Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉജ്ജയിൻ, സത്ന, സാഗർ
അതിരുകളും പരിധികളുമില്ലാത്തതാണു ദൈവവചനം അറിയിക്കാനുള്ള പ്രേഷിതസഞ്ചാരം. ലോകം മുഴുവൻ പോയി സുവിശേഷമറിയിക്കേണ്ടതു ക്രിസ്തുശിഷ്യത്വം എക്കാലവും ആവശ്യപ്പെടുന്ന ദൗത്യമാണ്. സീറോ മലബാർ സഭ, പതിറ്റാണ്ടുകൾക്കു മുന്‍പേ കേരളത്തിനു പുറത്തേക്കു ശുശ്രൂഷകൾ വിപുലപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഛാന്ദാ സഭയുടെ പ്രഥമ മിഷൻ രൂപതയായി. തൊട്ടുപിന്നാലെ മധ്യപ്രദേശിൽ തുടക്കമിട്ട മൂന്നു രൂപതകൾ അഭിമാനത്തിന്റെ അന്പതാണ്ടുകൾ പൂർത്തിയാക്കുകയാണ്.
1968ൽ എക്സാർക്കേറ്റ് ആയാണു സാഗറിലും സത്നയിലും ഉജ്ജയിനിലും സീറോ മലബാർസഭാ പ്രേഷിതശുശ്രൂഷ ആരംഭിക്കുന്നത്. വൈകാതെ രൂപതകളുടെ ഘടനയിലേക്ക് ഉയർത്തപ്പെട്ടു. ഇല്ലായ്മകളിൽ നിന്ന് അനേകരുടെ സമർപ്പിതസേവനത്തിലൂടെ സുസംഘടിതവും ഫലദായകവും കെട്ടുറപ്പുള്ളതുമായ രൂപത സംവിധാനത്തിലേക്കുള്ള വളർച്ച സഭയുടേതുമാത്രമായിരുന്നില്ല, അവിടുത്തെ സാമൂഹ്യജീവിതത്തിന്റേതു കൂടിയായിരുന്നു.
ജൂബിലിപ്രഭയിൽ
അഞ്ചു പതിറ്റാണ്ടിനിടയിൽ വളർച്ചയുടെ പടവുകൾ ഏറെ താണ്ടിയിട്ടുണ്ട് സത്ന, സാഗർ, ഉജ്ജയിൻ രൂപതകൾ. ചെറു ന്യൂനപക്ഷമാണു കത്തോലിക്കാ സമൂഹമെങ്കിലും നാനാജാതി മതസ്ഥരായ ജനവിഭാഗങ്ങൾ രൂപതകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു.
സർക്കാർ കാര്യമായി ശ്രദ്ധിക്കാത്ത ഗ്രാമങ്ങളിലെ വിദ്യാഭ്യാസ മേഖലയിൽ സഭയുടെ സാന്നിധ്യം പൊതുജനങ്ങൾ വിലമതിക്കുന്നു. ഗ്രാമീണ ജനതയ്ക്കു വിദ്യാഭ്യാസം നൽകുന്നതിനു രൂപതകളുടെ നിരവധി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ കത്തോലിക്കാ സ്കൂളുകൾ മുന്നിലാണെന്നു മറ്റു സമുദായങ്ങളും സമ്മതിക്കും. സഭയുടെ സ്കൂളുകളിൽ മറ്റു സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾ നിരവധി പേർ പഠിക്കുന്നുണ്ട്. ഗ്രാമീണർക്കായുള്ള വിവിധ ക്ഷേമപദ്ധതികളും കത്തോലിക്ക സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നു.
