Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മറ്റുള്ളവർക്കു ജീവൻ സമ്മാനിക്കുന്നവർ
2013 സെപ്റ്റംബർ 20. അന്നായിരുന്നു ബ്രസീലിലെ ശതകോടീശ്വരനായ കൗണ്ട് സ്ക്രാപ്പ തന്റെ ബന്റ്ലി കാറിന് ആഘോഷമായ ശവസംസ്കാരം നൽകാൻ നിശ്ചയിച്ചിരുന്ന ദിവസം. മൂന്നുകോടിയിലേറെ രൂപ വിലവരുന്ന ലക്ഷ്വറി കാറായിരുന്നു അത്. കാർ മണ്ണിനടിയിൽ കുഴിച്ചിടാൻ പോകുകയാണെന്ന വാർത്ത കേട്ടപ്പോൾ പൊതുജനം മൂക്കത്തു വിരൽവച്ചു. സ്ക്രാപ്പയ്ക്കെന്താ ഭ്രാന്താണോ? അവർ പരസ്പരം ചോദിച്ചു.
തെയ്ൻ ചിക്കീനോ സ്ക്രാപ്പ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻപേര്. കുടുംബസ്വത്ത് ഉപയോഗിച്ചു വൻ ബിസിനസ് നടത്തിയാണ് സ്ക്രാപ്പ വലിയ പണക്കാരനായത്. ഇറ്റലിക്കാരനായ അദ്ദേഹത്തിന്റെ പിതാവ് ഫ്രാൻസിസ്കോയും പണക്കാരനായിരുന്നു. ഫ്രാൻസിസ്കോ തന്റെ പണത്തിന്റെ നല്ലൊരുഭാഗം പരോപകാര പ്രവൃത്തികൾക്കായി വിനിയോഗിച്ചതുമൂലമാണ് 1949-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അദ്ദേഹത്തിനു കൗണ്ട് സ്ഥാനം നൽകി ആദരിച്ചത്. ഈ ബഹുമതി അദ്ദേഹത്തിന്റെ മരണശേഷം ചിക്കീനോയ്ക്ക് അവകാശമായി ലഭിച്ചു.
""എനിക്കു ഭ്രാന്തൊന്നുമില്ല,'' ആളുകളുടെ സംശയം മനസിലാക്കി ചിക്കീനോ പറഞ്ഞു. എന്റെ മരണശേഷം എനിക്കേറ്റവും വിലപ്പെട്ട ബന്റ്ലി കാർ മരണാനന്തര ജീവിതത്തിൽ എനിക്ക് ഉപയോഗിക്കണം. തന്മൂലമാണ് ഞാൻ എന്റെ കാർ കുഴിച്ചിടുന്നത്. പണ്ട് ഈജിപ്തിലെ ഫറവോമാർ ചെയ്തിരുന്നത് കേട്ടിട്ടില്ലേ? മരണാനന്തര ജീവിതത്തിൽ അവർക്ക് ആവശ്യമാണെന്നു തോന്നിയിരുന്ന കാര്യങ്ങൾ അവർ കുഴിച്ചിട്ടിരുന്നു.
കാർ കുഴിച്ചിടുമെന്നു ചിക്കീനോ വെറുതേ പറയുക മാത്രമല്ല ചെയ്തത്. തന്റെ കൊട്ടാരവളപ്പിൽ വലിയൊരു കുഴിയുണ്ടാക്കി തന്റെ കാറിനൊപ്പം അതിനടുത്തുനിൽക്കുന്ന ഫോട്ടോ എടുത്ത് അതു തന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോൾ ഫേസ്ബുക്കിൽ പതിനായിരക്കണക്കിനു പ്രതികരണമാണ് ലഭിച്ചത്.
അതിൽ പലതിന്റെയും രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു. വലിയ വിലവരുന്ന ബന്റ്ലി കാർ പരലോകജീവിതത്തിലേക്കുവേണ്ടി എന്നു പറഞ്ഞു മണ്ണിനടിയിൽ കുഴിച്ചിടുന്നതു വലിയ മണ്ടത്തരമല്ലേ? ആ കാർ വിറ്റുകിട്ടുന്ന തുകകൊണ്ട് എത്രയോ പാവങ്ങളെ സഹായിക്കാമായിരുന്നു.
ചിക്കീനോയുടെ ചിന്തയും മറിച്ചായിരുന്നില്ല. അതു മറ്റുള്ളവരെയും ബോധ്യപ്പെടുത്താനായിരുന്നു അദ്ദേഹം ഇപ്രകാരം ഒരു സ്റ്റണ്ട് ആവിഷ്കരിച്ചത്. ഈ സ്റ്റണ്ട് അദ്ദേഹം അവതരിപ്പിച്ചത് ബ്രസീലിലെ നാഷണൽ ഓർഗൻ ഡൊണേഷൻ വീക്കിന് ആരംഭംകുറിച്ച ദിവസമായിരുന്നു.
ചിക്കീനോ അന്ന് തന്റെ ബന്റ്ലി കാർ മണ്ണിനടിയിൽ കുഴിച്ചിട്ടില്ല. അതു കാണാനും റിപ്പോർട്ട് ചെയ്യാനും എത്തിയവരോട് അവയവദാനത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. തങ്ങൾക്കു ദാനം ചെയ്യാവുന്ന അവയവങ്ങൾ ദാനം ചെയ്യാതെ മരിക്കുന്നവർ താൻ പ്ലാൻ ചെയ്ത വിഡ്ഡിത്തമാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കൗണ്ട് ചിക്കീനോ പറയുന്നത് ശരിയല്ലേ? ഒരു ബന്റ്ലി കാറിനെക്കാളും വിലവരുന്നതല്ലേ നമ്മുടെ പല അവയവങ്ങളും. അവയിൽ പലതും നമ്മുടെ മരണശേഷം മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്നവയാണ്. പ്രത്യേകിച്ച് നമ്മുടെ കണ്ണുകൾ. എന്നാൽ, അവ ദാനം ചെയ്യാൻ എത്രയോ കുറച്ചുപേർ മാത്രം തയാറാകുന്നു. നമ്മുടെ മരണശേഷം നമുക്കൊരു ബുദ്ധിമുട്ടുംകൂടാതെ ദാനം ചെയ്യാവുന്നവയാണ് നമ്മുടെ കണ്ണുകൾ. അവമൂലം മറ്റുള്ളവർക്ക് കാഴ്ച ലഭിക്കുന്നത് അവർക്കു വലിയൊരനുഗ്രഹവും നമുക്കൊരു പുണ്യവുമല്ലയോ?
നാം ജീവിച്ചിരിക്കുന്പോൾ നമുക്ക് ചെയ്യാവുന്നവയാണ് കിഡ്നി ദാനവും കരൾദാനവും. പക്ഷേ ഇവ നൽകുന്നതിനു നല്ല തന്റേടവും സന്മനസും വേണമെന്നു മാത്രം. ഒരു കിഡ്നികൊണ്ട് നമുക്ക് ജീവിക്കാനാകും. നമ്മുടെ കരളിന്റെ ഒരുഭാഗം മുറിച്ചെടുത്താൽ അത് പൂർവസ്ഥിതിയിലേക്കു വളരുകയും ചെയ്യും. അതുകൊണ്ടാണ് കിഡ്നിയുടെയും കരളിന്റെയും ദാനം പൊതുവേ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ബ്രെയിൻ ഡെത്ത് സംഭവിച്ചാൽപിന്നെ ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അവയവദാനത്തിനു തയാറായാൽ അതുവഴി പലർക്കും നവജീവൻ ലഭിക്കാനിടയുണ്ട്. അതിനുള്ള അനുവാദം മരിക്കുന്ന ആളിന്റെ ബന്ധുക്കൾ നൽകണമെന്നു മാത്രം.
ഹൃദയം, കരൾ, കിഡ്നികൾ, ശ്വാസകോശം, പാൻക്രിയാസ്, ചെറുകുടൽ എന്നിവ ബ്രെയിൻ ഡെത്തിനു ശേഷം ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. അതുപോലെ, കണ്ണും ത്വക്കും ഞരന്പുകളുമൊക്കെ ദാനം ചെയ്യാവുന്നവയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
അവയവദാനത്തിന്റെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണെന്നു സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. അവയവദാനത്തിന്റെ അഭാവംമൂലം പ്രതിവർഷം അഞ്ചുലക്ഷംപേർ മരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ വർഷവും കിഡ്നി മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവരുടെ സംഖ്യ രണ്ടേകാൽലക്ഷം വരും. എന്നാൽ 15000 പേർക്കു മാത്രമേ കിഡ്നി ലഭിക്കാറുള്ളത്രേ.
കരൾ മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം സാധാരണയായി ഒരുലക്ഷത്തോളംവരും. എന്നാൽ ആയിരത്തോളം പേർക്കേ അതു ലഭിക്കാറുള്ളത്രേ. അവയവദാനത്തിന്റെ കാര്യത്തിൽ മാത്രമല്ല, അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യത്തിന്റെ കാര്യത്തിലും നാം ഏറെ പിന്നിലാണത്രേ. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുള്ള ആശുപത്രികൾ ഇന്ത്യയിൽ ഇപ്പോൾ 301 മാത്രമാണുള്ളത്.
ബഹുദൂരം നാം മുന്നോട്ടുപോകാനുള്ള ഒരു സേവനരംഗമാണ് അവയവദാനം. അതിനു വിഘാതമായിട്ടു നിൽക്കുന്നത് ഇക്കാര്യത്തിലുള്ള നമ്മുടെ അജ്ഞതയും അവബോധക്കുറവും അന്ധവിശ്വാസവും തെറ്റിദ്ധാരണയുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നാം ഏറെ അവബോധം നേടേണ്ടതായിട്ടുണ്ട്. ഇക്കാര്യം ശരിയായി മനസിലാക്കിയതുകൊണ്ടാണ് ഇതു വ്യക്തമാക്കാനായി കൗണ്ട് സ്ക്രാപ്പ വലിയൊരു സ്റ്റണ്ട് സംഘടിപ്പിച്ചത്.
അവയവദാനം നമുക്കും ചെയ്യാവുന്ന കാര്യമാണെന്നത് നമുക്ക് മറക്കാതിരിക്കാം. എന്നു മാത്രമല്ല, അതു പ്രോത്സാഹിപ്പിക്കാനും നമുക്ക് ശ്രമിക്കാം. നമുക്കൊരു ചെലവുംകൂടാതെ ചെയ്യാൻ സാധിക്കുന്ന നന്മകൾ നാം എന്തിനു ചെയ്യാതിരിക്കണം?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top