തടസങ്ങളെക്കുറിച്ച് അധികം പറയണ്ട
സ്രാവുകളെക്കുറിച്ച് ഒരു മറൈൻ ബയോളജിസ്റ്റ് ഗവേഷണപഠനം നടത്തുന്ന അവസരം. ഗവേഷണത്തിന്‍റെ ഭാഗമായി ഒരു വന്പൻ സ്രാവിനെ പിടിച്ച് ഒരു വലിയ വാട്ടർ ടാങ്കിലാക്കി. സ്രാവിനുള്ള തീറ്റയായി ജീവനുള്ള ചെറിയ മീനുകളെ വാട്ടർടാങ്കിലിട്ടു. അപ്പോൾ അതിവേഗം സ്രാവ് ആ മീനുകളെ വെട്ടിവിഴുങ്ങി. ഈ രീതി പലദിവസം തുടർന്നു.

അതിനുശേഷം വലിയ ഫൈബർഗ്ലാസ് കഷണംകൊണ്ടു വാട്ടർ ടാങ്ക് രണ്ടായി വിഭജിച്ചു. അപ്പോൾ വാട്ടർ ടാങ്കിന്‍റെ ഒരു ഭാഗത്തു മാത്രമേ സ്രാവിനു സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. സ്രാവിനു പിന്നെ തീറ്റയായി ചെറിയ മീനുകളെ ഇട്ടുകൊടുത്തതു ഫൈബർഗ്ലാസിന് അപ്പുറത്തുള്ള ഭാഗത്തായിരുന്നു.സ്രാവ് ഉടനെ അവയെ വിഴുങ്ങാനായി പാഞ്ഞെത്തി. എന്നാൽ, ഫൈബർഗ്ലാസിന്‍റെ തടസംമൂലം അതിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഫൈബർഗ്ലാസിൽ തുടർച്ചയായി തല ഇടിച്ചു എന്നു മാത്രം.

സ്രാവിന് ഇമ്മാതിരി ഒരനുഭവം ഉണ്ടായിട്ടും അതു തന്‍റെ ഉദ്യമത്തിൽനിന്നു പെട്ടെന്നു പിന്മാറിയില്ല. അത് ഇടയ്ക്കിടെ വീണ്ടും ഫൈബർഗ്ലാസിന് അപ്പുറത്തു യഥേഷ്ടം വിഹരിച്ചിരുന്ന മീനുകളെ വിഴുങ്ങാൻ പാഞ്ഞടുത്തുകൊണ്ടിരുന്നു. പക്ഷേ, അപ്പോഴൊക്കെ ഫൈബർ ഗ്ലാസ് അതിനു തടസംനിന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സ്രാവ് തന്‍റെ ഉദ്യമം ഉപേക്ഷിച്ചു.
അടുത്ത പല ആഴ്ചകളിൽ ഈ പരീക്ഷണം ആവർത്തിക്കപ്പെട്ടു. പക്ഷേ, ഓരോ തവണയും സ്രാവിന്‍റെ ആക്രമണത്തിന്‍റെ ശക്തി കുറഞ്ഞുകുറഞ്ഞു വന്നു. കറേ കഴിഞ്ഞപ്പോഴേക്കും ഫൈബർഗ്ലാസിനെ മറികടക്കാനുള്ള പോരാട്ടം സ്രാവ് പൂർണമായും ഉപേക്ഷിച്ചു. എന്നു മാത്രമല്ല, ഫൈബർഗ്ലാസിനു മറുവശം മീനുകളെ കണ്ടാലും അവയെ ശ്രദ്ധിക്കാതെയായി.

സ്ഥിതിഗതികൾ ഇത്രയും ആയപ്പോഴേക്കും ഗവേഷകൻ തന്‍റെ പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കു കടന്നു. സാവധാനം അദ്ദേഹം ആ ടാങ്കിൽനിന്നു ഫൈബർഗ്ലാസ് എടുത്തു മാറ്റി. അപ്പോൾ സ്രാവ് ആ ടാങ്കിലുണ്ടായിരുന്ന ചെറിയ മീനുകളെ വിഴുങ്ങാൻ പാഞ്ഞെത്തിയോ? ഇല്ല. മീനുകൾ യഥേഷ്ടം ആ ടാങ്കിലൂടെ തുള്ളിക്കളിക്കുന്പോൾ സ്രാവ് അനങ്ങാതെ അതു നോക്കിനിന്നതേയുള്ളൂ.

സ്രാവിന്‍റെ കാര്യത്തിൽ എന്താണു സംഭവിച്ചത്? ചെറിയ മീനുകളെ വിഴുങ്ങാനുള്ള വ്യഗ്രതയിൽ സ്രാവിന്‍റെ തല പല പ്രാവശ്യം ഫൈബർ ഗ്ലാസിൽ ആഞ്ഞിടിച്ചപ്പോൾ അതിന്‍റെ സ്വാഭാവികമായ പ്രവർത്തനരീതിയിൽ മാറ്റം വന്നു. ഫൈബർ ഗ്ലാസ് ഗവേഷകൻ എടുത്തുമാറ്റിയപ്പോൾ ആ വ്യത്യാസം സ്രാവിനു മനസിലാക്കാൻ സാധിച്ചില്ല. ഫൈബർ ഗ്ലാസ് അപ്പോഴും അവിടെ ഉണ്ട് എന്ന രീതിയിലാണു സ്രാവ് പ്രതികരിച്ചത്. ത·ൂലമാണു ഫൈബർഗ്ലാസിന്‍റെ അസാന്നിധ്യത്തിലും സ്രാവ് ചെറിയ മീനുകളുടെ പിന്നാലെ പോകാതിരുന്നത്.

