പദ്മാവതി എന്ന ഹൃദയവാഹിനി
ഒരു ഹൃദയം തകരുന്നത്
തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ
ഈ ഞരമ്പുകളില്‍ എനിക്കു ജീവനില്ല.
- എമിലി ഡിക്കിന്‍സന്‍


അപരനുവേണ്ടി ഹൃദയത്തില്‍ ഒരിടം മരുന്നിന് പോലും മാറ്റിവയ്ക്കാന്‍ മടിയുള്ള ഈ കാലത്താണ് മനുഷ്യര്‍ക്കുവേണ്ടി ഹൃദയവാതില്‍ മലര്‍ക്കെ തുറന്നിട്ടു പദ്മാവതി എന്ന ഹൃദ്യജീവിതം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കി പുഞ്ചിരിച്ചു നില്‍ക്കുന്നത്. അനേകം ഹൃദയങ്ങള്‍ക്കുവേണ്ടി ഇക്കാലമത്രയും ഒരേ താളത്തില്‍ മിടിച്ച ഒരു ഹൃദയത്തിനുടമ, ഡോ. എസ്.പദ്മാവതി എന്ന പദ്മാവതി ശിവരാമ കൃഷ്ണ അയ്യര്‍. വിറയ്ക്കാത്ത വിരലുകള്‍കൊണ്ട് ഇന്നും മനുഷ്യന്‍റെ ഹൃദയം തൊട്ടു നോക്കി സുഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റ്. ഇന്ത്യന്‍ കാര്‍ഡിയോളജിയുടെ അമ്മ എന്ന് ആധുനിക വൈദ്യശാസ്ത്രലോകം ഡോ.  എസ്. പദ്മാവതിയെ വിശേഷിപ്പിക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടറിയാന്‍ തുടങ്ങിയ ഹൃദയമിടിപ്പുകളിലൂടെ ചികിത്സയെന്ന സപര്യ ഇന്നലെവരെ തുടര്‍ന്നിരുന്നു. ഇപ്പോള്‍ വാര്‍ധക്യത്തിന്‍റെ അവശതകളിലാണ്. എങ്കിലും ഒരു മനുഷ്യന്‍റെ കൈത്തണ്ടയിലേക്ക്് പെരുവിരല്‍ ചേര്‍ത്തുപിടിച്ച് ഹൃദയതാളം ഗണിച്ചെടുക്കാന്‍ പദ്മാവതി എന്ന മാതൃഹൃദയത്തിന് അവശതകകളുടെ പരിമിതികള്‍ ഇന്നും തടസമാകുന്നില്ല. മരുന്നിനെ നിങ്ങളുടെ അടിമയായി മാത്രം കാണുക, മരുന്നുകളെ ഒരിക്കലും നിങ്ങളുടെ യജമാനന്‍ ആകാന്‍ അനുവദിക്കാതിരിക്കുക എന്നാണ് ഹൃദയങ്ങളുടെ കാവല്‍ക്കാരിയായ ഈ ഡോക്‌ടര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഡല്‍ഹി സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ ഫ്ളാറ്റിലേക്കു കടന്നുചെന്നു മണി മുഴക്കുന്നത് അധികനേരം ബുദ്ധിമുട്ടിക്കില്ല എന്നു സെക്രട്ടറി ഭട്ടാചാര്യക്ക് ഉറപ്പുകൊടുത്തതിന്‍റെ ബലത്തിലാണ്. ജോലിക്കാരി വാതില്‍ തുറുന്നു. മേം സാഹിബ് വിശ്രമിക്കുകയാണ് അകത്തേക്കു വരൂ എന്ന വാക്കിനു പിന്നാലെ നടന്നു. വാതില്‍ തുറന്ന് അകത്തിരുന്നതും ഒരു പുഞ്ചിരികൊണ്ടു ഹൃദയം തുറന്ന് കണ്ണടയെടുത്തു തുടച്ചുവച്ചു ഹൃദയങ്ങളുടെ അമ്മ. സംസാരം ഇപ്പോള്‍ അത്ര സുഗമമാകുന്നില്ല എന്നു വളരെ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. ഡല്‍ഹിയിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ, കടുത്ത ചുമയും പനിയും മാറി വരുന്നതേയുള്ളൂ.

കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അടുത്ത വീട്ടിലെ കുട്ടിയോടെന്നപോലെ കോയമ്പത്തൂരിലെ ഗോപിച്ചെട്ടിപ്പാളയത്ത് വേരുകളുള്ള ഡോ. പദ്മാവതി പറഞ്ഞുതുടങ്ങി. എന്‍ കണ്ണുകളുടെ താഴെ ഹൃദയ ചികിത്സയുടെ ലോകം വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നത് ഞാന്‍ ഹൃദയം തുറന്നു നോക്കിക്കാണുന്നു എന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പതിഞ്ഞ ശബ്ദത്തില്‍ തന്‍റെ ‍ ഒരു നൂറ്റാണ്ടു പിന്നിട്ട ജീവിതത്തിലെ ഓര്‍മകളുടെ ഒരു അറ അവര്‍ ഹൃദയത്തിനുള്ളില്‍നിന്നും ദീപികയ്ക്കുവേണ്ടി തുറന്നുവച്ചു. ഒരിടനേരത്തെ വര്‍ത്തമാനം കഴിഞ്ഞ് ഇറങ്ങാന്‍നേരം ഇതാ എല്ലാം ഇതിലുണ്ട് എന്നു പറഞ്ഞ് അടുത്തിടെ ഇറങ്ങിയ പുസ്തകം കൈയൊപ്പിട്ടു തന്നു, മൈ ലൈഫ് ആന്‌ഡ് മെഡിസിന്‍ എന്ന ആത്മകഥ.



1940കളുടെ അവസാനവും അമ്പതുകളുടെ തുടക്കത്തിലും അമേരിക്കയില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നുമാണ് വൈദ്യശാസ്ത്രത്തിന്‍റെ ഉപരിപഠനങ്ങള്‍ ഡോ. പദ്മാവതി പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയില്‍ ഹൃദയചികിത്സയുടെ ആധുനിക സംവിധാനങ്ങളും പഠനസൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ഈ വനിത വഹിച്ച പങ്ക് വലിയൊരു ചരിത്രമാണ്. ഇന്ത്യയുടെതന്നെ ഹൃദയമിടിപ്പ് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഈ വനിതയെ രാജ്യം പരമോന്നത ബഹുമതികളായ പദ്മവിഭൂഷണും പദ്മഭൂഷണും നല്‍കി ആദരിച്ചു.

ഏഷ്യാ പസഫിക് സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ സഹസ്ഥാപകയും ആദ്യ സെക്രട്ടറി ജനറലുമാണ്. പിന്നീട് ഇതിന്‍റെ വൈസ്പ്രസിഡന്‍റുമായി. പതിനഞ്ചു വര്‍ഷത്തോളും ലോകാരോഗ്യ സംഘടനയുടെ ഹൃദയാരോഗ്യവിഭാഗം വിദഗ്ധസമിതി അംഗമായിരുന്നു. ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിലെ ഓവര്‍സീസ് അംഗമാണ്. ഏഷ്യ പസഫിക് ഹാര്‍ട്ട് നെറ്റ് വര്‍ക്കിന്‍റെ‍ പ്രസിഡന്‍റായിരുന്നു. വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ അംഗവുമാണ്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ ജനിക്കുകയും ചികിത്സാരംഗത്ത് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വന്ന നിരവധി മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു. അതില്‍ ആധുനികം എന്നു പറയാവുന്ന പല നേട്ടങ്ങളും ഇന്ത്യയിലേക്കെത്തിക്കുന്നതിന് നേതൃനിരയില്‍ നിന്നു എന്നതില്‍തന്നെ ഏറെ സന്തോഷമുണ്ടെന്നും ഡോ. പദ്മാവതി പറയുന്നു. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍കോളജ്, മൗലാന ആസാദ് മെഡിക്കല്‍കോളജ്, ജി.ബി പന്ത് ഹോസ്പിറ്റല്‍, ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൗണ്ടേഷന്‍, നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി ഹൃദയചികിത്സയുടെ ഒരു നീണ്ട ചരിത്രംതന്നെ ഡോ. പദ്മാവതി സ്വന്തം പേരില്‍ കുറിച്ചുവച്ചിട്ടുണ്ട്.

