ദൈവത്തിന്‍റെ സെൽഫി
കഴിഞ്ഞ ഒരാഴ്ച പറയുവാൻ കഴിയാത്ത അനുഭവത്തിൽ നിന്നും ഞാൻ എഴുതാൻ തുടങ്ങുകയാണ്. ഇതുവരെ എഴുതുന്പോൾ എന്‍റെ പേനയോ, വിരലുകളോ, വിറച്ചിരുന്നില്ല. എന്നാലിപ്പോൾ വിറയ്ക്കുന്നുണ്ട്. ഒരു രണ്ടാം ജൻമത്തിലെ പിച്ചവയ്ക്കുന്ന കുട്ടിയെപ്പോലെ.

2018 ഓഗസ്റ്റ് 16 - എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവവും അടയാളവുമായിത്തീരുന്നു. അതിജീവനത്തിന്‍റെ ദിവസങ്ങളെ, നിമിഷങ്ങളെ, ഇപ്പോൾ ഓർത്തെടുക്കുന്പോൾ സ്വപ്നമായും ഒരു കഥയായും ഒരു ഫാന്‍റസിയായും തോന്നുന്നു. അതിനെല്ലാമപ്പുറം നമ്മെ വിഴുങ്ങുവാൻ തുടങ്ങുന്ന ജലരൂപത്തിനുമുന്നിൽ ജീവനെ രക്ഷിക്കുവാൻ, ജീവൻ മുറുകെപ്പിടിച്ചുകൊണ്ടുള്ള പാച്ചിൽ! ആ നിമിഷത്തെ ചിന്തകളും വേവലാതികളും അസ്വസ്ഥതകളും പ്രായോഗികതയുമാണ് മനുഷ്യനെ പുതിയ അനുഭവത്തിലെത്തിക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ങളെയെല്ലാം ഞാൻ കുടഞ്ഞുകളയുകയാണ്.

ഓഗസ്റ്റ് 15 രാത്രി തന്നെ വലിയ മഴയുണ്ടായിരുന്നു. തലേദിവസത്തെ നീണ്ടയാത്ര കഴിഞ്ഞ് ക്ഷീണം കാരണം രാത്രി ഒൻപതരയോടെ കിടന്നു. പത്തുമണിയോടെ ഫോൺ ശബ്‌ദിച്ചു. ആറൻമുളയിൽ നിന്നാണ്. പന്പാതീരത്തിനു സമീപം താമസിക്കുന്ന സുഹൃത്ത് ഷാജനാണ് വിളിച്ചത്. രാകേഷ്, ഞങ്ങളുടെ വീട്ടിൽ വെള്ളം കയറി. പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കൊണ്ട് രണ്ടാം നിലയിൽ കയറിയിരിക്കുകയാണ്. കറന്‍റില്ല. ഫോണിൽ ബാറ്ററി തീരാറായി. ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. രാകേഷ് എത്രയുമെളുപ്പം ആരെയെങ്കിലും ബന്ധപ്പെട്ട് വിളിക്കാമോ. ഞാൻ പലരെയും വിളിച്ചു. കുത്തൊഴുക്കുള്ള വെള്ളപ്പൊക്കം കാരണം ആർക്കും ആറൻമുളഭാഗത്തേക്ക് പോകുവാൻ സാധിക്കില്ലെന്ന് ഞാൻ ബന്ധപ്പെട്ട മാധ്യമപ്രവർത്തകൻ മറുപടി പറഞ്ഞു. പന്പാതീരത്തുമാത്രമുള്ള വെള്ളപ്പൊക്കം ഒരിക്കലും ചെങ്ങന്നൂരിലേക്ക് വരില്ല എന്നുള്ള ഉറപ്പ് സുഹൃത്തുക്കൾക്കുവരെ ഉണ്ടായിരുന്നു.

പന്ത്രണ്ടുമണിയായതോടെ ഷാജൻ ആറൻമുളയിൽ നിന്നു വീണ്ടും വിളിച്ചു. വെള്ളം വീടിന്‍റെ രണ്ടാം നിലയിലേക്കും കയറി. തങ്ങൾ വാട്ടർ ടാങ്കിന്‍റെ മുകളിലിരിക്കുകയാണെന്നും രക്ഷപ്പെടുത്തൂ എന്നും പറഞ്ഞതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഞാൻ പലരെയും വീണ്ടും വിളിച്ചു. എല്ലാവരും നിസഹായരായി നിശബ്ദരായി. ഇത്തരമൊരു ആശങ്കയോടെ ഒന്നു മയങ്ങി. ഉറക്കം വന്നിരുന്നില്ല. നാലു മണിയായിക്കാണണം. അടുത്ത പറന്പിനുസമീപമുള്ള വീടിന്‍റെ ഫാമിലേക്ക് തെക്കുഭാഗത്തുള്ള പാടത്തുനിന്നു വെള്ളം കയറിയിരിക്കുന്നു. ഫാമിലെ മൃഗങ്ങളെയെല്ലാം ടോർച്ചുവെളിച്ചത്തിൽ തൊഴിലാളികൾ എടുത്തുകൊണ്ടോടുന്നു. ഞാൻ മുറിയിലെ ലൈറ്റിടാൻ ശ്രമിച്ചു. കറന്‍റ് പോയിരിക്കുന്നു. ഇരുട്ട്. അപ്പോഴും ഞങ്ങളുടെ വാടകവീട്ടിലേക്കോ ചെങ്ങന്നൂരിന്‍റെ പ്രധാന സ്ഥലത്തോ വെള്ളം കയറില്ല എന്ന് ആരോ ഉള്ളിൽ പറഞ്ഞുകൊണ്ടിരുന്നു.



