Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചുവന്ന വാനിലെ കറുത്ത തൊപ്പിക്കാരൻ
അര നൂറ്റാണ്ടു കഴിഞ്ഞു. എന്നുവച്ചാൽ അറുപതുകളുടെ അവസാനം. കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘മനോരാജ്യം വാരിക’യുടെ പ്രചാരം കുത്തനെ ഇടിഞ്ഞു. സർക്കുലേഷൻ വർദ്ധിപ്പിച്ചേ പറ്റൂ. അതിനെന്തു ചെയ്യണം എന്നാലോചിച്ച് തലപുണ്ണാക്കി കൊണ്ടിരുന്ന മാനേജ്മെന്റിന് മുന്നിലേക്ക് അന്നത്തെ ജനകീയ എഴുത്തുകാരിൽ പ്രമുഖനായിരുന്ന കാനം ഇ.ജെ ഒരഭിപ്രായം വച്ചു- വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ ആരംഭിച്ചാലോ? എന്നാൽ മാനേജ്മെന്റ് ആ അഭിപ്രായം ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. പക്ഷെ,മറ്റൊരു പോം വഴി അവർക്ക് കണ്ടെത്താൻ കഴിഞ്ഞതുമില്ല. അതുകൊണ്ടു തന്നെ കാനത്തിന്റെ അഭിപ്രായംസ്വീകരിക്കാൻ അവസാനം അവർ നിർബന്ധിതരായി.
എഴുത്തുകാരനെ തേടിപ്പിടിക്കേണ്ട ചുമതലയും അവർ കാനത്തിന്റെ തലയിൽതന്നെ കെട്ടിവച്ചു. ധൈര്യപൂർവം അതേറ്റെടുക്കുന്പോൾ അന്ന് കുട്ടനാട്ടിലെ ചന്പക്കുളത്തുള്ള ബികെ എം ബുക്ക് ഡിപ്പോ എന്ന പുസ്തക പ്രസാധകർ ഇറക്കിയിരുന്ന ‘ഡിറ്റക്ടർ’ മാസികയിൽ പതിവായി കുറ്റാന്വേഷണ കഥകൾ എഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു കാനത്തിന്റെ മനസിൽ.
ചുവന്ന മനുഷ്യൻ
ഡിറ്റക്ടർ മാസികയിൽനിന്നു വിലാസവും വാങ്ങി കാനം കഥാകാരനെ തേടിയിറങ്ങി. ആളെ കണ്ടപ്പോൾ ആദ്യം അന്പരന്നു. ഒരു കൊച്ചു പയ്യൻ! ഇവനാണോ വായനക്കാരെ ആകാംക്ഷയുടെ കുന്തമുനയിൽ നിർത്തുന്ന കുറ്റാന്വേഷക കഥകൾ എഴുതുന്നത് എന്ന് ഒരു നിമിഷം സംശയിക്കുകയും ചെയ്തു. അതെന്തായാലും സംശയവും അന്പരപ്പും മാറ്റിവച്ച് ആവശ്യം അറിയിച്ചു -മ നോരാജ്യം വാരികയിലേക്ക് ഒരു കുറ്റാന്വേഷണ നോവൽ വേണം. ‘‘തരാം...”-രണ്ടാമതൊന്നാലോചിക്കാതെ പയ്യന്റെ മറുപടി. എങ്കിൽ വാരികയിൽ അനൗണ്‍സ് ചെയ്യാൻ ഒരാഴ്ചയ്ക്കകം നോവലിന്റെ പേരു തരണം എന്ന് കാനം ആവശ്യപ്പെട്ടു. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് പയ്യന്റെ മറുപടി ഉടൻ വന്നു- ‘‘എന്തിന് ഒരാഴ്ച കാത്തിരിക്കണം? പേര്, ഇതാ ഇപ്പോൾ തന്നെ പിടിച്ചോ - ചുവന്ന മനുഷ്യൻ”. പിന്നീടൊരു മൂന്നു മൂന്നര പതിറ്റാണ്ടു കാലം മലയാള കുറ്റാന്വേഷണ സാഹിത്യലോകത്തെ അടക്കിവാണ ‘കോട്ടയം പുഷ്പനാഥ്’ എന്ന എഴുത്തുകാരന്റെ താരോദയമായിരുന്നു അത്.
