സ്നേഹവും പണപ്പെട്ടിയും
അഹ്ലിംഗിന് എഴുപത്തഞ്ച് വയസ് തികഞ്ഞ ദിവസം. വിധവയായിരുന്ന ആ സ്ത്രീ തന്‍റെ നാല് ആണ്‍മക്കളെയും അരികിൽ വിളിച്ച് സ്വത്തു മുഴുവനും തുല്യമായി അവർക്കു വീതിച്ചുകൊടുത്തു. അതേത്തുടർന്നു വർഷത്തിൽ മൂന്നുമാസം വീതം ഓരോ മകന്‍റെയും വീട്ടിൽ മാറിമാറി താമസിക്കാൻ അവർ തീരുമാനിച്ചു.

മക്കൾ നാലുപേർക്കും സ്വീകാര്യമായിരുന്നു ആ തീരുമാനം. അതനുസരിച്ച് അവർ മൂന്നു മാസം വീതം ഓരോ മകന്‍റെയും വീട്ടിൽ മാറിമാറി താമസിക്കാൻ തുടങ്ങി. ആദ്യമൊക്കെ മക്കൾക്കും അവരുടെ ഭാര്യമാർക്കുമൊക്കെ വലിയ സന്തോഷമായിരുന്നു അമ്മയെ സ്വീകരിക്കാനും സൽക്കരിക്കാനും. എന്നാൽ, ഒന്നു രണ്ടു വർഷം കഴിഞ്ഞപ്പോൾ മക്കൾക്കും അവരുടെ ഭാര്യമാർക്കും അമ്മയെ വേണ്ട എന്ന സ്ഥിതിയിലായി. അമ്മയ്ക്കുവേണ്ടി ചെയ്യുന്ന ചെലവ് അധികച്ചെലവായി തോന്നി.

അമ്മയ്ക്കു കാര്യം പെട്ടെന്നു മനസിലായി. എന്നാൽ, അവർക്കു മാറിത്താമസിക്കാൻ മറ്റൊരു ഭവനമില്ലായിരുന്നു. തന്മൂലം ദുഃഖം കടിച്ചമർത്തി ആ അമ്മ മക്കളുടെ കൂടെത്തന്നെ താമസിച്ചു. അങ്ങനെയിരിക്കുന്പോഴാണ് കുടുംബസുഹൃത്തായ ജിംഗ്മെയ് എന്ന വൃദ്ധൻ അഹ്ലിംഗിനെ സന്ദർശിക്കാനെത്തിയത്. അദ്ദേഹത്തിന് അഹ്ലിംഗിന്‍റെ നിസഹായാവസ്ഥ പെട്ടെന്നു മനസിലായി.
അഹ്ലിംഗിനു ചില രഹസ്യനിർദേശങ്ങൾ നൽകിയിട്ടായിരുന്നു ജിംഗ്മെയ് അന്നു മടങ്ങിപ്പോയത്. കുറേ ദിവസം കഴിഞ്ഞപ്പോൾ സന്ധ്യാസമയം ആരോടും പറയാതെ അഹ്ലിംഗ് എങ്ങോട്ടോ ഇറങ്ങിപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞ് മണ്ണു പുരണ്ട വസ്ത്രവുമായി അവർ മടങ്ങിയെത്തുന്പോൾ അവരുടെ കൈയിൽ ഒരു ആഭരണപ്പെട്ടി ഉണ്ടായിരുന്നു.