കറുത്ത പ്രഭാതം

രാവിലെ വാതിൽ തുറന്നപ്പോൾ സായാഹ്നമായപോലെത്തെ അവസ്ഥ. ഒരു തരം കറുത്തനിറം കലർന്ന നീലനിറം പുറത്താകെ. ഞാൻ പുറത്തിറങ്ങി. വീടുകളിൽനിന്നും തൊടികളിൽനിന്നുമൊക്കെ കടലിരന്പം പോലെ ശബ്ദങ്ങൾ. തൊടികൾ, മരങ്ങൾ, വെള്ളം മൂടിക്കവിഞ്ഞിരിക്കുന്നു, ഒരു മതിലിന്‍റെ വ്യത്യാസത്താൽ. ഞാൻ എന്‍റെ മുറ്റത്തിറങ്ങി. അടുക്കളവശത്ത് വെള്ളം നിറയുന്നു. അത് കണ്ട് നില്‌ക്കെത്തന്നെ കൂടിക്കൊണ്ടിരിക്കുന്നു. ഭാര്യ ഉറക്കച്ചടവിൽ പുറത്തുചാടി. വെള്ളം കണ്ട് വെപ്രാളപ്പെട്ട് നിലവിളിക്കാൻ തുടങ്ങി. ഭാര്യ ഭാര്യവീട്ടിലേക്കാദ്യം ഫോൺ വിളിച്ചു. അവിടെ ഫോണ്‍ ഓഫായിരുന്നു. ഇതിനേക്കാൾ താഴ്ന്ന സ്ഥലം ബുധനൂർ - ഇലഞ്ഞിമേൽ പ്രദേശമായതിനാൽ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ അവൾ ഫോണ്‍വിളിച്ചുകൊണ്ടിരുന്നു.

പൊടുന്നനെ മഴ പൊട്ടിവീണു. ശക്തമായ മഴ, അയൽപക്കത്തെ ആറംഗകുടുംബം ഓരോ ബാഗുമായി പുറത്തു ചാടി നേരെ എന്നെ വന്നു വിളിച്ചു. വേഗം ഇറങ്ങൂ. വെള്ളം ഉടൻ ഇവിടാകെ മൂടും. രക്ഷപ്പെടാനുള്ള ഏകമാർഗം റോഡിലെത്തുക. ബഥേൽപള്ളി ജംഗ്ഷനിൽ എത്തിയാൽ രക്ഷപ്പെട്ടു. അവർ അതും പറഞ്ഞ് വേഗമിറങ്ങി. ഞാൻ ഫോൺ വിളിച്ചിട്ട് വേവലാതിപ്പെട്ട ഭാര്യയെ ദേഷ്യപ്പെട്ട് പിടിച്ച് കുഞ്ഞിനെയുമെടുത്ത് പുറത്തുചാടി. ഒരു ഫോണും എടുത്തു. അവൾ ചെറിയ ബാഗിൽ കുഞ്ഞിനുള്ള കുപ്പായവും കുപ്പിപ്പാലും മാത്രമെടുത്ത് ചാടി. ഞങ്ങൾ ടൗണിനുള്ളിൽ തന്നെയാണെങ്കിലും ബഥേൽ റോഡിനും പാണ്ടവൻപാറയ്ക്കുമിടയിലെ പ്രദേശത്തെ ചെറിയ ശതമാനംപേർ താമസിക്കുന്നയിടമാണ്.

ടൗണായതിനാൽ എല്ലാവരും രക്ഷപ്പെടാൻ ചാൻസുണ്ടാകും എന്നാണ് എല്ലാവരും പെട്ടെന്ന് കരുതുക. പക്ഷേ, വലിയ ബിൽഡിംഗുകൾക്കു പിറകിലൂടെയുള്ള ഒരാൾപൊക്കം മാത്രം മൂന്നടി വീതിയുള്ള ഇടവഴികൾ അത്ര ശ്രദ്ധയിൽപ്പെടുകയുമില്ല. മാത്രമല്ല, വീടിന്‍റെ പുറകുവശം റോഡോ, പാറകളോ ഇല്ല. സമുദ്രത്തിൽ അവസാനിക്കുന്നതുപോലെയുള്ള ചതുപ്പുനിറഞ്ഞ പാടങ്ങളും കനാലുകളിലൂടെ നിറഞ്ഞ വെള്ളവും മാത്രം.