വർഗീയ സംഘടനകളുടെ ചില ഒറ്റപ്പെട്ട എതിർപ്പുകളും പ്രചാരണ പ്രവർത്തനങ്ങളുമൊഴിച്ചാൽ, മധ്യപ്രദേശിലെ മിഷൻമേഖലകൾ സജീവമാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും സഭയുടെ ശുശ്രൂഷകളിൽ പങ്കാളികളോ, ഗുണഭോക്താക്കളോ ആണെന്നത് എതിർപ്പുകളുടെ വീര്യം കുറക്കുന്നു. പുതിയ കാലഘട്ടത്തിന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞു സുവിശേഷവത്കരണത്തിൽ നല്ല നാളെകളിലേക്കുള്ള കുതിപ്പിലാണു മധ്യപ്രദേശിലെ സീറോ മലബാർ രൂപതകൾ.
സത്ന
വെള്ളക്കടുവകളുടെ നാട് എന്നു വിളിപ്പേരുണ്ട് പഴയ വിന്ധ്യാ മഹാരാജ്യത്തിന്. ഇതിന്റെ തലസ്ഥാനമായിരുന്ന റീവയിലാണു സത്ന രൂപതയുടെ തുടക്കം. വിന്ധ്യ പർവത നിരകൾ നാടിന്റെ കാർഷികസംസ്കൃതി കുറിച്ചു. കാടും മലകളും തോടും തടാകങ്ങളും സമൃദ്ധമായ, കർഷകർ കൂടുതലായുള്ള മേഖലകളിൽ, പ്രേഷിതപ്രവർത്തനം ഒട്ടും എളുപ്പമായിരുന്നില്ല. സത്ന, ടിക്കംഗഡ്, നിവാരി, ഛത്രപ്പുർ, റീവ, പന്ന, സിംഗ്രൗളി, സിഥി എന്നീ എട്ടു ജില്ലകളിലാണു സത്ന രൂപത വ്യാപിച്ചു കിടക്കുന്നത്. 45188 ചതുരശ്ര കിലോമീറ്ററോളമെത്തും രൂപതയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി.
1977 ലാണു സത്ന എക്സാർക്കേറ്റിൽ നിന്നു രൂപതയായി ഉയർത്തപ്പെട്ടത്. വിൻസെൻഷ്യൻ സന്യാസ സമൂഹാംഗമായ ബിഷപ് മാർ ഏബ്രഹാം ഡി. മറ്റമാണു സത്നയുടെ പ്രഥമ മെത്രാൻ. 1977 ഏപ്രിൽ മുപ്പതിനായിരുന്നു സ്ഥാനാരോഹണം. 32 വർഷത്തോളം രൂപതയെ നയിച്ച ബിഷപ് മറ്റം, ഇന്നു കാണുന്ന സത്നയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. 2000 ഏപ്രിൽ 12നു രണ്ടാമത്തെ മെത്രാൻ മാർ മാത്യു വാണിയക്കിഴക്കേൽ നിയോഗമേറ്റു. പതിനാലു വർഷം രൂപതയെ ശക്തമായി നയിച്ച ഇദ്ദേഹം 2014ൽ വിരമിച്ചു. 2015 സെപ്റ്റംബർ 15നു മെത്രാനായി ഉയർത്തപ്പെട്ട മാർ ജോസഫ് കൊടകല്ലിലാണ് ഇപ്പോൾ രൂപതയെ നയിക്കുന്നത്.
വിശ്വാസത്തിനും വിശ്വാസിസമൂഹത്തിനുമായുള്ള ശുശ്രൂഷകളിൽ ഒതുങ്ങുന്നതല്ല, സത്ന രൂപതയുടെ പ്രവർത്തനങ്ങൾ. രൂപതയ്ക്കുള്ളിലെ ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്കാരിക പുരോഗതിക്കും രൂപത എക്കാലവും സജീവമായി ഇടപെടൽ നടത്തിവരുന്നുണ്ട്. എക്സാർക്കേറ്റ് ആരംഭിച്ചു തൊട്ടടുത്ത വർഷം തന്നെ സിഥിയിൽ ഗാന്ധി ശിശുവിദ്യാലയ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഇന്ന് മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപതയിലുണ്ട്. രണ്ടു സ്പെഷൽ സ്കൂളുകൾ, രണ്ട് ആശുപത്രികൾ, അഞ്ചു ഡിസ്പെൻസറികൾ, മൂന്നു ഹോസ്റ്റലുകൾ, ഭിന്നശേഷിയുള്ളവർക്കായി കംപ്യൂട്ടർ സെന്റർ എന്നിവയും രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
57 രൂപത വൈദികർക്കു പുറമേ വിൻസെൻഷ്യൻ, ക്ലരീഷ്യൻ വൈദികരും സത്നയിൽ സേവനം ചെയ്യുന്നു. മലബാർ മിഷണറി സഹോദരന്മാരും 11 സന്യാസിനി സമൂഹങ്ങളും ഇവിടെ സേവനം ചെയ്തുവരുന്നുണ്ട്. സീറോ മലബാർ സഭയുടെ മേജർ സെമിനാരികളിലൊന്നു സത്നയിലാണ്.
