കൈവിട്ടുപോകുന്ന ജന്മങ്ങൾ
വിധവയാണാ സ്ത്രീ. മക്കൾ മൂന്നുപേരാണവർക്ക്. ഭർത്താവ് കുഞ്ഞപ്പൻ മരിച്ചിട്ട് എട്ട് വർഷമായി. അയാൾ ഒരു മദ്യപാനിയായിരുന്നു. ലിവർ സിറോസിസ് വന്നാണ് മരിച്ചത്. അയാളെ ചികിൽസിച്ച വകയിലും അയാൾ വരുത്തിവച്ച കടം വീട്ടിയ വഴിയിലും ഒറോമ്മയെന്ന ആ സ്ത്രീക്ക് കഷ്ടപ്പാടുകൾ ഏറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. മൂത്തവൾ സജനി വിവാഹിതയാണ്. അവളെ വിവാഹം ചെയ്തത് തൈക്കാട്ടുശേരിക്കാരൻ മാത്തൂച്ചനാണ്. പെണ്ണിനെ കെട്ടിച്ചുവിടാൻ ഒറോമ്മ നന്നേ പാടുപെടേണ്ടിവന്നു.

സജനിയുടെ നേരെ ഇളയവനാണ് സുജി. ഒറോമ്മയുടെ വലിയ പ്രതീക്ഷയായിരുന്ന അവന്‍റെ പോക്ക് പരുവക്കേടിലാണ് എന്നത് വിധവയായ ആ അമ്മയെ ഏറെ അസ്വസ്ഥയാക്കുന്നുണ്ട്. എൻജിനിയറിങ്ങ് വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും പഠനം പൂർത്തിയാക്കാൻ സുജിക്ക് കഴിഞ്ഞില്ല. വഴിപിഴച്ച കൂട്ടുകെട്ടും കാന്പസ് രാഷ്്‌ട്രീയവും അവനെ വഴിതെറ്റിച്ചെന്ന് വേണം പറയാൻ.

അവന്‍റെ നിർബന്ധം സഹിക്കവയ്യാതെയാണ് എൻജിനിയറിങ്ങ് പഠനം ആരംഭിച്ചപ്പോൾ ലോണെടുത്ത് ഒറോമ്മ അവന് ബൈക്ക് വാങ്ങിക്കൊടുത്തത്. കോളജിലേക്ക് പോകാൻ മാത്രമല്ല അവന്‍റെ ഇഷ്‌ടം പോലെ ചുറ്റിക്കറങ്ങാനും കൂട്ടുകാർക്ക് ഓടിച്ചു നടക്കാനുമൊക്കെ ബൈക്ക് ഉപയോഗിച്ചിരുന്നതിനാൽ ചെലവ് നിയന്ത്രണ വിധേയമായിരുന്നില്ല. വണ്ടിക്ക് പെട്രോൾ അടിക്കാനും വർക്ക് ഷോപ്പ് പണികൾക്കുമൊക്കെയായി ഒറോമ്മ അധ്വാനിച്ച് അവന് പണം തരപ്പെടുത്തി കൊടുക്കണമായിരുന്നു. തന്‍റെ മകനെ പേടിച്ചാണ് ഇപ്രകാരമൊക്കെ താൻ ചെയ്തിരുന്നതെന്നാണ് ആ സ്ത്രീ പറയുന്നത്.

എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ കൈവിട്ടുപോയിരിക്കുന്നു. സുജിക്ക് എൻജിനിയറിങ്ങ് പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അടുത്തയിടയായി പല ദിനങ്ങളിലും അവൻ വീട്ടിൽ എത്താറുമില്ല. സ്വന്തം അമ്മയെ പുലഭ്യം പറയാനും ഭീഷണിപ്പെടുത്താനും അവന് ഇപ്പോൾ തെല്ലും പേടിയില്ല.

വിധവയായ തന്‍റെ അമ്മയെക്കുറിച്ചോ വിവാഹപ്രായമായ തന്‍റെ സഹോദരിയെപ്പറ്റിയോ ചിന്തയില്ലാത്ത അവൻ മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പറയുന്പോൾ ആ സ്ത്രീയുടെ കണ്ണുകൾ ഈറനണിയുന്നു. ഏതായാലും തന്‍റെ മകന്‍റെ മാറ്റത്തിനായി കാത്തിരിക്കുകയാണ് ആ അമ്മ.

