അംഗുലീമാലയുടെ പശ്ചാത്താപം
ബുദ്ധമതപാരന്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ കഥകളിലൊന്നാണ് അംഗുലീമാലയുടെ കഥ. ആയിരംപേരെ വധിച്ച് അവരുടെ വലതുകൈയുടെ ചെറുവിരൽ സന്പാദിക്കുവാനുള്ള അതിഹീനമായ ഒരു യജ്ഞത്തിലായിരുന്നു അംഗുലീമാല. അതിന്‍റെ ഭാഗമായി 999 പേരെ വധിച്ച് അവരുടെ വലതുചെറുവിരൽ കൈക്കലാക്കുവാൻ അംഗുലീമാലയ്ക്കു സാധിച്ചു.

ആയിരാമത്തെ ആളെ വധിക്കുവാനുള്ള ശ്രമത്തിനിടയിലാണ് അംഗുലീമാലയ്ക്കു മാറ്റം ഉണ്ടായത്. അവിശ്വസനീയമായ ആ കഥ ഇപ്രകാരമാണ്. ശ്രീബുദ്ധൻ ജീവിച്ചിരുന്ന കാലത്തു കോസല എന്ന രാജ്യത്തെ രാജാവിന്‍റെ കൊട്ടാരവാസിയായ ഒരു ബ്രാഹ്മണനായിരുന്നു ഭാഗവഗാഗ. ഈ ബ്രാഹ്മണനു ജനിച്ച പുത്രനായിരുന്നു അംഗുലീമാല.

ബ്രാഹ്മണൻ തന്‍റെ പുത്രനു നല്കിയ പേര് അഹിംസക എന്നായിരുന്നു. പഠിക്കാൻ സമർഥനായിരുന്ന അഹിംസകയെ തക്ഷശിലയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയിലേക്കാണ് അയച്ചത്. അവിടത്തെ വിദ്യാർഥികളിൽ ഏറ്റവും മിടുക്കൻ അഹിംസക ആയിരുന്നതുകൊണ്ട് പ്രധാന അധ്യാപകന്‍റെ പ്രിയശിഷ്യനായിരുന്നു അഹിംസക. ഇതിൽ അസൂയപൂണ്ട സഹപാഠികൾ അഹിംസകയ്ക്ക് നേരേ തിരിഞ്ഞു.

അവർ അഹിംസകയെക്കുറിച്ച് ഓരോരോ കഥകൾ പ്രചരിപ്പിച്ചു. ആ കഥകളിൽ പ്രധാന അധ്യാപകന്‍റെ ഭാര്യയെയും അവർ ഉൾപ്പെടുത്തി. എന്നുമാത്രമല്ല, പ്രധാന അധ്യാപകനെ വധിക്കുവാൻ അഹിംസക പ്ലാനിടുന്നതായും അവർ അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ചു. അപ്പോൾ അഹിംസകയെ എങ്ങനെയെങ്കിലും അവിടെനിന്നു പറഞ്ഞുവിടുന്നതിനു പ്രധാന അധ്യാപകൻ തീരുമാനിച്ചു.

അങ്ങനെയാണ് അസാധ്യമെന്നു തോന്നിയ ഒരു കാര്യം ഗുരുദക്ഷിണ എന്ന പേരിൽ ചെയ്യുവാൻ പ്രധാന അധ്യാപകൻ ആവശ്യപ്പെട്ടത്. അക്കാര്യം കേൾക്കുന്പോൾ അഹിംസക പഠനം ഉപേക്ഷിച്ചു പൊയ്ക്കൊള്ളും എന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല.

ആയിരംപേരുടെ വലതു ചെറുവിരൽ അറുത്തെടുത്തുകൊണ്ടുവന്ന് അവ തനിക്കു കാഴ്ചവയ്ക്കണമെന്നതായിരുന്നു പ്രധാന അധ്യാപകൻ ആവശ്യപ്പെട്ട ഗുരുദക്ഷിണ. ഗുരുവിനു വേണ്ടത് ആയിരംപേരുടെ ചെറുവിരൽ ആണെങ്കിൽ അവ താൻ കൊണ്ടുവരും എന്ന നിലപാടാണ് അഹിംസക സ്വീകരിച്ചത്. എന്നാൽ ആരും അവരുടെ ചെറുവിരൽ മുറിച്ചുകൊടുക്കുവാൻ തയാറായില്ല. അപ്പോഴാണ് അയാൾ നരഹത്യ ആരംഭിച്ചത്.

അയാൾ വഴിയിൽ ഒളിഞ്ഞിരുന്ന് ആളുകളെ വധിച്ച് അവരുടെ വലതു ചെറുവിരൽ മുറിച്ചെടുത്തു. അവ സുരക്ഷിതമായി സൂക്ഷിക്കുവാൻ ഒരിടം ലഭിക്കാതിരുന്നതുകൊണ്ട് അവയെല്ലാം ചരടിൽ കോർത്തുകെട്ടി കഴുത്തിലണിഞ്ഞുകൊണ്ട് അയാൾ നടക്കുവാൻ തുടങ്ങി. അങ്ങനെയാണ് അഹിംസക എന്ന പേരുണ്ടായിരുന്ന ആൾ അംഗുലീമാലയായി അറിയപ്പെടുവാൻ തുടങ്ങിയത്.

