Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വയലറ്റ് ജസോപ്പ് നമ്മെ പഠിപ്പിക്കുന്നത്..!
ഒന്നല്ല, മൂന്നു കപ്പലപകടങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരു ധീരവനിതയാണു വയലറ്റ് ജസോപ് (1887 - 1971). അർജന്റീനയിൽ കുടിയേറിയ ഐറീഷ് മാതാപിതാക്കളുടെ ഒന്പതു മക്കളിൽ ആദ്യംപിറന്നവളായിരുന്നു വയലറ്റ്. ബാല്യകാലത്തു ക്ഷയരോഗത്തിന് അടിമയായിരുന്നു അവൾ. എങ്കിലും ആ രോഗത്തിൽനിന്നു വിമുക്തയാകാൻ അവൾക്കു സാധിച്ചു.വയലറ്റിനു പതിനാറുവയസുള്ളപ്പോൾ അവളുടെ പിതാവ് മൃതിയടഞ്ഞു. അതേത്തുടർന്ന് അവളുടെ കുടുംബം ഇംഗ്ലണ്ടിലേക്കു കുടിയേറി. കുടുംബംപോറ്റാൻ വേണ്ടി അവളുടെ അമ്മ ഒരു കപ്പലിൽ ജോലിക്കു കയറി. അപ്പോൾ സ്വന്തം പഠനത്തോടൊപ്പം സഹോദരങ്ങളുടെ കാര്യങ്ങളും വയലറ്റാണ് അന്വേഷിച്ച് നടത്തിയിരുന്നത്. വയലറ്റിന് 21 വയസുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു.
അപ്പോൾ വയലറ്റ് തന്റെ അമ്മയുടെ മാതൃക സ്വീകരിച്ച് ഒറിൻകോ എന്ന കപ്പലിൽ ജോലി സ്വീകരിച്ചു. 1908ൽ ആയിരുന്നു അവൾ ജോലി തുടങ്ങിയത്. 1910ൽ വയലറ്റ് ഒറിൻകോയിൽനിന്നു മാറി ആർഎംഎസ് ഒളിന്പിക് എന്ന ആഡംബര കപ്പലിൽ ജോലി ആരംഭിച്ചു.1911 സെപ്റ്റംബർ 20ന് ഈ കപ്പൽ എച്ച്എംഎസ് ഹോക്ക് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചു. അപ്പോൾ വയലറ്റ് കപ്പലിൽ ഉണ്ടായിരുന്നു. എന്നാൽ ഈ അപകടത്തിൽ ആളപായം സംഭവിച്ചില്ല.
1912 ഏപ്രിൽ പത്തിന് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്കു യാത്ര തുടങ്ങുന്പോൾ ആ കപ്പലിൽ നഴ്സ് ആയി സേവനംചെയ്യാൻ വയലറ്റ് ആ കപ്പലിൽ ഉണ്ടായിരുന്നു. നാലാംദിനം കപ്പൽ ഒരു കൂറ്റൻ മഞ്ഞുകട്ടയുമായി കൂട്ടിയിടിച്ചു തകർന്നു. യാത്രക്കാരും കപ്പൽ ജീവനക്കാരുമായി 2,224 പേർ അന്നു ടൈറ്റാനിക്കിലുണ്ടായിരുന്നു. അതിൽ 1500 ലേറെപ്പേർ മൃതിയടഞ്ഞപ്പോൾ വയലറ്റ് ഈ ദുരന്തത്തെയും അതിജീവിച്ചു.
കപ്പലിലെ നഴ്സ് എന്ന രീതിയിൽ അപകടസമയത്തു മറ്റുള്ളവർക്കു ധൈര്യംപകർന്നവരിലൊരാൾ വയലറ്റ് ആയിരുന്നു. ടൈറ്റാനിക് മുങ്ങുന്പോൾ ഒരു ലൈഫ് ബോട്ടിൽ കയറാൻ ഭാഗ്യം സിദ്ധിച്ച വയലറ്റിനെ കാർപ്പോത്തിയ എന്ന കപ്പലാണ് രക്ഷപ്പെടുത്തിയത്.രണ്ടു തവണ കപ്പലപകടത്തിൽപ്പെട്ട വയലറ്റ് സാധാരണഗതിയിൽ കപ്പലിലെ ജോലി അവസാനിപ്പിക്കേണ്ടതല്ലേ? പക്ഷേ, വയലറ്റ് ഭയപ്പെട്ടു തന്റെ ജോലിയിൽനിന്നു പിൻമാറിയില്ല.