ബര്‍മയുടെ മകള്‍

ബര്‍മയിലെ ഇരാവതി നദിക്കരയിലെ മാഗ്വേ എന്ന ചെറുപട്ടണത്തിലാണ് ഡോ. പദ്മാവതിയുടെ ജനനം. തമിഴ്‌നാട് ഗോപിച്ചെട്ടിപ്പാളയത്തുനിന്ന് ബര്‍മയില്‍ അഭിഭാഷകനായി എത്തിയ അച്ഛന്‍റെയും അമ്മയുടെയും അഞ്ചാമത്തെ മകളായിരുന്നു. മാഗ്വേയിലെ ഒരു അംഗീകൃത മിഡ്‌വൈഫാണ് പ്രസവമെടുത്തത്. ജനിച്ച ഉടന്‍തന്നെ പദ്മാവതിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി മണ്ണില്‍ കിടത്തി ഉരുട്ടി. തനിക്കു മുന്‍പ് ജനിച്ച മൂന്നു സഹോദരങ്ങളും അമ്മയുടെ പ്രസവാനന്തരം മരിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് ഒരു ബന്ധു പദ്മാവതിയുടെ ഓര്‍മയില്‍ പകര്‍ത്തിവച്ചിരിക്കുന്നത്.

ബാംഗളൂരില്‍നിന്ന് ബിഎ, ബിഎല്‍ ബിരുദങ്ങള്‍ നേടിയ ശേഷമാണ് അച്ഛന്‍ ബര്‍മയിലേക്ക് അഭിഭാഷകനായെത്തുന്നത്. പുസ്തകങ്ങളെ വളരെയധികം സ്‌നേഹച്ചിരുന്ന അച്ഛന്‍ ആ വായനാ ശീലം മക്കളിലേക്കു പകര്‍ന്നിരുന്നു. ഇരാവദി നദിയില്‍ ഞങ്ങള്‍ മക്കളോടൊത്തു നീന്തി ത്തിമിര്‍ക്കുന്നതായിരുന്നു അച്ഛന്‍റെ ഏറ്റവും വലിയ വിനോദം. അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ പരിഗണിച്ച് ബ്രട്ടീഷുകാര്‍ റായ് ബഹാദൂര്‍ പദവി നല്‍കി ആദരിച്ചിരുന്നു. പിന്നീട് അച്ഛന്‍ മാഗ്വേ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്‍റുമായി.

ബര്‍മയ്ക്കു മേല്‍ ജാപ്പനീസ് അധിനിവേശം ആരംഭിച്ചതോടെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. 1942ല്‍ ആയിരുന്നു അത്. ബര്‍മയില്‍നിന്നുള്ള അവസാന വിമാനത്തിലാണ് ഞാനും അമ്മയും സഹോദരിമാരും മുതിര്‍ന്ന സഹോദരനും ഇന്ത്യയിലേക്കു മടങ്ങിയത്. മാഗ്വേയിലെയും റംഗൂണിലേയും സ്വത്തുവകകള്‍ നോക്കിനടത്തുന്നതിനായി അച്ഛന്‍ അവിടെ നിന്നു. യുദ്ധം മൂര്‍ച്ഛിച്ചതോടെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി. രണ്ടു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം കോയമ്പത്തൂരില്‍ ഞങ്ങളുടെ അടുത്തെത്തുന്നത്. അപ്പോഴേക്കും ആരോഗ്യമൊക്കെ അങ്ങേയറ്റം മോശമായിരുന്നു. 1954-ല്‍ ഒരു ക്രിസ്മസ് സായാഹ്നത്തില്‍ അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞു.

