രാജാവും സേവകനാണ്
ആഫ്രിക്കൻ വൻകരയിലെ ഒരു കൊച്ചു ഗോത്രത്തിന്‍റെ തലവനായിരുന്നു ആ രാജാവ്. മണ്ണുകൊണ്ട് നിർമിച്ച ഒരു കുടിലായിരുന്നു രാജാവിന്‍റെ കൊട്ടാരം. ഒരു ഗോത്രത്തിന്‍റെ തലവനായിരുന്നതുകൊണ്ട് അദ്ദേഹത്തെ ശുശ്രൂഷിക്കുവാൻ ധാരാളം സേവകരുണ്ടായിരുന്നു.

ഒരു ദിവസം ഗോത്ര കൗൺസിൽ കൂടുന്ന അവസരം. അന്നു രാജാവിനെ കാണാനും ഓരോരോ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുമായി ധാരാളം പേർ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവരെയെല്ലാം കണ്ടപ്പോൾ താൻ അലങ്കരിക്കുന്ന പദവിയെക്കുറിച്ചു പെട്ടെന്ന് അദ്ദേഹത്തിന് ഏറെ അഭിമാനം തോന്നി.

ഉടനെ രാജാവ് അവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “ഞാൻ ലോകത്തിന്‍റെ അധിപനാണ്. എല്ലാ മനുഷ്യരും എന്‍റെ സേവകരുമാണ്.” അപ്പോൾ ജനക്കൂട്ടത്തിൽനിന്നു പതറിയ ശബ്‌ദത്തിൽ ഒരാൾ വിളിച്ചു പറഞ്ഞു: “അല്ല, എല്ലാ മനുഷ്യരും പരസ്പരം സേവകരാണ്.”
ജനക്കൂട്ടം പെട്ടെന്നു നിശ്ചലമായി. പറയാൻ പാടില്ലാത്തത് ആരോ പറഞ്ഞതുപോലെ എല്ലാവർക്കും തോന്നി. “ആരാണ് അതു പറഞ്ഞത്?” രാജാവ് രോഷാകുലനായി ചോദിച്ചു. “ഞാൻ ഒരു സേവകനാണെന്നു പറയാൻ ആരാണു ധൈര്യപ്പെട്ടത്?” അപ്പോൾ വടി കുത്തിപ്പിടിച്ചുനിന്ന തലനരച്ച ഒരു വൃദ്ധൻ പറഞ്ഞു: “ഞാനാണ് അതു പറഞ്ഞത്.”

“നീ ആരാണ്?” ക്ഷോഭം മറച്ചുവയ്ക്കാതെ രാജാവ് ചോദിച്ചു. അപ്പോൾ വൃദ്ധൻ പറഞ്ഞു “എന്‍റെ പേര് ബുബേക്കർ, എന്‍റെ ഗ്രാമത്തിൽ വലിയ ജലക്ഷാമമാണ്. അവിടെ ഒരു കിണർ കുഴിക്കണമെന്ന് ആവശ്യപ്പെടാനാണ് ഞാൻ വന്നത്.”

ഉടനെ രാജാവ് പറഞ്ഞു: “നീ ഔദാര്യം ചോദിക്കാൻ വന്നതാണ്. എന്നിട്ടും നീ എന്നെ സേവകൻ എന്നു വിളിക്കാൻ ധൈര്യം കാണിച്ചല്ലോ.”

അപ്പോൾ വൃദ്ധൻ പറഞ്ഞു: “നമ്മൾ എല്ലാവരും പരസ്പരം സേവനം ചെയ്യുന്നവരാണ്. ഇന്ന് സൂര്യാസ്തമനത്തിനുമുന്പ് ഞാൻ അങ്ങേയ്ക്ക് അതു തെളിയിച്ചുതരാം.” ഉടനെ രാജാവ് പറഞ്ഞു: “അങ്ങനെതന്നെയാവട്ടെ. എന്നെ നിന്‍റെ സേവകനാക്കാൻ പറ്റുമോ എന്നു നീ നോക്കൂ. നിനക്കതു സാധിക്കുകയാണെങ്കിൽ ഒന്നല്ല മൂന്നു കിണറുകൾ നിന്‍റെ ഗ്രാമത്തിൽ ഞാൻ കുഴിച്ചുതരാം.”

രാജാവിന്‍റെ വാക്കുകൾ കേട്ടപ്പോൾ മന്ദസ്മിതത്തോടെ വൃദ്ധൻ പറഞ്ഞു: “ആരെങ്കിലും ഒരു വെല്ലുവിളി നടത്തിയാൽ രണ്ടു കൈയുംകൊണ്ടു പരസ്പരം പാദം വന്ദിച്ചു വെല്ലുവിളി സ്വീകരിക്കുന്ന ഒരു പാരന്പര്യം എന്‍റെ ഗ്രാമത്തിലുണ്ട്. അതുകൊണ്ടു അങ്ങയുടെ പാദം വന്ദിക്കാൻ അങ്ങ് എന്നെ അനുവദിക്കണം.”

