പാവങ്ങൾക്കു കൊടുക്കുന്പോൾ മനസറിഞ്ഞു കൊടുക്കുക
ഓഫീസിലെ ജോലികഴിഞ്ഞു ഫിലിപ്സ് വീട്ടിലേക്കു പോകാനൊരുങ്ങുന്പോൾ ഭാര്യയുടെ ഫോൺകോൾ വന്നു. കുറെ പഴം വാങ്ങിച്ചുകൊണ്ടുചെല്ലണമെന്നതായിരുന്നു സന്ദേശം. അയാൾ വഴിയിലേക്കിറങ്ങുന്പോൾ പ്രായമുള്ള ഒരു സ്ത്രീ അവിടെ പഴം വിൽക്കുന്നതു കണ്ടു. സാധാരണ സൂപ്പർമാർക്കറ്റിൽനിന്നായിരുന്നു അയാൾ പഴം വാങ്ങിയിരുന്നത്.

ആ സ്ത്രീ വിൽപ്പനയ്ക്കു വച്ചിരുന്ന പഴത്തിന്‍റെ ഗുണമേന്മ കണ്ടപ്പോൾ ആ സ്ത്രീയുടെ പക്കൽനിന്നു പഴം വാങ്ങാമെന്ന് അയാൾ കരുതി. വില ചോദിച്ചപ്പോൾ കിലോയ്ക്ക് അന്പതു രൂപ എന്നു സ്ത്രീ പറഞ്ഞു. നാല്പതു രൂപയ്ക്ക് തരുമോ?’ ഫിലിപ്സ് ചോദിച്ചു. ഞാൻ സ്റ്റോറിൽനിന്നു വാങ്ങുന്ന പഴത്തിനു സാധാരണ നാല്പതു രൂപയാണ് കൊടുക്കാറുള്ളത്. “അത് എനിക്ക് മുതലാവില്ല, സാർ, സ്ത്രീ പറഞ്ഞു.’’ നാല്പത്തഞ്ചു രൂപയ്ക്ക് ഞാൻ തരാം. അതിൽ കുറച്ചാൽ എനിക്കു നഷ്ടമാകും. അയാൾ പിന്നെ വിലപേശാൻ അവിടെ നിന്നില്ല. വേഗം സൂപ്പർമാർക്കറ്റിലേക്കു നടന്നു.

അവിടെ ഉണ്ടായിരുന്ന പഴവും ഗുണമേന്മയുള്ളതായിരുന്നു. അതിൽ കുറെ എടുത്തു കൗണ്ടറിലെത്തിയപ്പോൾ പഴത്തിന്‍റെ വില കിലോഗ്രാമിന് അറുപതു രൂപയാണെന്ന് അയാൾ മനസിലാക്കി. “ഞാൻ ഇവിടെനിന്നു പതിവായി പഴം വാങ്ങുന്ന ആളാണ്,’’ അയാൾ കാഷ്യറോടു പറഞ്ഞു. “പക്ഷേ, പഴത്തിന് ഇതുവരെ നാല്പതു രൂപയിലേറെ കൊടുക്കേണ്ടി വന്നിട്ടില്ല.’’ അപ്പോൾ കാഷ്യർ പറഞ്ഞു: “എല്ലാ സാധനങ്ങൾക്കും വില കൂടിയപ്പോൾ പഴത്തിന്‍റെ വിലയും കൂടി.’’ ഉടനെ ഫിലിപ്സ് പറഞ്ഞു: “പക്ഷേ അറുപതു രൂപ വളരെ കൂടുതലാണ്. അത് അല്പം കുറയ്ക്കാൻ പാടില്ലേ?’’ഈ സംഭാഷണം കേട്ടുനില്ക്കുവാൻ ഇടയായ മാനേജർ അപ്പോൾ പറഞ്ഞു: “ക്ഷമിക്കണം. ഇവിടെ വിലപേശലില്ല. എല്ലാത്തിനും നിശ്ചിതവിലയാണ്.’’ എന്തുപറയണമെന്നറിയാതെ ഫിലിപ്സ് ഒരുനിമിഷം നിന്നു. അതിനുശേഷം അയാൾ പഴം എടുത്ത് അതു തിരികെ കൊണ്ടുവച്ചു. വേഗം അയാൾ പഴം വിറ്റുകൊണ്ടിരുന്ന സ്ത്രീയുടെ അടുത്തേക്കു പോയി.

അയാളെ കണ്ടപ്പോൾ സ്ത്രീ പറഞ്ഞു: “സാർ, നിങ്ങൾ പറഞ്ഞ വിലയ്ക്ക് പഴം വിൽക്കുവാൻ എന്നോടു പറയരുതെ. എനിക്ക് അതു നഷ്ടമാണ്. ഉടനെ അയാൾ പറഞ്ഞു: “വിലയെക്കുറിച്ചു വിഷമിക്കേണ്ട. ഞാൻ നിങ്ങൾക്കു കിലോയ്ക്ക് അറുപതു രൂപവച്ചു തരാം. എനിക്ക് രണ്ടു കിലോ തരൂ.’’ ആ സ്ത്രീക്കു സന്തോഷമായി. അവർ പറഞ്ഞു: “അറുപതു രൂപ എനിക്കു വാങ്ങാനാവില്ല. എനിക്ക് അന്പതു രൂപവച്ചു തന്നാൽ മതി. നിങ്ങളുടെ നല്ല മനസിനു നന്ദി.’’ അയാൾക്കു രണ്ടു കിലോ പഴം പൊതിഞ്ഞു കൊടുത്തുകൊണ്ട് അവർ തുടർന്നു: “ജീവിക്കുവാൻ മറ്റു മാർഗമില്ലാത്തതുകൊണ്ടാണ് ഈ വഴിയോരക്കച്ചവടം തുടങ്ങിയത്. നിങ്ങൾ എന്‍റെ അടുത്തുനിന്നു പഴം വാങ്ങിയതുകൊണ്ട് എനിക്കതു വലിയ സഹായമായി.’’