സുവർണജൂബിലിയോടനുബന്ധിച്ചു വിപുലമായ പരിപാടികളാണു രൂപതയിൽ നടന്നത്. നിർധന കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചു നൽകി. അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു സഹായവും ലഭ്യമാക്കി. മുതിർന്ന മിഷണറിമാരെ ആദരിച്ചു. ജൂബിലി സ്മാരകമായി നിർമിച്ച മദർ തെരേസ ആശുപത്രി നാടിനു സമർപ്പിച്ചു.
ക്രൈസ്റ്റ് ജ്യോതി സ്കൂൾ അങ്കണത്തിൽ നടന്ന ജൂബിലി സമാപനാഘോഷങ്ങളിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ.ലിയോ കൊർണേലിയോ എന്നിവർക്കൊപ്പം മധ്യപ്രദേശിലും പുറത്തുമുള്ള മെത്രാന്മാരും പങ്കെടുത്തു. സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവരുൾപ്പെടെ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ജൂബിലി സമാപനാഘോഷം.
സാഗർ
1977 ഫെബ്രുവരി 26നാണു സാഗർ എക്സാർക്കേറ്റ് രൂപതയായി ഉയർത്തപ്പെട്ടത്. അശോക്നഗർ, ഗുണ, റായ്സൻ, വിദിഷ, സാഗർ എന്നീ അഞ്ചു ജില്ലകൾ അതിരിടുന്നു. 39029 ചതുരശ്ര കിലോമീറ്ററാണു വിസ്തൃതി.
സാഗർ എക്സാർക്കേറ്റിന്റെ അപ്പസ്തോലിക് എക്സാർക്ക് ആയിരുന്ന (1968-1977) സിഎംഐ സന്യാസ സമൂഹാംഗം മാർ ക്ലമൻസ് തോട്ടുങ്കലാണു രൂപതയുടെ പ്രഥമ മെത്രാൻ. 1987 വരെ അദ്ദേഹം രൂപതയെ നയിച്ചു. തുടർന്നു 2006 വരെ ബിഷപ് ജോസഫ് പാസ്റ്റർ നീലങ്കാവിൽ സിഎംഐയാണു രൂപതയ്ക്കായി ഇടയനിയോഗമേറ്റത്. ശേഷം പന്ത്രണ്ടു വർഷത്തോളം രൂപതയെ നയിച്ച ബിഷപ് ആന്റണി ചിറയത്ത് 2018 ൽ വിരമിച്ചു. ബിഷപ് ജെയിംസ് അത്തിക്കളം എംഎസ്ടിയാണു നിലവിൽ സാഗറിന്റെ സാരഥി.
54 ഇടവക/മിഷൻ കേന്ദ്രങ്ങൾ സാഗർ രൂപതയിലുണ്ട്. 61 രൂപത വൈദികരും 19 സന്യാസ വൈദികരും 266 സന്യാസിനിമാരും മൂന്നു സന്യാസ സഹോദരന്മാരും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നു. 3960 വിശ്വാസികളാണു സാഗറിലുള്ളത്.
