ആരോപണപ്രത്യാരോപണങ്ങൾ
കുടുംബപ്രശ്നങ്ങൾ തീർക്കുന്ന ആളാണ് ഞാനെന്ന് ആരോവഴി അറിഞ്ഞതിൻ പ്രകാരമാണ് അവരിരുവരും എന്നെ കാണാൻ വന്നത്. മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങാതെ സ്വന്ത ഇഷ്ടപ്രകാരമാണ് ഇരുവരും എന്‍റെ അടുത്ത് വന്നത് എന്നതുതന്നെ പ്രശ്നപരിഹാരത്തോട് ബന്ധപ്പെട്ട് ഇരുവർക്കും ഉദ്ദേശശുദ്ധി ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു. അയാൾ കുര്യാള എന്ന് വിളിക്കപ്പെടുന്ന കുര്യൻ. ഭാര്യ റീത്താമ്മ. ഇരുവരുടെയും മക്കൾ രണ്ടുപേരും വിദേശത്താണ്. മൂത്തത് മകനായ മനോജും ഇളയത് മകളായ ആര്യയുമാണ്. ആര്യയാണ് ആദ്യം അമേരിക്കയിൽ പോയത്. പിന്നെയാണ് മനോജ് പോയത്. ആര്യ നഴ്സാണ്. മനോജ് എം.ബി.എക്കാരനാണ്. കുടുംബനാഥൻ കുര്യൻ ബിസിനസ്കാരനാണ്. റിയൽ എസ്റ്റേറ്റ് ഇടപാടും കുര്യനുണ്ട്. കുര്യനും റീത്താമ്മയും പണ്ടുതൊട്ടേ രണ്ട് വഴിക്കാണ്. കുര്യന്‍റെ കാര്യങ്ങൾ കാര്യമായി റീത്താമ്മയും റീത്താമ്മയുടെ കാര്യങ്ങൾ കുര്യനും അറിയാറില്ല. കുര്യൻ ജെ.സി.ഐയിൽ അംഗമാണ്. റീത്താമ്മ വനിതാക്ലബിലെ അംഗവുമാണ്.

വീട്ടുകാര്യങ്ങളൊക്കെ നോക്കി നടത്താൻ അയൽപക്കക്കാരായ രണ്ടുപേരുണ്ട്. തങ്കപ്പനെന്ന അയാൾ പുറത്തേ പണികളും അയൽപക്കക്കാരി അമ്മിണി അടുക്കളപ്പണികളും നോക്കി നടത്തും. കുര്യനും റീത്താമ്മയ്ക്കും രണ്ട് വരവും രണ്ട് ചെലവുകളുമാണ്. റീത്താമ്മയുടെ ആങ്ങളമാരും അനുജത്തി ജസീന്തയും വിദേശത്താണ്. അവധിക്ക് നാട്ടിലെത്തുന്പോഴും മറ്റവസരങ്ങളിലും സഹോദരങ്ങൾ മൂവരും റീത്താമ്മയെ സാന്പത്തികമായി പിന്തുണയ്ക്കാറുണ്ട്. കുര്യന്‍റെ വരുമാനം മുഖ്യമായും ബിസിനസ്‌ വഴി ലഭിക്കുന്ന ലാഭവും മക്കൾ അയയ്ക്കുന്ന പണവുമാണ്. കുര്യന്‍റെ ഇപ്പോഴത്തെ പരാതി തന്‍റെ മുറിയിൽനിന്ന് തന്‍റെ പണം തന്‍റെ ഭാര്യ തന്‍റെ അനുവാദം കൂടാതെ എടുക്കുന്നു എന്നതാണ.് ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ പലവട്ടം വാക്കേറ്റവും അടിപിടിയും നടന്നു എന്നതിന് വാല്യക്കാർ രണ്ടുപേരും അയൽപക്കക്കാർ ചിലരും സാക്ഷികളാണ്. പണത്തെ സംബന്ധിച്ച് മാത്രമല്ല മറ്റ് പല കാര്യങ്ങളോട് ബന്ധപ്പെട്ടും തന്‍റെ ഭാര്യ തന്നോട് കള്ളം പറയാറുണ്ടെന്നും അവളെ വഴിതെറ്റിക്കുന്നതു മുഴുവൻ വിദേശത്തുനിന്ന് സഹായം നൽകുന്ന അവളുടെ ആങ്ങളമാരും അനുജത്തിയും കൂടിയാണെന്നും കുര്യൻ ആരോപിക്കുന്നു. താൻ അറിയാതെ തന്‍റെ ഭർത്താവിന് പലവിധ ഇടപാടുകൾ ഉണ്ടെന്നും താൻ കളളം പറയാറേ ഉള്ളൂ എന്നും കള്ളത്തരം കാട്ടുന്നത് മുഴുവൻ തന്‍റെ ഭർത്താവൊരുവനാണെന്നുമാണ് റീത്താമ്മ പറയുന്നത്.