അപ്പോൾ അയാൾ അഞ്ഞൂറു രൂപയുടെ ഒരു നോട്ട് എടുത്തുകൊടുത്തുകൊണ്ടു പറഞ്ഞു: “ഇനി മുതൽ ഞാൻ നിങ്ങളുടെ അടുത്തുനിന്നായിരിക്കും പഴം വാങ്ങുക. ഈ തുക അഡ്വാൻസായി സ്വീകരിക്കുക. ഇനി വാഴപ്പഴത്തോടൊപ്പം കുറെ ഓറഞ്ചും ആപ്പിളുമൊക്കെ വിൽക്കുവാൻ ശ്രമിക്കണം.’’
എങ്ങനെ നന്ദിപറയണമെന്നറിയാതെ ആ സ്ത്രീ വിഷമിച്ചു. അപ്പോൾ വീണ്ടും കാണാമെന്നു പറഞ്ഞ് അയാൾ യാത്രയായി. പിന്നീട് അയാൾ തന്‍റെ കൂട്ടുകാരെക്കൊണ്ടുകൂടി ആ സ്ത്രീയുടെ കൈയിൽനിന്നു ഫ്രൂട്ട്സ് വാങ്ങിപ്പിക്കുന്നതിനു പ്രേരിപ്പിച്ചു. അത് ആ സ്ത്രീക്കു വലിയ സഹായമാവുകയും ചെയ്തു.

സൂപ്പർമാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്പോൾ നാം വിലപേശാറില്ല. എന്നാൽ വഴിയോരക്കച്ചവടക്കാരിൽനിന്നു വാങ്ങുന്പോൾ നാം വിലപേശും. അതുവഴിയോരക്കച്ചവടത്തിന്‍റെ ഭാഗമാണ്. എങ്കിൽപോലും ജീവിക്കുവാൻ പാടുപെടുന്ന അത്തരക്കാരുടെ ബുദ്ധിമുട്ട് നാം കാണാതെ പോകരുത്. മനസറിഞ്ഞ് അവർക്ക് അല്പം കൂടുതൽ കൊടുത്താൽ അതു വലിയൊരു പുണ്യംതന്നെയായിരിക്കും.

ജീവിക്കുവാൻ പാടുപെടുന്നതു വഴിയോരക്കച്ചവടക്കാർ മാത്രമല്ല. സമൂഹത്തിൽ അത്തരക്കാർ വേറെയും ധാരാളം ഉണ്ട്. ഒരുപക്ഷേ, നാമും ഒരു പരിധിവരെ അക്കൂട്ടത്തിൽ ഉൾപ്പെട്ടവരായിരിക്കും. അങ്ങനെയാണെങ്കിൽ നമുക്കവരുടെ ദുഃഖം മനസിലാക്കുവാൻ കുറെക്കൂടി എളുപ്പവുമായിരിക്കും.

സാന്പത്തികമായി നമ്മുടെ നാട് ഏറെ പുരോഗമിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ഈ സമൃദ്ധിയിൽ പങ്കുപറ്റാൻ സാധിക്കാതെ വിഷമിക്കുന്നവരുടെ എണ്ണം വളരെയേറെ ഉണ്ട് എന്നതാണ് വാസ്തവം. കേരളം അടുത്തകാലത്തു നേരിട്ട അതിദാരുണമായ പ്രളയത്തിനുശേഷം ആളുകളുടെ ദുരിതം വളരെയേറെ കൂടിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കണ്ണീർ തുടയ്ക്കുന്നതിനും അവരുടെ നിസഹായാവസ്ഥയിൽ അവരെ സഹായിക്കുന്നതിനും നമുക്കെപ്പോഴും ശ്രദ്ധവേണം. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ഫിലിപ്സ് ആദ്യം സ്വന്തം ലാഭം നോക്കിപ്പോയ ആളാണ്. പിന്നീടാണ് സ്വയം നഷ്ടം സഹിച്ചു മറ്റൊരാൾക്കു ലാഭം നേടിക്കൊടുക്കുന്നതിലുള്ള സുഖം അയാൾ കണ്ടെത്തിയത്.

‘ആക്ട് ഓഫ് കൈൻഡ്നെസ് ആൻഡ് ഗുഡ്വിൽ’ എന്ന പേരിൽ ഇന്‍റർനെറ്റിൽ കാണാനിടയായ കഥ അല്പസ്വല്പം വ്യത്യാസങ്ങളോടെ ഇവിടെ അവതരിപ്പിച്ചതു മറ്റുള്ളവരെ സഹായിക്കുന്നതിനു പ്രചോദനം നല്കുമെന്ന പ്രതീക്ഷയിലാണ്. നാം മനസറിഞ്ഞു മറ്റുള്ളവരെ സഹായിക്കുന്പോൾ നമുക്കു ലഭിക്കുന്ന മനസുഖം ഒന്നുവേറെതന്നെയാണ് എന്നതു നമ്മുടെയും അനുഭവമായി മാറട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