അതിസുന്ദരിയായിരുന്നു അമ്മ. ഒരിക്കല്‍ പോലും അമ്മ ഒരു തരത്തിലുമുള്ള മേക്കപ്പ് സാധനങ്ങളോ ലേപനങ്ങളോ ഉപയോഗിച്ചു കണ്ടിട്ടില്ല. വാര്‍ധക്യത്തിലും ആ മുഖത്തിന്‍റെ തിളക്കത്തെക്കുറിച്ചോര്‍ത്ത് ഞാനിപ്പോഴും എന്‍റെ ചുളിഞ്ഞു തുടങ്ങിയ ചര്‍മത്തെ തലോടാറുണ്ട്. അമ്മയാണ് എന്നെയും സഹോദരിമാരെയും അല്‍പം കര്‍ണാട്ടിക് സംഗീതം പഠിപ്പിച്ചത്.

മൂന്നു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമാണുള്ളത്. പത്തു വയസിനു മൂത്തതാണ് മുതിര്‍ന്ന സഹോദരന്‍ ചെല്ലണ്ണ. റംഗൂണ്‍ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം ഫിലോസഫിയില്‍ ഓണേഴ്‌സോടു കൂടി ബിരുദം എടുത്തത്. പിന്നീട് നിയമ ബിരുദവും നേടി. മറ്റു രണ്ടു സഹോദരന്‍മാരും എന്‍ജിനിയര്‍മാരായിരുന്നു. യുദ്ധസമയത്ത് ജാപ്പനീസ് ഭാഷ പഠിച്ച ഇളയ സഹോദരന്‍ കിട്ടു ജപ്പാന്‍ സീക്രട്ട് സര്‍വീസില്‍ ചേര്‍ന്നു. ഇളയ സഹോദരി സരസ്വതിയും നല്ല വിദ്യാഭ്യാസം നേടിയിരുന്നു. ഇളയ സഹോദരി ജാനകി ലണ്ടനിലെ എഡിന്‍ബറയില്‍നിന്നാണ് ന്യൂറോളജിയില്‍ വൈദഗ്ധ്യം നേടിയത്.

മാഗ്വേയിലെ ഇംഗ്ലീഷ് മീഡിയും സ്‌കൂളിലായിരുന്നു എന്‍റെ ആദ്യ വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം റംഗൂണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഇന്‍റര്‍മീഡിയറ്റിനു ശേഷം റംഗൂണ്‍ മെഡിക്കല്‍ കോളജില്‍ മെഡിസിനു ചേര്‍ന്നു. 1941-ല്‍ എംബിബിഎസ് പാസായി.



