വയലറ്റ് ജസോപ്പ് നമ്മെ പഠിപ്പിക്കുന്നത്..!
ഒന്നല്ല, മൂന്നു കപ്പലപകടങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരു ധീരവനിതയാണു വയലറ്റ് ജസോപ് (1887 - 1971). അർജന്‍റീനയിൽ കുടിയേറിയ ഐറീഷ് മാതാപിതാക്കളുടെ ഒന്പതു മക്കളിൽ ആദ്യംപിറന്നവളായിരുന്നു വയലറ്റ്. ബാല്യകാലത്തു ക്ഷയരോഗത്തിന് അടിമയായിരുന്നു അവൾ. എങ്കിലും ആ രോഗത്തിൽനിന്നു വിമുക്തയാകാൻ അവൾക്കു സാധിച്ചു.വയലറ്റിനു പതിനാറുവയസുള്ളപ്പോൾ അവളുടെ പിതാവ് മൃതിയടഞ്ഞു. അതേത്തുടർന്ന് അവളുടെ കുടുംബം ഇംഗ്ലണ്ടിലേക്കു കുടിയേറി. കുടുംബംപോറ്റാൻ വേണ്ടി അവളുടെ അമ്മ ഒരു കപ്പലിൽ ജോലിക്കു കയറി. അപ്പോൾ സ്വന്തം പഠനത്തോടൊപ്പം സഹോദരങ്ങളുടെ കാര്യങ്ങളും വയലറ്റാണ് അന്വേഷിച്ച് നടത്തിയിരുന്നത്. വയലറ്റിന് 21 വയസുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു.

അപ്പോൾ വയലറ്റ് തന്‍റെ അമ്മയുടെ മാതൃക സ്വീകരിച്ച് ഒറിൻകോ എന്ന കപ്പലിൽ ജോലി സ്വീകരിച്ചു. 1908ൽ ആയിരുന്നു അവൾ ജോലി തുടങ്ങിയത്. 1910ൽ വയലറ്റ് ഒറിൻകോയിൽനിന്നു മാറി ആർഎംഎസ് ഒളിന്പിക് എന്ന ആഡംബര കപ്പലിൽ ജോലി ആരംഭിച്ചു.1911 സെപ്റ്റംബർ 20ന് ഈ കപ്പൽ എച്ച്എംഎസ് ഹോക്ക് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചു. അപ്പോൾ വയലറ്റ് കപ്പലിൽ ഉണ്ടായിരുന്നു. എന്നാൽ ഈ അപകടത്തിൽ ആളപായം സംഭവിച്ചില്ല.
1912 ഏപ്രിൽ പത്തിന് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്കു യാത്ര തുടങ്ങുന്പോൾ ആ കപ്പലിൽ നഴ്സ് ആയി സേവനംചെയ്യാൻ വയലറ്റ് ആ കപ്പലിൽ ഉണ്ടായിരുന്നു. നാലാംദിനം കപ്പൽ ഒരു കൂറ്റൻ മഞ്ഞുകട്ടയുമായി കൂട്ടിയിടിച്ചു തകർന്നു. യാത്രക്കാരും കപ്പൽ ജീവനക്കാരുമായി 2,224 പേർ അന്നു ടൈറ്റാനിക്കിലുണ്ടായിരുന്നു. അതിൽ 1500 ലേറെപ്പേർ മൃതിയടഞ്ഞപ്പോൾ വയലറ്റ് ഈ ദുരന്തത്തെയും അതിജീവിച്ചു.

കപ്പലിലെ നഴ്സ് എന്ന രീതിയിൽ അപകടസമയത്തു മറ്റുള്ളവർക്കു ധൈര്യംപകർന്നവരിലൊരാൾ വയലറ്റ് ആയിരുന്നു. ടൈറ്റാനിക് മുങ്ങുന്പോൾ ഒരു ലൈഫ് ബോട്ടിൽ കയറാൻ ഭാഗ്യം സിദ്ധിച്ച വയലറ്റിനെ കാർപ്പോത്തിയ എന്ന കപ്പലാണ് രക്ഷപ്പെടുത്തിയത്.രണ്ടു തവണ കപ്പലപകടത്തിൽപ്പെട്ട വയലറ്റ് സാധാരണഗതിയിൽ കപ്പലിലെ ജോലി അവസാനിപ്പിക്കേണ്ടതല്ലേ? പക്ഷേ, വയലറ്റ് ഭയപ്പെട്ടു തന്‍റെ ജോലിയിൽനിന്നു പിൻമാറിയില്ല.