ആളുകളെ നിഷ്കരുണം വധിച്ച് അവരുടെ വലതു ചെറുവിരൽ അറുത്തെടുത്തിരുന്ന അംഗുലീമാല അതിക്രൂരനായ ഒരു കാട്ടാളനായി അതിവേഗം മാറി. അയാളെ കാണുന്പോൾ ആളുകൾ ഓടിരക്ഷപ്പെടുവാൻ ശ്രമിക്കുമായിരുന്നു. എങ്കിലും 999 പേരെ വധിച്ച് അവരുടെ ചെറുവിരൽ കരസ്ഥമാക്കുവാൻ ആ കശ്മലനു സാധിച്ചു.

ആയിരാമത്തെ ഇരയെ തേടി നടക്കുന്പോഴാണ് ശ്രീബുദ്ധൻ വഴിയെ നടന്നുപോകുന്നത് അയാൾ കണ്ടത്. അംഗുലീമാലയെ കണ്ടപ്പോൾ ശ്രീബുദ്ധൻ ഓടിപ്പോകുന്നതായി അയാൾക്കു തോന്നി. ‘നിന്‍റെ ഓട്ടം നിർത്തൂ!’ അയാൾ പിന്നിൽനിന്നലറി. അപ്പോൾ പിന്തിരിഞ്ഞുനിന്നു ശ്രീബുദ്ധൻ പറഞ്ഞു: ‘എന്‍റെ ഓട്ടം ഞാൻ പണ്ടേ അവസാനിപ്പിച്ചു. നിന്‍റെ ഓട്ടമാണു നിർത്തേണ്ടത്.’
‘എന്തിനെക്കുറിച്ചാണ് അങ്ങ് പറയുന്നത്?’ ശ്രീബുദ്ധൻ പറഞ്ഞതെന്താണെന്നു മനസിലാക്കാതെ അംഗുലീമാല ചോദിച്ചു. അപ്പോൾ ശ്രീബുദ്ധൻ പറഞ്ഞു ‘മറ്റുള്ളവർക്കു ദ്രോഹം ചെയ്യുന്ന അക്രമസ്വഭാവം ഞാൻ ഉപേക്ഷിച്ചു. ഇനി നീയും അതു ചെയ്യണം’. ശ്രീബുദ്ധന്‍റെ ഈ വാക്കുകൾ കേട്ട അംഗുലീമാല അവിടെവച്ചു മാനസാന്തരപ്പെട്ടു ശ്രീബുദ്ധന്‍റെ ശിഷ്യനായ സന്യാസിയായി മാറിയെന്നാണു കഥ.

കഥയിൽ പറയുന്നതുപോലെ അംഗുലീമാല 999 പേരെ വധിച്ചോ എന്നതിനെക്കുറിച്ചു വ്യക്തമായ ചരിത്രമൊന്നുമില്ല. എന്നാൽ ഈ കഥ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. അതായത് ഏതു കശ്മലനും മാനസാന്തരപ്പെട്ടു നല്ല മനുഷ്യനായി മാറുവാൻ സാധിക്കും എന്ന യാഥാർഥ്യം.

നമുക്കുതന്നെ അനുഭവമുള്ളതുപോലെ പലപ്പോഴും ഓരോരോ സാഹചര്യങ്ങളാണല്ലോ ആളുകളെ തിന്മയിലേക്കു നയിക്കുന്നത്. അംഗുലീമാലയുടെ കാര്യത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു. കഥയിൽ പറയുന്നതനുസരിച്ചു സമർഥനായിരുന്ന വിദ്യാർഥിയായിരുന്നു അംഗുലിമാല. എന്നാൽ തിന്മയുടെ വഴിയിലേക്കു പ്രലോഭനം ഉണ്ടായപ്പോൾ അതിനെ എതിർത്തുനിൽക്കുവാൻ അയാൾക്കു സാധിച്ചില്ല. അങ്ങനെയാണ് അയാൾ അതിക്രൂരനായ ഒരു കാട്ടാളനായി മാറിയത്. എന്നാൽ, നന്മയുടെ വഴിയിലേക്കു തിരിയുവാൻ ശ്രീബുദ്ധൻ പ്രചോദനം നല്കിയപ്പോൾ അംഗുലീമാല പശ്ചാത്തപിച്ച് നന്മയുടെ മാർഗം വീണ്ടും തെരഞ്ഞെടുത്തു. അതിനു ശ്രീബുദ്ധന്‍റെ മാതൃകയും അയാൾക്കു സഹായകമായിത്തീർന്നു.

നമ്മുടെ സമൂഹത്തിൽ ആളുകൾ തെറ്റിലേക്കു വീണു വഴിമാറി നടക്കുന്പോൾ അവരെ നാം തള്ളിക്കളയരുത്. അവർക്കു ശരിയായ രീതിയിൽ പ്രചോദനവും മാതൃകയും നല്കിയാൽ അവർ തിന്മയുടെ മാർഗത്തിൽനിന്നു പിന്തിരിയുമെന്നു തീർച്ചയാണ്. എന്നുമാത്രമല്ല, അംഗുലീമാലയെപ്പോലെ പശ്ചാത്തപിച്ച് അവർ നന്മയുടെ മാതൃകകൾ ആകുകയും ചെയ്യും. അങ്ങനെയുള്ള പല സംഭവങ്ങളും നമ്മുടെ സമൂഹത്തിൽ നാം കണ്ടിട്ടുള്ളതാണല്ലോ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