ഇന്ത്യയുടെ മകളാകുന്നു

ബര്‍മയുടെമേല്‍ ജപ്പാന്‍ ആക്രമണം ശക്തമാക്കുകയായിരുന്നു. 1941 ഡിസംബര്‍ 23നു മൂന്നു ജപ്പാന്‍ പോര്‍വിമാനങ്ങള്‍ റംഗൂണ്‍ വിമാനത്താവളം ആക്രമിച്ചു തകര്‍ത്തു. പിന്നീട് നൂറിലേറെ ജപ്പാന്‍ പോര്‍വിമാനങ്ങല്‍ റംഗൂണിനു മീതെ പറന്നു നാശം വിതച്ചു. എല്ലാം ഉപേക്ഷിച്ച് ആളുകള്‍ നഗരം വിട്ടോടാന്‍ തുടങ്ങി. ആ തിക്കിലും തിരക്കിലുംപെട്ടു മാത്രം രണ്ടായിരത്തോളം ജനങ്ങളാണ് മരിച്ചത്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങളുടെ വീടൊഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ഛനോടാവശ്യപ്പെട്ടു. 1942 ആയപ്പോഴേക്കും ജപ്പാന്‍ സേന തയ്‌വാന്‍ കടന്നു ബര്‍മയിലേക്കു കയറിക്കഴിഞ്ഞിരുന്നു. സ്ഥിതി രൂക്ഷമായതോടെ ബര്‍മയിലെ ഇന്ത്യക്കാര്‍ ഒന്നടങ്കം അവിടം വിടാനുള്ള തീരുമാനത്തിലെത്തി. 1942 മാര്‍ച്ചിലാണ് ശാരീരിക അസ്വാസ്ഥ്യമുള്ള മൂത്ത സഹോദരനും അമ്മയും ഞാനും സഹോദരിമാരും ബര്‍മയില്‍നിന്നുള്ള അവസാന വിമാനത്തില്‍ ഇന്ത്യയിലേക്കു തിരിക്കുന്നത്. ഞങ്ങള്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ജപ്പാന്‍ സേന വിമാനത്താവളം ആക്രമിച്ചു തരിപ്പണമാക്കി. അച്ഛനും രണ്ടു സഹോദരന്മാരും ബര്‍മയില്‍തന്നെ തുടര്‍ന്നു. ചിറ്റഗോംഗ് വഴി കോല്‍ക്കത്ത കടന്ന് തമിഴ്‌നാട്ടിലെത്തിയ ഞങ്ങള്‍ ഒടുവില്‍ കോയമ്പത്തൂരിലെത്തി. റേഡിയോയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമായിരുന്നു പിന്നീട് ബര്‍മയില്‍നിന്നുള്ള ആകെ വിവരങ്ങള്‍.

ഇന്ത്യയിലെത്തിയ ശേഷം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ചില ആശുപത്രികളില്‍ മാറിമാറി കുറച്ചു കാലം ജോലി ചെയ്തു. യുദ്ധം അവസാനിച്ചതോടെ 1945-ല്‍ ഇന്ത്യയിലുണ്ടായിരുന്ന ബര്‍മയുടെ സിവില്‍ അഫയേഴ്‌സ് സര്‍വീസില്‍ ചേര്‍ന്നു. പിന്നീട് ഒരിക്കല്‍ ബര്‍മയിലേക്ക് തിരിച്ചു പോയി. അച്ഛനെയും സഹോദരങ്ങളെയും കണ്ടെത്തുന്നതിനുകൂടിയായിരുന്നു അത്. അവര്‍ ജീവനോടെ ഉണ്ടോ എന്നു പോലും ഉറപ്പില്ലാതിരുന്ന നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ഒടുവില്‍ കൂടിച്ചേര്‍ന്നത്. അവിടെനിന്നും 1946ല്‍ ബര്‍മയുടെ സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടിലേക്കു പോയി.

ലണ്ടന്‍ പഠനകാലം

അക്കാലത്തെ സ്വപ്‌നങ്ങളിലൊന്നായ എംആര്‍സിപി എന്ന സ്വപ്‌നവുമായി ചെന്ന എന്നെ കാത്തിരുന്നത് ലണ്ടനിലെ നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷനായിരുന്നു. 1857-ല്‍ സ്ഥാപിച്ചതാണ് നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍. ഹൃദയ ചികിത്സയ്ക്കുവേണ്ടി മാത്രമായി സ്ഥാപിക്കപ്പെട്ട ലോകത്തിലെതന്നെ ആദ്യ സ്ഥാപനം. 1960-ല്‍ ഇവിടെയാണ് ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇംഗ്ലണ്ടിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോ പ്ലാസ്റ്റിയും കൊറോണറി സ്‌റ്റെന്‍റ് പ്ലാന്‍റേഷനും നടന്നതും ഇവിടെത്തന്നെ. പിന്നീട് മറ്റൊരു എഫ്ആര്‍സിപിയിലേക്കു വഴിതെളിച്ച മറ്റൊരു എംആര്‍സിപിക്കായി എഡിന്‍ബര്‍ഗിലേക്കു മാറി.