വിഴുങ്ങാനെത്തുന്ന ജലം, ഭയവും

ഞങ്ങൾ ഇടവഴിയിലെത്തിയപ്പോൾ അയൽവീട്ടുകാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ആരുമില്ല. മനുഷ്യമണമില്ല. പുറകിലൂടെ എല്ലാ വീടുകളെയും വിഴുങ്ങാനായി വരുന്ന വെള്ളം. അതിന്‍റെ ശബ്ദങ്ങൾ മാത്രം. ഇടവഴിയിലൂടെ കുഞ്ഞിനെയും ബാഗും പിടിച്ച് ഞാൻ. ഭാര്യ കുടപിടിച്ചു തരുന്നു. മഴ ശക്തിയായി പെയ്യുന്നു. റോഡ് കണ്ടു. സമാധാനമായി. എനിക്കെന്തോ അകാരണമായ ഭയം തോന്നിത്തുടങ്ങി. റോഡിന്‍റെ ഇരുവശത്തും വെള്ളം കയറിവരുന്നു. രണ്ടറ്റവും വെള്ളം. ബഥേൽ ജംഗ്ഷനിൽ എത്തിയാൽ രക്ഷപ്പെട്ടു എന്ന വാചകം മാത്രം ചെവിയിൽ ഓർത്തു. അയൽവീട്ടിലെ എമിൽ ഫോണിൽ വിളിച്ചു. ബഥേൽ ജംഗ്ഷനിലെത്തിയോ. എത്തും മുൻപ് ജലം നിറഞ്ഞ റോഡിലൂടെ വരുന്പോൾ കനാൽ ഉള്ള ഭാഗമുണ്ട്. ശക്തിയായ ഒഴുക്കാണ്. മറികടക്കുന്പോൾ സൂക്ഷിക്കുക. ഫോണ്‍ നിന്നു.

ഞങ്ങൾ കനാൽ നിൽക്കുന്ന ഭാഗത്തെത്തി. എന്നാൽ കനാലേത് റോഡേത് എന്ന് അറിയാൻ കഴിയത്തില്ല. ഞാൻ ഭാര്യയോടു പറഞ്ഞു, എന്‍റെ കൈയിൽ മുറുകെ പിടിച്ചോണം. ഞാൻ ഒഴുക്കിൽ കാൽവച്ചു. ചുഴിപോലെ ജലം ഒഴുകുന്നു. രണ്ടടിവച്ചപ്പോഴേ എനിക്ക് ബോധ്യമായി. മുറിച്ചുകടക്കുവാൻ കഴിയുകയില്ലാ എന്ന്. ആടും കോഴികളും ചുഴിവെള്ളത്തിൽ ഒഴുകുന്നതു കണ്ടു. അപകടം മണത്തു. ഞാൻ കാൽ പിറകോട്ട് വലിച്ചു. ഭാര്യ പിന്നെയും നിർബന്ധിച്ചു. എങ്ങനെയെങ്കിലും മുറിച്ചു കടക്കുവാൻ നോക്ക്. മഴ കൂടി, വെള്ളം കൂടി, പിറകോട്ട് പോകുവാൻ തീരുമാനിച്ചു. വാ എന്നു വിളിച്ച് വന്നവഴിയേ റോഡിന്‍റെ എതിർവശത്തേക്ക്. എതിർവശത്തേക്ക് നടന്നപ്പോൾ തിട്ടമേൽ അന്പലം വഴിയിൽ നിന്ന് കുതിച്ചൊഴുകുന്ന പുഴപോലെ വെള്ളം ഞങ്ങൾക്കുനേരേ. ഇനിയെന്തു ചെയ്യും എന്ന മട്ടിൽ ഭാര്യ എന്നെ നോക്കി.

ഒടുവിൽ ഒരു വീട്

ഞാൻ പറഞ്ഞു രണ്ടും കൽപ്പിച്ച് ഏതെങ്കിലും രണ്ടാം നിലയിൽ കയറുക. റോഡിനരികെയുള്ള വലിയ വീടുകളിലെല്ലാം രണ്ടാം നിലയുണ്ട്. പക്ഷേ വലിയ ഗെയിറ്റുകൾ പൂട്ടിയിട്ടിരിക്കുന്നു. വീടിനകത്തേക്കു തന്നെയുള്ള ഇടവഴിയിലൂടെ ഓടി. വീടുകൾ നിറഞ്ഞ ഭാഗത്തെ അവസാനത്തെ വീട് അച്ചൻകുഞ്ഞ് അച്ചായന്‍റേതാണ്. അവിടെ നിന്നു മാത്രം ശബ്ദങ്ങൾ കേൾക്കാം. നേരെ അങ്ങോട്ടോടി. അപ്പോഴേക്കും മുട്ടറ്റം വെള്ളം മുറ്റത്ത് നിറഞ്ഞുകവിഞ്ഞ ആ മുറ്റത്തിലൂടെ ഞാൻ വീട്ടിൽ കയറി.

അച്ചൻകുഞ്ഞ് അച്ചായനും ഭാര്യയും മകളും, മകളുടെ രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമാണവിടെ. എന്‍റെ കുടുംബത്തിന്‍റെ രക്ഷയുടെ സ്പർശമായി അച്ചായന്‍റെ വീടും രണ്ടാം നിലയും നിലകൊണ്ടു. കയറിയ ഉടനേതന്നെ വൈദ്യുതിയില്ല, ഫോണ്‍ ശബ്‌ദിച്ചു. എമിലാണ്. നിങ്ങൾ എവിടെയെത്തി. ബഥേൽ ജംഗ്ഷനിലെത്തിയോ? ഇല്ല. എന്നാൽ കഴിഞ്ഞില്ല. അപ്പോഴേക്കും ഫോണ്‍ റേഞ്ച്, നെറ്റ് വർക്ക് കട്ടായിക്കൊണ്ടിരുന്നു. ആദ്യമായി അൽപ്പം ശ്വാസം വീണു. കുറച്ചു മനുഷ്യർക്കൊപ്പം എത്തിപ്പെട്ടതിന്‍റെ ആശ്വാസം.

