Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിഗ്നേച്ചർ ബ്രിഡ്ജ്; ഡൽഹി കയ്യൊപ്പ്
ഡൽഹിയുടെ തലയെടുപ്പായ കുത്തബ് മിനാറിനേക്കാൾ ഉയരത്തിലൊരു തൂണ്, ആ തൂണിൽ താങ്ങി ഡൽഹിയുടെ കൈയൊപ്പായി സിഗ്നേച്ചർ പാലം. ഗുജറാത്തിൽ നർമദാ തീരത്തെ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ ലോകോത്തര പ്രതിമയുടെ ഉദ്ഘാടന കൊഴുപ്പിൽ സിഗ്നേച്ചർ പാലത്തിന്റെ പൊലിമ മങ്ങിയെങ്കിലും ഡൽഹിയുടെ ജീവിതത്തിൽ ഇനി സിഗ്നേച്ചർ പാലം ശരിക്കും കൈയൊപ്പു ചാർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് സിഗ്നേച്ചർ പാലം തുറന്നത്. ദീർഘകാലമായി ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക്, പ്രത്യേകിച്ച് വസീരാബാദ് പാലത്തിലെ ട്രാഫിക് കുരുക്കിന് പുതിയ പാലം വലിയ ആശ്വാസമാണ്. കൂടാതെ യമുനയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒൗട്ടർ റിംഗ് റോഡുമായും പാലം ബന്ധിപ്പിച്ചത് യാത്രക്കാർക്ക് ഏറെ ഗുണകരമാകും.
14 വർഷത്തിലേറെ നീണ്ട നിർമാണപ്രക്രിയകൾക്കൊടുവിലാണ് ഡൽഹിയിലെ ആദ്യ സസ്പെൻഷൻ ബ്രിഡ്ജ് സാധ്യമായത്. സ്വച്ഛമായൊഴുകുന്ന യമുനാ നദിക്കു കുറുകെ വടക്കു-കിഴക്കൻ ഡൽഹിയെ യോജിപ്പിക്കുന്ന പാലം വിനോദസഞ്ചാരികൾക്കും കൗതുകമാണ്.
ലണ്ടൻ ബ്രിഡ്ജിന്റെ മാതൃകയിൽ നിർമിച്ച പാലത്തിന്റെ ഗോപുരത്തിന്റെ ഉയരം 154 മീറ്ററാണ്. കുത്തബ് മിനാറിനേക്കാൾ ഇരട്ടിയോളം ഉയരം വരുന്ന ഈ ഗോപുരത്തിനു മുകളിലേക്ക് കയറാനുള്ള ലിഫ്റ്റ് ഉടൻ തയാറാകും. കൂടാതെ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഭക്ഷണശാല തുടങ്ങാനും പദ്ധതിയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പാരീസിലെ ഈഫൽ ടവറിന്റെ ഇന്ത്യൻ പതിപ്പാണ് ഈ ഗോപുരം. ഇവിടെ നിന്നാൽ ഉത്തരഡൽഹിയുടെ വിശാലമായ കാഴ്ച ആസ്വദിക്കാം.
നമസ്തേ
ഒരുപോലെയുള്ള രണ്ടു വശങ്ങൾ കൂട്ടിയോജിപ്പിക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പാലമാണിത്. ഒറ്റ നോട്ടത്തിൽ ഡൽഹി നമസ്തേ പറഞ്ഞ് ഏവരെയും സ്വാഗതം ചെയ്യുകയും യാത്രയയയ്ക്കുകയുമാണെന്നു തോന്നും. ഡൽഹി ടൂറിസം വകുപ്പും ട്രാൻസ്പോർട്ട് കോർപ്പറേഷനും ചേർന്ന് 1518.37 കോടി രൂപ മുതൽമുടക്കിയാണ് അതിമനോഹരമായ ഈ പാലം നിർമിച്ചിരിക്കുന്നത്. 2010ൽ ഡൽഹിയിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിനു മുന്നോടിയായി പാലം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസവും ഫണ്ടിന്റെ ലഭ്യതക്കുറവുമൊക്കെ നിർമാണം താമസിപ്പിച്ചു. 459 കോടി രൂപ ചെലവു പ്രതീക്ഷിച്ചു നിർമാണം ആരംഭിച്ച പാലം പൂർത്തിയായപ്പോൾ ചെലവ് 1518 കോടിയായതിനു പ്രധാന കാരണവും ഈ കാലതാമസം തന്നെ.
കണ്ണു തുറപ്പിച്ച ആ അപകടം
1998ലായിരുന്നു ഡൽഹിയെ നടുക്കിയ ആ അപകടമുണ്ടായത്. വളരെ ഇടുങ്ങിയ വസിരാബാദ് പാലത്തിലുണ്ടായ ബസ് അപകടത്തിൽ 22 വിദ്യാർഥികൾ മരിച്ചു. അതിനു മുന്‍പും പല തവണ അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് പുതിയ പാലം എന്ന ആശയം ഉദിച്ചത്. വസിരാബാദ് പാലത്തിനു സമാന്തരമായി പുതിയ പാലമുണ്ടാക്കുമെന്ന് 2004ലെ ഡൽഹി സർക്കാർ തീരുമാനിച്ചു.