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റെഡ്ക്രോസിനോടൊപ്പം മുറിവേറ്റ പടയാളികൾക്കു സേവനം ചെയ്യാൻ വയലറ്റ് ഉണ്ടായിരുന്നു.ആഡംബര കപ്പലിലുണ്ടായിരുന്ന എച്ച്എംഎച്ച്എസ് ബ്രിട്ടാനിക്കിനെ ഒരു ഹോസ്പിറ്റൽ ആയി രൂപാന്തരപ്പെടുത്തിയപ്പോൾ ആ കപ്പലിൽ നഴ്സായി വയലറ്റ് സേവനംചെയ്തു. 1916 നവംബർ 21ന് ഈജിയൻ കടലിൽ ഈ കപ്പൽ മുങ്ങുന്പോൾ വയലറ്റ് ഈ കപ്പലിൽ ഉണ്ടായിരുന്നു. 1066 പേർ ഉണ്ടായിരുന്ന ഈ കപ്പലിലെ മുപ്പതുപേർ അന്നു മരിച്ചു. അന്നു രക്ഷപ്പെട്ടവരിലൊരാൾ വയലറ്റായിരുന്നു. ശത്രുസൈന്യത്തിന്റെ ടോർപിഡോ അറ്റാക്ക് മൂലമാണ് ഈ കപ്പൽ മുങ്ങിയതെന്നു കരുതപ്പെടുന്നു.മൂന്നു തവണ കപ്പലപകടത്തിൽപ്പെട്ടിട്ടും വയലറ്റ് കപ്പലിലുള്ള തന്റെ ജോലി തുടർന്നു.
1950-ലാണു വയലറ്റ് തന്റെ ജോലിയിൽനിന്നു വിരമിച്ചത്. മൂന്നു തവണ കപ്പലപകടത്തിൽനിന്നു രക്ഷപ്പെട്ടതുമൂലം മുക്കിക്കൊല്ലാൻ കഴിയാത്തവൾ എന്ന അർഥം വരുന്ന മിസ് അണ്സിങ്കബിൾ എന്ന പേരിലാണ് വയലറ്റ് പലപ്പോഴും അറിയപ്പെട്ടിരുന്നത്.ബാല്യകാലത്തു വയലറ്റ് ക്ഷയരോഗംമൂലം കഷ്ടപ്പെട്ടു. പതിനാറാം വയസിൽ വയലറ്റിനു പിതാവിനെ നഷ്ടപ്പെട്ടു. 21-ാം വയസിൽ രോഗം മൂലം വയലറ്റിന്റെ മാതാവിനു ജോലിചെയ്യാൻ സാധിക്കാതെയായി. അങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ വയലറ്റിനെ വേട്ടയാടുകയായിരുന്നു.കുടുംബം സംരക്ഷിക്കാൻവേണ്ടി കപ്പലിൽ ജോലി ആരംഭിച്ച വയലറ്റിനെ അവിടെയും ദുരന്തങ്ങളാണു കാത്തുനിന്നത്.
ഒന്നിനുപിന്നാലെ മറ്റൊന്നായി മൂന്നു കപ്പൽ ദുരന്തങ്ങളിൽ വയലറ്റ് ഉണ്ടായിരുന്നു. എന്നിട്ടും വയലറ്റ് ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ചോ? ഒരിക്കലുമില്ല.ഒരു മഹാപ്രളയത്തിന്റെ ദുരന്തഫലങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വയലറ്റിനെപ്പോലെയുള്ളവരുടെ മാതൃക നമ്മുടെ കണ്മുന്നിലുണ്ടായിരിക്കുന്നതു നല്ലതാണ്. ജീവിതത്തിൽ ദുരന്തങ്ങൾ നിരന്തരം വേട്ടയാടിയെങ്കിലും അവയൊക്കെ ഒരു പരിധിവരെ അതിജീവിക്കാൻ വയലറ്റിനു സാധിച്ചു. അതിന്റെ പിന്നിലെ പ്രധാനകാരണം ദൈവാനുഗ്രഹം ആയിരുന്നെങ്കിലും വയലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ക്രിയാത്മകമായ നടപടികളെ നാം വിസ്മരിച്ചുകൂടാ.
ദുരന്തങ്ങളുണ്ടായപ്പോൾ ജീവിതത്തിൽനിന്ന് ഓടിയൊളിക്കാൻ വയലറ്റ് ശ്രമിച്ചില്ല. അതിനുപകരം ഓരോ ദുരന്തത്തെയും ക്രിയാത്മകമായി നേരിടുവാനാണു വയലറ്റ് ശ്രമിച്ചത്. ഓരോ ദുരന്തമുണ്ടായപ്പോഴും അതിൽനിന്നു കരകയറാൻ തനിക്കു സാധിക്കുന്ന രീതിയിലെല്ലാം വയലറ്റ് പരിശ്രമിച്ചു. എന്നു മാത്രമല്ല, തന്നെപ്പോലെ ദുരന്തത്തിനടിപ്പെട്ട മറ്റുള്ളവരെ കൈപിടിച്ചുയർത്തുന്നതിലും വയലറ്റ് വിജയിച്ചു.നമുക്കു വേണ്ടതും ഇതുപോലെയൊരു മനോഭാവമാണ്. നമ്മുടെ ജീവിതത്തിൽ എന്തു ദുരന്തമുണ്ടായാലും നാം പ്രതീക്ഷ കൈവിടരുത്. എന്നു മാത്രമല്ല, ആ ദുരന്തത്തെ വിവേകപൂർവവും ക്രിയാത്മകമായും നേരിടുന്നതിനു നാം ശ്രമിക്കുകയും വേണം. അപ്പോൾ ദൈവാനുഗ്രഹവും നമുക്കു കൂട്ടിനുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top