ഡാർജിലിംഗിലെ ട്രെയിൻയാത്രയിൽ...
രാഷ്‌ട്രപിതാവായ മഹാത്മജിയോടൊപ്പം നാൽപതുവർഷം ഇടപഴകി ജീവിച്ച ഒരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു കേട്ടാൽ അതു വിശ്വസിക്കാൻ വിഷമം തോന്നും. എന്നാൽ ലഭ്യമായ റിപ്പോർട്ടുകളനുസരിച്ച് ആങ്ങനെയൊരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതു ബംഗളൂരു സ്വദേശിയായ സുധാകർ ചതുർവേദിയാണ്.

ചതുർവേദി അവകാശപ്പെടുന്നതനുസരിച്ച് അദ്ദേഹം ജനിച്ചത് 1897 ഏപ്രിൽ 20-നാണ്. അങ്ങനെയെങ്കിൽ അദ്ദേഹത്തിനിപ്പോൾ 121 വയസുണ്ട്. വേദപണ്ഡിതനായ ചതുർവേദി പഠനകാലത്താണ് ഗാന്ധിജിയുമായി പരിചയപ്പെട്ടത്. അതിനു ശേഷം നാൽപതുവർഷം അദ്ദേഹം ഗാന്ധിജിയോടൊപ്പമായിരുന്നു.

ഗാന്ധിജിയുടെ "പോസ്റ്റ്മാൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചതുർവേദി ഗാന്ധിജിയുടെ കത്തുകൾ തയാറാക്കുന്നതിനും അവ മറ്റുള്ളവരിലെത്തിക്കുന്നതിനും സഹായിച്ചിരുന്നു. ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ചതുർവേദി നിരവധിതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾക്കു ദൃക്സാക്ഷിയായിരുന്ന ചതുർവേദി ഒരിക്കൽ ഒരു സംഭവം ശ്രീ ശ്രീ രവിശങ്കറോട് പറയുകയുണ്ടായി. ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍റെ സ്ഥാപകനായ രവിശങ്കർ ആ സംഭവം വിവരിച്ചിരിക്കുന്നത് ഇപ്രകാരമണ്:

ഒരിക്കൽ ഗാന്ധിജിയും ചതുർവേദിയും ട്രെയിനിൽ ഡാർജിലിംഗിലേക്ക് പോകുന്ന അവസരം. സമുദ്രനിരപ്പിൽനിന്ന് 6,700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷനാണ് ഡാർജിലിംഗ്, ഹിമാലയപർവതനിരകളുടെ ഭാഗമായ ഡാർജിലിംഗിലേക്കുള്ള ട്രെയിൻ ധാരാളം വളവുകളും തിരിവുകളുമുള്ള റെയിൽപാതകളിലൂടെ മലകൾ കയറിയാണ് കടന്നുപോകുന്നത്. യാത്രയ്ക്കിടയിൽ ഒരു അപകടം സംഭവിച്ചാൽ യാത്രക്കാരുടെ പൊടിപോലും കിട്ടാത്ത അവസ്ഥയാണുള്ളത്.

ഗാന്ധിജിയും ചതുർവേദിയും ഡാർജിലിംഗിലേക്ക് ട്രെയിൻയാത്ര ചെയ്യുന്പോൾ അവർ ഇരുവരും ജോലിത്തിരക്കിലായിരുന്നു. ഗാന്ധിജി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതുപോലെ എഴുതിയെടുക്കുകയായിരുന്നു ചതുർവേദി.
അപ്പോഴാണ് എന്തോ തകരാറുമൂലം ട്രെയിനിന്‍റെ എൻജിനും ബോഗികളും തമ്മിലുള്ള ബന്ധം വിട്ടുപോയത്. ഉടനെ മുകളിലേക്കു പോകേണ്ടിയിരുന്ന ബോഗികൾ താഴേക്ക് ഉരുളാൻതുടങ്ങി. അപ്പോൾ യാത്രക്കാരുടെയിടയിൽ ആകെ അങ്കലാപ്പായി. എന്തുചെയ്യണമെന്നറിയാതെ എല്ലാവരും വിഷമിച്ചു. ബോഗികൾ ഏതുനിമിഷവും പാളം തെറ്റി അഗാധമായ കൊക്കയിലേക്കു മറിഞ്ഞുവീഴാവുന്ന അവസ്ഥ. ചതുർവേദിയും മറ്റുള്ളവരെപ്പോലെ ആശങ്കാകുലനായി എഴുത്ത് നിർത്തി.