റോഡിലൂടെയുള്ള പരക്കം പാച്ചിലിൽ ദൈവത്തെയും മറ്റാരേയും വിളിക്കാൻ കഴിഞ്ഞില്ല. പക്ഷേ മരിച്ചുപോയ എന്‍റെ പിതാവിന്‍റെ രൂപം എന്നെ സ്പർശിക്കുന്നതായി തോന്നി. അതോടെ ഉള്ളിലെ ഭയം ഒന്നു വിട്ടൊഴിഞ്ഞു. രണ്ടാം നില ഉള്ള ഒരു വീടും സ്വയരക്ഷയും മനസിൽ കടന്നു വന്നു.



രണ്ടു ദിവസം രണ്ടു യുഗങ്ങൾ

ഉച്ചയായതും വൈകുന്നേരമായതും അറിയുന്നില്ല. എല്ലാവരും രണ്ടാം നിലയിലേക്ക് കയറുന്നതിന്‍റെ വെപ്രാളങ്ങൾ. അച്ചായൻപോലും ഒന്നാം നിലയിലെ പ്രധാനപ്പെട്ട സാധനസാമഗ്രികൾ കൂട്ടിക്കെട്ടുന്ന തിരക്കിലാണ്. രണ്ടാം നിലയിലെത്തി ജനലിലൂടെ ഞാൻ ആകാശത്തേക്ക് നോക്കി. മെഴുകുതിരിവെട്ടം മാത്രം. മെഴുകുതിരി അധികം കത്തിക്കാൻ കഴിയില്ല. സ്റ്റോക്ക് കുറവാണ്. ഫോണൊന്നും കിട്ടുന്നില്ല എന്നത് എല്ലാവരെയും വിഷമിപ്പിച്ചു.

അച്ചായൻ ഇടയ്ക്കിടെ പുറത്തേക്കിറങ്ങി വെള്ളം പൊങ്ങുന്നുണ്ടോ പൊങ്ങുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കും. ഒരു ടോർച്ചുമുണ്ട് കൂടെ. രാത്രിയായി. അരിയും സാമഗ്രികളും കുറവാണ്. ഉള്ള ഭക്ഷണസാമഗ്രികൊണ്ടുമാത്രം കുറച്ചു കുറച്ചു കഴിക്കാം. കുഞ്ഞുങ്ങൾ ഫാനില്ലാത്തതിനാൽ, കരഞ്ഞു തുടങ്ങി. എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർഥിച്ചു കൊണ്ടിരുന്നു. അച്ചായൻ ബൈബിൾ വായിച്ചുകൊണ്ടിരുന്നു. പിന്നീട് ഉള്ള ഭക്ഷണം എല്ലാവരും പങ്കിട്ടു. രാത്രി കിടക്കാനായി രണ്ടാം നിലയിൽ. ഉറക്കം വരുന്നില്ല. വെള്ളം കയറിയ വീടുകൾ. വളരെ ദൂരെ നിന്ന് ആളുകളുടെ ഒച്ചപ്പാടുകൾ കേൾക്കാം. ഭാര്യ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നു. എനിക്കുറക്കം വന്നില്ല.

ജനൽ തുറന്നു. ദൈവമേ വെള്ളം കൂടുന്നു. എന്‍റെ വീടിനു ചുറ്റും വെള്ളം കയറുന്നു. എന്‍റെ പുസ്തകങ്ങൾ, എന്‍റെ പാവം വാടകവീട്, ദൈവമേ എല്ലാം ഇല്ലാതാവുന്നത് എനിക്ക് കണ്ടുനിൽക്കേണ്ടി വരുമോ? ഞാൻ തിരിഞ്ഞു മുറിയിലേക്കു നോക്കി. എന്‍റെ കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. എന്‍റെ കണ്ണുകളും നിറഞ്ഞു.

പിറ്റേ ദിവസവും രാവിലെയായതറിഞ്ഞില്ല. കാർമേഘം മൂടിയിരിക്കുന്നു. മഴ തന്നെ മഴ. പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. വെള്ളം കൂടാതെയും കുറയാതെയും ഒറ്റ നിൽപ്പ് തന്നെ തുടരുന്നു. അച്ചായൻ പുറകുവശത്തെ ഗോവണിയിലൂടെ രണ്ടാം നിലയിലേക്ക് കയറി മൂന്നാം നിലയിലുള്ള തുറന്ന സ്ഥലത്ത് ടാർപ്പാളിൻ വലിച്ചുകെട്ടാനായി നിൽക്കുന്നു. വെള്ളം ശക്തിയായി വന്നാൽ മൂന്നാംനിലയിൽ കയറി നിൽക്കേണ്ടേ, ടാർപ്പാളിൻ വലിച്ചു കെട്ടിയാൽ സുരക്ഷിതമാകാം. പുറത്തേക്ക് ഈ പിഞ്ചുകുഞ്ഞുങ്ങളെ കൊണ്ടു പോകുവാൻ കഴിയില്ല.

