പാവങ്ങളുടെ താജ്മഹൽ, മഹാരാഷ്‌ട്രയിലാ
ആധുനിക യുഗത്തിലെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നാണ് ആഗ്രയിലെ താജ്മഹൽ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി വർഷംതോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ അദ്ഭുത സ്മരണിക കാണാനെത്തുന്നത്. താജ്മഹലിന്‍റെ അത്ര പ്രശസ്തമല്ലാത്ത, എന്നാൽ കാഴ്ചയിൽ താജ്മഹൽ പോലെയിരിക്കുന്ന മറ്റൊരു സ്മാരക ഇന്ത്യയിലുണ്ട്. ബീബി കാ മക്ബാര എന്നു പേരുള്ള ഈ ശവകൂടീരം മഹാരാഷ്ട്രയിലെ ഒൗറംഗബാദിലാണ് സ്ഥിതിചെയ്യുന്നത്. താജ്മഹൽ പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ഷാജഹാന്‍റെ കൊച്ചുമകൻ അസം ഷാ രാജകുമാരനാണ് ബീബി കാ മക്ബാരയുടെ നിർമാണത്തിന് നേതൃത്വം നൽകിയത്. ഷാജഹാൻ ചക്രവർത്തി തന്‍റെ ഭാര്യ മുംതാസിന്‍റെ ഓർമയ്ക്കായാണ് താജ്മഹൽ പണികഴിപ്പിച്ചതെങ്കിൽ ബീബി കാ മക്ബാര അസം ഷാ രാജകുമാരൻ തന്‍റെ അമ്മ ദിൽരാസ് ബാനു ബീഗത്തിനായി തീർത്ത ശവകുടീരമാണ്.

1651ലാണ് ബീബി കാ മക്ബാരയുടെ പണികൾ ആരംഭിക്കുന്നത്. മുത്തഛൻ പണികഴിപ്പിച്ച താജ്മഹലിനേക്കാൾ മനോഹരമായ ഒരു സ്മാരകം പണിയണമെന്നായിരുന്നു അസം ഷാ രാജകുമാരന്‍റെ ആഗ്രഹം. എന്നാൽ മുത്തഛൻ ഷാജഹാന്‍റെ അത്ര പണമോ പ്രഗദ്ഭരായ ശിൽപ്പികളോ ഒന്നും അസം ഷാ രാജകുമാരനുണ്ടായിരുന്നില്ല. രാജകുമാരന്‍റെ പിതാവ് ഒൗറഗസേബ് ചക്രവർത്തിക്ക് ഈ നിർമാണത്തിൽ തീരെ താത്പര്യമില്ലായിരുന്നു താനും. അതുകൊണ്ടുതന്നെ താജ്മഹൽ പണിയാൻ ഉപയോഗിച്ചതുപോലുള്ള സുന്ദരമായ വെളുത്ത മാർബിളുകളൊന്നും വാങ്ങാൻ അസം രാജകുമാരനായില്ല. വില കുറഞ്ഞ മാർബിൾ ഉപയോഗിച്ചാണ് അദ്ദേഹം ബീബി കാ മക്ബാര നിർമിച്ചത്. താജ്മഹലിന്േ‍റതുപോലെയുള്ള മിനാരങ്ങളും താഴികക്കുടങ്ങളും ഗോപുരങ്ങളും കൊത്തളങ്ങളും മുഗൾ പൂന്തോട്ടവുമെല്ലാം അദ്ദേഹം തീർത്തു. സ്മാരകത്തിന്‍റെ മുന്നിൽ ചെറിയ കുളം പണിത് അതിന് മുന്പിൽ ഒരു മാർബിൾ ബഞ്ചും സ്ഥാപിച്ചു. അങ്ങനെ ഒറ്റ നോട്ടത്തിൽ മറ്റൊരു താജ്മഹൽ. ഈ രൂപസാദൃശ്യം ബീബി കാ മക്ബാരയ്ക്ക് ഡെക്കാന്‍റെ താജ്മഹൽ എന്ന വിളിപ്പേര് നേടിക്കൊടുത്തു.

കാലപ്പഴക്കത്തിൽ ബീബി കാ മക്ബാരയിലെ മാർബിളുകൾക്ക് ചെറിയ നിറം മാറ്റം സംഭവിച്ചിട്ടുണ്ട്. താജ്മഹലാകട്ടെ പഴയ പ്രൗഢിയിൽതന്നെ ഇന്നും തിളങ്ങിനിൽക്കുന്നു. നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണമേന്മയാണ് ഈ വ്യത്യാസത്തിന് കാരണം. ഏഴു ലക്ഷം രൂപയായിരുന്നു ബീബി കാ മക്ബാരയുടെ നിർമാണ ചെലവ്.താജ്മഹലിനന്‍റേതാകട്ടെ 320 ലക്ഷവും. ഇതുകൊണ്ടാവാം പാവങ്ങളുടെ താജ്മഹൽ എന്നൊരു പേരും ബീബി കാ മക്ബാരയ്ക്കുണ്ട്.

റോസ് മേരി ജോൺ