ജിയോഷ്രെഡ് തുറന്നിട്ട സംഗീതജാലകം
ബിച്ചു തിരുമലയുടെ വരികൾ ഓർമിക്കുകയാണ്-
ഒറ്റക്കന്പി നാദം മാത്രം മൂളും
വീണാഗാനം ഞാൻ
ഏകഭാവം ഏതോ താളം
മൂകരാഗ ഗാനാലാപം...

(തേനും വയന്പും/ രവീന്ദ്രൻ/ യേശുദാസ്)

ഒറ്റക്കന്പി അഥവാ ഏക് താരയിൽനിന്നുതിർന്ന സംഗീതകാലങ്ങൾ. അതിന്‍റെ കൂട്ടൊപ്പിച്ചു മുഴങ്ങിയ മന്ത്രഗീതങ്ങൾ, സൂഫി സംഗീതം, ബാവുൾ ഗാനങ്ങൾ... രൂപഭേദങ്ങൾ വന്നെങ്കിലും ഏക്‌താരയുടെ ഭാവം തനിമവിട്ടില്ല. രണ്ടു കന്പികളുള്ള ദോതാരയാണൊന്ന്. വഴിയേ എത്രയെത്ര തന്ത്രിവാദ്യങ്ങൾ സംഗീതലോകത്ത് ദേശാടനങ്ങൾ നടത്തി! ഓരോന്നിലും എത്രയെത്ര സ്ട്രിംഗുകൾ, എന്തെന്തു ശബ്ദങ്ങൾ! പുതിയ കാലത്തിന്‍റെ ഭാഷയിൽ എന്തെല്ലാം ഇഫക്ടുകൾ!
ബിച്ചു തിരുമലയുടെ പാട്ടിന്‍റെ രണ്ടുവരികൂടി കേൾക്കുക:
നിൻവിരൽത്തുന്പിലെ
വിനോദമായ് വിളങ്ങീടാൻ
നിന്‍റെയിഷ്ട ഗാനമെന്ന
പേരിലൊന്നറിഞ്ഞീടാൻ...

കലാകാരന്‍റെ വിരൽത്തുന്പിൽ ചേരുന്പോഴാണ് ഏതു തന്ത്രിയും സുന്ദരവാദ്യമാകുന്നത്.

വിരൽത്തുന്പിൽ ജിയോഷ്രെഡ്

ഇലക്ട്രോണിക് ഉപകരണങ്ങൾ സംഗീതസൃഷ്ടിയേയും ആസ്വാദനത്തെയും വിപ്ലവകരമായി മാറ്റിമറിച്ചു. ഗുണങ്ങളും ദോഷങ്ങളുമുണ്ടായി. ഒരുപക്ഷേ ഒട്ടേറെ വർഷങ്ങൾകൊണ്ടു സംഭവിച്ച മാറ്റങ്ങളേക്കാൾ അതിശയകരമാണ് മൂന്നേമൂന്നു കൊല്ലംകൊണ്ട് ജിയോഷ്രെഡ് എന്ന ആപ്പ് ഉണ്ടാക്കിയത്. കവി എഴുതിയപോലെ വിരൽത്തുന്പിലെ വിനോദമെന്നു പറയാമെങ്കിലും കാര്യം അത്ര ലളിതമല്ല.

ഐപാഡിന്‍റെ സ്ക്രീനിൽത്തൊട്ട് സംഗീതമുണ്ടാക്കാവുന്ന ആപ്ലിക്കേഷനാണ് ജിയോഷ്രെഡ്. അടിസ്ഥാനപരമായി ഗിറ്റാറിന്‍റെ ശബ്ദവും ഇഫക്ടുകളുമാണ് ഈ ആപ്പ് നൽകുന്നത്.