കൈവിട്ടുപോകുന്ന ജന്മങ്ങൾ, സുജിയെക്കുറിച്ച് ചിന്തിക്കുന്പോൾ അങ്ങനെ പറയാനാണ് തോന്നുന്നത്. തകർന്നുപോയ ഒരു കുടുംബത്തിന്‍റെ തിരിച്ചുവരവിന് കാരണമായിത്തീരേണ്ടവൻ നാശത്തിന്‍റെ വഴിയേ പോകുന്നത് കാണുന്പോൾ അവനിൽ പ്രതീക്ഷവച്ച വൈധവ്യം പേറുന്ന ഒരു കുടുംബിനിക്ക് കരയാതിരിക്കാൻ ആവുമോ? സുജി ഇപ്രകാരമായതിന്‍റെ പേരിൽ പാവം ആ സ്ത്രീയെ കുറ്റപ്പെടുത്താനാവുമോ? അപ്പന്‍റെ വഴിയേ തന്നെ പോയി അനാഥരായ അമ്മയേയും അനുജത്തിയേയും നിരാശയുടെയും തകർച്ചയുടെയും നടുക്കടലിലേക്ക് പറഞ്ഞുവിടുന്നവന് എന്ത് വിശേഷണമാണ് നൽകേണ്ടത്.

സുജിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി എന്ന് പറയാറായിട്ടില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ അവന് വേണ്ടത് തിരിച്ചറിവും യാഥാർത്ഥ്യബോധവും ആത്മവിശ്വാസവും മാത്രമാണ്.

തകർക്കാനല്ല, പടുത്തുയർത്തുവാനാണ് ദൈവം തനിക്ക് ജീവിതം തന്നതെന്ന ബോധ്യം അവനെ നയിക്കണം. കുറവുകളും പരാധീനതകളുമുള്ള തന്‍റെ കുടുംബത്തെ കരകയറ്റാനുള്ള മാർഗം തെറ്റുപറ്റി എന്ന വിചാരവും ആ തെറ്റ് തനിക്ക് തിരുത്താനാകുമെന്ന ആത്മവിശ്വാസവുമാണ്.
താൻ അംഗമായിരിക്കുന്ന കുടുംബത്തിൽ ക്രമക്കേടുണ്ടാക്കുവാൻ ഏതൊരാൾക്കും സാധിക്കും. ക്രമക്കേടുള്ളിടത്ത് ക്രമം ഉണ്ടാക്കാൻ കഴിയുന്നവനാണ് ധീരൻ. തകർച്ച കണ്ടിട്ട് ആ തകർച്ചയ്ക്ക് കൂട്ടുനിൽക്കുന്നവൻ ധീരനല്ല, ഭീരുവാണ്. ഭീരുവാകാൻ ആർക്കും കഴിയും. എന്നാൽ കുടുംബങ്ങളുടെ ഉന്നമനത്തിന് ഇന്നാവശ്യം ഭീരുക്കളെ അല്ല, ധീരന്മാരെയാണ്.

കണ്ണ് തുറന്ന് തന്‍റെ കുടുംബത്തെയും കുടുംബത്തിന്‍റെ അവസ്ഥയേയും യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാൻ കഴിയുന്നവന് തന്‍റെ ജീവിതത്തെ തകർത്ത് കുടുംബ തകർച്ചയ്ക്ക് കാരണക്കാരനാകാൻ കഴിയുകയില്ല. അവനതിനെ ആരോഗ്യകരമായി നിലനിർത്താനും വളർത്താനുമേ കഴിയൂ.

നിരാശയോടെ എല്ലാം കൈവിട്ടുകളയാൻ എളുപ്പമാണ്. അത്തരക്കാരെ കാലം പൂജിക്കില്ല. പ്രതീക്ഷയോടെ അധ്വാനിച്ച് പടുത്തുയർത്തുന്നവനെ കാലം മഹാന്‍റെ ലിസ്റ്റിൽപ്പെടുത്തിയാകും ഓർമ്മിക്കുക. വിധവയായ ഒറോമ്മയ്ക്ക് വേണ്ടിയാണെന്‍റെ പ്രാർത്ഥന. ആ കുടുംബത്തിന്‍റെ ഉയിർത്തെഴുന്നേൽപ്പിന് കാരണക്കാരനാകേണ്ട സുജിയുടെ തിരിച്ചുവരവ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ.

സിറിയക് കോട്ടയിൽ