1968 ലാണ് മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യൻ പ്രസിദ്ധീകരിച്ചത്. മലയാള കുറ്റാന്വേഷണ സാഹിത്യ ചരിത്രത്തിൽ അതൊരു നാഴികക്കല്ലായി മാറി. ഓരോ ആഴ്ചയും വാരിക ഇറങ്ങുന്നതും കാത്ത് വായനക്കാർ അക്ഷമരായി ഇരുന്നു. വാരിക വിപണിയിലെത്തുന്പോഴേക്കും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. കോപ്പികളുടെ എണ്ണം കൂട്ടാൻ ഏജന്റുമാർ നിർബന്ധിതരായി. ചുരുങ്ങിയ ആഴ്ചകൾകൊണ്ട് വാരികയുടെ വിൽപ്പന കുതിച്ചുയർന്നു. കോട്ടയം പുഷ്പനാഥ് തന്റെ പ്രഥമ കുറ്റാന്വേഷണ നോവലിലൂടെ ഒരു വാരികയുടെ തലവരതന്നെ മാറ്റിയെഴുതുകയായിരുന്നു; ഒപ്പം മലയാളിയുടെ വായനശീലത്തെയും.
ഫറവോന്റെ മരണമുറി
ചുവന്ന മനുഷ്യൻ എഴുത്തുകാരന്റെ ജീവിതവും മാറ്റി മറിച്ചു. നിന്നു തിരിയാനാകാത്ത വിധം തിരക്കിന്റെ നാളുകളായിരുന്നു. പ്രസിദ്ധീകരണത്തിന്റെ പാതിവഴി പിന്നിടുന്പോൾ തന്നെ മനോരാജ്യം അദ്ദേഹത്തിന് അടുത്ത നോ വലിനുള്ള അഡ്വാൻസു നൽകി. "ഫറവോന്റെ മരണമുറി’ എന്ന നോവലിന്റെ പരസ്യവുമായാണ് വാരികയുടെ തുടർലക്കങ്ങൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടത്. താമസിയാതെ മനോരമ ആഴ്ചപ്പതിപ്പ് അദ്ദേഹത്തോട് ഒരു നോവൽ ആവശ്യപ്പെട്ടു. ‘പാരലൽ റോഡ്’ എന്ന നോവൽ അങ്ങനെ എഴുതിയതാണ്. തുടർന്ന്് കാന്പിശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗം വാരികയും അദ്ദേഹത്തിന്റെ നോവൽ പ്രസിദ്ധീകരിച്ചു-ഡയൽ 00003. കേരളത്തിൽ അന്നുണ്ടായിരുന്ന ജനകീയ വാരികകളെല്ലാംതന്നെ കുറ്റാന്വേഷണ നോവലിനായി അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കാവൽ നിൽക്കുന്ന അതിശയകരമായ കാഴ്ചയാണ് പിന്നെ കണ്ടത്.
മനുഷ്യമനസിന്റെ അതിരുകളില്ലാത്ത ആകാംക്ഷയ്ക്ക് അക്ഷരങ്ങളിലൂടെ അതിശയിപ്പിക്കുന്ന ആഖ്യാനം നൽകുകവഴി മലയാളികളുടെ ഒന്നിലധികം തലമുറകളെ വായനയോട് അതിഗാഢമായി അടുപ്പിച്ചുനിർത്തി അദ്ദേഹം.
മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുന്‍പ് ലേഖകനു നല്കിയ അഭിമുഖമാണിത്. ആദ്യ കുറ്റാന്വേഷണ നോവലായ ചുവന്ന മനുഷ്യന്റെ രചനയുടെ അന്‍പതു വർഷം പൂർത്തിയാക്കിയ വേളയിൽ അദ്ദേഹം എഴുത്തിനോടും ലോകത്തോടും വിടപറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
മലയാള കുറ്റാന്വേഷണ കഥകളുടെ കുലപതിയെന്നോ, മലയാളത്തിന്റെ ആർതർ കോനൻ ഡോയൽ എന്നോ താങ്കളെ വിശേഷിപ്പിക്കാം. വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കുറ്റാന്വേഷണ കഥകൾ എഴുതിത്തുടങ്ങിയ പശ്ചാത്തലം എന്താണ്?