ഉടനെ ഗാന്ധിജി അൽപംപോലും പരിഭ്രാന്തനാകാതെ ചതുർവേദിയോടു പറഞ്ഞു, ""ഞാൻ പറയുന്നത് എഴുതിയെടുക്കൂ.'' അപ്പോൾ ചതുർവേദി ചോദിച്ചു, ""ഇപ്പോൾ സംഭവിക്കുന്നത് എന്താണെന്നു ബാപ്പുജിക്കറിയാമോ? നമ്മൾ ഇനി ജീവിച്ചു എന്നു വരില്ല. നാം ഏതു നിമിഷവും മരിക്കാം. ബോഗികൾ പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. അവയുടെ സ്പീഡ് ആണെങ്കിൽ കൂടിക്കൊണ്ടുമിരിക്കുന്നു.''

""നമ്മൾ മരിക്കുകയാണെങ്കിൽ മരിക്കട്ടെ,'' മറുപടിയായി ഗാന്ധിജി പറഞ്ഞു. ""എന്നാൽ നാം ജീവിച്ചിരിക്കുകയാണെങ്കിൽ വെറുതേ എന്തിന് ഇപ്പോഴത്തെ സമയം പാഴാക്കണം? സമയം കളയാതെ വേഗം ഞാൻ പറയുന്നത് എഴുതിയെടുക്കൂ.'' അപ്പോൾ വിറയ്ക്കുന്ന കൈകളോടെയാണെങ്കിലും ചതുർവേദിക്കു ഗാന്ധിജി പറഞ്ഞുകൊടുത്തത് എഴുതിയെടുക്കേണ്ടിവന്നു.

അന്ന് ട്രെയിൻ അപകടം ഒഴിവായി എന്നു വ്യക്തം. എന്നാൽ അപകടം എങ്ങനെ ഒഴിവായി എന്നു വ്യക്തമല്ല. ചതുർവേദി ഈ സംഭവം രവിശങ്കറോടു വിവരിച്ചപ്പോൾ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത് അൽപംപോലും സമയം വെറുതേ നഷ്‌ടപ്പെടുത്താത്ത ഗാന്ധിജിയുടെ സ്വഭാവത്തെക്കുറിച്ചായിരുന്നു.

സമയം വെറുതേ നഷ്‌ടപ്പെടുത്താതെ ജോലിചെയ്യുന്ന കാര്യത്തിൽ ഗാന്ധിജിക്കുണ്ടായിരുന്ന നിഷ്ഠ ഈ സംഭവം ഏറെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അതിനെക്കാളേറെ ഈ സംഭവം വ്യക്തമാക്കുന്നത് ഏതു പ്രതിസന്ധിയിലും ആത്മധൈര്യം നഷ്‌ടപ്പെടാതെ അചഞ്ചലനായി നിൽക്കാൻ ഗാന്ധിജിക്കുണ്ടായിരുന്ന അനിതരസാധാരണായ കഴിവാണ്.

ഗാന്ധിജിക്ക് ഈ കഴിവ് എവിടെനിന്നു ലഭിച്ചു? അദ്ദേഹത്തിന്‍റെ ആത്മകഥയിൽനിന്നു നാം മനസിലാക്കുന്നതനുസരിച്ച് ദൈവത്തിലും അവിടുത്തെ അനന്തപരിപാലനയിലും അദ്ദേഹത്തിന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമാണ് ഡാർജിലിംഗിലെ ട്രെയിൻ യാത്രയ്ക്കിടെ ഗാന്ധിജിയിൽ പ്രകടമായത്.

ഗാന്ധിജി അന്ന് നേരിട്ടതുപോലൊരു സാഹചര്യം നമുക്ക് നേരിട്ടാൽ നാം അദ്ദേഹത്തെപ്പോലെ നിർഭയരായി ആ സാഹചര്യം നേരിടുമോ? സംശയമാണ്. ഗാന്ധിജി യാത്രചെയ്തിരുന്ന ആ ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാരെപ്പോലെ നാമും ആകെപ്പാടെ പരിഭ്രാന്തചിത്തരാകാനാണ് ഏറെ സാധ്യത.

അതിനു കാരണവുമുണ്ട്. ആ കാരണമാകട്ടെ ദൈവത്തിന്‍റെ അനന്തപരിപാലനയിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ പോരായ്മയാണ്. ദൈവത്തെ സ്നേഹിക്കുന്നവർക്കും അവിടുത്തെ കൽപനയനുസരിച്ച് ജീവിക്കുന്നവർക്കും എന്തു സംഭവിച്ചാലും അത് ആത്യന്തികമായി നമ്മുടെ നന്മയ്ക്കാണെന്നു നമുക്കറിയാം. എന്നാൽ പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും നാം അതു മറന്നുപോകുന്നു.

നമ്മുടെ ജീവിതം ദൈവത്തിന്‍റെ അനന്തപരിപാലനയുടെ കുടക്കീഴിലാണെന്ന് എപ്പോഴും നമുക്ക് ഓർമിക്കാം. അപ്പോൾ ഏതു പ്രതിസന്ധിയിലും അചഞ്ചലരാകാതെ ഗാന്ധിജിയെപ്പോലെ മുന്നോട്ടുപോകാൻ നമുക്കു സാധിക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