ചെങ്കൽപ്പൊടി വീണ അക്ഷരങ്ങൾ
തമിഴ് പഠിക്കുക എന്നത് ഷാഫിയുടെ വലിയ മോഹമൊന്നുമായിരുന്നില്ല. ജീവിതവഴിത്തിരിവുകളിൽ എങ്ങനെയോ സംഭവിച്ചുപോയതായിരുന്നു അത്. പത്തിൽ പഠനം നിർത്തി ബംഗളൂരുവിൽ ബന്ധുവിന്‍റെ ചായക്കടയിൽ പണിക്കുപോയപ്പോഴായിരുന്നു ആ നിമിത്തം കയറിവന്നത്. താമസം തമിഴർ കൂടുതലുള്ള വിവേക് നഗർ എന്ന സ്ഥലത്താണ്. അതിനാൽ അവരോട് തമിഴ് പറയേണ്ടി വന്നു. അതിന്‍റെ പരിണിതഫലമായി തമിഴ് സിനിമാ പോസ്റ്ററുകളും തമിഴ് പത്രങ്ങളും അൽപസ്വൽപം വായിക്കാനും പഠിച്ചു. തമിഴ് അക്ഷരങ്ങൾ നാവിൻ തുന്പിൽ നിന്നും വിട്ടുമാറാതെ വന്നപ്പോൾ തമിഴ് വാരികകളിലേക്കായി ഷാഫിയുടെ കണ്ണ്. ആ വായനയും മുറയ്ക്കു നടന്നു. അങ്ങനെ ഷാഫി നല്ല ഒഴുക്കനായി തമിഴ് വായിച്ചു. പിന്നീട് അവ മലയാളത്തിലേക്ക് പകർത്തി. ആ പകർന്നാട്ടം ഷാഫിയെ ഇന്നത്തെ ഷാഫി ചെറുമാവിലായി എന്ന എഴുത്തുകാരനാക്കി.

മലയാള സാഹിത്യകാരൻമാരുടെ നിരയിൽ പരതിനോക്കിയാൽ നിങ്ങൾക്ക് ഒരുപക്ഷെ ഷാഫിയെ കണ്ടെത്താൻ കഴിയില്ല. കാരണം ഷാഫി മലയാള സാഹിത്യകാരനോ തമിഴ് സാഹിത്യകാരനോ അല്ല. ഇതിനിടയിലാണ് ഷാഫിയുടെ എഴുത്ത്ജീവിതം. തമിഴ് സാഹിത്യത്തെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയാണ് ഷാഫി ഇവിടെ. ഇതുവരെയായി തമിഴിൽ നിന്ന് 250ഓളം കഥകളും 10 നോവലുകളും 4 ചെറുകഥാസമാഹാരങ്ങളുമടക്കം നിരവധി കൃതികളാണ് ഷാഫി മലയാളത്തിലേക്ക് മൊഴിമാറ്റിയത്. അതിൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മൂന്നു തമിഴ് നോവലുകളും ഉൾപ്പെടും.

പത്തിൽ പഠനം നിർത്തി കുടുംബത്തിന്‍റെ പട്ടിണി മാറ്റാൻ പലയിടത്തും കൂലിപ്പണിക്കു പോയ ഷാഫിയുടെ സുഹൃത്തുക്കൾ ഇന്ന് തമിഴ് സാഹിത്യകാരൻമാരാണ്. അവർ കണ്ണൂർ മുഴപ്പിലങ്ങാട് കണ്ണംവയലിലെ ഷാഫിയുടെ വീട്ടിലേക്ക് വരും. കുശലം പറയും. തമിഴിലെ പുതിയ എഴുത്തുരീതികളും എഴുത്തുകാരും അവിടെ ചർച്ചയാകും. അവർ അവരുടെ പുതിയ പുസ്തകം ഷാഫിക്ക് കൊടുക്കും. മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കുമോ എന്നാരായും. ഷാഫി ഉറക്കമിളച്ചിരുന്ന് അവ വായിച്ചുതീർക്കും. തമിഴിന്‍റെ സത്ത ചോരാതെ മലയാളത്തിലേക്ക് മാറ്റിയെഴുതും. ഇങ്ങനെയൊക്കെയാണെങ്കിലും എഴുത്തിനെ ജീവിതമാർഗമായി ഷാഫി കണ്ടിട്ടില്ല. അതിനാൽ അതിരാവിലെ മുഷിഞ്ഞ ലുങ്കിയും ഷർട്ടുമണിഞ്ഞ് പണിക്കിറങ്ങും. കെട്ടിടനിർമാണ മേസ്ത്രിയുടെ സഹായിയാണിന്ന് ഷാഫി.