കോട്ടയം എം ടി സെമിനാരി ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ പാശ്ചാത്യകുറ്റാന്വേഷണ കൃതികൾ പ്രത്യേകിച്ചും ഷെർലക് ഹോംസ് കഥകളും മറ്റും വായിക്കുന്നത്. അന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്ന ഐപ്പ് സാറിന്റെ പ്രേരണയിലായിരുന്നു അത്. ആ വായനയുടെ ബലത്തിൽ 12-ാം വയസി ൽ ഞാൻ ആദ്യ കഥയെഴുതി-തിരമാല. ഒരു സാധാരണ കഥ. തുടർന്ന് കുറേ കഥകളെഴുതി പ്രസിദ്ധീകരിച്ചെങ്കിലും ഒന്നും എനിക്കു തന്നെ തൃപ്തികരങ്ങളായിരുന്നില്ല. വായനക്കാർക്കായി വ്യത്യസ്തവും പുതുമയുള്ളതുമായ എന്തെങ്കിലും എഴുതണമെന്ന ചിന്ത മനസിൽ കലശലായി. ‘ഡിറ്റക്ടർ’ മാസികയിൽ ചെറിയ കുറ്റാന്വേഷണ കഥകൾ എഴുതിയപ്പോൾ അതിന് ധാരാളം വായനക്കാരെ കിട്ടി. അതോടെ ഇതാണ് എന്റെ മേഖല എന്നു ഞാനുറപ്പിക്കുകയായിരുന്നു.
മലയാളികളുടെ വായനാ സംസ്കാരത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ വിത്തു വിതച്ച ചുവന്ന മനുഷ്യൻ എന്ന നോവലിന്റെ പിറവിക്കു പിന്നിലെ പ്രചോദനം എന്തായിരുന്നു?
സാഹചര്യങ്ങളുടെ സമ്മർദമാണ് എഴുതാൻ എനിക്കെന്നും പ്രചോദനം. ആരെങ്കിലും നിർബന്ധിച്ചില്ലെങ്കിൽ ഞാനൊന്നും എഴുതാറില്ല. വിദേശപത്രങ്ങളിലും ശാസ്ത്ര മാസികകളിലും മറ്റും ബ്രെയിൻ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് വാർത്തകൾ വരുന്ന കാലം. ശാസ്ത്രം, മനുഷ്യ പുരോഗതിക്കായി നടത്തുന്ന കണ്ടുപിടിത്തങ്ങൾ കുറ്റവാസനയുള്ള ബുദ്ധിരാക്ഷസൻമാരുടെ കൈകളിലകപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന സാധ്യത മുൻനിർത്തി ഒരു നോവലിന്റെ പ്ലോട്ട് ചുവന്ന മനുഷ്യൻ എന്ന പേരിൽ മനസിലങ്ങനെ രൂപം കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മനോരാജ്യം വാരികയ്ക്കുവേണ്ടി നോവലിസ്റ്റ് കാനം ഒരു കുറ്റാന്വേഷണ നോവൽ ആവശ്യപ്പെടുന്നത്. ചുവന്ന മനുഷ്യൻ എന്ന പേര് പെട്ടെന്ന് അദ്ദേഹത്തിനു നൽകാനും തുടർന്ന് നോവൽ എഴുതാനും തുടങ്ങുന്നത് അങ്ങനെയാണ്. ആദ്യം, മൂന്ന് അധ്യായങ്ങൾ മാത്രമാണ് എഴുതിക്കൊടുത്തത്. ബാക്കി അധ്യായങ്ങൾ ആഴ്ചയിൽ എഴുതി നൽകുകയായിരുന്നു. കൂട്ടത്തിൽ പറയട്ടെ, മുഴുവനായും എഴുതിത്തീർത്ത ഒരു നോവൽ ഒരിക്കലും ഒരു വാരികയ്ക്കും ഞാൻ നൽകിയിട്ടില്ല. ആദ്യം പേര് പറഞ്ഞുകൊടുക്കും. പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ അധ്യായങ്ങളായി എഴുതികൊടുക്കുകയാണു പതിവ്.
ആഴ്ചതോറും പല വാരികകളിലും എഴുതേണ്ടി വരുന്പോൾ എഴുതുന്നതെന്തായാലും അതിന്റെ ഗുണമേന്മയിൽ അത്രമേൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നോ?
