ഭാഗ്യമല്ലിതു കഠിനാധ്വാനം
ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതിൽ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാൻ ഒട്ടേറെ നാവുകളുണ്ടാകും.’ - എ.പി.ജെ. അബ്ദുൾ കലാം

ആദ്യ വിജയാഹ്ലാദത്തിന്‍റെ ആരവങ്ങളടങ്ങും മുന്പേ അഭിമാനകരമായ രണ്ടാമത്തെ വിജയത്തിളക്കം തേടിയെത്തിയ ജെസ് മരിയയെ അടുത്തറിയുന്നവർ, തോളിൽ തട്ടി ഒരേ സ്വരത്തിൽ പറഞ്ഞു: ഭാഗ്യമല്ലിത്, വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്‍റെയും ഈശ്വരാനുഗ്രഹത്തിന്‍റെയും സാഫല്യം; നീ ഞങ്ങളുടെ അഭിമാനം; ഇനിയും വളരണം ഉയരങ്ങളിലേക്ക്.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) 56-ാം റാങ്കും സംസ്ഥാന മെഡിക്കൽ എൻട്രൻസിൽ ഒന്നാം റാങ്കും സ്വന്തമാക്കിയ ജെസ് മരിയയുടെ വിജയത്തിനു മാറ്റേറെയാണ്. നിരന്തരം പുസ്തകങ്ങൾ വായിച്ചു മനപാഠമാക്കി ഉത്തരക്കടലാസിലേക്കു പകർത്താൻ ജെസിനെ കിട്ടില്ല. പരീക്ഷാത്തലേന്നു രാത്രി വൈകി ഉറക്കമൊഴിവാക്കി കുത്തിയിരുന്നു പഠിക്കാനും തയാറല്ല. മുൻ വർഷങ്ങളിലെ ചോദ്യങ്ങളുടെ ശൈലിയറിഞ്ഞു വ്യക്തമായ കണക്കുകൂട്ടലുകളോടെ ചിട്ടയായ പഠനം, സുനിശ്ചിതമായ ലക്ഷ്യബോധം. കുടുംബാംഗങ്ങളുടെ നിസീമമായ പിന്തുണയും അടിയുറച്ച ദൈവാശ്രയബോധവും കൂടി ചേരുന്പോൾ അങ്കമാലി വളവഴി മേനാച്ചേരി വീട്ടിൽ ജെസ് മരിയ ബെന്നിയുടെ വിജയഗാഥ പൂർണം.

720ൽ 664

നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ 56-ാം റാങ്ക് നേടിയ ജെസ് മരിയ ബെന്നി സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനക്കാരിയായിരുന്നു. 720 ൽ 664 മാർക്കു നേടിയായിരുന്നു മിന്നും ജയം. പോയവർഷം അഖിലേന്ത്യാതലത്തിൽ ലഭിച്ച 17493 -ാം റാങ്കിൽ നിന്നാണു കഠിനാധ്വാനത്തിലൂടെ 56-ാം റാങ്കിലേക്കുള്ള കുതിപ്പ്. ഇക്കുറി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ജെസ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ പരീക്ഷാർഥികളിൽ 2650-ാം സ്ഥാനത്തായിരുന്നു.
എല്ലാവരും പ്രതീക്ഷിച്ചതാണു മികച്ച വിജയം. അത്രതന്നെ പ്രതീക്ഷ എനിക്കുമുണ്ടായിരുന്നു. എല്ലാവരുടെയും പ്രതീക്ഷകൾക്കൊത്തു നേട്ടമുണ്ടാക്കണമെന്നു പ്രാർഥിച്ചിരുന്നു. പക്ഷേ 56-ാം റാങ്ക് ഏറെ സന്തോഷം പകരുന്നതായി - ജെസ് പറയുന്നു.

പത്താം ക്ലാസിലും മിടുക്കി

പഠനവഴികളിലെല്ലാം മികവിന്‍റെ വഴികളിലൂടെ സഞ്ചരിച്ചു തിളക്കമാർന്ന മാർക്കും വിജയവും ജെസ് സ്വന്തമാക്കിയിട്ടുണ്ട്. 96.5 ശതമാനം മാർക്കോടെയാണു പത്താം ക്ലാസിൽ വിജയിച്ചത്. മഞ്ഞപ്ര സെന്‍റ് പാട്രിക് സ്കൂളിലായിരുന്നു പഠനം. എൻട്രൻസ് പരീക്ഷയുടെ മികച്ച പരിശീലനം ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിൽ ഹയർ സെക്കൻഡറി പഠനം. എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനൊപ്പം ഹയർ സെക്കൻഡറിയിൽ മികച്ച പ്രകടനത്തിലൂടെ 97.6 ശതമാനം മാർക്കു നേടി. ശേഷം എൻട്രൻസിനുള്ള തീവ്രപരിശീലനം.