സാഗർ രൂപത, സർവീസ് സൊസൈറ്റിയുടെ കീഴിലും അല്ലാതെയും നിരവധി സാമൂഹ്യ സേവന സംരംഭങ്ങളാണു നടത്തിവരുന്നത്. 32 വിദ്യാഭ്യാസ സ്ഥാപനങ്ങളും 17 ആതുരശുശ്രൂഷാ കേന്ദ്രങ്ങളും രൂപതയിലുണ്ട്. കാർഷിക വികസന സംരംഭങ്ങൾ, വനിതാ-ശിശുക്ഷേമ പദ്ധതികൾ, വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ തുടങ്ങിയവയും രൂപത നടത്തിവരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ഡിവൈൻ മേഴ്സി സ്റ്റാച്യു സ്ഥിതി ചെയ്യുന്നതു സാഗർ രൂപതയിലെ ഖജൂരിയയിലാണ്. ഉത്തരേന്ത്യയിലെ പ്രമുഖ തീർഥാടനകേന്ദ്രമായ ഇവിടെ ഓരോ വർഷവും ലക്ഷക്കണക്കിനു വിശ്വാസികളും വിവിധ മതവിഭാഗങ്ങളിലുള്ളവരും സന്ദർശനം നടത്തിവരുന്നു.
സാഗർ സെന്റ് തെരേസാസ് കത്തീഡ്രലിലും സെന്റ് ജോസഫ് സ്കൂളിലുമായിരുന്നു ജൂബിലി സമാപനാഘോഷങ്ങൾ. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വിവിധ മെത്രാന്മാരും നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസികളും പരിപാടികളിൽ പങ്കെടുത്തു.
ഉജ്ജയിൻ
കുംഭമേളയിലൂടെ ലോകമറിയുന്ന ഉജ്ജയിൻ ഉൾപ്പെടെ മധ്യപ്രദേശിലെ നാലു ജില്ലകളിൽ സീറോ മലബാർ സഭയുടെ നിറസാന്നിധ്യമാണ് ഉജ്ജയിൻ രൂപത. ഷാജാപുർ, രാജ്ഘട്ട്, ആഗർമാൾവാ, ഉജ്ജയിൻ എന്നിവ ഉൾപ്പെട്ട രൂപതയിൽ നാലായിരത്തോളം വിശ്വാസികളാണുള്ളത്. 18255 ചതുരശ്ര കിലോമീറ്ററാണു രൂപതയുടെ വിസ്തൃതി. ഹിന്ദിക്കു പുറമേ, മാൾവിയും ഉറുദുവും സംസാരിക്കുന്നവർ ഇവിടെയുണ്ട്.
ഫാ. ഫ്രാൻസിസ് കണ്ടത്തിൽ, ഫാ. പോൾ നായ്ക്കരക്കുടി എന്നിവരാണ് ആദ്യം മിഷണറിമാരായി ഉജ്ജയിനിൽ എത്തിയത്. ദിവ്യബലിയർപ്പണത്തിനുള്ള രണ്ടു കേന്ദ്രങ്ങളായി ആരംഭിച്ച ഉജ്ജയിൻ എക്സാർക്കേറ്റ് 1977 ഫെബ്രുവരി 26നു രൂപതയായി ഉയർത്തപ്പെട്ടു. എംഎസ്ടി വൈദികരാണ് ആദ്യകാലം മുതൽ രൂപതയിൽ സേവനം ചെയ്തത്. മാർ ജോണ്‍ പെരുമറ്റം എംഎസ്ടിയാണു പ്രഥമ മെത്രാൻ. രൂപതയുടെ ഉദ്ഘാടനവും പ്രഥമമെത്രാന്റെ സ്ഥാനാരോഹണവും 1977 ജൂലൈ മൂന്നിനു നടന്നു. രൂപതയെ ശക്തമായി നയിച്ച മാർ പെരുമറ്റത്തിന്റെ പിൻഗാമിയായി 1998 സെപ്റ്റംബർ എട്ടിനു മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി നിയോഗമേറ്റു.