എന്റെ എഴുത്തിന്റെ ഒരു പൂക്കാലത്ത് ആഴ്ചയിൽ പതിനൊന്ന് വാരികകൾക്കുവരെ നോവലുകൾ എഴുതിയിരുന്നു. കോട്ടയം പുഷ്പനാഥ് എന്ന പേരു കൂടാതെ തൈമൂർ എന്ന തൂലികാ നാമത്തിലും ചില വാരികകളിൽ എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാൻ ഭൂമിശാസ്ത്രവും സാമൂഹ്യപാഠവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. എഴുത്തിന്റെ സമ്മർദം ഏറിവരികയും ഏറ്റെടുത്ത എഴുത്തുപണികൾ കൃത്യസമയത്ത് തീർത്തു നൽകാ ൻ കഴിയില്ലെന്നു ബോധ്യമാവുകയും ചെയ്തപ്പോൾ ഞാൻ ജോലിയിൽ നിന്നു വോളന്ററി റിട്ടയർമെന്റ് എടുത്തു. അക്കാലത്ത് രാവിലെ 7 മണി മുതൽ രാത്രി 11 - 12 വരെയൊക്കെ ഇടതടവില്ലാതെ എഴുതുമായിരുന്നു. ഒരു മുറിയിൽ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവൽ ഭാഗങ്ങൾ അവർക്കു പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. കാരണം വീടിനു വെളിയിൽ വാരികകളിൽ നിന്നുള്ള ആളുകൾ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അധ്യായം വാങ്ങാനായി കാത്തുനിൽക്കുന്നുണ്ടാകും. അവരെ നിരാശപ്പെടുത്തി അയയ്ക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എഴുതാമെന്നേറ്റ എല്ലാ വാരികകൾക്കുംവേണ്ടി ആഴ്ചയിൽ ഞാൻ മുടങ്ങാതെ നോവലിന്റെ അധ്യായങ്ങൾ നൽകിയിട്ടുണ്ട്. ഞാൻ ഒരിക്കലും ചതിക്കില്ല എന്ന ഉറപ്പായിരുന്നു പ്രസിദ്ധീകരണങ്ങൾ എന്റെ മേൽ വച്ചുപുലർത്തിയ വിശ്വാസം.
അതേസമയം പ്രതിഫലം എത്രവേണമെങ്കിലും തരാം എന്നു പറഞ്ഞു വന്നവരുണ്ട്. മുഴുവൻ തുകയും അഡ്വാൻസ് നൽകാൻ തയാറായവരുണ്ട്. എന്നിട്ടും നോവൽ നൽകാനാകില്ലെന്നു പറഞ്ഞ് പലരേയും ഞാൻ മടക്കി. ആ വകയിൽ കുറേപേർ എന്റെ ശത്രുക്കളുമായി. എങ്കിലും അതൊക്കെ ചെയ്തത് എഴുത്തിന്റെ ഗുണമേന്മയിൽ ആവുന്നത്ര ശ്രദ്ധിക്കാൻതന്നെയാണ്.
കോട്ടയം പുഷ്പനാഥിന്റെ നോവൽ ഇല്ലെങ്കിൽ വാരിക മാർക്കറ്റിൽ ചെലവാകില്ലെന്നൊരു വിശ്വാസം ഒരുകാലത്ത് ജനകീയ വാരികകൾ വച്ചുപുലർത്തിയിരുന്നതായി കേട്ടിട്ടുണ്ട്. ശരിയാണോ?
അതെനിക്കറിയില്ല. എന്നാൽ ഒരനുഭവം പറയാം. എഴുപതുകളുടെ മധ്യത്തിൽ ഏതാനുംപേർ ചേർന്ന് കോട്ടയത്തു നിന്ന് ഒരു വാരിക ആരംഭിക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രമുഖ എഴുത്തുകാരെയൊക്കെ കണ്ട് വാരികയിലേക്കുള്ള നോവലുകളും മറ്റും ഏർപ്പാടാക്കി. അവസാനമാണ് എന്റടുക്കൽ വരുന്നതും ഒരു കുറ്റാന്വേഷണ നോവൽ ആവശ്യപ്പെടുന്നതും. തിരക്കിന്റെ ത്രിശങ്കുവിലായിരുന്നു അന്നു ഞാൻ. അവർക്കായി ഒരു പുതിയ നോവൽ എഴുതി നൽകാൻ എനിക്ക് കഴിയുമായിരുന്നില്ല. താങ്കളുടെ നോവൽകൂടി കിട്ടിയാലേ ഉദ്ദേശിക്കുന്ന ലാഭത്തിൽ വാരിക നടത്തിക്കൊണ്ടുപോകാനാകൂ എന്നും സഹായിച്ചില്ലെങ്കിൽ സംരംഭംതന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. അങ്ങനെ ചെയ്താൽ അവർക്കുണ്ടാകുന്ന ഭീമമായ സാന്പത്തികനഷ്ടം എന്തായിരിക്കുമെന്ന് എനിക്കൂഹിക്കാമായിരുന്നു. എങ്കിലും അവരെ ഒഴിവാക്കാനായി ഒരു മൂന്നു മാസം കഴിയട്ടെ എന്നു ഞാൻ പറഞ്ഞു. അവർ ഒഴിഞ്ഞുപോയില്ലെന്നു മാത്രമല്ല മൂന്നുമാസം കഴിഞ്ഞ് പിടിച്ച പിടിയാലേ എന്റെ നോവലിന്റെ ആദ്യ അധ്യായവും എഴുതിവാങ്ങിയിട്ടാണ് വാരിക ആരംഭിച്ചത്.