പോയാൽത്തന്നെ എവിടെ കയറി നിൽക്കും. അതുകൊണ്ട് ഇവിടെത്തന്നെ എല്ലാ രക്ഷയ്ക്കും ശ്രമിക്കുക. ബാക്കി ദൈവം നമ്മെ രക്ഷിക്കും. അച്ചായന്‍റെ വാക്കുകൾ ഒരുവിധം എന്നെ ജാഗരൂകനാക്കി. രണ്ടു ദിവസം കുടിക്കാനുള്ള വെള്ളം ശേഖരിച്ച് മുറിയിൽ കയറ്റിവച്ചു. വീണ്ടും കുട്ടികളുടെ കരച്ചിൽ, കറന്‍റില്ല. ചൂട്, അസ്വസ്ഥത. ചിലപ്പോൾ ഫോണിൽ റെയ്ഞ്ച് വരും അപ്പോൾത്തന്നെ പോകും. എനിക്ക് ഫോണ്‍ വിളിക്കാൻ പറ്റുന്നില്ലെങ്കിലും മെസേജുകൾ അയയ്ക്കുവാൻ കഴിഞ്ഞു. ബന്ധുക്കളെയോർത്ത്, സുഹൃത്തുക്കളെയോർത്ത്, വേവലാതികൾ വർധിച്ചു. സന്ധ്യയായപ്പോഴേ ഞങ്ങൾ ഒരു മെഴുകുതിരിക്കു ചുറ്റുമിരുന്ന് പ്രാർത്ഥന ആരംഭിച്ചു. എനിക്ക് വിശപ്പേയില്ല. അങ്ങനെയൊരു വികാരം വരുന്നില്ല. കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കണമെന്ന ചിന്തമാത്രം. ഭാര്യ മാതാപിതാക്കളെക്കുറിച്ചോർത്ത് കരഞ്ഞുകൊണ്ടിരുന്നു. ആരുടെയും ഒരു വിവരവും ലഭിക്കുന്നില്ല. രാത്രിയിൽ ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. ഇരുളിൽ ഉറങ്ങാതെ ഞാൻ എന്നെക്കണ്ടു. ദൈവത്തെക്കണ്ടു. ദൈവമേ എല്ലാം മുങ്ങുകയാണോ? ജീവിതം ഇവിടെ അവസാനിക്കുകയാണോ? ഇല്ല. ഒരിക്കലുമില്ല. അവസാനിക്കുകയായിരുന്നെങ്കിൽ ഇങ്ങനെയിരുന്ന് ചിന്തിക്കുവാനുള്ള സമയം ദൈവം എനിക്കു തരികയില്ല. രാത്രിയിൽ മെഴുകുതിരിവെട്ടത്തിലൂടെ വെള്ളം കൂടിയോ കൂടിയോ എന്നുള്ള നോട്ടങ്ങൾ കാണാം. എല്ലാവരും ദൈവത്തെ ഉള്ളുകൊണ്ട് വിളിക്കുന്നതായി അനുഭവപ്പെട്ടു. എല്ലാവർക്കും ഒരേ ദൈവം.

അതിജീവനത്തിന്‍റെ മൂന്നാംപക്കം

ദിവസം ഏതാണെന്നുപോലും മറന്നുപോയി. വെള്ളത്തിന്‍റെ ഒഴുക്ക് ഒരുവിധം ശമിച്ചെന്നു തോന്നി. ഞാനും അച്ചായനും ദൈവത്തിനു നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. മുട്ടറ്റം വെള്ളത്തിലൂടെ റോഡിലെത്തി. അതുവരെ കാണാത്ത ചെങ്ങന്നൂരാണ്. എല്ലാ സാധനസാമഗ്രികളും റോഡിൽ കിടക്കുന്നു. ഒരു സുനാമി കഴിഞ്ഞപോലെ. ബഥേൽ റോഡിലൂടെ അഭയാർഥികളുടെ തിരക്ക്. ബഥേൽ റോഡിലൂടെയുള്ള കനാൽ ഇപ്പോൾ കുറുകെ കടക്കാം. ഒരു വിധം ഞങ്ങൾ നടന്നു. ചന്തയിൽ രണ്ടുകട മാത്രം തുറന്നു.

ഒരാഴ്ചത്തേക്കുള്ള സാമഗ്രികൾ ചാക്കിലേറ്റി തലയിൽ വച്ച് ഞങ്ങൾ തിരിച്ചുനടന്നു. തിരിഞ്ഞു നോക്കിയപ്പോഴേക്കും കടയിലെ സാധനങ്ങൾ കാലിയായി. ആളുകളുടെ തിരക്ക്. വെള്ളം കയറാത്ത ചന്തയിൽ മാത്രം അഭയാർഥികൾ. പുലിയൂർ, പാണ്ടനാട്, പേരിശേരി, ബുധനൂർ ഭാഗത്തെ ആളുകളെ ബോട്ടുകളിൽ ചെങ്ങന്നൂരിലെത്തിക്കുന്ന തിരക്കുകൾ. തുണി തരാമോ എന്നു ചോദിക്കുന്ന സ്ത്രീകൾ. രക്ഷാപ്രവർത്തകരുടെ തിരക്കുകൾ. ബഹളങ്ങൾ. വേഗം വീട്ടിലേക്കുള്ള മടക്കം. വീണ്ടും അരവെള്ളത്തിലൂടെ വീട്ടിലേക്കു നടന്നു കയറി. ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടു. അന്നു ചോറ് ഉണ്ടപ്പോഴാണ് ഞങ്ങള്‌ മൂന്നു ദിവസത്തെ വിശപ്പകറ്റിയത്. ജീവിതത്തിൽ ഞാനേറ്റവും ആസ്വദിച്ച ഭക്ഷണം.