പഠനവഴികൾ

ഹൈസ്കൂൾ കാലഘട്ടം മുതൽ എൻട്രൻസ് പരീക്ഷയും മെഡിക്കൽ വിദ്യാഭ്യാസവും ജെസ് മനസിലേറ്റിയിരുന്നു. ഹയർ സെക്കൻഡറി ഒന്നാം വർഷം തന്നെ എൻട്രൻസ് പരിശീലനം തുടങ്ങി. സ്കൂളിലെയും കോച്ചിംഗ് സെന്‍ററിലെയും ക്ലാസുകൾക്കും പരിശീലന പരിപാടികൾക്കുമൊപ്പം സ്വന്തം നിലയിൽ തീക്ഷ്ണമായ പഠനശീലങ്ങൾ രൂപപ്പെടുത്തി.

മാതൃകാ ചോദ്യപേപ്പറുകൾ സമാഹരിച്ച് ഉത്തരങ്ങൾ എഴുതി പഠിക്കുകയായിരുന്നു അതിൽ പ്രധാനം. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിനിടയിലുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ നടത്തുന്ന സ്വാഭാവികമായ പ്രയത്നങ്ങളും അറിവുകളിൽ ആഴപ്പെടാൻ സഹായകമായി. സംശയങ്ങളെ സംശയങ്ങളായിത്തന്നെ ബാക്കിയാക്കരുതെന്നു ജെസിനു നിർബന്ധമുണ്ടായിരുന്നു. എഴുതിയുള്ള പഠനം കൂടുതൽ പ്രയോജനപ്പെട്ടിട്ടുണ്ട്.

കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കു ശേഷം ലഭിക്കുന്ന സമയമത്രയും ഫിസിക്സ് പഠനത്തിനാണു മാറ്റിവച്ചത്. ഭൗതികശാസ്ത്രത്തിലെ പ്രോബ്ലങ്ങൾ വിശദമായി ചെയ്തു തീർക്കാനും ഹൃദിസ്ഥമാക്കാനും ഇതു സഹായിച്ചു.

കാഞ്ഞിരപ്പള്ളിയിൽ സെന്‍റ് ആന്‍റണീസ് സ്കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. സഹപാഠികളിലേറെയും എൻട്രൻസ് പരീക്ഷാർഥികൾ. സ്വാഭാവികമായി സൃഷ്ടിക്കപ്പെട്ട തീവ്രപഠനാന്തരീക്ഷവും തുണയായി. രണ്ടു മാസത്തിലൊരുക്കൽ വീട്ടിലേക്കുള്ള യാത്രയും കുടുംബാംഗങ്ങൾക്കൊത്തുള്ള നിമിഷങ്ങളുമാണു റിലാസ്ക് ചെയ്യാനുള്ള അവസരം. അത് നന്നായി ആസ്വദിച്ചു. ഒപ്പം അടുത്ത രണ്ടു മാസം തീവ്രമായി പഠിക്കാനുള്ള ഉൗർജവും സംഭരിച്ചാണു സ്കൂളിലേക്കുള്ള മടക്കം.

ടൈം മാനേജ്മെന്‍റ്

സമയത്തിന്‍റെ പ്രാധാന്യം കൂടുതൽ മനസിലാക്കിയ നാളുകളായിരുന്നു എൻട്രൻസ് പരിശീലനത്തിൽ ശ്രദ്ധിച്ച മൂന്നു വർഷങ്ങളെന്നു ജെസ് മരിയ പറയുന്നു. പരീക്ഷാ സമയത്തിനനുസരിച്ചു ചോദ്യപേപ്പറുകൾ ഉത്തരമെഴുതി പരിശീലിക്കുകയായിരുന്നു ടൈം മാനേജ്മെന്‍റിനായി ജെസ് കണ്ടെത്തിയ മാർഗം. പരീക്ഷാ ഹാളിലിരുന്ന് ഉത്തരങ്ങൾ എഴുതുന്ന രീതിയിൽ തന്നെയായിരുന്നു ഇത്. ചോദ്യങ്ങൾക്കു പരമാവധി വേഗത്തിൽ ഉത്തരം കണ്ടെത്താനും ഉത്തരക്കടലാസിലേക്കു പകർത്താനും അതിലൂടെ സാധിച്ചു.

ഹയർ സെക്കൻഡറിയും എൻട്രൻസ് പരിശീലനവും ആരംഭിച്ചശേഷം ഒഴിവുവേള എന്നൊന്നില്ലെങ്കിലും നല്ല പുസ്തകങ്ങൾ വായിക്കാനും ജെസ് സമയം കണ്ടെത്തി. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും മനസുള്ള ജെസിനു, മനുഷ്യജീവിതത്തിന്‍റെ സംഘർഷങ്ങൾ വരച്ചിടുന്ന പുസ്തകങ്ങളും ഏറെ ഇഷ്ടമാണ്. മുരുകൻ കാട്ടാക്കടയുടെ കവിതകളെ ഏറെ ഇഷ്ടപ്പെട്ട ജെസ് അദ്ദേഹത്തിന്‍റെ മിക്ക രചനകളും വായിച്ചുകഴിഞ്ഞു. അതിലേറെ സ്വാധീനിച്ച ഒരു കർഷകന്‍റെ ആത്മഹത്യാ കുറിപ്പ് വേണ്ടിവന്നാൽ ആലപിക്കാനും ജെസിനു മടിയില്ല. കവിതകളും കഥകളും വായിക്കാൻ താത്പര്യമുള്ള ജെസ്, എഴുത്തിലും ചെറുശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