നോവലുകൾക്കുള്ള ആശയങ്ങൾ എങ്ങനെയൊക്കെയാണ് കണ്ടെത്തുന്നത്?
പത്രവാർത്തകൾ...വിദേശ ശാസ്ത്ര മാസികകളിലും മറ്റും വരുന്ന ലേഖനങ്ങൾ...പോലീസ് കേസ്ഡയറികൾ തുടങ്ങിയവ അതിനെന്നെ സഹായിക്കുന്നു. മനുഷ്യാവയവങ്ങളും മറ്റും വിദേശത്തേക്കു കയറ്റി അയയ്ക്കുന്ന ഒരു ഗൂഢസംഘം അറസ്റ്റിലായ പത്രവാർത്തയിൽ നിന്നാണ് ‘ഡെഡ് ലോക്ക്’ എന്ന നോവൽ ജനിക്കുന്നത്. ബ്രെയിൻ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ഒരു വിദേശ ശാസ്ത്രമാസികയിൽ വന്ന കുറിപ്പാണ് ‘ചുവന്ന മനുഷ്യൻ’ എന്ന കൃതിക്കാധാരം. വർഷങ്ങൾക്കുമുന്‍പ് അറ്റ്ലാന്റിക് സമുദ്രത്തിലെ ‘ബർമുഡാ ട്രയാങ്കിളി’നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത പത്രമാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് അതേ പേരിൽ ഒരു നോവൽ എഴുതിയത്. കാനഡയിൽ, സർക്കാരിനെ കബളിപ്പിച്ച് ഒരുകൂട്ടം ആളുകൾ സ്വന്തമായി സ്വർണഖനി നടത്തി, സ്വർണം വിദേശത്തേക്കു കള്ളക്കടത്തു നടത്തിയ വാർത്തയിൽ നിന്നാണ് ‘ലൂസിഫർ’ എന്ന നോവൽ ഉണ്ടായത്. ഈജിപ്തിലെ ഫറവോ ചക്രവർത്തിമാർ മരിച്ച് മമ്മികളായി പിരമിഡിൽ അടക്കം ചെയ്യുന്ന കാലത്ത് സ്വർണവും വജ്രവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തങ്ങൾക്കൊപ്പം അടക്കംചെയ്യണമെന്ന് ശഠിച്ചിരുന്നു. പിരമിഡിനകത്തെ ഈ വിലപിടിപ്പുള്ള വസ്തുക്കൾ കളവുചെയ്യുന്ന അധോലോക സംഘങ്ങൾ കെയ്റോയിൽ സജീവമായി ഉണ്ടെന്നറിഞ്ഞപ്പോൾ ആ പശ്ചാത്തലത്തിലാണ് ‘ഫറവോന്റെ മരണമുറി’ എഴുതിയത്. ഒരാശയം മനസിൽ വീണുകിട്ടിയാൽപിന്നെ എഴുത്ത് എനിക്ക് എളുപ്പമാണ്.
പാശ്ചാത്യ കുറ്റാന്വേഷണ കൃതികളുടെ സ്വാധീനം താങ്കളുടെ നോവലുകളിൽ പ്രകടമാണെന്നു പറഞ്ഞാൽ?
അതു സ്വാഭാവികമല്ലേ. ഹോംസ് കഥകൾ, അഗതാ ക്രിസ്റ്റി, ബോണ്ട് കഥകൾ, ഹാഡ്ലി ചേസ് നോവലുകൾ, പെറിമേസണ്‍ കഥകൾ എന്നിവയൊക്കെ ഞാൻ ധാരാളം വായിച്ചിട്ടുണ്ട്. അവയിൽ പലതിന്റെയും സ്വാധീനം എന്റെ കൃതികളിൽ ഉണ്ടായിരുന്നിരിക്കാം.
