ചെമ്മീൻകെട്ട് കടന്നെത്തിയ കരിമീൻ ലോട്ടറി
അനീഷ് സാറിന്‍റെ ഒരു ചോദ്യം: "ലൈജു, കൊറേ വർഷായില്ലേ ചെമ്മീൻ കൃഷി ചെയ്യ്ണ്. ഒന്ന് മാറ്റിപ്പിടിച്ചൂടെ. കരിമീൻ ഒന്നു പരീക്ഷിച്ചാലോ. ചെലപ്പൊ ക്ലിക്കാവൂട്ടാ..' ഞാൻ ചെന്ന് അപ്പനോടു പറഞ്ഞു. പതിറ്റാണ്ടുകളായി ചെമ്മീൻ കൃഷി ചെയ്യണ അപ്പൻ സമ്മതിക്കില്ലെന്നാ ഞാൻ വിചാരിച്ചത്. പക്ഷേ, അപ്പൻ പറഞ്ഞു, " ഇപ്പോ നീയല്ലേ കൃഷിയൊക്കെ നോക്കി നടത്തണെ, നിന്‍റെ ഇഷ്ടംപോലെ ചെയ്തോ'. ചേട്ടനും സമ്മതം മൂളിയതോടെ ഞാൻ ഉടനടി ഫിഷറീസിലെ നോഡൽ ഓഫീസറായ അനീഷ് സാറിനെ വിളിച്ചു. അദ്ദേഹം സബ്സിഡിയും വാഗ്ദാനം ചെയ്തു.

കാരച്ചെമ്മീനിൽനിന്ന് കരിമീനിലേക്ക്

2017 മാർച്ച് 18-ന് ആദ്യ പോണ്ടിലേക്ക് (കുളമല്ല, ജലാശയം എന്നു വിശേഷിപ്പിക്കാം) 2000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ലൈജുവിന്‍റെ ഓരുജല മത്സ്യകൃഷിയുടെ പരീക്ഷണത്തുടക്കം. തുടർമാസങ്ങളിലായി തിരുത, കുറ്റിപ്പൂമീൻ എന്നിവയും കൊണ്ടിറക്കി. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നും 3500 കുറ്റിപ്പൂമീൻ കുഞ്ഞുങ്ങളെയും ആന്ധ്രയിൽനിന്ന് 2000 തിരുതക്കുഞ്ഞുങ്ങളെയും കൊണ്ടുവന്നു. അങ്ങനെ ഫിഷറീസ് നിർദേശിച്ച ഒരു ഹെക്ടറിൽ (രണ്ടരയേക്കർ) ആകെ 7500 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

വഞ്ചിയും വലയും കണ്ടുവളർന്ന കുട്ടിക്കാലം

അപ്പനപ്പൂപ്പന്മാരായി മീൻപിടിത്തവും ചെമ്മീൻകെട്ടുമെല്ലാമായിരുന്നു. മാളയ്ക്കടുത്തുള്ള മാളപള്ളിപ്പുറം ചക്കാലയ്ക്കൽ കുടുംബത്തിന്. അപ്പൂപ്പൻ തോമൻ തുടങ്ങിവച്ച നാടൻ ചെമ്മീൻകെട്ടും കൃഷിയും അപ്പൻ ജോണിയും തുടർന്നുപോന്നു. അതുകൊണ്ടുതന്നെ മീനും വഞ്ചിയും വലയുമെല്ലാം കണ്ടുവളർന്ന കുട്ടിക്കാലമായിരുന്നു ലൈജുവിന്‍റേത്. ജോണിയുടെയും ഭാര്യ ലില്ലിയുടെയും ആഗ്രഹം മക്കളെയെല്ലാം എന്തെങ്കിലും കൈത്തൊഴിൽ പഠിപ്പിച്ച് നല്ലൊരു നിലയിലാക്കണമെന്നായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മൂത്തവൻ ലിജുവിനെ ഐടിസിയിൽ ഓട്ടോ മൊബൈലിനും രണ്ടാമൻ ലൈജുവിനെ ഇലക്ട്രീഷ്യൻ കോഴ്സിനും ചേർത്തു. മൂന്നാമനെയാകട്ടെ ബി.ടെക്കിനും. പഠനം പൂർത്തിയാക്കി ഒരുവർഷം ജോലി ചെയ്തെങ്കിലും കാലത്തിന്‍റെ ഗതിവിഗതികളിൽ ലൈജു അപ്പന്‍റെ വഴിയിൽതന്നെ തിരിച്ചെത്തി.