വാതിൽപ്പടിയിലെ അണലികൾ

ഇതിനിടയിൽ എന്‍റെ വാടകവീട്ടിലേക്ക് പോകുവാൻ, ഒന്നു നോക്കുവാൻ, ഞാനിറങ്ങി. ഭാഗ്യത്തിന് വടിയുണ്ടായിരുന്നു. താഴ്ന്ന ഭാഗമായതിനാൽ എന്‍റെ വീട്ടിലാണ് കൂടുതൽ വെള്ളമുള്ളത്. വാതിലിനരികിൽ അണലിപ്പാന്പുകൾ. ഒന്നിനെ കൊന്നു. അടുക്കളയിൽ വെള്ളം കയറിയിരിക്കുന്നു. കയറാതെ തിരിച്ചു പോന്നു.

ചെങ്ങന്നൂരിൽ വെള്ളം കയറില്ല എന്നു കരുതിയ ഞാൻ ജലപ്രവാഹം കണ്ട് അദ്ഭുതപ്പെട്ടു. 99 ലെ വെള്ളപ്പൊക്കത്തിൽപ്പോലും ബഥേൽ ജംഗ്ഷനിൽ കയറിയതായി കേട്ടിട്ടില്ല. എന്നിട്ടും പന്പാനദിയുടെ പ്രചണ്ഡതാണ്ഡവത്തിൽ ജലം ചെങ്ങന്നൂരിനെ വിഴുങ്ങി.

പന്പ എന്നാൽ പാന്പ് എന്നും, അവസാനമില്ലാത്തത് എന്നുമൊക്കെ അർഥമുണ്ട്. എല്ലാം ഞാനോർത്തു. വൈകുന്നേരമായപ്പോൾ ബിഎസ്എൻഎൽ ഫോണ്‍ വർക്ക് ചെയ്യുവാൻ തുടങ്ങി. മെസേജുകളിലൂടെ എന്നെ അന്വേഷിച്ച, എന്നെ സ്നേഹിക്കുന്നവരെ ഞാനിതാ ജീവിച്ചിരിപ്പുണ്ട് എന്ന് പറയുവാനുള്ള ആവേശം തുടിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ മനസിൽ പതിഞ്ഞുകിടന്നിരുന്ന ദീപികയുടെ ഫോൺ നന്പരിലേക്കും‍ മാതൃഭൂമിയുടെ നന്പരിലേക്കും വിളിച്ചു.
നേവൽ റസ്ക്യൂ ഫോഴ്സിന് സന്ദേശമയച്ചതിലൂടെ എന്നെ രക്ഷിക്കാനായി ശ്രമിച്ച ശ്രീലാൽ ശ്രീനിവാസൻ, സക്കറിയ, വാഹിദ്, അർഷാദ് ബത്തേരി എന്നിവരോടും ദീപികയുടെ മുൻ ചീഫ് എഡിറ്റർ പൈകടയച്ചനോടും ജോർജ് മാത്യുവിനോടും എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹത്തിന്‍റെ കൈകൾ

വൈകുന്നേരം ആറോടെ വെള്ളത്തിലൂടെ ഒരാൾ നീന്തി നീന്തിവരുന്നു. രാകേഷ് ഉണ്ടോ എന്ന് ഉറക്കെ വിളിച്ചാണ് വരവ്. ഞാൻ കൈവീശി. ഒരു ഫാദറാണ്. എനിക്ക് പരിചയമില്ല. ഫാ. ജോബി. നീന്തൽ വിദഗ്ധനായ അദ്ദേഹം എന്നെ രക്ഷിക്കാനായി നീന്തൽ സാമഗ്രികളുമായി എത്തിയതാണ്. എന്നെത്തേടി വന്ന ആദ്യത്തെ മുഖമാണ് ഫാ. ജോബിയുടേത്. ഇനി വെള്ളം ഉയരില്ലെന്ന കണക്കുകൂട്ടലിൽ ഞങ്ങൾ അച്ചന്‍റെ കൂടെ പോയില്ല. പക്ഷേ, ഞാൻ സേഫാണെന്നു പറഞ്ഞിട്ടും ആ രാത്രിയിൽ ഫാ. ജോബി എന്നെ നിരന്തരം വിളിച്ചു.