പാശ്ചാത്യ വായനക്കാർക്ക് ഹോംസ്, ജയിംസ് ബോണ്ട്, പെറിമേസണ്‍, ഹെർക്യൂൾ പൊയ്റോട്ട് എന്നിവരെന്നപോലെ മലയാളികളുടെ കൗമാര-യൗവനങ്ങൾ വായനയെ ആഘോഷപൂർവം ധൂർത്തടിച്ചുനടന്ന ഒരു കാലഘട്ടത്തിൽ അവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ രണ്ട് ഐതിഹാസിക നായക സങ്കൽപങ്ങളാണ് ഡിറ്റക്ടീവ് മാക്സിനും പുഷ്പരാജും. സൃഷ്ടിക്കുന്പോൾ അവരിത്രയൊക്കെ പ്രസിദ്ധരാകുമെന്ന് കരുതിയിരുന്നോ?
ഒരിക്കലുമില്ല. നായക പ്രാധാന്യമുള്ളവയാണ് കുറ്റാന്വേഷണ കൃതിക ൾ. അങ്ങനെ കണ്ടെത്തിയതാണ് ആ പേരുകൾ. സൂക്ഷ്മമായി പരിശോധിക്കുന്പോൾ കുറ്റാന്വേഷണ നോവലുകളുടെ സത്ത എന്നത് തിന്മയ്ക്കെതിരേയുള്ള നൻമയുടെ പോരാട്ടവും അന്തിമ വിജയവുമാണ് എന്നു കാണാം. നൻമയുടെ ഭാഗത്തു നിന്നുകൊണ്ട് തിൻമയ്ക്കെതിരേ പൊരുതി ജയിക്കുന്നവരാണ് ഡിറ്റക്ടീവ് മാക്സിനും പുഷ്പരാജും. തങ്ങൾക്കു ചെയ്യാൻ കഴിയാത്തത് അവർ ചെയ്തപ്പോൾ വായക്കാർക്ക് അവരോടു തോന്നിയ വീരാരാധനയാണ് ഈ രണ്ടു കഥാപാത്രങ്ങളുടെ പ്രസിദ്ധിക്കു പിന്നിൽ.
കഥ നടക്കുന്ന വിദേശരാജ്യങ്ങളെക്കുറിച്ച്, അവിടത്തെ റെയിൽ-റോഡുകൾ, റെയിൽവേസ്റ്റേഷനുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, പാർക്കുകൾ, പ്രധാന വഴികൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ സൂക്ഷ്മവും വിശദവുമായ പ്രതിപാദനങ്ങളും താങ്കളുടെ കൃതികളിലുണ്ട്. എന്നാൽ ഇന്റർനെറ്റ്പോലുള്ള ആധുനിക വിവരസാങ്കേതികവിദ്യകൾ ഇവിടെ പ്രചാരത്തിൽ വരുന്നതിനു മുന്‍പുള്ള കാലത്താണ് താങ്കൾ നോവലുകളിൽ ഭൂരിഭാഗവും എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും. എങ്ങനെയാണ് ഇതൊക്കെ സാധ്യമായത്?
അഭിമാനത്തോടെ ഞാനൊരു കാര്യം പറയാം. ഇന്നും ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല. കാര്യം അതു കൈകാര്യം ചെയ്യാൻ എനിക്കറിയി ല്ല എന്നതുതന്നെ. അതു പഠിക്കണമെന്ന് എനിക്കിതുവരെ തോന്നിയിട്ടുമില്ല. സ്വന്തമായി ഒരു മൊബൈൽഫോണ്‍ ഇല്ലാത്തയാളാണു ഞാൻ. ഇതൊന്നും എനിക്കൊരു കുറവായി തോന്നിയിട്ടില്ല. ചരിത്രപുസ്തകങ്ങൾ, യാത്രാവിവരണങ്ങൾ, രാജ്യങ്ങളെക്കുറിച്ചുള്ള ഡാറ്റാകൾ, ഗൈഡുകൾ, മോപ്പ്, അറ്റ്ലസ്, എന്നിവ ഉപയോഗിച്ചാണ് അന്നുമിന്നും ഞാനെന്റെ നോവലുകൾ ക്ക് ആവശ്യമായ വിഭവ ശേഖരണങ്ങൾ നടത്തുന്നത്. ഇന്ത്യക്കു പുറത്ത് ഒരു രാജ്യത്തും ഞാനിതുവരെ പോയിട്ടുമില്ല.
