പ്രവർത്തിക്കൂ, ഒന്നും അസാധ്യമല്ല
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ സന്തോഷവാനായി കഴിയുന്ന കാലം. ചക്രവർത്തിയുടെ ഉപദേശകരിൽ പ്രമുഖനായിരുന്ന അദ്ദേഹം കൊട്ടാരത്തിലെ സ്ഥിരം അന്തേവാസിയായിരുന്നു. ഒരു ദിവസം എന്തോ കാരണത്താൽ ചക്രവർത്തിക്കു ബീർബലിനോടു വലിയ അതൃപ്തി തോന്നി. തന്മൂലം, എത്രയുംവേഗം ബീർബൽ കൊട്ടാരം വിട്ടുപോകണമെന്നു ചക്രവർത്തി കല്പിച്ചു. ചക്രവർത്തിയുടെ കല്പനയനുസരിച്ചു ബീർബൽ കൊട്ടാരംവിട്ടു ദൂരെ ഒരു ഗ്രാമത്തിലേക്കു പോയി. അവിടെ മറ്റൊരു പേരിൽ കൃഷിക്കാരനായി ജീവിച്ചു.

മാസങ്ങൾ കുറെ കഴിഞ്ഞു. അപ്പോഴേക്കും ഭരണകാര്യങ്ങൾ പോകുന്നതു ശരിയായ ദിശയിലല്ലെന്നു ചക്രവർത്തിക്കു തോന്നിത്തുടങ്ങി. അതിന്‍റെ പ്രധാന കാരണം ബീർബലിന്‍റെ അഭാവമായിരുന്നു. അതുകൊണ്ടു ബീർബലിനെ എത്രയും വേഗം തിരികെ കൊണ്ടുവരാൻ ചക്രവർത്തി തീരുമാനിച്ചു.

ബീർബലിനെ കണ്ടുപിടിച്ചു കൊട്ടാരത്തിലെത്തിക്കുവാൻ ചക്രവർത്തി സേവകരോടു കല്പിച്ചു. എന്നാൽ രാജ്യം മുഴുവൻ തെരഞ്ഞിട്ടും ബീർബലിനെ കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല. ആർക്കും ബീർബലിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഉടനെ ചക്രവർത്തിക്ക് ഒരു ബുദ്ധി തോന്നി. അദ്ദേഹം സാമ്രാജ്യത്തിലെ എല്ലാ ഗ്രാമത്തലവന്മാർക്കും ഒരു സന്ദേശമയച്ചു. ഒരു കലംനിറയെ ബുദ്ധിശക്തി എത്രയും വേഗം കൊട്ടാരത്തിലെത്തിക്കണമെന്നതായിരുന്നു സന്ദേശം. അതു സാധിക്കാത്തവർ കലംനിറയെ സ്വർണാഭരണങ്ങൾ എത്തിച്ചാൽ മതിയെന്നും ചക്രവർത്തി അറിയിച്ചു.

ഈ സന്ദേശം ബീർബൽ താമസിച്ചിരുന്ന ഗ്രാമത്തിലുമെത്തി. ഇതെക്കുറിച്ചു ചർച്ചചെയ്യുവാൻ ഗ്രാമത്തലവൻ ഗ്രാമസഭ വിളിച്ചുകൂട്ടിയപ്പോൾ ബീർബലും സന്നിഹിതനായിരുന്നു. ബുദ്ധിശക്തി ഒരു സാധനമല്ലല്ലോ. തന്മൂലം അതുകൊണ്ടെങ്ങനെയാണ് ഒരു കലം നിറയ്ക്കുക? അവിടെ കൂടിയിരുന്നവർ പരസ്പരം ചോദിച്ചു. ആർക്കും അതിന് ഉത്തരമില്ലായിരുന്നു. അങ്ങനെയെങ്കിൽ ചക്രവർത്തിക്ക് ഒരു കലംനിറയെ സ്വർണാഭരണങ്ങൾ കൊടുക്കേണ്ടിവരുമെന്നു ഗ്രാമത്തലവൻ ഓർമിപ്പിച്ചു. ഉടനെ ബീർബൽ പറഞ്ഞു: ""എനിക്കൊരു കലം തരിക. ഒരു മാസത്തിനുള്ളിൽ ഞാൻ അതിൽ ബുദ്ധിശക്തി നിറച്ചുകൊണ്ടുവരാം'- ബീർബൽ ശരിക്കും ആരാണെന്ന് അവിടെ ഉണ്ടായിരുന്നവർക്ക് അറിയില്ലായിരുന്നു. എങ്കിലും അദ്ദേഹം പറഞ്ഞതനുസരിച്ചു ഗ്രാമത്തലവൻ അദ്ദേഹത്തെ ഒരു കലം ഏല്പിച്ചു.

ബീർബൽ കലമെടുത്തുകൊണ്ടു നേരേ താൻ കൃഷിചെയ്തിരുന്ന സ്ഥലത്തേക്കുപോയി. അവിടെ അപ്പോൾ കൃഷിചെയ്തിരുന്നതു തണ്ണിമത്തങ്ങ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന തണ്ണിമത്തങ്ങകളിൽ ചെറിയ ഒരെണ്ണം എടുത്ത് അതിന്‍റെ തണ്ടുമുറിക്കാതെ കലത്തിൽവച്ചു. എന്നിട്ട് ആ തണ്ണിമത്തങ്ങയുടെ തണ്ടിന്‍റെ ചുവട്ടിൽ വളമിട്ടു ദിവസവും അതിനു വെള്ളമൊഴിച്ചുകൊടുത്തു. ഒരുമാസംകൊണ്ട് കലത്തിലിരുന്ന തണ്ണിമത്തങ്ങ വളർന്നു കലംനിറയെ ആയി. അപ്പോൾ അതു പുറത്തെടുക്കുവാൻ സാധിക്കുമായിരുന്നില്ല. തണ്ണിമത്തങ്ങയുടെ തണ്ടുമുറിച്ചതിനു ശേഷം അതെടുത്തു ഗ്രാമത്തലവന്‍റെ സമീപമമെത്തിച്ചു. എന്നിട്ട് ഒരു കുറിപ്പോടുകൂടി അതു ചക്രവർത്തിയുടെ സന്നിധിയിലെത്തിക്കുവാൻ ബീർബൽ നിർദേശിച്ചു.