“അമ്മ എവിടേക്കാണ് പോയത്? എന്താണ് അമ്മയുടെ കൈയിലിരിക്കുന്നത്?” മകൻ ആകാംക്ഷാപൂർവം ചോദിച്ചു. ഉടനെ അവർ പറഞ്ഞു: “പല രീതികളിൽ നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ആഭരണപ്പെട്ടി.”
“എന്താണ് ഈ ആഭരണപ്പെട്ടിയിലുള്ളത്?” മകൻ വീണ്ടും ചോദിച്ചു. “അതു ഞാൻ മരിക്കുന്പോൾ നിങ്ങൾ കണ്ടുപിടിക്കും,” മറുപടിയായി അമ്മ പറഞ്ഞു.
ആഭരണപ്പെട്ടിയെക്കുറിച്ചുള്ള വാർത്ത അതു കണ്ട മകൻ തന്‍റെ സഹോദരങ്ങളോടു പങ്കുവച്ചു. അപ്പോൾ മൂത്തവൻ പറഞ്ഞു: “അമ്മയുടെ സ്വത്തു മുഴുവനും നമുക്കു വീതിച്ചുതന്നിട്ടില്ലെന്നു വ്യക്തമാണ്.” അപ്പോൾ മറ്റൊരാൾ പറഞ്ഞു: “അമ്മയുടെ രത്നാഭരണങ്ങളെല്ലാമാണ് ആ ആഭരണപ്പെട്ടിയിലുള്ളത്.”
“അമ്മയ്ക്ക് ഇതുപോലെ വേറെയും ആഭരണപ്പെട്ടികൾ കാണും,” വേറെ ഒരു മകൻ പറഞ്ഞു. “അവയെല്ലാം എവിടെയാണോ, അമ്മ കുഴിച്ചിട്ടിരിക്കുന്നത്!”

മക്കൾ നാലുപേരും ഒരുമിച്ചുകൂടി ആഭരണപ്പെട്ടിയെക്കുറിച്ച് അമ്മയോടു ചോദിച്ചു. അതുപോലെ വേറെ എത്ര ആഭരണപ്പെട്ടികൾ ഉണ്ടെന്നും ചോദിച്ചു. എന്നാൽ, ആ ചോദ്യങ്ങൾക്കൊന്നും അമ്മ മറുപടി പറഞ്ഞില്ല. തന്മൂലം, അമ്മ വീട്ടിൽ ഇല്ലാതിരുന്ന ദിവസം അവർ ആഭരണപ്പെട്ടി കണ്ടുപിടിച്ച് അതു തുറക്കാൻ നോക്കി. എന്നാൽ, താക്കോൽ കൂടാതെ തുറക്കാൻ സാധിക്കാത്ത ലോഹനിർമിതമായ ആഭരണപ്പെട്ടിയായിരുന്നു അത്.

ഏതായാലും ആഭരണപ്പെട്ടി കണ്ടതിനുശേഷം മക്കൾ നാലുപേരും പരസ്പരം മത്സരിച്ച് അമ്മയെ ശുശ്രൂഷിക്കാൻ തുടങ്ങി. അവർ ഓരോരുത്തരും അമ്മ തങ്ങളുടെ കൂടെ മുഴുവൻ സമയവും താമസിക്കണമെന്നു വാശിപിടിച്ചു. എന്നാൽ, അമ്മയാകട്ടെ മുൻപുണ്ടാക്കിയിരുന്ന ധാരണപ്രകാരം മാറിമാറി താമസിക്കുകയാണു ചെയ്തത്.

എണ്‍പത്തിനാലാം ജന്മദിനത്തിനു കുറേ ദിവസം മുൻപ് ഉറക്കത്തിൽ ആ അമ്മ ലോകത്തോടു വിടപറഞ്ഞു. അപ്പോൾ സംസ്കാരശുശ്രൂഷയ്ക്ക് കുടുംബസുഹൃത്തായ ജിംഗ്‌മെയും എത്തിയിരുന്നു. സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ഒരു താക്കോൽ ആ അമ്മയുടെ മൂത്ത മകനെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: “ഇതാ ആഭരണപ്പെട്ടിയുടെ താക്കോൽ!”