സോളാർവേലിയും ഇറക്കുമതി തീറ്റയും

ഓരുജല മത്സ്യകൃഷിയിൽ വേറിട്ട ഒരു മാതൃക സൃഷ്ടിക്കുകയായിരുന്നു ലൈജു. അതുകൊണ്ടുതന്നെ സംസ്ഥാന ഫിഷറീസ് വകുപ്പ് നൂതന മത്സ്യകൃഷി പ്രദർശന ഇടമായി ഈ കൃഷിയിടത്തെ ചൂണ്ടിക്കാട്ടുന്നു. നീർനായ അടക്കമുള്ളവയുടെ ശല്യം ഒഴിവാക്കാനായി എട്ടേക്കറുള്ള കൃഷിയിടത്തിനുചുറ്റും സോളാർവേലി തീർത്തിരിക്കുന്നു. ഇതിനുള്ള സാങ്കേതിക സഹായവും മറ്റും നൽകിയത് എൻജിനിയർകൂടിയായ അനുജൻ ഷിന്‍റോയാണെന്ന് ഇയാൾ അഭിമാനത്തോടെ പറയുന്നു. കൂടാതെ കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന നഴ്സറിയും ഈ യുവാവു തുടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളുടെ വലിപ്പമനുസരിച്ച് പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന പോണ്ടുകളിലേക്കു മാറ്റിയിടും. പകുതി വലുപ്പമെത്തിയാൽ വലിയ കെട്ടിലേക്കു തുറന്നുവിടും.

കുഞ്ഞുങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആദ്യകാലങ്ങളിൽ വിയറ്റ്നാമിൽനിന്നും ഇറക്കുമതി ചെയ്യുന്ന 42 ശതമാനം പ്രോട്ടീനുള്ള കാർഗിൽ എന്ന തീറ്റ‍യാണ് നൽകുന്നത്. ഇതിന്‍റെ 10 കിലോയുള്ള ബാഗിനുതന്നെ 970 രൂപയുണ്ട്. ഒന്നര-രണ്ടിഞ്ച് വലുപ്പമായാൽ പിന്നെ 32 ശതമാനം പ്രോട്ടീനുള്ള തീറ്റ കൊടുത്താൽ മതി. ഇതിന്‍റെ 20 കിലോ ചാക്കിന് 1100 രൂപയാണു വരുന്നത്. യാതൊരുവക വേസ്റ്റും തീറ്റയായി നൽകുന്നില്ലെന്നതാണ് ഇവിടത്തെ മത്സ്യകൃഷിയുടെ പ്രത്യേകത.

ഹൈടെക് ഷെഡും ചെമ്മീൻ കെട്ടും

രാവിലെ അഞ്ചരയോടെ എഴുന്നേൽക്കുന്ന ലൈജു ആറു മണിയോടെ മീനുകൾക്കു തീറ്റ കൊടുക്കും. പല വിഭാഗങ്ങളിലും വലുപ്പത്തിലുമുള്ളവയാകയാൽ അര മണിക്കൂർ സമയമെടുക്കും. കുഞ്ഞുങ്ങൾക്ക് ദിവസം മൂന്നുനേരവും വലിയവയ്ക്ക് രണ്ടു നേരവുമാണ് തീറ്റ. വൈകിട്ട് അഞ്ചരയോടെ തീറ്റ കൊടുക്കും. (സൂര്യോദയത്തിലും സൂര്യാസ്തമനത്തിനുമുന്പും തീറ്റ കൊടുക്കുന്നതാണ് ഉത്തമമെന്നാണ് ലൈജു പറയുന്നത്). ബാക്കി സമയങ്ങളിൽ കൂടുകളിലേക്ക് മീനുകളെ മാറ്റിയിടൽ, തീറ്റ കൊടുക്കൽ, തൂന്പ് തുറന്ന് വെള്ളം കയറ്റൽ, മീനുകളെ വലിയ ജലാശയത്തിലേക്കു തുറന്നുവിടൽ തുടങ്ങിയ പണികൾ. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം ഭക്ഷണ നേരങ്ങളിൽ വീട്ടിൽ പോയി കഴിക്കും. ഉച്ചയൂണു കഴിഞ്ഞാൽ ചെറിയൊരു മയക്കവും.

ലൈജുവിന്‍റെ ചെമ്മീൻ കെട്ടിലെ ഷെഡ് കണ്ടാൽ നാം ആദ്യമൊന്ന് അന്പരക്കും. ഫാൻ, ടിവി, ഗ്യാസ് സ്റ്റൗ, ഫ്രൈപാൻ, കട്ടിലും കിടക്കയും യൂത്തൻമാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഹൈടെക് സെറ്റപ്പാ. രണ്ട് മീൻ പൊരിച്ച് തിന്നാനോ ഒരു കടുംചായ ഉണ്ടാക്കാനോ ഒന്നും നോ പ്രോബ്ലം.

