒരു അഭിപ്രായ സർവേ എന്ന പേരിൽ ആരുടെയോ നർമഭാവന മെനഞ്ഞെടുത്ത ഒരു കഥ. സർവേയിലെ ഏക ചോദ്യം ഇതായിരുന്നു: "മറ്റു രാജ്യങ്ങളിലുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം ദയവായി അയച്ചുതരിക'.
സർവേ വൻ പരാജയമായിരുന്നു. അതിന്റെ കാരണമാണ് ഏറെ രസപ്രദം. മറ്റു രാജ്യങ്ങളിലുള്ള ഭക്ഷ്യക്ഷാമമോ? മറ്റു രാജ്യങ്ങൾ എന്നു പറഞ്ഞാൽ അമേരിക്കക്കാർക്ക് അതെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. തന്മൂലം അവർക്കാർക്കും സർവേയ്ക്ക് മറുപടി നൽകാൻ സാധിച്ചില്ല.
ഭക്ഷ്യക്ഷാമമോ? ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്താണെന്നറിയില്ല. പിന്നെ എങ്ങനെയാണ് ഭക്ഷ്യക്ഷാമത്തെക്കുറിച്ചു സംസാരിക്കുവാൻ അവർക്കു സാധിക്കുക?
പാശ്ചാത്യയൂറോപ്പിലുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രശ്നം മറ്റൊന്നായിരുന്നു. ഒരു കാര്യത്തിലും ക്ഷാമം എന്നത് എന്താണെന്ന് അവർക്കറിയില്ലായിരുന്നു. അപ്പോൾപ്പിന്നെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് അവർ എങ്ങനെയാണ് പ്രതികരിക്കുക? സർവേയോടു പ്രതികരിക്കുവാൻ പൂർവ യൂറോപ്പിലുള്ളവർക്കുസാധിക്കാതിരുന്നതിന്റെ കാരണം "സത്യസന്ധമായ അഭിപ്രായം' എന്നതിലെ സത്യസന്ധതയുടെ അർഥം അവർക്കറിയില്ല എന്നതായിരുന്നു.
സർവേയോടു പ്രതികരിക്കുവാൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ളവർക്കു ചിന്തിക്കുവാനേ സാധ്യമായിരുന്നില്ല. കാരണം, പരിഹാരം എന്ന വാക്ക് അവരുടെ ഡിക്ഷണറിയിൽ ഉണ്ടായിരുന്നില്ല. തന്മൂലം ഭക്ഷ്യക്ഷാമത്തിന്റെ പരിഹാരത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതിന്റെ അർഥം അവർക്കു മനസിലായതു പോലുമില്ല. ചൈനക്കാരുടെ പ്രശ്നം മറ്റൊന്നായിരുന്നു. സ്വന്തം അഭിപ്രായം പറയുന്നതിന് അവർക്കവകാശമില്ലായിരുന്നു. എന്നു മാത്രമല്ല, അഭിപ്രായം പറയുന്ന രീതി അവർ പണ്ടേ മറന്നുപോവുകയും ചെയ്തിരുന്നു.
തെക്കേ അമേരിക്കയിലുള്ളവർക്കു സർവേയിലെ ചോദ്യം മനസിലാക്കുവാൻ സാധിക്കാതെ പോയത് ചോദ്യത്തിൽ "ദയവായി' എന്നൊരു വാക്കുണ്ടായിരുന്നു എന്നതാണ്. ആ വാക്കിന്റെ അർഥം അറിയാതെ പോയതുകൊണ്ട് അവർക്കും സർവേയ്ക്ക് മറുപടി നൽകാൻ സാധിച്ചില്ല.
സർവേ സംബന്ധിച്ചുള്ള ഇന്ത്യക്കാരുടെ പ്രതികരണമോ? ഭാഗ്യത്തിന് ഇന്ത്യക്കാരെ ഈ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും മറ്റു രാജ്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ നാം നമ്മെത്തന്നെ വിലയിരുത്തുന്നതു നല്ലതാണ്.
സർവേയോടു പ്രതികരിക്കുവാൻ അമേരിക്കക്കാർക്ക് സാധിക്കാതെ പോയതു മറ്റു രാജ്യങ്ങൾ ഉണ്ടോ എന്ന് അവർക്ക് അറിവില്ലാതെ പോയതാണല്ലോ. ഇതു വലിയ അതിശയോക്തിയാണെങ്കിലും അല്പം യാഥാർഥ്യവും ഇതിലുണ്ടെന്നു സമ്മതിക്കണം. കാരണം, മറ്റു രാജ്യങ്ങളുടെ സഹായം കൂടാതെ മുന്നോട്ടു പോകുവാൻ സാധിക്കുമെന്ന ചിന്ത അമേരിക്കയിൽ പൊതുവേ ഉണ്ട്. അപ്പോൾപ്പിന്നെ മറ്റു രാജ്യങ്ങളെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യം അവർക്കില്ലല്ലോ.
ഇന്ത്യയെ സംബന്ധിച്ചു പറഞ്ഞാൽ, സ്വന്തം കാലിൽ നിൽക്കണമെന്നു മോഹമുണ്ടെങ്കിലും മറ്റു രാജ്യങ്ങളുടെ സഹായം ഓരോ രീതിയിൽ നമുക്കാവശ്യമാണല്ലോ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളുടെ അസ്തിത്വം അംഗീകരിക്കുന്ന കാര്യത്തിൽ നാം ആരുടെയും പിന്നിലല്ല. ഭക്ഷ്യകാര്യത്തിൽ നാം സ്വയംപര്യാപ്തരായതുകൊണ്ട് ആഫ്രിക്കക്കാരുടെ പ്രശ്നം നമുക്കില്ല. അതുപോലെ പാശ്ചാത്യ യൂറോപ്പിലുള്ളവരുടെ പ്രശ്നവും നമുക്കില്ല. കാരണം, നമ്മുടെ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കിടയിലും ക്ഷാമമനുഭവിക്കുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ടല്ലോ.