ഉടനെ മക്കളും അവരുടെ ഭാര്യമാരും ഒരുമിച്ച് വീട്ടിനകത്തു കയറി കതകടച്ച് ആഭരണപ്പെട്ടി തുറന്നു. അപ്പോൾ അതിൽ അവർ കണ്ടതു വിലയില്ലാത്ത ചില ഇമിറ്റേഷൻ ആഭരണങ്ങളായിരുന്നു. അവയോടൊപ്പം ഒരു കുറിപ്പും അവർ കണ്ടെത്തി. അത് ഇപ്രകാരമായിരുന്നു: “പണത്തിനുവേണ്ടി മാത്രം ജീവിക്കുന്നവരെ കാത്തിരിക്കുന്നതു വലിയ ഇച്ഛാഭംഗമായിരിക്കും. മക്കളുടെ ശുശ്രൂഷ ലഭിക്കാൻവേണ്ടി ഇങ്ങനെയൊരു നടപടി സ്വീകരിക്കേണ്ടിവന്നതിൽ ദുഃഖമുണ്ട്. ഇതു വ്യക്തമാക്കുന്നത് എന്‍റെ എന്നപോലെ നിങ്ങളുടെയും വ്യക്തിത്വമില്ലായ്മയാണ്. നിങ്ങൾക്കാണെങ്കിൽ അതു പരിഹരിക്കാൻ സമയമുണ്ട്. നിങ്ങൾ അങ്ങനെ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം.”

ഇതൊരു ചൈനീസ് നാടോടിക്കഥയാണ്. ഈ കഥയിലെ അമ്മയുടെയും മക്കളുടെയും കഥ നമുക്കേറെപ്പേർക്കും അത്ര പുതുമയാകാനിടയില്ല. കാരണം കുടുംബബന്ധങ്ങളെക്കാളേറെ പണത്തിനു സർവപ്രാധാന്യവും നൽകി ജീവിക്കുന്ന ആളുകളെ പലപ്പോഴും നമ്മുടെ ചുറ്റിലും നാം കാണാറുണ്ടല്ലോ. മക്കളെ താലോലിച്ചു വളർത്തി വലിയ ബുദ്ധിമുട്ടുകൾ സഹിച്ച് അവരെ നല്ലനിലയിലെത്തിച്ചതിനു ശേഷം അവർക്കു വേണ്ടാതായിത്തീരുന്ന മാതാപിതാക്കൾ അത്ര അപൂർവമല്ലല്ലോ നമ്മുടെയിടയിൽ.

നമ്മുടെ വൃദ്ധമന്ദിരങ്ങളിൽ അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം അന്വേഷിച്ചു നാം മറ്റെങ്ങും പോകേണ്ടതില്ല. മാതാപിതാക്കളുടെ കൈവശം പണമുണ്ടോ? എങ്കിൽ അവരെ സ്നേഹപൂർവം പരിചരിക്കാൻ മക്കളും മരുമക്കളുമൊക്കെ എപ്പോഴും മുന്നിലുണ്ടാകും. എന്നാൽ, അവരുടെ കൈയിൽനിന്നു കിട്ടാനുള്ളതെല്ലാം കിട്ടിക്കഴിഞ്ഞാലോ? അപ്പോൾ സ്ഥിതിയാകെ മാറും. അതല്ലേ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ അമ്മയ്ക്കു സംഭവിച്ചത്.

ഏതായാലും ബുദ്ധിമതിയായ ആ അമ്മ ആഭരണപ്പെട്ടിയിലൂടെ മക്കളെ അനുസ്മരിപ്പിച്ച കാര്യം നമ്മുടെയും ഓർമയിലിരിക്കട്ടെ. അതായത്, പണത്തിനുവേണ്ടി മാത്രം ജീവിക്കുന്നവരെ കാത്തിരിക്കുന്നതു വലിയ ഇച്ഛാഭംഗമായിരിക്കും എന്ന യാഥാർഥ്യം. അങ്ങനെയുള്ളവർക്കു പണം നൽകുന്ന സന്തോഷങ്ങളെക്കാളേറെ മറ്റൊരു സന്തോഷവും ലഭിക്കില്ല. ആ സന്തോഷങ്ങളാകട്ടെ കുമിളകൾപോലെ അപ്രത്യക്ഷമാകുന്നവയുമാണ്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