പിന്നീട് സ്വീഡനിലേക്കു പോയി. അവിടെ ഡോ. ഗണ്ണന്‍ ജോര്‍ക്ക്, ഡോ. ഗുസ്താവ് നിലിന്‍ എന്നിവരൊപ്പമുള്ള ജോലി അവിസ്മരണീയമായിരുന്നു. 1949-ല്‍ ആദ്യത്തെ ഫെലോഷിപ് കിട്ട് അമേരിക്കയിലേക്കു പോയി. ജോണ്‍ ഹോപ്കിന്‍സ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് കാര്‍ഡിയോളജിയിലായിരുന്നു ഗവേഷണം. അവിടെവച്ചാണ് ടെന്നീസില്‍ താത്പര്യമുണ്ടാകുന്നത്. 1952-ല്‍ മറ്റൊരു ഫെലോഷിപ്പിന്‍റെ ഭാഗമായി ഹാര്‍വാര്‍ഡിലെത്തി.

വീണ്ടും ഇന്ത്യയില്‍

ഉപരിപഠനത്തിനു ശേഷം ബര്‍മയിലേക്കാണു മടങ്ങിയത്. പക്ഷേ, അവിടെ പറ്റിയ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന രാജ്കുമാരി അമൃത് കൗര്‍ ആണ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജില്‍ അധ്യാപികയുടെ ചുമതല ഏല്‍ക്കാനായിരുന്നു നിയോഗം. ആദ്യം അസ്വസ്ഥതയാണ് തോന്നിയത്. ഒരു വനിതയായതുകൊണ്ടാണ് വനിതകള്‍ക്കു മാത്രമുള്ള ഒരു സ്ഥാപനത്തിലേക്കു ചുമതലപ്പെടുത്തിയത് എന്ന ആശങ്കയും അസ്വസ്ഥതയും അലട്ടി. ഒരു ലിംഗവിവേചനത്തിന്‍റെ കല്ലുകടി മനസില്‍ തികട്ടിവന്നുകൊണ്ടിരുന്നു. എന്നാല്‍, അതുവരെയുള്ള ആശങ്കകളെയെല്ലാം അകറ്റുന്നതായിരുന്നു അവിടത്തെ അന്തരീക്ഷം. പുരുഷ വിദ്യാര്‍ഥികളില്ലാതിരുന്ന മെഡിക്കല്‍ കോളജില്‍ അധ്യാപകരായി രണ്ടു പുരുഷന്‍മാരുണ്ടായിരുന്നു.

1954-ലാണ്‍ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജില്‍ ആദ്യ കാര്‍ഡിയാക് ക്ലിനിക് സ്ഥാപിക്കുന്നത്. ആ വര്‍ഷംതന്നെ ഇന്ത്യയിലെ ആദ്യത്തെ കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബും അവിടെ സ്ഥാപിച്ചു. 2016-ല്‍ സെന്‍റിനറി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യാഥിതിയുടെ വേഷത്തില്‍ മെഡിക്കല്‍ കോളജില്‍ പോയിരുന്നു. എല്ലാം അടിമുടി മാറിയിരിക്കുന്നു. ലേഡി ഹാര്‍ഡിംഗിന്‍റെ പ്രതിമ ഒഴികെ മറ്റൊന്നുംതന്നെ തിരിച്ചറിയാനായില്ല.

