ഒരു എവറസ്റ്റ് കുടുംബം
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് അടക്കം നിരവധി പർവതനിരകളുള്ള രാജ്യമാണ് നേപ്പാൾ. ഈ നേപ്പാളിലെ ഏറ്റവും പ്രഗത്ഭനായ പർവതാരോഹകൻ ആരാണെന്ന് ചോദിച്ചാൽ നേപ്പാളുകാരെല്ലാം ഒറ്റ സ്വരത്തിൽ ഒരു പേരു പറയും-കമി റിത.

ട്രെക്കിംഗ് ഗൈഡായ ഇദ്ദേഹത്തിന് എവറസ്റ്റു കൊടുമുടിയൊക്കെ സ്വന്തം വീടുപോലെയാണ്. 48കാരനായ കമി കഴിഞ്ഞ ദിവസം തന്‍റെ 22ാമത്തെ എവറസ്റ്റ് യാത്ര വിജയകരമായി പൂർത്തിയാക്കി ലോകത്തിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി എന്ന റിക്കാർഡ് തന്‍റെ പേരിലാക്കിയിരിക്കുകയാണ്. പർവതാരോഹണം കമിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കാര്യമാണ്. കമിയുടെ പിതാവും പർവതാരോഹകനായിരുന്നു. 1950കളിൽ എവറസ്റ്റിന്‍റെ നേപ്പാളിലുള്ള ഭാഗം സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോൾ ഇവിടെയുണ്ടായിരുന്ന ഏതാനും ട്രെക്കിംഗ് ഗൈഡുകളിൽ ഒരാളായിരുന്നു കമിയുടെ പിതാവ്.

ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ പുരുഷൻമാരെല്ലാവരും ഒരു തവണയെങ്കിലും എവറസ്റ്റ് കീഴടക്കിയിട്ടുള്ളവരാണ്. കമിയുടെ സഹോദരനാകട്ടെ 17 തവണ എവറസ്റ്റിന്‍റെ നെറുകയിലെത്തി. തന്‍റെ 24-ാം വയസിലാണ് കമി ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തന്‍റെ ജോലിയിൽനിന്ന് വിരമിക്കുന്നതിന് മുന്പ് കുറഞ്ഞത് 25 തവണയെങ്കിലും എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ കയറണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം.