ചൂളയിൽ എരിയുന്ന മാനസങ്ങൾ
ജിത്തെന്നാണ് അവന്‍റെ പേര്. കക്ഷി ഇപ്പോൾ ഒരു കേസിൽ പെട്ടിരിക്കുകയാണ്. പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. ഭവനഭേദനവും മോഷണ ശ്രമവുമാണ് ആരോപിതമായ കുറ്റം. കുഞ്ഞുമോനും വിമലയുമാണ് മാതാപിതാക്കൾ. ജിത്ത് മക്കളിൽ മൂത്തവനാണ്. അവന് തൊട്ടുതാഴെയുള്ളത് അവന്‍റെ അനുജനും ഏറ്റവും ഇളയത് അനുജത്തിയുമാണ്. റിട്ടയേഡ് മെഡിക്കൽ സൂപ്രണ്ടായ കുഞ്ചെറിയാ സാറിന്‍റെ വീട്ടിലാണ് അവനും വേറൊരു സഹായിയുംകൂടി കയറിയത്. സാഹചര്യ തെളിവുകൾ വെച്ചാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഇപ്പോൾ പോലീസിന്‍റെ പരിഗണനയിലുള്ള ഈ കേസിൽനിന്ന് തന്‍റെ മകനെ രക്ഷപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് കുഞ്ഞുമോൻ. കുറ്റം തെളിയിക്കപ്പെടുകയും തന്‍റെ മകൻ ശിക്ഷിക്കപ്പെടുകയും ചെയ്താൽ അവനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കുമല്ലൊ എന്നോർക്കുന്പോൾ കുഞ്ഞുമോൻ കൂടുതൽ അസ്വസ്ഥനാകുന്നു. കാര്യത്തിന്‍റെ ഗൗരവം അയാൾ തന്‍റെ ഭാര്യ വിമലയുമായി സംസാരിച്ചപ്പോൾ അയാൾക്കൊപ്പം അവളും അസ്വസ്ഥയായി. ജിത്തിന്‍റെ താഴെ രണ്ട് മക്കൾ ഉണ്ടെന്നുള്ളതും അവൻ ശിക്ഷിക്കപ്പെട്ടാൽ അവരും കൂടി ഭാവിയിൽ അതിന്‍റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമുള്ള ചിന്ത ആ ഭാര്യാഭർത്താക്കന്മാർ ഇരുവരെയും വല്ലാതെ അലട്ടുന്നുണ്ട്. മക്കളിൽ മൂത്തവനായതിനാൽ അതിരുവിട്ട് തങ്ങൾ തങ്ങളുടെ മകന് വാൽസല്യം നൽകിയെന്നും അവന്‍റെ നിർബന്ധങ്ങൾക്ക് തങ്ങൾ വഴങ്ങിപ്പോയെന്നും അവനെ വ‍ഷളാക്കിയതിന്‍റെ പ്രധാന ഉത്തരവാദിത്വം തങ്ങൾക്കാണെന്നും അവർ സമ്മതിക്കുന്നു. കുഞ്ചെറിയാ സാർ തന്നെയാണ് സ്റ്റേഷനിൽ പരാതി നൽകിയതെങ്കിലും മോഷണശ്രമം നടത്തിയ ആളുകളെക്കുറിച്ച് അറിയാൻ ഇടയായതോടുകൂടി കേസ് മുന്നോട്ട് കൊണ്ടുപോകണ്ടന്നും കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണ്ടന്നുമുള്ള ചിന്തയിലാണ് അയാൾ. ജിത്ത് കുറ്റക്കാരനാണെന്ന് ഉറപ്പ് നൽകുന്ന സാഹചര്യതെളിവുകൾ ഉണ്ടെങ്കിലും അത് അവന്‍റെ മാതാപിതാക്കൾക്കും പോലീസ് അധികാരികൾക്കും ബോധ്യപ്പെട്ടെങ്കിലും കുറ്റം സമ്മതിക്കാനോ അതിൽ ഖേദം പ്രകടിപ്പിക്കാനോ അവൻമാത്രം ഇതുവരെയും തയ്യാറായിട്ടില്ല എന്നത് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കുഞ്ചെറിയാ സാറിനെ പ്രേരിപ്പിക്കുന്നുണ്ട്. തന്‍റെ മകനെക്കൊണ്ട് താൻ കുറ്റം ഏറ്റുപറയിപ്പിച്ച് ക്ഷമായാചന നടത്തിക്കൊള്ളാമെന്ന അപേക്ഷയുമായി പോലിസിനെയും കുഞ്ചെറിയാ സാറിനെയും മാറിമാറി കാണുന്ന കുഞ്ഞുമോനോട് തന്നെ അതിനൊന്നും കിട്ടില്ലന്നാണ് ജിത്ത് പറയുന്നത്.

മക്കൾ ചതിക്കുഴികളിൽ ചെന്നുപെട്ടുപോകുന്നതിനെ സംബന്ധിച്ച് വേവലാതി പിടിച്ച് നടക്കുന്ന കുഞ്ഞുമോനെപ്പോലെയുള്ള നിരവധി അപ്പൻമാരും കൂടെ കുറെ അമ്മമാരും നമ്മുടെ ഇടയിൽ ഇന്നുണ്ട്. മക്കളെ നേരാംവണ്ണം നയിക്കുന്നതിന് മക്കളെ മാത്രം മാതാപിതാക്കൾ മനസിലാക്കിയാൽ പോരാ, അവർ ജീവിക്കുന്ന സാഹചര്യങ്ങളും മനസിലാക്കണം. മക്കൾ നല്ലവരായാലും അവർ പോകുന്ന വഴികൾ നേരാംവണ്ണം ഉള്ളവയല്ലെങ്കിൽ അവരെപ്പറ്റി അപ്പനമ്മമാർ പിന്നീട് സങ്കടപ്പെടേണ്ടിവരും. ചോറിനൊപ്പം ചൊല്ല് കൊടുത്ത് മക്കളെ വളർത്തണമെന്നുള്ള പഴമക്കാരുടെ ഉപദേശം ഇന്ന് കൂടുതൽ പ്രസക്തമാണ്. മക്കളുടെ നന്മക്കുവേണ്ടി അവർ പോകേണ്ട വഴികൾ ഏതെന്ന് കൂടി നിജപ്പെടുത്താൻ മാതാപിതാക്കൾക്ക് കഴിയണം. അവർ ജീവിതാനുഭവങ്ങൾ ഏറെ ഉള്ളവരാണല്ലൊ. അതിനാൽതന്നെ മക്കൾക്കുവേണ്ടി അവർ നിജപ്പെടുത്തുന്ന വഴികൾ തുലോം അപകടരഹിതവുമായിരിക്കുമല്ലൊ.

മക്കൾക്ക് ആവശ്യമുള്ളവയോ അത്യാവശ്യമുള്ളവയോ മാത്രം അവരുടെ വളർച്ചയുടെ വഴികളിൽ നൽകാനും അവർ ആവശ്യപ്പെടുന്ന അനാവശ്യമായവ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി നിഷേധിക്കാനും മാതാപിതാക്കൾക്ക് കഴിയണം. മറ്റുള്ളവരുടെ കൈവശമുള്ള സ്മാർട്ട് ഫോണ്‍ ഉൾപ്പെടെയുള്ള പലതും തങ്ങൾ സ്വന്തമാക്കേണ്ടവയല്ല എന്ന ചിന്തയാണ് മക്കൾക്ക് മാതാപിതാക്കൾ നൽകേണ്ടത്.

തന്‍റെ മകന് പറ്റിയ തെറ്റ് അവൻ അംഗീകരിച്ചില്ലെങ്കിലും അപ്പനായ കുഞ്ഞുമോൻ അംഗീകരിച്ചതിനെ അഭിനന്ദിച്ചേ പറ്റൂ. തന്‍റെ ഭർത്താവിനെ അക്കാര്യത്തിൽ പിന്തുണച്ച വിമലയേയും നാം അംഗീകരിക്കണം. മാതാപിതാക്കളുടെ വാക്കുകളെക്കാൾ മകൻ ശ്രദ്ധിക്കുന്നതും അവനെ സ്വാധീനിക്കുന്നതും അവനെ വഴിതെറ്റിക്കാൻ പോലും കഴിയുന്ന അവന്‍റെ സുഹൃത്തുക്കൾ ഉൾപ്പടെയുളള ഇതര വ്യക്തികളുടെ വാക്കുകൾ ആണോ എന്ന് കുഞ്ഞുമോനെയും ഭാര്യയേയും പോലുള്ള മാതാപിതാക്കൾ തിരിച്ചറിയണം. ജിത്തിനെപ്പോലുള്ള മക്കൾ ഒരുകാര്യം മനസിലാക്കണം. ഇഹലോകത്തിൽ മറ്റാരെയുംകാൾ നിങ്ങളെ സ്നേഹിക്കുന്നത് നിങ്ങളുടെ മാതാപിതാക്കൾ തന്നെയാണ്. അവരുടെ വാക്കുകൾ അതിനാൽതന്നെ നിങ്ങളെ നയിക്കുന്നത് പരാജയത്തിലേക്കും വീഴ്ചകളിലേക്കുമായിരിക്കില്ല, വിജയത്തിലേക്കും നേട്ടത്തിലേക്കുമായിരിക്കും.