1967-ല്‍ പുതുതായി സ്ഥാപിച്ച ജി.ബി.പന്ത് ആശുപത്രിയിലേക്കു മാറി. കാര്‍ഡിയോളജി വിഭാഗത്തിന്‍റെ ഡയറക്ടറായി ട്ടായിരുന്നു മാറ്റം. അവിടെ ഇരിക്കുമ്പോള്‍തന്നെ മൗലാന ആസാദ് മെഡിക്കല്‍ കോളജിന്‍റെ ചുമതലയും നിര്‍വഹിക്കേണ്ടി വന്നു. ജി.ബി.പന്ത് ഹോസ്പിറ്റലില്‍ ഒരു പുതിയ കാര്‍ഡിയോളജി വിഭാഗം ചിട്ടപ്പെടുത്തിയെടുക്കുക എന്നതു വലിയ വെല്ലുവിളിയായിരുന്നു. രാജ്യത്തിനകത്തും പുറത്തും വിവിധ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്താണ് ഹൃദയാരോഗ്യ രംഗത്തെ ഓരോ മാറ്റങ്ങളും നേട്ടങ്ങളും അവിടേക്കെത്തിച്ചത്. വടക്കേ ഇന്ത്യയില്‍ ആദ്യത്തെ പേസ്‌മേക്കര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്തിയത് ഇവിടെയായിരുന്നു.

മരുന്നുപോലൊരു വാക്ക്

ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടവരുടെ വേര്‍പാടുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ കരഞ്ഞു പോകുന്നൊരു വാക്കാണ് ഹൃദയാഘാതം എന്നത്. എന്നാല്‍, ഇത് അത്ര സാധാരണമല്ലാത്ത ഒരു കാലവും ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ സ്‌റ്റെന്‍റ്, ബൈപാസ് സര്‍ജറി, ഹാര്‍ട്ട് അറ്റാക്ക്, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നതൊക്കെ എത്രയോ സാധാരണ പ്രയോഗങ്ങളായി മാറിയിരിക്കുന്നു. എന്തിനേറെ, കേരളത്തില്‍തന്നെ അടുത്തയിടെ ശ്രദ്ധിക്കപ്പെട്ട ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടല്ലോ. ശാരീരിക വ്യായാമമുറകളും ആരോഗ്യകരമായ ഭക്ഷണരീതികളുമാണ് ഹൃദയാഘാതം തടയാന്‍ അന്നും ഇന്നും ഉള്ള പ്രധാന ജീവിതചര്യ.

സ്ത്രീ എന്ന ശക്തി

ഇത്രയും കാലത്തിനിടയ്ക്കുള്ള ജീവിതത്തില്‍ ഒരു വനിതയെന്ന നിലയില്‍ എന്തെങ്കിലും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് നിരവധിത്തവണ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇല്ല എന്ന് ഉറച്ച ശബ്ദത്തില്‍ മറുപടി നല്‍കാന്‍ കഴിയും. കാര്‍ഡിയോളജി അത്രയേറെ വികസനം നേടിയിട്ടില്ലാത്ത കാലത്തുനിന്നാണ് ഞാന്‍ ഹൃദയ ചികിത്സയുടെ വലിയ ലോകം തുറന്നിടുന്നതില്‍ നിര്‍ണായക ഭാഗമായി മാറിയത്. അതില്‍ അഭിമാനമേ എന്നും ഉള്ളില്‍ ഉള്ളൂ. എനിക്കറിയാം പെണ്‍ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊന്നുകളയുന്ന, പെണ്‍കുട്ടികളോടു വീടകങ്ങളില്‍ കടുത്ത വിവേചനം ഇപ്പോഴും കാണിക്കുന്ന, സ്ത്രീകള്‍ കടുത്ത അപമാനങ്ങളും അക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ രാജ്യത്തുതന്നെയാണ് ഒരു സ്ത്രീയെന്ന നിലയില്‍ എത്തിപ്പിടിക്കാവുന്ന നേട്ടങ്ങള്‍ എല്ലാം സ്വന്തമാക്കി ജീവിതത്തിന്‍ ഒരു നൂറ്റാണ്ടു പൂര്‍ത്തിയാക്കാനൊരുങ്ങി പുഞ്ചിരിക്കുന്നത്.

സെബി മാത്യു