42 മിഷൻ സ്റ്റേഷനുകൾ രൂപതയിലുണ്ട്. 11 സന്യാസിനി സമൂഹങ്ങൾ ഇവിടെ സേവനം ചെയ്യുന്നു. എംഎസ്ടിയുടെ റൂഹാലയ മേജർ സെമിനാരി ഉൾപ്പെടെ മൂന്നു സെമിനാരികൾ, മൂന്നു വൃദ്ധസദനങ്ങൾ, കൗണ്‍സലിംഗ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കും എയ്ഡ്സ് രോഗികൾക്കും വേണ്ടിയുള്ള പുനരധിവാസകേന്ദ്രങ്ങൾ എന്നിവ രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. രൂപതയുടെ കൃപ സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
മധ്യപ്രദേശിലെ ക്രൈസ്തവസഭയുടെ മാധ്യമശുശ്രൂഷയിൽ സവിശേഷസ്ഥാനമുള്ള ഈശ്വാണി ടെലിവിഷൻ ചാനൽ ഉജ്ജയിൻ രൂപതയുടെ മേൽനോട്ടത്തിലുള്ളതാണ്. ഉജ്ജയിനിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സുവർണജൂബിലി ആഘോഷങ്ങളിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വിവിധ മെത്രാന്മാരും നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. ആദ്യകാല മിഷണറിമാരെയും വൈദികരെയും ചടങ്ങിൽ ആദരിച്ചു. ജൂബിലി സ്മാരകമായി നിർമിച്ച നിർമല കോളജിന്റെ പുതിയ കെട്ടിടം ആശീർവാദവും ഭിന്നശേഷിക്കാർക്കു പുനരധിവാസകേന്ദ്രം, നിർമല ആശുപത്രിയുടെ പുതിയ കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും നടന്നു.
കൂടാതെ അന്‍പതു നിർധന കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകിയതുൾപ്പെടെ വിപുലമായ പ്രവർത്തനങ്ങളാണു ജൂബിലിയോടനുബന്ധിച്ച് രൂപതയിൽ നടന്നത്.
ഉജ്ജയിൻ- ഒറ്റനോട്ടത്തിൽ
ബിഷപ് -
മാർ സെബാസ്റ്റ്യൻ വടക്കേൽ എംഎസ്ടി
കത്തോ. വിശ്വാസികൾ- 3648
ഇടവക/മിഷൻ കേന്ദ്രങ്ങൾ- 42
വൈദികർ- 100
സന്യാസിനികൾ- 200
സെമിനാരിക്കാർ- 250
വിദ്യാഭ്യാസ സ്ഥാപനങ്ങൾ- 45
ആതുരാലയങ്ങൾ- 9
സത്ന- ഒറ്റനോട്ടത്തിൽ
ബിഷപ് -
മാർ ജോസഫ് കൊടകല്ലിൽ
കത്തോ. വിശ്വാസികൾ- 3500
ഇടവക/മിഷൻ കേന്ദ്രങ്ങൾ- 26
വൈദികർ- 75
സന്യാസ സഹോദരങ്ങൾ- 3
സന്യാസിനികൾ- 137
സെമിനാരിക്കാർ- 25
വിദ്യാഭ്യാസ സ്ഥാപനങ്ങൾ- 53
ആതുരാലയങ്ങൾ- 6
സാഗർ- ഒറ്റനോട്ടത്തിൽ
ബിഷപ് -
മാർ ജെയിംസ് അത്തിക്കളം എംഎസ്ടി
കത്തോ. വിശ്വാസികൾ- 3960
ഇടവക/മിഷൻ കേന്ദ്രങ്ങൾ- 54
വൈദികർ- 80
സന്യാസ സഹോദരങ്ങൾ- 3
സന്യാസിനികൾ- 266
സെമിനാരിക്കാർ- 27
വിദ്യാഭ്യാസ സ്ഥാപനങ്ങൾ- 32
ആതുരാലയങ്ങൾ- 17
സിജോ പൈനാടത്ത്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top