ഭാര്യാഭർത്താക്കന്മാരുടെ രണ്ട് വള്ളങ്ങളിലെ യാത്ര എങ്ങനെയുണ്ട്? അന്യോന്യം അയൽപക്ക സ്നേഹംപോലും ഇല്ലാത്ത ഭാര്യാഭർത്താക്കന്മാർ. അങ്ങനെയല്ലേ ഇവരെക്കുറിച്ച് പറയാനാകൂ. ഒരേ ദിക്കിലേക്ക് ഒരുമയോടെ പോകേണ്ടവർ ഇരു ദിശകളിലേക്ക് ഇരു താൽപര്യങ്ങളുമായി പോയാൽ അവർക്കോ മക്കൾക്കോ മറ്റാർക്കെങ്കിലുമോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? ഇവരിരുവരും ഇപ്രകാരം മുന്നോട്ട് പോയാൽ ഇവരുടെ മക്കളുടെയും അവർ രൂപം കൊടുക്കുന്ന കുടുംബങ്ങളുടെയും സ്ഥിതി എന്താകും? പണവും ബാഹ്യസൗകര്യങ്ങളും മക്കളുടെ വിദേശ ജോലിയും ഒക്കെ ചേർന്നാൽ കുടുംബജീവിതം ശോഭനമാകും എന്ന് കരുതുന്നവരേ, കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും അനുഭവിക്കാൻ കഴിയാതെ ലോകംതന്നെ നിങ്ങളുടെ കാൽക്കീഴിൽ ആയിട്ടെന്താണ് കാര്യം?

വിവാഹബന്ധത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ഭാര്യാഭർതൃബന്ധത്തിൽ ജീവിക്കാതെ സഹോദര ബന്ധത്തിലോ ഇതര ബന്ധുബലത്തിലോ മാത്രം വിവാഹിതർ വ്യാപരിച്ചിട്ട് എന്താണ് കാര്യം? കള്ളം പറഞ്ഞതോ കള്ളത്തരം കാട്ടിയതോ ഒക്കെയാണോ മേൽക്കണ്ട കുടുംബത്തിലെ യഥാർത്ഥ പ്രശ്നം? ഇരുവരുടെയും മനസിന്‍റെ കാപട്യമല്ലേ ഇവിടെ യഥാർത്ഥ പ്രശ്നമായി നിലകൊള്ളുന്നത്. വിവാഹബന്ധത്തെയും ജീവിത പങ്കാളിയേയും മക്കളേയും കുടുംബത്തെയും ഒക്കെ വിലപ്പെട്ടതായി കാണാതെ ഭൗതിക നേട്ടങ്ങളെ മാത്രം ശ്രേഷ്ഠമായി കാണുന്ന രീതിയാണ് തിരുത്തപ്പെടേണ്ടത്.

ഈ കുടുംബത്തിലെ മാതാപിതാക്കൾ ഇരുവരും പലതും തങ്ങളുടെ മക്കളുടെ വളർച്ചയുടെ വഴിയിൽ നൽകിയെങ്കിലും ശ്രേഷ്ഠമായി നൽകേണ്ടിയിരുന്ന അനുകരണീയമായ മാതൃക നൽകാതെ പോയത് വീഴ്ചതന്നെയാണ്. ആദ്യം പറഞ്ഞവ പലതും നൽകാൻ കഴിയാതെ പോയാലും ഭാര്യാഭർതൃബന്ധത്തിന്‍റെ തലത്തിൽ നൽകേണ്ട അനുകരണീയമായ മാതൃക നൽകാൻ കഴിഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ ആർക്കും കഴിയുകയില്ല. അന്യോന്യം പഴിക്കാതെയും പങ്കാളിയെ തിരുത്താൻ ശ്രമിക്കാതെയും യാഥാർത്ഥ്യബോധത്തോടെ സ്വയം പഴിക്കാനും സ്വയം തിരുത്താനും സന്നദ്ധത കാട്ടിയാൽ ഇവരിരുവരുടെയും പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് എന്‍റെ പ്രതീക്ഷ.

സിറിയക് കോട്ടയിൽ