സിഗ്നേച്ചർ ബ്രിഡ്ജ്; ഡൽഹി കയ്യൊപ്പ്
ഡൽഹിയുടെ തലയെടുപ്പായ കുത്തബ് മിനാറിനേക്കാൾ ഉയരത്തിലൊരു തൂണ്‍, ആ തൂണിൽ താങ്ങി ഡൽഹിയുടെ കൈയൊപ്പായി സിഗ്നേച്ചർ പാലം. ഗുജറാത്തിൽ നർമദാ തീരത്തെ സർദാർ വല്ലഭ്ഭായി പട്ടേലിന്‍റെ ലോകോത്തര പ്രതിമയുടെ ഉദ്ഘാടന കൊഴുപ്പിൽ സിഗ്നേച്ചർ പാലത്തിന്‍റെ പൊലിമ മങ്ങിയെങ്കിലും ഡൽഹിയുടെ ജീവിതത്തിൽ ഇനി സിഗ്നേച്ചർ പാലം ശരിക്കും കൈയൊപ്പു ചാർത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് സിഗ്നേച്ചർ പാലം തുറന്നത്. ദീർഘകാലമായി ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക്, പ്രത്യേകിച്ച് വസീരാബാദ് പാലത്തിലെ ട്രാഫിക് കുരുക്കിന് പുതിയ പാലം വലിയ ആശ്വാസമാണ്. കൂടാതെ യമുനയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒൗട്ടർ റിംഗ് റോഡുമായും പാലം ബന്ധിപ്പിച്ചത് യാത്രക്കാർക്ക് ഏറെ ഗുണകരമാകും.

14 വർഷത്തിലേറെ നീണ്ട നിർമാണപ്രക്രിയകൾക്കൊടുവിലാണ് ഡൽഹിയിലെ ആദ്യ സസ്പെൻഷൻ ബ്രിഡ്ജ് സാധ്യമായത്. സ്വച്ഛമായൊഴുകുന്ന യമുനാ നദിക്കു കുറുകെ വടക്കു-കിഴക്കൻ ഡൽഹിയെ യോജിപ്പിക്കുന്ന പാലം വിനോദസഞ്ചാരികൾക്കും കൗതുകമാണ്.

ലണ്ടൻ ബ്രിഡ്ജിന്‍റെ മാതൃകയിൽ നിർമിച്ച പാലത്തിന്‍റെ ഗോപുരത്തിന്‍റെ ഉയരം 154 മീറ്ററാണ്. കുത്തബ് മിനാറിനേക്കാൾ ഇരട്ടിയോളം ഉയരം വരുന്ന ഈ ഗോപുരത്തിനു മുകളിലേക്ക് കയറാനുള്ള ലിഫ്റ്റ് ഉടൻ തയാറാകും. കൂടാതെ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ഗോപുരത്തിന്‍റെ മുകളിൽ ഭക്ഷണശാല തുടങ്ങാനും പദ്ധതിയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പാരീസിലെ ഈഫൽ ടവറിന്‍റെ ഇന്ത്യൻ പതിപ്പാണ് ഈ ഗോപുരം. ഇവിടെ നിന്നാൽ ഉത്തരഡൽഹിയുടെ വിശാലമായ കാഴ്ച ആസ്വദിക്കാം.

നമസ്തേ

ഒരുപോലെയുള്ള രണ്ടു വശങ്ങൾ കൂട്ടിയോജിപ്പിക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പാലമാണിത്. ഒറ്റ നോട്ടത്തിൽ ഡൽഹി നമസ്തേ പറഞ്ഞ് ഏവരെയും സ്വാഗതം ചെയ്യുകയും യാത്രയയയ്ക്കുകയുമാണെന്നു തോന്നും. ഡൽഹി ടൂറിസം വകുപ്പും ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് 1518.37 കോടി രൂപ മുതൽമുടക്കിയാണ് അതിമനോഹരമായ ഈ പാലം നിർമിച്ചിരിക്കുന്നത്. 2010ൽ ഡൽഹിയിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിനു മുന്നോടിയായി പാലം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസവും ഫണ്ടിന്‍റെ ലഭ്യതക്കുറവുമൊക്കെ നിർമാണം താമസിപ്പിച്ചു. 459 കോടി രൂപ ചെലവു പ്രതീക്ഷിച്ചു നിർമാണം ആരംഭിച്ച പാലം പൂർത്തിയായപ്പോൾ ചെലവ് 1518 കോടിയായതിനു പ്രധാന കാരണവും ഈ കാലതാമസം തന്നെ.

കണ്ണു തുറപ്പിച്ച ആ അപകടം

1998ലായിരുന്നു ഡൽഹിയെ നടുക്കിയ ആ അപകടമുണ്ടായത്. വളരെ ഇടുങ്ങിയ വസിരാബാദ് പാലത്തിലുണ്ടായ ബസ് അപകടത്തിൽ 22 വിദ്യാർഥികൾ മരിച്ചു. അതിനു മുന്പും പല തവണ അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് പുതിയ പാലം എന്ന ആശയം ഉദിച്ചത്. വസിരാബാദ് പാലത്തിനു സമാന്തരമായി പുതിയ പാലമുണ്ടാക്കുമെന്ന് 2004ലെ ഡൽഹി സർക്കാർ തീരുമാനിച്ചു.