കരിമീൻ കൊണ്ടുവന്ന സൗഭാഗ്യം



ചെമ്മീൻ കൃഷി പലപ്പോഴും വരവും ചെലവും തമ്മിൽ കൂട്ടിമുട്ടാതായതോടെ ഈ കൃഷിയിടത്തിലെ മധ്യഭാഗത്തായി ഒരു ആടിന്‍റെ ഷെഡ് തുടങ്ങി. ഒന്നിൽ തുടങ്ങി 44 ആടുകൾ വരെയായെങ്കിലും ലാഭത്തിന്‍റെ ഗ്രാഫ് ഉയർന്നില്ല. അത്തരമൊരവസരത്തിലാണ് അനീഷ് സാറിന്‍റെ പ്രേരണയോടെ പുതിയ പരീക്ഷണം നടത്തിയത്. അതൊരു അഡാർ വിജയമായിരുന്നു.

കേരളത്തിന്‍റെ ഒൗദ്യോഗിക മത്സ്യം ലൈജുവിന്‍റെ ഭാഗ്യമത്സ്യമായി. ഒരു ഹെക്ടറിലെ കൃഷിക്ക് ആകെ ചെലവായത് 4,30,000 രൂപ. വരവോ 10,82,000 രൂപ. ഫിഷറീസിൽനിന്ന് സബ്സിഡിയിനത്തിൽ കിട്ടിയത് 2,25,000 രൂപ വേറെയും. ആകെ 4550 കിലോ മീൻകിട്ടി. 2000 വീതം കരിമീൻ, തിരുത കുഞ്ഞുങ്ങളെ നിക്ഷേപിച്ചതിൽ യഥാക്രമം 95 ഉം 85 ഉം ശതമാനം വിളവെടുപ്പിനു ലഭിച്ചു. കരിമീന് കിലോക്ക് 480 മുതൽ 540 രൂപ വരെ ലഭിച്ചപ്പോൾ തിരുതയ്ക്ക് 450-500 ആയിരുന്നു റേഞ്ച്. കുറ്റിപ്പൂമീന് വലിയ ഡിമാൻഡില്ലാതിരുന്നതിനാൽ 140-200 രൂപയേ ലഭിച്ചുള്ളൂ. 2017 ഡിസംബർ 23നായിരുന്നു ആദ്യ വിളവെടുപ്പ്. പിന്നീട് മാർച്ച് വരെ എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വിളവെടുപ്പു നടത്തുമായിരുന്നു.

ഒരു ദിവസം മീൻ വിറ്റ് ഞാൻ കാശെണ്ണുന്പോൾ സഹായിക്കാനായി വന്ന ചേട്ടൻ ലിജോ നാടോടിക്കാറ്റിലേതുപോലെ ഒരു ചോദ്യം: "വിജയാ, എന്താ നമുക്കീബുദ്ധി നേരത്തെ തോന്നാഞ്ഞത്'. ചിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു: "ചേട്ടാ, ഇതു കരിമീൻ നമുക്കു കൊണ്ടുതന്ന ലോട്ടറിയാ'. എട്ടുമുതൽ 10 മാസം കൊണ്ട് ലാഭമായി ലഭിച്ചത് ഏഴേകാൽ ലക്ഷം രൂപ.

സംസ്ഥാന അവാർഡ്

ഞങ്ങളുടെ വിജയഗാഥ നാട്ടിൽ പരക്കുംമുന്പേ അനീഷ് സാർ ഫിഷറീസ് ഡിപ്പാർട്ടുമെന്‍റിൽ അറിയിച്ചു. 2018 ലെ സംസ്ഥാനത്തെ ഓരുജല മത്സ്യകർഷകനുള്ള അവാർഡിനായി എന്നെ പരിഗണിച്ചു. ജൂറിവന്നു പരിശോധിച്ചു. അങ്ങനെ അപ്രതീക്ഷിതമായി അരലക്ഷം രൂപയുടെ അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയുമെല്ലാം ഇക്കഴിഞ്ഞ ജൂലൈ 10 ന് കൊല്ലത്തുനടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയിൽനിന്നും ഏറ്റുവാങ്ങി.