രാജാവിനു സ്വീകാര്യമായിരുന്നു ആ നിർദേശം. ഉടനെ വൃദ്ധൻ രാജസന്നിധിയിലേക്കു കയറിച്ചെന്നു. രാജാവിന്‍റെ മുൻപിൽ മുട്ടുകുത്തി പാദം വന്ദിക്കാൻ ശ്രമിക്കുന്പോൾ വൃദ്ധൻ പറഞ്ഞു: “ഈ ഊന്നുവടി ഒന്നു പിടിക്കൂ. ഞാൻ രണ്ടുകൈയുംകൊണ്ട് അങ്ങയുടെ പാദം വന്ദിക്കട്ടെ.”
രാജാവ് വൃദ്ധന്‍റെ കൈയിൽനിന്നു ഊന്നുവടി വാങ്ങി. വൃദ്ധൻ രാജാവിന്‍റെ പാദം തൊട്ടുവന്ദിച്ചു. “ഇനി എന്‍റെ ഊന്നുവടി എനിക്കു മടക്കിത്തരൂ” വൃദ്ധൻ പറഞ്ഞു. “ഞാൻ എണീൽക്കട്ടെ.” രാജാവ് ഉടനെ ഊന്നുവടി മടക്കിക്കൊടുത്തു.

അപ്പോൾ വൃദ്ധൻ ചോദിച്ചു: “ഇനി അങ്ങേയ്ക്കു വേറേ തെളിവുകൾ ആവശ്യമുണ്ടോ?” കാര്യം പിടികിട്ടാതെ രാജാവ് ചോദിച്ചു: “എന്തു തെളിവ്?” അല്പനിമിഷം പുഞ്ചിരിതൂകിയിട്ടു വൃദ്ധൻ പറഞ്ഞു: “എന്‍റെ ഊന്നുവടി പിടിക്കാൻ ആവശ്യപ്പെട്ടപ്പോൾ അങ്ങ് അതു ചെയ്തു. ഊന്നുവടി മടക്കിത്തരാൻ ആവശ്യപ്പെട്ടപ്പോൾ അതും അങ്ങ് ചെയ്തു. ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ എല്ലാ നല്ല മനുഷ്യരും പരസ്പരം സേവകരാണ്.”

ബുബേക്കർ എന്ന ആ വൃദ്ധന്‍റെ ചിന്താരീതി രാജാവിന് ഏറെ ഇഷ്‌ടപ്പെട്ടു. വൃദ്ധൻ ആവശ്യപ്പെട്ട കിണർ അനുവദിക്കുക മാത്രമല്ല രാജാവ് ചെയ്തത്. രാജാവ് ആ വൃദ്ധനെ തന്‍റെ ഉപദേശകരുടെ ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു എന്നാണ് ഈ ആഫ്രിക്കൻ കഥയിൽ പറയുന്നത്.
ഈ കഥയോടു വളരെ സാമ്യമുള്ള കഥകൾ മറ്റു ചില സംസ്കാരങ്ങളിലുമുണ്ട്. തന്മൂലം, ആ കഥ ശരിക്കും ഒരു ആഫ്രിക്കൻ കഥയോ എന്നു വ്യക്തമല്ല. എന്നാൽ ഈ കഥയിലെ സന്ദേശം ഏറെ വ്യക്തമാണ്. അതായതു നാമെല്ലാവരും പരസ്പരം സേവകരാണ് എന്ന വസ്തുത.

നാം ഏതു ജീവിതരംഗത്തു പ്രവർത്തിക്കുന്നവരാണെങ്കിലും നമ്മുടെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഘടകം നാം പരസ്പരം ചെയ്യുന്ന സേവനങ്ങളാണ്. നാം അധികാരികളാണെങ്കിലും വിധേയരാണെങ്കിലും നമ്മൾ പ്രധാനമായും ചെയ്യുന്നതു മറ്റുള്ളവർക്കുള്ള സേവനംതന്നെ.
ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അധികാരമുള്ളയാൾ അതിനാൽത്തന്നെ മറ്റുള്ളവർക്കു ചെയ്യുന്നതു സേവനമാണ്. അധികാരം കുറവുള്ളവരാണെങ്കിലും അധികാരം ഇല്ലാത്തവരാണെങ്കിലും അവരുടെ ജീവിതവും കേന്ദ്രീകരിച്ചിരിക്കുന്നതു സേവനത്തിൽത്തന്നെ. അപ്പോൾപിന്നെ, എല്ലാ നല്ല മനുഷ്യരും പരസ്പരം സേവനം ചെയ്യുന്നവരാണ് എന്നു മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ വൃദ്ധൻ പറയുന്നത് ഏറെ ശരിയല്ലേ?

നാം ചെയ്യുന്ന ജോലികളും മറ്റു കാര്യങ്ങളുമൊക്കെ നമ്മുടെ എന്നപോലെ മറ്റുള്ളവരുടെയും ജീവിതത്തെ ഏറെ ബാധിക്കുന്നവയാണ്. അതുകൊണ്ടുതന്നെ നമ്മുടെ എല്ലാ പ്രവൃത്തികളും ബോധപൂർവം സേവനാത്മകമാക്കിയിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു. അപ്പോൾ അതു മറ്റുള്ളവർക്കെന്നപോലെ നമുക്കും ഏറെ നന്മ ഉളവാക്കുമെന്നതിൽ സംശയം വേണ്ട.

മനുഷ്യരായ നമ്മൾ സമൂഹജീവികളായിരിക്കുന്നതുകൊണ്ടു പരസ്പര സഹായത്തിനും പരസ്പര സേവനത്തിനും വലിയ പ്രസക്തിയുണ്ട്. മറ്റുള്ളവരുടെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായമില്ലാതെ നമ്മുടെ ജീവിതം തന്നെ അസാധ്യമാണ് എന്നതല്ലേ യാഥാർഥ്യം?. അങ്ങനെയെങ്കിൽ ഏറ്റവും മെച്ചപ്പെട്ട സേവനവും സഹായവും നാം പരസ്പരം നൽകിയാൽ നമ്മുടെ ജീവിതത്തിന്‍റെ മേന്മ അനേക മടങ്ങ് വർധിക്കുമെന്നതു നമുക്ക് എപ്പോഴും ഓർമിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