പ്രോഗ്രസീവ് റോക്ക്/ മെറ്റൽ രാജാക്കന്മാരായ ഡ്രീം തിയറ്ററിന്‍റെ കീബോർഡിസ്റ്റ് ജോർദാൻ റൂഡസിന്‍റെ നേതൃത്വത്തിലുള്ള വിസ്ഡം മ്യൂസിക് ആണ് ജിയോഷ്രെഡിന്‍റെ ഉപജ്ഞാതാക്കൾ. പ്രശസ്തരായ മോഫോർട്ടിന്‍റെ ഫിസിക്കൽ മോഡലിംഗ് സൗണ്ട് സിന്തസിസാണ് ഈ ആപ്പിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ സുലഭമായി കാണുന്ന കീബോർഡ്, ഗിറ്റാർ ആപ്പുകളെപ്പോലെ വെറും കളിയല്ല ജിയോഷ്രെഡ്. ഇത് ആൻഡ്രോയ്ഡിൽ നിലവിൽ ലഭ്യവുമല്ല.

തീർത്തും റിയലിസ്റ്റിക് ആയ ഗിറ്റാർ ശബ്ദങ്ങളെ ബെൻഡ് ചെയ്യാനും സ്ട്രെച്ച് ചെയ്യാനും അനന്തസാധ്യതകളിലേക്കു മാനിപ്പുലേറ്റ് ചെയ്യാനും ജിയോഷ്രെഡിനു കഴിയും. നൈലോണ്‍, മെറ്റൽ എന്നിങ്ങനെ സ്ട്രിംഗ് ഭേദമില്ലാതെ, സോളിഡ്/ ഹോളോ ബോഡി വ്യത്യാസമില്ലാതെ വിവിധയിനം ഗിറ്റാറുകളിൽ എന്തൊക്കെ ശബ്ദസാധ്യതകളുണ്ടോ അതൊക്കെ ഇതു നൽകും. ഫിംഗർ വിബ്രാറ്റോ, സ്ലൈഡുകൾ തുടങ്ങി യഥാർഥ ഗിറ്റാറിന്‍റെ ഫ്രെറ്റ്ബോർഡിൽ സംഭവിക്കുന്നതെല്ലാം ആപ്ലിക്കേഷനിലും ചെയ്യാം.

മൾട്ടി-ടച്ച് പെർഫോമൻസ് സർഫസുള്ള എക്സ്പ്രസീവായ സംഗീതോപകരണമായാണ് കന്പനി ജിയോഷ്രെഡിനെ വിശേഷിപ്പിക്കുന്നത്. ഐപാഡ് സ്ക്രീനിൽ തെളിയുന്നത് ഒരു സംഗീതസാഗരമാണെന്നു ചുരുക്കം. വളരെ കാര്യക്ഷമമായ മിഡി സപ്പോർട്ടുകൂടിയുള്ളതിനാൽ സംഗീതോപകരണം എന്നതിനൊപ്പം അതിശയിപ്പിക്കുന്ന മിഡി കണ്‍ട്രോളറുമാണ് ജിയോഷ്രെഡ്.
ഫിസിക്കൽ മോഡലിംഗ് സിന്തസിസ് എന്ന കലയിലെ ഏതാണ്ടു മുപ്പതുവർഷത്തെ പഠനങ്ങളുടെ ഫലമാണ് ഈ സൗണ്ട് എൻജിൻ എന്ന് ഗവേഷകനായ ഡോ. ജൂലിയസ് ഒ. സ്മിത്ത് പറയുന്നു.

ജോർദാൻ റൂഡസ്

ന്യൂയോർക്കിൽ ജനിച്ച ജോർദാൻ ചാൽസ് റൂഡസ് ഒരു മൾട്ടി ഇൻസ്ട്രമെന്‍റലിസ്റ്റാണ്. ഒന്പതാം വയസിൽ ജൂലിയാർഡ് സ്കൂൾ ഓഫ് മ്യൂസിക്കിൽ ചേർന്ന് ക്ലാസിക്കൽ പിയാനോ പഠനം തുടങ്ങി. കൗമാരത്തിലെത്തിയതോടെ പ്രോഗ്രസീവ് റോക്ക് മ്യൂസിക്കിലും സിന്തസൈസറുകളിലുമായി താത്പര്യം. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ഇഷ്ടക്കേടു വകവയ്ക്കാതെ ക്ലാസിക്കൽ പിയാനോയിൽനിന്ന് ജോർദാൻ വഴിമാറിനടന്നു.