ചക്രവർത്തിക്കു കൊടുക്കുവാൻവേണ്ടി ബീർബൽ എഴുതിയ സന്ദേശം ഇപ്രകാരമായിരുന്നു: ""കലത്തിൽ വച്ചിരിക്കുന്ന ബുദ്ധിശക്തി പുറത്തെടുത്തുകൊള്ളൂ. എന്നാൽ കലം പൊട്ടിക്കുവാനോ കലത്തിനകത്തിരിക്കുന്നതു മുറിക്കുവാനോ പാടില്ല''. തണ്ണിമത്തങ്ങയോടൊപ്പമുണ്ടായിരുന്ന സന്ദേശം വായിച്ചപ്പോൾ ബീർബലിനല്ലാതെ അങ്ങനെയൊരു ബുദ്ധിതോന്നാൻ വഴിയില്ലെന്നു ചക്രവർത്തിക്കു മനസിലായി. ഉടനെ ചക്രവർത്തിതന്നെ നേരിട്ടു ബീർബൽ താമസിച്ചിരുന്ന ഗ്രാമത്തിലേക്കുപോയി ബീർബലിനോടു കൊട്ടാരത്തിൽ മടങ്ങിയെത്താൻ അഭ്യർഥിച്ചു.

കലത്തിലെങ്ങനെ ബുദ്ധിശക്തി നിറയ്ക്കാൻ സാധിക്കും? മനുഷ്യന് അസാധ്യമായ കാര്യമാണിത്. എങ്കിലും അക്ബർ ചക്രവർത്തി അങ്ങനെയൊരു കല്പനയിറക്കിയപ്പോൾ അതിനൊരു മാർഗം കണ്ടുപിടിക്കേണ്ടത് ആവശ്യമായിരിക്കുന്നു. അതാണു ബീർബൽ ബുദ്ധിപൂർവം ചെയ്തത്.
ഈ കഥ നൽകുന്ന സന്ദേശമെന്താണെന്നോ? എല്ലാ പ്രശ്നങ്ങൾക്കും ഏതെങ്കിലും രീതിയിൽ ഒരു പരിഹാരം കണ്ടെത്തുവാൻ സാധിക്കും എന്നതുതന്നെ. കലത്തിൽ ബുദ്ധിശക്തി നിറയ്ക്കുക എന്നത് അസാധ്യ കാര്യമായിരുന്നു. എന്നാൽ, ബീർബൽ തന്‍റെ ബുദ്ധി ഉപയോഗിച്ച് അതിനൊരു മാർഗം കണ്ടെത്തി. അതു ചോദ്യംചെയ്യുക എന്നതു ചക്രവർത്തിക്ക് അസാധ്യവുമായിരുന്നു.
ഈ ബീർബൽ കഥയിലെ പ്രശ്നത്തിനു സാമാന്യരീതിയിൽ ഒരു പരിഹാരം കണ്ടെത്തുവാൻ സാധിക്കുമായിരുന്നില്ല. എന്നാൽ, അതിനുപോലും പരിഹാരം കണ്ടെത്തുവാൻ ബീർബലിനു സാധിച്ചു. അങ്ങനെയെങ്കിൽ, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഭൂരിപക്ഷം പ്രശ്നങ്ങൾക്കും നമുക്കു പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്നതല്ലേ വസ്തുത? ഒരുപക്ഷേ, ചിലപ്പോൾ ഒന്നു വേറിട്ടു ചിന്തിക്കണമെന്നു മാത്രം.

മാനവചരിത്രത്തിലെ കണ്ടുപിടിത്തങ്ങളുടെ കഥകൾ ഓർമിച്ചാൽ മതിയല്ലോ അസാധ്യമെന്നു കരുതിയിരുന്ന എത്രയോ വൻ കാര്യങ്ങളാണു മനുഷ്യന്‍റെ കൈപ്പിടിയിൽ ഇപ്പോൾ ഒതുങ്ങിയിരിക്കുന്നത്. അതുപോലെ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലൊക്കെ ഉണ്ടായിരിക്കുന്ന വളർച്ച എത്രയോ വലുതാണ്! അതായത്, അസാധ്യമെന്നു നാം കരുതുന്ന കാര്യങ്ങളുടെ എണ്ണം അനുദിനം ചുരുങ്ങിവരുന്നുവെന്നു സാരം.

എന്നാൽ, നമ്മുടെ ജീവിതത്തിന്‍റെ കാര്യത്തിലാകുന്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ സാധിക്കാതെ പോകുന്നുവെന്നു നമുക്കറിയാം. അപ്പോൾ നാം ഓർമിക്കേണ്ട കാര്യം ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നതാണ്. തന്മൂലം, ദൈവത്തെ കൂട്ടുപിടിച്ചു നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്കു ശ്രമിക്കാം. അപ്പോൾ തീർച്ചയായും അവയ്ക്കു പരിഹാരമുണ്ടാകും.