വായിച്ച് വളർന്ന കുട്ടിക്കാലം

ദാരിദ്ര്യത്തോടു കൂട്ടുചേർന്നാണ് ഷാഫി കുട്ടിക്കാലം തള്ളിനീക്കിയത്. ഉപ്പ ചെറുമാവിലായിലെ താഴെക്കണ്ടി മൊയ്തീന് മീൻ കച്ചവടമായിരുന്നു ജോലി. ഉമ്മയുടെ പേര് ആമിന. ഇവരുടെ അഞ്ചു മക്കളിൽ മൂത്തആൺതരിയാണ് ഷാഫി. ഉപ്പയുടെ മീൻ കച്ചവടംകൊണ്ടൊന്നും ഈ കുടുംബത്തിന്‍റെ പട്ടിണിമാറ്റാൻ സാധിച്ചിരുന്നില്ല. അതിനാലാണ് ഷാഫി പത്തിൽ പഠിപ്പ് നിർത്തി പൂനയ്ക്കു വണ്ടികയറിയത്.

മമ്മാകുന്ന് മാപ്പിള എൽപി സ്കൂൾ, ചെറുമാവിലായി യുപി സ്കൂൾ, പെരളശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഷാഫിയുടെ പഠനം. വലിയ പഠിത്തക്കാരനൊന്നുമായിരുന്നില്ലെങ്കിലും മലയാള സാഹിത്യത്തോട് അന്നേ ഷാഫിക്ക് അടുപ്പമുണ്ടായിരുന്നു. സ്കൂളിലെ ചില അധ്യാപകരാണ് അവയ്ക്ക് ആവശ്യമായ വളവും വെള്ളവും നൽകിയത്. അവർ ക്ളാസ് സമയങ്ങളിൽ മലയാളത്തിലെ സാഹിത്യകാരൻമാരെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും സംസാരിക്കും. ചില പുസ്തകങ്ങൾ നിർബന്ധമായും വായിക്കണം എന്നു ശഠിക്കും. എംടിയുടെ മഞ്ഞ് എന്ന നോവലൊക്കെ പെരളശേരി സ്കൂളിലെ നാണു മാഷിന്‍റെ നിർബന്ധത്താലാണ് വായിച്ചതെന്ന് ഷാഫി ഓർക്കുന്നു. അതോടൊപ്പം നാട്ടിൽ നിരവധി വായനശാലകളും ഉണ്ട്. കൂടാതെ ഷാഫിയുടെ കൂട്ടുകാരൊക്കെ അൽപ്പം വായനാശീലമുള്ളവരായിരുന്നു. അതിനാൽ കുട്ടിക്കാലത്ത് തന്നെ പ്രധാന മലയാള സാഹിത്യകൃതികൾ ഷാഫി വായിക്കാനിടയായി.

ജീവിതം തേടിയുള്ള യാത്രകൾ

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്തുചെയ്യണം എന്നായി ചിന്ത. പൂനയിൽ ബന്ധുക്കൾ ഉണ്ട്. അവരുടെ അനാദിക്കടയിൽ ജോലിക്കു പോകാം എന്നായി തീരുമാനം. വരുമാനം വല്ലതും നാട്ടിലേക്ക് അയയ്ക്കാൻ സാധിച്ചാൽ വീട്ടുകാർക്കതൊരു സഹായമാകും. അങ്ങനെ പൂനയിൽ പോയി ഒന്നരവർഷം അവിടെ ജോലി ചെയ്തു. പിന്നീട് നാട്ടിൽ തിരിച്ചെത്തി. തുടർന്ന് ബംഗളൂരുവിലെ ബന്ധുവിന്‍റെ ചായക്കടയിലും ഫുട്പാത്ത് കച്ചവടത്തിലും സഹായിയായി. ഈ സമയത്താണ് തമിഴർ കൂടുതലുള്ള വിവേക് നഗറിൽ താമസിക്കുന്നതും അവരുടെ ഭാഷ പഠിക്കുന്നതും. ആയിടയ്ക്കു തന്നെ മുഴപ്പിലങ്ങാട്ടെ ആയിഷയെ വിവാഹം കഴിച്ചു. ഇതിനിടെ രണ്ടര വർഷം ഗൾഫിൽ കൺസ്ട്രക്ഷൻ മേഖലയിൽ സഹായിയായി ജോലി ചെയ്തു. ഇങ്ങനെ ജീവിതത്തെ പല ചിത്രങ്ങളിലായി വരച്ചപ്പോഴും തമിഴ് ഭാഷയെ ഷാഫി കൈവിട്ടില്ല. മുറുകെ പിടിച്ച ജീവിതസന്പാദ്യത്തിൽ പ്രധാനസ്ഥാനം തമിഴിനായിരുന്നു.

മൊഴിമാറിയ തമിഴെഴുത്ത്

ബംഗളൂരുവിലെ ജീവിതത്തിനിടയിലാണ് ഒരു തമിഴ് ആഴ്ചപ്പതിപ്പിൽ വന്ന റഷ്യൻ കഥ ഷാഫി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് ജനയുഗം വാരികയ്ക്ക് അയച്ചുകൊടുക്കുകയും അതിൽ പ്രസിദ്ധീകരിച്ച് വരികയും ചെയ്തു. ആദ്യ ശ്രമം വിജയിച്ചപ്പോൾ ഷാഫി തമിഴ് വാരികകളിൽ വരുന്ന കവിതകളും കഥകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിനോക്കി. അങ്ങനെ തമിഴ് വാരികകളിൽ വന്ന തോപ്പിൽ മുഹമ്മദ് മീരാൻ അടക്കമുള്ള എഴുത്തുകാരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും അവ മലയാള വാരികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുതുന്പോൾ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ എഴുത്തുകാരുടെ ഫോൺ നന്പർ തേടിപ്പിടിച്ച് നേരിട്ട് വിളിച്ച് സംശയനിവാരണം വരുത്തും. അങ്ങനെയുണ്ടായ ബന്ധത്തിൽ നിന്നും ആദ്യമായി ഒരു തമിഴ് പുസ്തകം മൊഴിമാറ്റി മലയാളത്തിൽ പ്രസിദ്ധീകരിച്ചു. 2008ലായിരുന്നു ആ വഴിത്തിരിവ് ഉണ്ടാകുന്നത്. തോപ്പിൽ മുഹമ്മദ് മീരാന്‍റെ ചെറുകഥാ സമാഹാരമായ അനന്തശയനം കോളനിയാണ് മൊഴിമാറ്റിയെഴുതിയത്. പിന്നീട് തമിഴ് വാരികകളിൽ വരുന്ന പുസ്തക പരിചയം കോളങ്ങൾ പതിവായി വായിച്ചുതുടങ്ങി. അതിൽ മികച്ചതെന്നു തോന്നുന്ന നോവലുകളും ചെറുകഥാ സമാഹാരങ്ങളും പ്രസാദകരുടെ വിലാസത്തിൽ കത്തെഴുതി വരുത്തി വായിക്കുന്ന പതിവും തുടങ്ങി. അങ്ങനെ നിരവധി തമിഴ് പുസ്തകങ്ങൾ വായിച്ചു. അവയുടെ എഴുത്തുകാരുടെ ഫോൺ നന്പർ തേടിപ്പിടിച്ച് വിളിച്ചു. പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യട്ടെ എന്നു ചോദിച്ചു. സമ്മതം മൂളിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ഷാഫി വിവർത്തനം ചെയ്തു. അങ്ങനെ അവ മലയാളത്തിലെ മുൻനിര പ്രസാധകരുടെ കൈയിലൂടെ വായനക്കാരിലെത്തി. പിന്നീട് പ്രമുഖ തമിഴ് സാഹിത്യകാരൻമാരായ പെരുമാൾ മുരുകൻ, സാ. കന്തസ്വാമി, സൽമ, ജി. തിലകവതി, ചോ. ധർമൻ, എസ്. ബാലഭാരതി, ആ. മാധവൻ, മേലാൺമൈ പൊന്നുസ്വാമി, മീരാൻ മൊയ്തീൻ, സുബ്രഭാരതി മണിയൻ, തോപ്പിൽ മുഹമ്മദ് മീരാൻ തുടങ്ങിയവരുടെ നിരവധി കൃതികൾ ഷാഫി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മൂന്നു തമിഴ് നോവലുകളാണ് അക്കാദമിയുടെ നിർദേശപ്രകാരം ഷാഫി മലയാളത്തിലേക്ക് മൊഴിമാറ്റിയത്. സാ. കന്തസ്വാമിയുടെ വിചാരണ കമ്മീഷൻ എന്ന നോവൽ അന്വേഷണ കമ്മീഷൻ എന്ന പേരിലും മേലാൺമൈ പൊന്നുസ്വാമിയുടെ മിൻസാര പൂ എന്ന നോവൽ വൈദ്യുതി പുഷ്പം എന്ന പേരിലും ജി. തിലകവതിയുടെ കൽമരം എന്ന നോവൽ അതേ പേരിലുമാണ് ഷാഫി എഴുതിപൂർത്തിയാക്കിയത്. എഴുത്തിനുള്ള അംഗീകാരമായി നാലു പുരസ്കാരങ്ങളും ഷാഫിക്ക് ലഭിച്ചു. തോപ്പിൽ മുഹമ്മദ് മീരാന്‍റെ അനന്തശയനം കോളനി വിവർത്തനം ചെയ്തതിന് നല്ലിദിശൈഎട്ടും വിവർത്തന പുരസ്കാരവും സമഗ്രസംഭാവനയ്ക്കുള്ള തിരുപ്പൂർ സാഹിത്യപുരസ്കാരവും ആന്ധ്രപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ ബഹുജന സാഹിത്യ അക്കാദമിയുടെ പുരസ്കാരവും മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പുരസ്കാരവുമാണ് ലഭിച്ചത്.

കല്ല് ചുമന്നുള്ള എഴുത്തുയാത്ര

കെട്ടിടനിർമാണ മേസ്ത്രിയുടെ സഹായിയായി ജോലി ചെയ്യുന്ന ഷാഫിക്ക് വായനയും എഴുത്തും ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ മാത്രമാണ്. രാത്രി കൂടിയാൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രം. ചുട്ടുപൊള്ളുന്ന പകൽവെയിലിൽ ചെങ്കല്ല് ചുമന്നുള്ള ജീവിതയാത്രയിലാണ് ഷാഫി ഇപ്പോഴും. എന്തൊക്കെയാണെങ്കിലും കടന്നുവന്ന വഴികളിൽ ഷാഫിക്ക് ആരോടും പരിഭവമില്ല. എല്ലാത്തിലും പൂർണതൃപ്തിമാത്രം.

ബംഗളൂരുവിൽ സിനിമാ പോസ്റ്റർ നോക്കി തമിഴ് വായിക്കാൻ പഠിച്ച ഷാഫിയെ തേടി ഇന്ന് തമിഴിലെ പ്രമുഖസാഹിത്യകാരൻമാരും പ്രസാധകരും മുഴപ്പിലങ്ങാട്ടെ വീട്ടിൽ എത്താറുണ്ട്. പലരും തങ്ങളുടെ പുസ്തകമിറങ്ങിയാൽ ഒരു കോപ്പി ഷാഫിക്ക് അയച്ചുകൊടുക്കും. ഒരു മുഖവുരയുമില്ലാതെ ഷാഫിക്ക് ഇന്ന് തമിഴിലെ സാഹിത്യകാരൻമാരോട് സംസാരിക്കാം. ഷാഫി ചെറുമാവിലായി എന്ന പേര് അവർക്കിന്ന് മലയാളിയുടെ വിലാസമാണ്.

അങ്ങനെ കാലം പിന്നെയും മുന്നോട്ടുപോകുകയാണ്. ചെങ്കൽപൊടിവീണ ഷർട്ടും ലുങ്കിയുമുടുത്ത് ഷാഫി പണിക്കിറങ്ങുന്നു. തമിഴ് സാഹിത്യകാരൻമാർ അവരുടെ ചുറ്റുപാടുകളിൽനിന്നും കഥകളും നോവലുകളും മെനയുന്നു. ഷാഫി അത് വായിക്കുന്നു, മലയാളത്തിലേക്ക് മാറ്റുന്നു.

ചിത്രങ്ങൾ: ജയ്ദീപ് ചന്ദ്രൻ
ഷിജു ചെറുതാഴം


നേരിൽ കാണാൻ അതിയായ ആഗ്രഹം
പെരുമാൾ മുരുകൻ

തമിഴ് സാഹിത്യത്തെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നവരിൽ മുൻപന്തിലാണ് ഷാഫി ചെറുമാവിലായിയെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ സൺഡേ ദീപികയോട്. "എന്‍റെ അർധനാരി എന്ന നോവലും ഏതാനും ചെറുകഥകളും ഷാഫി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷമേ ഷാഫി എഴുതുകയുള്ളു. സംശയമുണ്ടെങ്കിൽ എത്ര തവണ വേണമെങ്കിലും ഷാഫി എന്നോട് വിളിച്ചുചോദിക്കും. എനിക്കത് വളരെയധികം സന്തോഷം തോന്നിയ കാര്യമാണ്. നിരന്തരം ഫോണിലൂടെ സംസാരിക്കുന്ന വ്യക്തികളാണ് ഞങ്ങൾ. എന്നാൽ ഇതുവരെ നേരിൽ കണ്ടിട്ടില്ല. കാണണം എന്ന് വളരെ വലിയ ആഗ്രഹമുണ്ട്. അതിനായ് ഒരു ദിവസം കണ്ണൂരിലേക്ക് പോകുന്നുണ്ട്.'

വിവർത്തകൻ മാത്രമല്ല, നല്ല വ്യക്തിയും
തോപ്പിൽ മുഹമ്മദ് മീരാൻ

എനിക്ക് വളരെയധികം വ്യക്തിബന്ധമുള്ള എഴുത്തുകാരനാണ് ഷാഫി ചെറുമാവിലായി. വെറുമൊരു വിവർത്തകൻ മാത്രമല്ല അദ്ദേഹം. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വ്യക്തികളിലൊരാളാണ്. തമിഴ് ഭാഷ അദ്ദേഹത്തിന് നന്നായി അറിയാം. എഴുതുന്പോൾ തോന്നുന്ന സംശയങ്ങൾ അപ്പപ്പോൾ വിളിച്ച് ചോദിക്കും. പ്രാദേശിക തമിഴ് പ്രയോഗങ്ങൾ മാത്രമേ അദ്ദേഹത്തിന് സംശങ്ങൾക്കിടവരുത്താറുള്ളു. കുടിയേറ്റം എന്ന പേരിലുള്ള എന്‍റെ പുതിയ നോവലിന്‍റെ വിവർത്തനം ഇപ്പോൾ അദ്ദേഹമാണ് ചെയ്യുന്നത്. മൂന്നുമാസമേ ആയുള്ളു നോവൽ പുറത്തിറങ്ങിയിട്ട്. തോപ്പിൽ മുഹമ്മദ് മീരാൻ സൺഡേ ദീപികയോടു പറഞ്ഞു.