കൂടെയുണ്ടു കുടുംബം

അങ്കമാലി മേനാച്ചേരി വീട്ടിൽ ബെന്നിയുടെയും ജെസീന്തയുടെയും രണ്ടു മക്കളിൽ രണ്ടാമത്തെയാളാണു ജെസ് മരിയ. ബെന്നി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ്. അമ്മ ചെങ്ങൽ സെന്‍റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ അധ്യാപിക. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളജിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണു സഹോദരൻ ജോണ്‍ ബെന്നി. വീട്ടിൽ ഒപ്പമുള്ള അമ്മാമ്മയുടെയും പ്രാർഥനയും പിന്തുണയും എപ്പോഴും ജെസിനൊപ്പമുണ്ട്.

റാങ്കിന്‍റെ വഴികളിലേക്കു കുതിക്കുന്നതിനു ചിട്ടയായ പഠനത്തിനപ്പുറം ഏറ്റവുമധികം തുണയായതെന്ത് എന്ന ചോദ്യത്തിന്, എപ്പോഴും പിന്തുണയായി കൂടെയുള്ള കുടുംബാംഗങ്ങൾതന്നെ എന്ന് ഏറെ ആലോചിക്കാതെ ജെസ് ഉത്തരം പറയും. എൻട്രൻസ് പരീശീലനം ലക്ഷ്യമാക്കി ഹയർ സെക്കൻഡറിക്കു കാഞ്ഞിരപ്പള്ളിയിലെ സ്കൂളിലേക്കു പഠനം മാറ്റുന്പോൾ, വീട്ടുകാർക്ക് ആദ്യം അല്പം സങ്കടമൊക്കെയുണ്ടായിരുന്നു. എങ്കിലും പഠനജീവിതത്തിന് അതുവരെയും എല്ലാ പിന്തുണയും ചെയ്തുകൊടുത്തു മാതാപിതാക്കളും സഹോദരൻ ജോണും.

പഠനസംബന്ധമായ കാര്യങ്ങൾക്ക് എവിടെ പോകുന്പോഴും ജോണാണ് അനുഗമിക്കുക. പഠനത്തിൽ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള ജോണിന്‍റെ അനുഭവങ്ങളും ഉപദേശങ്ങളും ജെസിനും വഴികാട്ടിയാണ്.

പഠനകാര്യത്തിൽ മാത്രമല്ല, ആത്മീയതയിലും ജെസിന് ഒന്നാം റാങ്കുതന്നെ. പഠനത്തിന്‍റെ തിരക്കുകളിലും പള്ളിയിലെ ഭക്തസംഘടനകളിലും അനുബന്ധ പ്രവർത്തനങ്ങളിലും ജെസ് മരിയ സജീവമാണ്. അങ്കമാലി സെന്‍റ് ജോർജ് ബസിലിക്ക ഇടവകയിലെ സിഎൽസി സംഘടനയുടെ ഭാരവാഹിത്വത്തിലും ജെസ് ഉണ്ടായിരുന്നു. ഇടവകയുടെ സ്വന്തം മകൾ സ്വന്തമാക്കിയ എൻട്രൻസ് പരീക്ഷയിലെ റാങ്കിന്‍റെ തിളക്കത്തിനു പള്ളിയിൽ വൈദികരും വിശ്വാസികളും ജെസിനെ ആദരിച്ചു.

പുതിയ ഉയരങ്ങളിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിക്കൽ ഉപരിപഠനത്തിനു ചേർന്നു ജെസ് മരിയ ബെന്നി. അർബുദരോഗികളുടെ ജീവിതാവസ്ഥകൾ ഏറെ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള ജെസിന്, ഓങ്കോളജിയിലെ സ്പെഷലൈസേഷനാണു മനസിൽ.

പിന്നാലെ വരുന്നവരോട് എന്തുണ്ടു പറയാൻ?

“കഠിനാധ്വാനവും ലക്ഷ്യബോധവും കൂടെയുണ്ടാകണം. ചോദ്യങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഉത്തരമെഴുതണം. സമയത്തിന്‍റെ പ്രാധാന്യം മറക്കരുത്. ഈശ്വരവിശ്വാസം നൽകുന്ന പ്രത്യാശ കൈവിടരുത്.... കൂടെയെത്തും വിജയം.” നിറഞ്ഞ പുഞ്ചിരിയോടെ ജെസ് മരിയ ബെന്നി പറഞ്ഞു നിർത്തി.

സിജോ പൈനാടത്ത്