കരിമീൻ നഴ്സറി

ഒരു ദിവസം കരിമീനുകൾക്കു തീറ്റ കൊടുക്കുന്നതിനിടയിലാണ് എന്തുകൊണ്ട് ആരോഗ്യമുള്ള കരിമീൻ കുഞ്ഞുങ്ങളെ നമ്മുടെ കൃഷിയിടത്തിൽതന്നെ ഉത്പാദിപ്പിച്ചു കൂടാ എന്നൊരു ചിന്ത വന്നത്. അതിന്‍റെ സാങ്കേതിക വശങ്ങൾ ആരായുകയും പഠിക്കുകയും ചെയ്തു. ആണ്‍-പെണ്‍ ജോഡികളെ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു പോണ്ടിലേക്കു മാറ്റിയിട്ടുനോക്കി. നാലഞ്ചുമാസം കഴിയുന്പോഴേക്കും അവ മുട്ടിയിടാനും നൂറുകണക്കിനു കുഞ്ഞുങ്ങളുണ്ടാകാനും ആരംഭിച്ചു. ഇന്ന് രണ്ടു വലിയ പോണ്‍ഡുകളിലായി 45,000 കരിമീൻ കുഞ്ഞുങ്ങൾ ഈ നഴ്സറിയിലുണ്ട്. ഒരിഞ്ച് മുതൽ രണ്ടര ഇഞ്ചുവരെയുള്ള കുഞ്ഞുങ്ങളെ ഇവിടെ വില്പന നടത്തുന്നുമുണ്ട്.

ഒരു ഹെക്ടറിൽ നിന്നും മൂന്നു ഹെക്ടറിലേക്ക്

ഒരു ഹെക്ടറിൽ മൂന്നു വർഷം ഒാരുജല മത്സ്യകൃഷി നടത്തണം എന്ന വ്യവസ്ഥയോടെയാണ് ഫിഷറീസ് വകുപ്പ് 2.25 ലക്ഷം രൂപ സബ്സിഡി നൽകിയതെങ്കിൽ ഇത്തവണ മൂന്നു ഹെക്ടറിലാണ് (എട്ടേക്കർ) ലൈജു കൃഷിയിറക്കുന്നത്. കഴിഞ്ഞതവണ ആകെ 7500 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചതെങ്കിൽ ഇത്തവണ തന്‍റെ കൈയിലുള്ള 45,000 കരിമീൻ കുഞ്ഞുങ്ങളിൽ 25,000വും ഞാറയ്ക്കൽ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നും വാങ്ങിയ 10,000 തിരുത കുഞ്ഞുങ്ങളെയുമാണ് കൃഷിയിറക്കിയിരിക്കുന്നത്. കുറ്റിപ്പൂമീൻ വലിയ ലാഭകരമല്ലെന്നതിനാൽ ഇത്തവണ വേണ്ടെന്നുവച്ചു. തന്‍റെ നഴ്സറിയിൽ ബാക്കിയുള്ള 20,000 കരിമീൻ കുഞ്ഞുങ്ങളെ മൊത്താമായോ ചില്ലറയായോ മറ്റു കർഷകർക്കു വില്ക്കാനാണ് ഈ യുവാവിന്‍റെ പ്ലാൻ.

മീൻകറിവയ്ക്കാൻ അറിയുന്ന പെണ്ണ്

ഫാമും നഴ്സറിയുമെല്ലാംകണ്ട് വഞ്ചിയിൽപോയി ഫോട്ടോയുമെല്ലാമെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തുന്പോഴേക്കും ലൈജുവിന്‍റെ അമ്മ ലില്ലിച്ചേടത്തി ഓടിവന്നു പറഞ്ഞു: "സാറമ്മാരേ, ഇവനേക്കൊറിച്ചും മീനേക്കൊറിച്ചും എഴുതീല്ലേലും കൊഴ്പ്പല്ല്യ. ഇവനൊരു പെണ്ണിനെ കിട്ട്യാമത്യാര്ന്നു. ചെക്കൻ പെരനിറഞ്ഞ് നിക്കാണ്. ഇവനെ കാണാനെന്താ കൊഴപ്പം, അത്യാവശ്യം പഠിപ്പൂണ്ട്. പക്ഷേ, മീൻ കൃഷ്യാന്ന് പറയുന്പോ പെന്പിള്ളാർക്ക് പിടിക്ക്ണില്ല്യന്നാ ബ്രോക്കർമാര് പറയണെ. ഇവനാകെ ഒരു ഡിമാന്‍റുള്ളൂ. മീൻകറി വയ്ക്കാനറിയണ തരക്കേടില്ലാത്ത ഒരു പെണ്‍കൊച്ച് മതി.'

"അമ്മച്ചിയൊന്ന് മിണ്ടാതിരുന്നേ, എനിക്ക് ഭാഗ്യം കൊണ്ടുവന്നത് കരിമീനാ. ആ കരിമീൻ തന്നെ പെണ്ണിനേം കൊണ്ടുതരും'. ലൈജു ഇടയ്ക്കു കയറി. പിന്നെ, പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളോടായി പറഞ്ഞു. അവാർഡ് കിട്ടിയേപ്പിന്നെ രണ്ടുമൂന്നാലോചനകൾ വന്നിട്ടുണ്ട്.

­സെബി മാളിയേക്കൽ
ഫോട്ടോ:
ഗസൂൺജി