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റെഡ്ക്രോസിനോടൊപ്പം മുറിവേറ്റ പടയാളികൾക്കു സേവനം ചെയ്യാൻ വയലറ്റ് ഉണ്ടായിരുന്നു.ആഡംബര കപ്പലിലുണ്ടായിരുന്ന എച്ച്എംഎച്ച്എസ് ബ്രിട്ടാനിക്കിനെ ഒരു ഹോസ്പിറ്റൽ ആയി രൂപാന്തരപ്പെടുത്തിയപ്പോൾ ആ കപ്പലിൽ നഴ്സായി വയലറ്റ് സേവനംചെയ്തു. 1916 നവംബർ 21ന് ഈജിയൻ കടലിൽ ഈ കപ്പൽ മുങ്ങുന്പോൾ വയലറ്റ് ഈ കപ്പലിൽ ഉണ്ടായിരുന്നു. 1066 പേർ ഉണ്ടായിരുന്ന ഈ കപ്പലിലെ മുപ്പതുപേർ അന്നു മരിച്ചു. അന്നു രക്ഷപ്പെട്ടവരിലൊരാൾ വയലറ്റായിരുന്നു. ശത്രുസൈന്യത്തിന്‍റെ ടോർപിഡോ അറ്റാക്ക് മൂലമാണ് ഈ കപ്പൽ മുങ്ങിയതെന്നു കരുതപ്പെടുന്നു.മൂന്നു തവണ കപ്പലപകടത്തിൽപ്പെട്ടിട്ടും വയലറ്റ് കപ്പലിലുള്ള തന്‍റെ ജോലി തുടർന്നു.

1950-ലാണു വയലറ്റ് തന്‍റെ ജോലിയിൽനിന്നു വിരമിച്ചത്. മൂന്നു തവണ കപ്പലപകടത്തിൽനിന്നു രക്ഷപ്പെട്ടതുമൂലം മുക്കിക്കൊല്ലാൻ കഴിയാത്തവൾ എന്ന അർഥം വരുന്ന മിസ് അണ്‍സിങ്കബിൾ എന്ന പേരിലാണ് വയലറ്റ് പലപ്പോഴും അറിയപ്പെട്ടിരുന്നത്.ബാല്യകാലത്തു വയലറ്റ് ക്ഷയരോഗംമൂലം കഷ്‌ടപ്പെട്ടു. പതിനാറാം വയസിൽ വയലറ്റിനു പിതാവിനെ നഷ്ടപ്പെട്ടു. 21-ാം വയസിൽ രോഗം മൂലം വയലറ്റിന്‍റെ മാതാവിനു ജോലിചെയ്യാൻ സാധിക്കാതെയായി. അങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ വയലറ്റിനെ വേട്ടയാടുകയായിരുന്നു.കുടുംബം സംരക്ഷിക്കാൻവേണ്ടി കപ്പലിൽ ജോലി ആരംഭിച്ച വയലറ്റിനെ അവിടെയും ദുരന്തങ്ങളാണു കാത്തുനിന്നത്.

ഒന്നിനുപിന്നാലെ മറ്റൊന്നായി മൂന്നു കപ്പൽ ദുരന്തങ്ങളിൽ വയലറ്റ് ഉണ്ടായിരുന്നു. എന്നിട്ടും വയലറ്റ് ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ചോ? ഒരിക്കലുമില്ല.ഒരു മഹാപ്രളയത്തിന്‍റെ ദുരന്തഫലങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വയലറ്റിനെപ്പോലെയുള്ളവരുടെ മാതൃക നമ്മുടെ കണ്‍മുന്നിലുണ്ടായിരിക്കുന്നതു നല്ലതാണ്. ജീവിതത്തിൽ ദുരന്തങ്ങൾ നിരന്തരം വേട്ടയാടിയെങ്കിലും അവയൊക്കെ ഒരു പരിധിവരെ അതിജീവിക്കാൻ വയലറ്റിനു സാധിച്ചു. അതിന്‍റെ പിന്നിലെ പ്രധാനകാരണം ദൈവാനുഗ്രഹം ആയിരുന്നെങ്കിലും വയലറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ ക്രിയാത്മകമായ നടപടികളെ നാം വിസ്മരിച്ചുകൂടാ.

ദുരന്തങ്ങളുണ്ടായപ്പോൾ ജീവിതത്തിൽനിന്ന് ഓടിയൊളിക്കാൻ വയലറ്റ് ശ്രമിച്ചില്ല. അതിനുപകരം ഓരോ ദുരന്തത്തെയും ക്രിയാത്മകമായി നേരിടുവാനാണു വയലറ്റ് ശ്രമിച്ചത്. ഓരോ ദുരന്തമുണ്ടായപ്പോഴും അതിൽനിന്നു കരകയറാൻ തനിക്കു സാധിക്കുന്ന രീതിയിലെല്ലാം വയലറ്റ് പരിശ്രമിച്ചു. എന്നു മാത്രമല്ല, തന്നെപ്പോലെ ദുരന്തത്തിനടിപ്പെട്ട മറ്റുള്ളവരെ കൈപിടിച്ചുയർത്തുന്നതിലും വയലറ്റ് വിജയിച്ചു.നമുക്കു വേണ്ടതും ഇതുപോലെയൊരു മനോഭാവമാണ്. നമ്മുടെ ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം പ്രതീക്ഷ കൈവിടരുത്. എന്നു മാത്രമല്ല, ആ ദുരന്തത്തെ വിവേകപൂർവവും ക്രിയാത്മകമായും നേരിടുന്നതിനു നാം ശ്രമിക്കുകയും വേണം. അപ്പോൾ ദൈവാനുഗ്രഹവും നമുക്കു കൂട്ടിനുണ്ടാകും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