എന്‍റെ കുഞ്ഞടക്കം രണ്ടു പിഞ്ഞുകുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് മാറ്റുവാനും ദുരിതാശ്വാസ ക്യാന്പിനേക്കാൾ മറ്റൊരു സ്ഥലം ശരിയാക്കിത്തരാമെന്നും ഫാ ജോബി പറഞ്ഞു. മഴ കുറഞ്ഞു. വെള്ളം കുറയും എന്നു തോന്നിയ ആ രാത്രി പകുതി കഴിഞ്ഞതോടെ രൂക്ഷമായി. വീണ്ടും കാറ്റും മഴയും . ജലനിരപ്പ് അൽപ്പം കൂടി. ഞാൻ ഫാ. ജോബിയെ ഫോണിൽ ബന്ധപ്പെട്ടു. ഇനി വെള്ളം കയറിയാൽ അവിടെ നിന്നു രക്ഷപ്പെടുക എളുപ്പമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

അതിരാവിലെ ആറുമണിക്ക് എങ്ങനെയെങ്കിലും കുടുംബത്തോടെ റെയിൽവേസ്റ്റേഷനിലെത്തുക. ട്രെയിനില്ലായെങ്കിൽ പാളത്തിലൂടെ നടന്നു വരിക. നിർദേശം അനുസരിക്കാനായി ഞാൻ വെളുപ്പാൻകാലം വരെ കാത്തിരുന്നു. ഉള്ളിൽ ജലപ്പിശാച് വീണ്ടും തലപൊക്കിത്തുടങ്ങി. ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. പകലിൽ ലഭിച്ച ആശ്വാസങ്ങൾ എവിടെയോ പോയൊളിച്ചു.



ഒരു തീവണ്ടിയാത്ര

രാവിലെയായി. ഒരു വിധം റെയിൽവേ സ്റ്റേഷനിലെത്തി. അച്ചായനെ പരമാവധി വിളിച്ചിട്ടും വന്നില്ല. റെയിൽവേസ്റ്റേഷനിൽ ആരുമില്ല. ടിക്കറ്റ് കൗണ്ടറിനു പകരം ഒരു മൺകൂന. എല്ലായിടത്തും മൺകൂനകൾമാത്രം. ജലം വെട്ടിപ്പൊളിച്ച ഭിത്തികൾ മാത്രം. ഒരു വിധം പ്ലാറ്റ് ഫോമിലെത്തി. ഞാനന്പരന്നു. ലോകത്തെ സകലമാന ജനങ്ങളും പ്ലാറ്റ് ഫോമിലുണ്ട് എന്നു തോന്നി. സൂചിവയ്ക്കാൻ സ്ഥലമില്ല. സർവവിധ സാധനങ്ങളും കൊണ്ട് കുടുംബങ്ങളുടെ കൂട്ടങ്ങൾ. തിരുവനന്തപുരത്തേക്ക് ഒരു സ്പെഷൽ ട്രെയിനുണ്ട്. എങ്ങനെ ട്രെയിനിൽ കയറും. രണ്ട് ട്രെയിനുള്ള ആളുകൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞു. വളർത്തിയ പട്ടികളെ വരെ എടുത്തുകൊണ്ട് ആളുകൾ നിൽക്കുന്നുണ്ട്. ട്രെയിൻ ഒച്ചിഴയുന്നതുപോലെ എത്തി. അനൗൺസ്മെന്‍റില്ല. തൂങ്ങിനിൽക്കുന്ന യാത്രക്കാരോടെ ഓരോ ബോഗികളും ഞങ്ങളെ കടന്നുപോയി. എവിടെ കയറും.

കയറാനായി ആളുകളുടെ കൂട്ടയിടി. ദൈവമേ കിട്ടുകയില്ലേ. ഫോണ്‍ ബിഎസ്എൻഎൽ അല്ലാത്തതിനാൽ ആരേയും വിളിക്കാൻ കഴിയുന്നില്ല. എന്തു ചെയ്യും. മഴ വീണ്ടും പെയ്തു തുടങ്ങി. തിരിച്ചുവീണ്ടും പഴയ സ്ഥലത്തേക്കു തന്നെ പോകാം. എന്നു ചിന്തിച്ചു. ഒരു ലേഡീസ് കംപാർട്ട്മെന്‍റിൽ അൽപ്പം തിരക്കു കുറഞ്ഞു പാസ് ചെയ്തു. ഞാനോടി കുഞ്ഞിനെയും ഭാര്യയെയും അതിൽ കയറ്റി. ഞാൻ മറ്റൊരു ബോഗിയിൽ ചവിട്ടു പടിയിൽ തൂങ്ങി നിന്നു. കൊല്ലംവരെ ആ നിൽപ്പു നിന്നു. അതു കഴിഞ്ഞ് അൽപ്പം അകത്തു കയറി നിൽക്കാൻ പറ്റി.