പ്രോഗ്രസീവ് റോക്ക് സോളോ പെർഫോമൻസിന് ഒട്ടേറെ കീബോർഡുകൾ നിരത്തിവച്ചാണ് മിക്കവാറുംപേർ സ്റ്റേജിലെത്തുക പതിവ്. എന്നാൽ അവിടെയും ജോർദാൻ പുതുവഴി കണ്ടെത്തി. വിവിധ കീബോർഡുകളിൽനിന്നുള്ള ശബ്ദങ്ങൾ ഒറ്റയെണ്ണത്തിലേക്കു മാപ്പ് ചെയ്തായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. കാലുകൊണ്ടു നിയന്ത്രിക്കാവുന്ന സ്വിച്ചിൽ അദ്ദേഹം ശബ്ദങ്ങളെ മാറ്റിമറിക്കുകയും ചെയ്തു. റൊട്ടേറ്റ് ചെയ്യുന്ന കീബോർഡ് സ്റ്റാൻഡുകൾ സ്റ്റേജിലെത്തിച്ചതും ജോർദാനാണ്. കണ്ടിനുവം ഫിംഗർബോർഡ്, ലാപ് സ്റ്റീൽ ഗിറ്റാർ, ഹാർപെജ്ജി എന്നിവയാണ് ഐപാഡിനു പുറമേ അദ്ദേഹം ഇപ്പോൾ സ്റ്റേജിൽ ഉപയോഗിക്കുന്നത്. ജിയോഷ്രെഡിന്‍റെ വികാസത്തിനു മുന്പ് വേറെയും സോഫ്റ്റ് വെയറുകൾ ജോർദാൻ ലൈവ് ഷോകൾക്ക് പ്രയോജനപ്പെടുത്തിയിരുന്നു.

വകഭേദമില്ലാതെ

എല്ലാത്തരം സംഗീതവും ജിയോഷ്രെഡിലൂടെ വായിക്കാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. അവതരിപ്പിക്കപ്പെട്ട് അധികം വൈകാതെ കർണാടക സംഗീതവും ഇതിലൂടെ ഒഴുകിത്തുടങ്ങി. വീണയുടെയോ മാൻഡലിന്‍റെയോ ഒക്കെ ശബ്ദത്തിൽ കച്ചേരികൾക്ക് അതിസുന്ദരമായി അക്കന്പനി ചെയ്യാനും ജിയോഷ്രെഡ് ഉപയോഗിക്കാം. ക്ലാസിക്കൽ, ഫ്യൂഷൻ രംഗത്ത് പ്രശസ്തനായ തമിഴ്നാട് സ്വദേശി സംഗീതസംവിധായകൻ നവനീത് സുന്ദർ ജിയോഷ്രെഡിന്‍റെ സാധ്യതകൾ കൃത്യമായി ഉപയോഗിക്കുന്നു. സാക്ഷാൽ എ.ആർ. റഹ്്മാൻതന്നെ ഇക്കാര്യത്തിൽ നവനീതിനെ പുകഴ്ത്തിയിരുന്നു.

ഐപാഡ്, ഐഫോണ്‍, ഐപോഡ് ടച്ച് എന്നിവയിൽ ജിയോഷ്രെഡ് പ്രവർത്തിപ്പിക്കാം. ഇതിനകം ഒട്ടേറെ വേർഷനുകളും അനുബന്ധ ആപ്ലിക്കേഷനുകളും പുറത്തിറങ്ങി. ഇവയെല്ലാം ആപ്പ്സ്റ്റോറിൽനിന്നു വിലകൊടുത്ത് ഡൗണ്‍ലോഡ് ചെയ്യാം. എന്തായാലും ഐപാഡുള്ളവർക്ക് ഒരുകൈ നോക്കാം, ഇനിയെങ്ങാനും സ്വയം ഒരു സംഗീതജ്ഞ നായാലോ!!

ഹരിപ്രസാദ്‌