സ്രാവിനെക്കുറിച്ചുള്ള ഈ ഗവേഷണകഥയിൽ എന്തുമാത്രം വാസ്തവമുണ്ടെന്ന് അറിയില്ല. എന്നാൽ, ഈ കഥ നമ്മുടെ സ്വഭാവരീതികളെ സൂചിപ്പിക്കുന്നതു നമുക്കു അവഗണിക്കാനാവില്ല. നമ്മുടെ ജീവിതത്തിൽ ഒന്നിനു പിറകെ മറ്റൊന്നായി പാളിച്ചകളും പരാജയങ്ങളും ഉണ്ടാകുന്പോൾ നമ്മിൽ ചിലരെങ്കിലും സുല്ലിടുന്നതു നാം കാണുന്നുണ്ടല്ലോ. ജീവിതത്തിൽ നാം പലപ്പോഴും പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഇനിനും അങ്ങനെ മാത്രമേ സംഭവിക്കൂ എന്നാണ് അവർ കരുതുക. ത·ൂലം, മനസു മടുക്കാതെ ജീവിതവിജയത്തിനായി അധ്വാനിക്കാൻ അവർ വിമുഖത കാട്ടുന്നു.

ജീവിതത്തിൽ പല പരാജയങ്ങളും നേരിടേണ്ടിവന്നിട്ടുള്ളതുകൊണ്ട് അവർ എല്ലാത്തിനും വലിയ തടസങ്ങൾ കാണുന്നു. എന്നാൽ, അവയിൽ പലതും ഇല്ലാത്ത തടസങ്ങളാണെന്നതാണു വാസ്തവം. അവർ കാണുന്ന തടസങ്ങളിലേറെയും അവരുടെ ഭാവനാസൃഷ്ടികളാണ്.

ടാങ്കിൽ ഫൈബർ ഗ്ലാസ് ഉണ്ടായിരുന്നപ്പോൾ അതു യഥാർഥത്തിൽ സ്രാവിന് ഒരു തടസംതന്നെയായിരുന്നു. എന്നാൽ, ആ തടസം മാറിയപ്പോൾ അതു മനസിലാക്കാൻ സ്രാവിനു സാധിച്ചില്ല. ഇതുപോലെതന്നെയാണു പ്രതിബന്ധങ്ങളിൽ തട്ടി ജീവിതത്തോടു നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നവരുടെ കാര്യത്തിലും സംഭവിക്കുക.

ജീവിതത്തിൽ ചില പരാജയങ്ങൾ ഉണ്ടായി എന്നതിന്‍റെ പേരിൽ നമ്മുടെ ഭാവി എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. നേരേ മറിച്ച്, ആ പരാജയത്തിൽനി്ന്നു പാഠം പഠിച്ചു നാം ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങളിൽ നമുക്കു വിജയം നേടിയെടുക്കാവുന്നതേയുള്ളൂ. എന്നാൽ, അപ്രകാരം സംഭവിക്കണമെങ്കിൽ എല്ലാത്തിനും തടസങ്ങൾ മാത്രം കാണുന്ന ചിന്താഗതി നാം ഉപേക്ഷിക്കണം.

ജീവിതത്തിൽ വിജയം നേടണമെങ്കിൽ സ്ഥിരോത്സാഹവും കഠിനാധ്വാനവുമൊക്കെ വേണം. അതിനു നാം തയാറാകാത്തതുകൊണ്ടാണല്ലോ പ്രതിബന്ധങ്ങളുടെ പേരു പറഞ്ഞ് നാം ജീവിതത്തിൽ പിന്നോട്ടു പോകുന്നത്? എന്നാൽ, ജീവിതത്തിൽ വിജയിക്കണമെന്ന ഇച്ഛാശക്തി നമുക്കുണ്ടെങ്കിൽ നാം എപ്പോഴെങ്കിലും പിന്നോട്ടു പോകുമോ? നേരേ മറിച്ചു നാം അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾ എത്ര വലുതാണെങ്കിലും അവയെ അഭിമുഖീകരിക്കാനുള്ള വഴി നാം കണ്ടെത്തുകയില്ലേ? ആ വഴിയിൽ മറ്റെന്തിനെയുംകാൾ അധികമായി ദൈവസഹായവും നാം തേടുകയില്ലേ?

ദൈവത്തിൽ ആശ്രയമർപ്പിച്ചുകൊണ്ടു ജീവിതത്തിലെ പ്രതിബന്ധങ്ങളെ നേരിടുന്നവർ പിന്നോക്കം പോകുന്നതായി നാം കാണാറുണ്ടോ? അങ്ങനെയുള്ളവർ വൻ പരാജയം നേരിട്ടാലും മുന്നോട്ടുതന്നെ പോകാനല്ലേ ശ്രമിക്കുക. നമ്മുടെ ജീവിതത്തിൽ പരാജയം നേരിടുന്പോഴും നാമും ഈ ഗണത്തിൽ ഉൾപ്പെടുന്നവരാണ് എന്നു നമുക്ക് ഉറപ്പുവരുത്താം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