എന്നാൽ, 2007ൽ മാത്രമാണ് പാലം നിർമാണം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് പാലം നിർമാണത്തിന്‍റെ തറക്കല്ലിട്ടത്. എന്നാൽ, വിവാദങ്ങളും സാന്പത്തിക പ്രശ്നങ്ങളും മൂലം പാലം പണി നീണ്ടു. കോമണ്‍വെൽത്ത് ഗെയിംസിനു മുന്പ് പാലം പണി പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. വസിരാബാദ് പാലത്തിലൂടെയുള്ള യാത്ര വീണ്ടും ദുഷ്കരമായി. ജനം തളർന്നു, ഒടുവിൽ ഡൽഹിയുടെ സ്വപ്നമെന്നോണം പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. അതും രാഷ്ട്രീയ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കേജരിവാൾ.

നിർമാണത്തിന് ജർമൻ കന്പനി

ഏതെങ്കിലും ഒരു വ്യക്തിയായിരുന്നില്ല, പാലത്തിന്‍റെ രൂപകല്പന. ജർമനിയിലെ ഏറ്റവും പേരുകേട്ട സ്ലായിഷ് ബെർജർമൻ പാർട്നറാണ് പാലം ഡിസൈൻ ചെയ്തത്. ഇന്ത്യയിൽനിന്നുള്ള പല ഡിസൈനേഴ്സിനെയും പരിഗണിച്ചെങ്കിലും ജർമൻ കന്പനിക്കു നറുക്കു വീഴുകയായിരുന്നു. മുംബൈ ആസ്ഥാനമായ ആർക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ആർകിടെക്‌ട്‌ രത്തൻ ജെ. ബത്‌ലിബോയ് ആണ് ഇക്കാര്യത്തിൽ സർക്കാരിന് ഉപദേശങ്ങൾ നൽകിയത്. ഭൂകന്പത്തെ പ്രതിരോധിക്കുന്ന തരത്തിലാണ് പാലത്തിന്‍റെ രൂപകല്പന. ഇതിനായി ഐഐടി റൂർക്കിയുടെ സേവനവും ഉപയോഗിച്ചു. ഡൽഹി ടൂറിസം ട്രാൻസ്പോർട്ടേഷൻ മന്ത്രാലയത്തിന്‍റെ കീഴിലാണ് പാലം ഇപ്പോൾ.

പാലത്തിന്‍റെ മെയ്ന്‍റനൻസ് അടക്കമാണ് നിർമാതാക്കൾ ചെയ്യുന്നത്. പാലത്തെ താങ്ങിനിർത്തുന്നത് വലിയ കേബിളുകളാണ്. അക്ഷരാർഥത്തിൽ തൂക്കുപാലം എന്നതിനു നിർവചനമാണ് സിഗ്നേച്ചർ. 13,200 ടണ്‍ സ്റ്റീലാണ് ചട്ടക്കൂട് നിർമിക്കാൻ മാത്രം ഉപയോഗിച്ചത്. കൂടാതെ ജർമനിയിൽനിന്നെത്തിച്ച കേബിളുകളും നിർമാണത്തിന് ഉപയോഗിച്ചു. പാലത്തിൽ എട്ടുവരിയിലായാണ് ഗതാഗത സൗകര്യമുള്ളത്.

പാലത്തിന്‍റെ മറ്റ് പ്രത്യേകതകൾ

നീളം 575 മീറ്റർ, വീതി 35.2 മീറ്റർ, പാലത്തി്ന്‍റെ മൊത്തം ഉയരം 165 മീറ്റർ. ഗോപുരത്തിന്‍റെ ഉയരം 154 മീറ്റർ സൈക്കിൾ യാത്രികർക്കും കാൽനടയാത്രികർക്കും പ്രത്യേക പാത. പാലത്തെ ബന്ധിപ്പിക്കാൻ 36 സ്പാനുകൾ, പ്രധാന സ്പാനിന്‍റെ നീളം 251 മീറ്റർ. സെൽഫിയെടുക്കാൻ പ്രത്യേക സ്ഥലങ്ങൾ.

ഡൽഹിയുടെ വടക്കു മേഖലയിൽനിന്ന് വടക്കുകിഴക്കൻ മേഖലയിലേക്ക് എത്താൻ മുന്പ് 45 മിനിറ്റ് വേണമായിരുന്നെങ്കിൽ ഇപ്പോൾ 10 മിനിറ്റ് മതി. ഗോപുരത്തിനു മുകളിലേക്ക് ഒരേസമയം 50 പേരെ എത്തിക്കാൻ സൗകര്യമുള്ള എലവേറ്ററുകളുണ്ട്. എലവേറ്ററുകളിലൂടെ മുകളിലേക്ക് ഉയരുന്പോൾ ഡൽഹിയുടെ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിന് ഗ്ലാസ് ലിഫ്റ്റാണുള്ളത്. നഗരവികസനത്തിനൊപ്പം ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.

വിവാദങ്ങൾ

പാലത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച നടന്നപ്പോൾ പ്രതിപക്ഷകക്ഷിയായ ബിജെപി പ്രതിഷേധവുമായി പാലത്തിലെത്തി. ഇതേത്തുടർന്ന് എഎപി പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി എംപിയും അനുയായികളും നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് മൂന്നു പേർക്കെതിരേ കേസെടുത്തു.

സി.കെ. രാജേഷ്കുമാർ