വണ്ടിക്കകത്ത് മുഴുവൻ ശബ്ദങ്ങളാണ്. എല്ലാ മനുഷ്യരും ശബ്ദിക്കുകയാണ്. കാക്കകളുടെ മഹാസമ്മേളനത്തിനുള്ളിൽപ്പെട്ടതുപോലെ. എല്ലാ മനുഷ്യപ്പക്ഷികളും ദുരന്തജീവികളാണ്. വെള്ളംകയറിയതും, ദുരിതാശ്വാസ കേന്ദ്രങ്ങളിലെ കാര്യങ്ങളുമാണ് പറഞ്ഞു തീർക്കുന്നതെന്ന് മനസിലായി. അത് കേട്ടുകേട്ടു തല മരവിച്ചു. വിശന്നു കൊണ്ടിരുന്നു. അടുത്തുനിന്ന മറ്റൊരു യാത്രക്കാരൻ എനിക്കു ഒരു ബിസ്ക്കറ്റു നീട്ടി. എപ്പോഴോ വേറൊരാൾ രണ്ടാളുകളുടെ കൈകൾക്കിടയിലൂടെ അന്നത്തെ പത്രം വായിക്കുന്നുണ്ട്. ഞാൻ നോക്കി. വാരാന്ത്യപ്പതിപ്പാണ്. അന്ന് ഞായറാഴ്ചയാണെന്നപ്പോഴാണ് മനസിലായത്. ട്രെയിൻ ഏതോ പഴയ കാലത്തുനിന്നു വരികയാണെന്നും ഇതിലെ യാത്രക്കാർ സ്വാതന്ത്ര്യസമരകാലത്തിനു മുൻപുള്ള പഴയ യാത്രക്കാരാണെന്നും എനിക്കു തോന്നി. തിരുവനന്തപുരത്ത് ബന്ധുവീട്ടിലേക്കാണ് പോയത്. അവിടെച്ചെന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല. ചെങ്ങന്നൂരിലെ ദുരിതക്കെടുതികളെല്ലാം യാഥാർഥത്തിൽ മനസിലാകുന്നത് ഞായറാഴ്ച അവിടെച്ചെന്നപ്പോഴാണ്. ഫോണ്‍ കോളുകൾക്ക് ജീവൻ വച്ചു. അഭയാർഥികളെപ്പോലെ ഞങ്ങളുടെ ശരീരങ്ങൾക്ക് ചലനമുണ്ടായി.

നനഞ്ഞ ജീവിതം ഉണക്കിയെടുക്കുന്പോൾ

ഒരാഴ്ചയോളം കഴിഞ്ഞിട്ടും ചെങ്ങന്നൂർ ദുരിതത്തിൽ നിന്നും മോക്ഷം പ്രാപിച്ചിരുന്നില്ല. വീട് വൃത്തിയാക്കാൻ വരുന്നില്ലേ, ഇനിയും വന്നില്ലെങ്കിൽ മണം കൂടും. രോഗങ്ങൾ വർധിക്കും. ക്ലീൻ ചെയ്യാൻ ആളെ കിട്ടില്ല എന്ന് സുഹൃത്തായ അജയൻ ഫോണ്‍വിളിച്ചു. വീണ്ടും ട്രെയിനിൽ ചെങ്ങന്നൂരിലേക്ക് മടക്കം. ഒാണമാണ് എന്നും, തിരുവോണമാണ് എന്നും, വിവിധ യാത്രക്കാരെക്കണ്ടപ്പോഴാണ് മനസിലായത്. എന്നും എനിക്കിനി തിരുവോണമാണെന്ന് ആരോടോ ഞാൻ പറയുകയും ചെയ്തു.

ക്ലീൻ ചെയ്യാനും രണ്ടു ദിവസം വേണ്ടിവന്നു. അപ്പോഴും താമസിക്കാനഭയം അച്ചായന്‍റെ വീടുതന്നെ. അന്നു രാത്രി മറ്റൊരു സംഭവവും നടന്നു. രാത്രി കറന്‍റില്ലാത്തതിനാൽ ജനൽ തുറന്നു. എന്‍റെ വീട് അൽപ്പം കാണാം. ആരോ കുത്തിത്തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേൾക്കാം. ഞാൻ ആരൊയൊക്കെയോ ഫോണ്‍ വിളിച്ചു. ഒടുവിൽ പോലീസിനെത്തന്നെ വിളിച്ചു. പക്ഷേ അവരെത്തിയപ്പോഴേക്കും കള്ളൻമാർ സ്ഥലം വിട്ടിരുന്നു. വൈദ്യുതിയില്ലാത്ത, ആളുകളില്ലാത്ത, വീടുകൾ തന്നെ കള്ളൻമാരുടെ ലക്ഷ്യം. അടുത്ത ദിവസത്തോടെ ക്ലീനിംഗ് പൂർത്തിയായി. വൈദ്യുതി വന്നു. നനഞ്ഞ പുസ്തകങ്ങൾ, ഫയലുകൾ, പലതും ഉണക്കിയെടുത്തു. ഇലക്‌ട്രോണിക് സാമഗ്രികൾ പലതും തകരാറിലായി.

വീണ്ടും നനഞ്ഞ ജീവിതം ഉണക്കിയെടുക്കുവാനായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നഷ്ടപ്പെട്ടതിനേക്കാൾ നേടിയതിനെക്കുറിച്ച് ഞാൻ സന്തോഷിക്കുന്നു. ജീവൻ ഒരു തുലാസിൽ വയ്ക്കുന്പോൾ മറു തുലാസിൽ വയ്ക്കേണ്ടത് എന്താണ് എന്ന് ചിന്തിക്കുന്നു. കൈയിൽ കാമറയുണ്ടായിട്ടും ഒരു ഫോട്ടോപോലും എടുക്കാൻ കഴിയാഞ്ഞതെന്തേ എന്നൊരു ചോദ്യവും ബാക്കിയാകുന്നു. ശരീരം തന്നെ കാമറയായി മാറിയ അനുഭവമുള്ളപ്പോൾ ജീവന്‍റെ വില ബോധ്യപ്പെടുവാൻ എന്തിനാണ് തെളിവ്? ഇത് ദൈവം എന്നെച്ചേർത്തുനിർത്തിയെടുത്ത സെൽഫിയാണ്.

രാകേഷ്നാഥ്