പൂർവ യൂറോപ്പിലുള്ളവരുടെ പ്രശ്നം സത്യസന്ധത എന്ന വാക്കിന്റെ അർഥം അറിയില്ല എന്നതായിരുന്നല്ലോ. ഇക്കാര്യത്തിൽ ഇന്ത്യക്കാരായ നമ്മൾ എവിടെ നിൽക്കുന്നു എന്നു സ്വയം ചോദിക്കുന്നതു നല്ലതാണ്. സത്യസന്ധത എന്ന വാക്കിന്റെ അർഥം അറിയില്ലാത്ത സ്ഥിതിയിലേക്കു നാമാരും അധഃപതിച്ചിട്ടില്ല. പൂർവ യൂറോപ്പിലുള്ളവരും അധഃപതിച്ചിട്ടില്ല.
എന്നാൽ സത്യസന്ധതയുടെ കാര്യത്തിൽ യൂറോപ്പിലുള്ളവർ അല്പം പിന്നിലാണെന്നാണു പാശ്ചാത്യയൂറോപ്പിലുള്ളവരുടെ അഭിപ്രായം. ഇന്ത്യയുടെ കാര്യമോ? ട്രാൻസ്പേരൻസി ഇന്റർനാഷണൽ എന്ന സംഘടനയുടെ പഠനമനുസരിച്ച് അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുൻപിൽതന്നെയാണ്. അപ്പോൾപ്പിന്നെ സത്യസന്ധതയുടെ കാര്യത്തിൽ പൂർവ യൂറോപ്പിലുള്ളവരെക്കാൾ കേമന്മാർ ആണെന്ന് അവകാശപ്പെടാനാവില്ലല്ലോ.
അഭിപ്രായം പറയുന്ന കാര്യത്തിൽ ചൈനക്കാർ ഏറെ പിന്നിലാണെങ്കിലും ഇക്കാര്യത്തിൽ നമ്മെ പിന്നിലാക്കാൻ വേറെ ഏതെങ്കിലും രാജ്യക്കാർ ഉണ്ടോ എന്നു സംശയിക്കണം.
മിഡിൽ ഈസ്റ്റിലുള്ളവരുടെ പ്രശ്നം പരിഹാരം എന്ന വാക്ക് അവരുടെ ഡിക്ഷണറിയിൽ ഇല്ലാത്തതാണെങ്കിലും നമ്മുടെ പ്രശ്നം വേറൊന്നാണ്. നമുക്ക് എല്ലാ പ്രശ്നങ്ങൾക്കും നൂറുകൂട്ടം പരിഹാരം നിർദേശിക്കുവാൻ ആളുണ്ടെന്നതാണു വാസ്തവം. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കുവാൻ പലപ്പോഴും നമുക്കു സാധിക്കുന്നുമില്ല.
സൗത്ത് അമേരിക്കക്കാരുടെ പ്രശ്നം അവർക്കു "പ്ലീസ്' അല്ലെങ്കിൽ "ദയവായി' എന്നു പറയുവാൻ സാധിക്കുന്നില്ല എന്നതാണല്ലോ. നമ്മുടെ ഡിക്ഷ്ണറിയിൽ "ദയവായി' എന്ന വാക്കുണ്ട്. എന്നാൽ പ്രയോഗത്തിൽ അതു വിരളമാണെന്നു മാത്രം. ദയവായി, അല്ലെങ്കിൽ ദയവ് ചെയ്ത് എന്നൊക്കെയുള്ള വാക്കുകൾ എത്ര അപൂർവമായിട്ടാണു നാം നമ്മുടെ സംസാരത്തിൽ ഉപയോഗിക്കുക. നമുക്കൊരിക്കലും അതിന്റെ പ്രാധാന്യം മനസിലായിട്ടില്ല എന്നതല്ലേ വസ്തുത?
ആ അഭിപ്രായസർവേയുടെ പേരു പറഞ്ഞു തമാശ രൂപത്തിൽ വിവിധ രാജ്യക്കാരെക്കുറിച്ചും ദേശക്കാരെക്കുറിച്ചും പറഞ്ഞിരിക്കുന്ന കാര്യത്തിൽ ചിലതു നമ്മെയും ബാധിക്കുന്നതാണ്. ജീവിതത്തിലെ സത്യസന്ധതയും പെരുമാറ്റത്തിലെ ഹൃദ്യതയും അതിൽ ഉൾപ്പെടുന്നു.
സത്യസന്ധതയ്ക്കു നമ്മുടെ ജീവിതത്തിൽ അതിശ്രേഷ്ഠമായ സ്ഥാനം നൽകണം. അപ്പോൾ തട്ടിപ്പും വെട്ടിപ്പും അഴിമതിയുമൊന്നും നമ്മുടെ ജീവിതത്തിലുണ്ടാവില്ല. അതുപോലെ നമ്മുടെ സംസാരവും പെരുമാറ്റരീതിയും എപ്പോഴും ഹൃദ്യതയുള്ളതാകണം. അപ്പോൾ നമ്മുടെ ജീവിതം നമുക്കും മറ്റുള്ളവർക്കും മധുരമായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Latest News
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top