എന്നാൽ, 2007ൽ മാത്രമാണ് പാലം നിർമാണം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് പാലം നിർമാണത്തിന്റെ തറക്കല്ലിട്ടത്. എന്നാൽ, വിവാദങ്ങളും സാന്പത്തിക പ്രശ്നങ്ങളും മൂലം പാലം പണി നീണ്ടു. കോമണ്‍വെൽത്ത് ഗെയിംസിനു മുന്‍പ് പാലം പണി പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. വസിരാബാദ് പാലത്തിലൂടെയുള്ള യാത്ര വീണ്ടും ദുഷ്കരമായി. ജനം തളർന്നു, ഒടുവിൽ ഡൽഹിയുടെ സ്വപ്നമെന്നോണം പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. അതും രാഷ്ട്രീയ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കേജരിവാൾ.
നിർമാണത്തിന് ജർമൻ കന്പനി
ഏതെങ്കിലും ഒരു വ്യക്തിയായിരുന്നില്ല, പാലത്തിന്റെ രൂപകല്പന. ജർമനിയിലെ ഏറ്റവും പേരുകേട്ട സ്ലായിഷ് ബെർജർമൻ പാർട്നറാണ് പാലം ഡിസൈൻ ചെയ്തത്. ഇന്ത്യയിൽനിന്നുള്ള പല ഡിസൈനേഴ്സിനെയും പരിഗണിച്ചെങ്കിലും ജർമൻ കന്പനിക്കു നറുക്കു വീഴുകയായിരുന്നു. മുംബൈ ആസ്ഥാനമായ ആർക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ആർകിടെക്ട് രത്തൻ ജെ. ബത്ലിബോയ് ആണ് ഇക്കാര്യത്തിൽ സർക്കാരിന് ഉപദേശങ്ങൾ നൽകിയത്. ഭൂകന്പത്തെ പ്രതിരോധിക്കുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന. ഇതിനായി ഐഐടി റൂർക്കിയുടെ സേവനവും ഉപയോഗിച്ചു. ഡൽഹി ടൂറിസം ട്രാൻസ്പോർട്ടേഷൻ മന്ത്രാലയത്തിന്റെ കീഴിലാണ് പാലം ഇപ്പോൾ.
പാലത്തിന്റെ മെയ്ന്റനൻസ് അടക്കമാണ് നിർമാതാക്കൾ ചെയ്യുന്നത്. പാലത്തെ താങ്ങിനിർത്തുന്നത് വലിയ കേബിളുകളാണ്. അക്ഷരാർഥത്തിൽ തൂക്കുപാലം എന്നതിനു നിർവചനമാണ് സിഗ്നേച്ചർ. 13,200 ടണ്‍ സ്റ്റീലാണ് ചട്ടക്കൂട് നിർമിക്കാൻ മാത്രം ഉപയോഗിച്ചത്. കൂടാതെ ജർമനിയിൽനിന്നെത്തിച്ച കേബിളുകളും നിർമാണത്തിന് ഉപയോഗിച്ചു. പാലത്തിൽ എട്ടുവരിയിലായാണ് ഗതാഗത സൗകര്യമുള്ളത്.
പാലത്തിന്റെ മറ്റ് പ്രത്യേകതകൾ
നീളം 575 മീറ്റർ, വീതി 35.2 മീറ്റർ, പാലത്തി്ന്റെ മൊത്തം ഉയരം 165 മീറ്റർ. ഗോപുരത്തിന്റെ ഉയരം 154 മീറ്റർ സൈക്കിൾ യാത്രികർക്കും കാൽനടയാത്രികർക്കും പ്രത്യേക പാത. പാലത്തെ ബന്ധിപ്പിക്കാൻ 36 സ്പാനുകൾ, പ്രധാന സ്പാനിന്റെ നീളം 251 മീറ്റർ. സെൽഫിയെടുക്കാൻ പ്രത്യേക സ്ഥലങ്ങൾ.
ഡൽഹിയുടെ വടക്കു മേഖലയിൽനിന്ന് വടക്കുകിഴക്കൻ മേഖലയിലേക്ക് എത്താൻ മുന്‍പ് 45 മിനിറ്റ് വേണമായിരുന്നെങ്കിൽ ഇപ്പോൾ 10 മിനിറ്റ് മതി. ഗോപുരത്തിനു മുകളിലേക്ക് ഒരേസമയം 50 പേരെ എത്തിക്കാൻ സൗകര്യമുള്ള എലവേറ്ററുകളുണ്ട്. എലവേറ്ററുകളിലൂടെ മുകളിലേക്ക് ഉയരുന്പോൾ ഡൽഹിയുടെ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിന് ഗ്ലാസ് ലിഫ്റ്റാണുള്ളത്. നഗരവികസനത്തിനൊപ്പം ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വിവാദങ്ങൾ
പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നപ്പോൾ പ്രതിപക്ഷകക്ഷിയായ ബിജെപി പ്രതിഷേധവുമായി പാലത്തിലെത്തി. ഇതേത്തുടർന്ന് എഎപി പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി എംപിയും അനുയായികളും നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് മൂന്നു പേർക്കെതിരേ കേസെടുത്തു.
സി.കെ. രാജേഷ്കുമാർ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top