കുറ്റാന്വേഷണ കൃതികൾ വായനക്കാർക്കോ സാഹിത്യത്തിനോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യുന്നില്ല എന്ന നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു?
കുറ്റാന്വേഷണ കൃതികളും സാഹിത്യത്തിന്റെ ഭാഗം തന്നെയാണ് എ ന്നാണെന്റെ അഭിപ്രായം. മലയാളത്തിൽ, കുറ്റാന്വേഷണ സാഹിത്യത്തിന്റെ ഒരു വസന്തകാലം എന്റെ നോവലുകളിലൂടെയാണ് ആരംഭിക്കുന്നത്്. ഇനി മറ്റൊരു കാര്യം പറയാം. കേരളത്തിൽ മഹത്തായ സാക്ഷരതാ സം രംഭത്തെ അതിന്റെ ആരംഭകാലത്ത് പരിപോഷിപ്പിക്കാൻ ഞാനുൾപ്പെടെയുള്ള ജനകീയ എഴുത്തുകാർ നൽകിയ സംഭാവനകളെ ആർക്കാണു തള്ളിക്കളയാനാവുക? അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ച നവസാക്ഷരർ ഞങ്ങളുടെ കൃതികളെ ആവേശപൂർവം ആദ്യവായനയുടെ കളരിയായി കണ്ട്, അവയിലൂടെ വായനയുടെ മറ്റു മേഖലകളിലേക്കു കയറിപ്പോകുകയാണ് ചെയ്തത്. ഒന്നിലധികം തലമുറകളെ അങ്ങനെ വായനാ സംസ്കാരത്തിലേക്കു നയിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതൊന്നും സമൂഹത്തിന് ഗുണം ചെയ്തില്ല എന്നു പറയുന്നത് സത്യത്തിനു നിരക്കുന്നതല്ല എന്നോർക്കുക.
എഴുത്തുകാരൻ എന്ന നിലയിൽ അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയോ?
സ്വകാര്യ-സർക്കാർ തലത്തിലുള്ള അവാർഡുകളാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവയൊന്നും കിട്ടിയിട്ടില്ല. കുറ്റാന്വേഷണകഥകൾക്ക് ഇവിടെ അവാർ ഡ് ഏർപ്പെടുത്തിയിട്ടില്ലല്ലോ. എഴുതി തുടങ്ങിയ കാലത്തും പിന്നീടും ഇപ്പൊ ഴും ഇതെന്നെ വേവലാതിപ്പെടുത്തിയ കാര്യമല്ല. 300ൽ ഏറെ കുറ്റാന്വേഷണ നോവലുകൾ ഞാനെഴുതിയിട്ടുണ്ട്. അവയിൽ പലതും തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, ഹിന്ദി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ആദ്യ നോവലായ ചുവന്ന മനുഷ്യനു ശേഷം ഇന്നോളം എന്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ ഒരു പ്രസാധകനെയോ പ്രസിദ്ധീകരണത്തെയോ എനിക്ക് തേടി പോകേണ്ടി വന്നിട്ടില്ല. അവരെല്ലാം എന്നെ തേടി വരികയായിരുന്നു. പല പ്രസിദ്ധീകരണങ്ങളും അവരുടെ വിശേഷാൽപ്രതികൾക്കു വേണ്ടി ഇപ്പോഴും എന്റെ കുറ്റാന്വേഷണകഥകൾ ആവശ്യപ്പെടുന്നു. എനിക്ക് എന്റേതായ വായനക്കാർ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവർക്കു വേണ്ടി എഴുതുക എന്ന ലഹരി അനുഭവിക്കുന്പോൾ അംഗീകാരങ്ങളെക്കുറിച്ച് ഞാൻ ആലോചിക്കുന്നതേയില്ല. അല്ലെങ്കിൽ ഇതൊക്കെതന്നെയാണ് എനിക്ക് വലിയ അംഗീകാരങ്ങൾ. അതിൽ ഞാൻ സംതൃപ്തനുമാണ്.
മിനീഷ് മുഴപ്പിലങ്ങാട്
ഫോട്ടോ: സനൽ വേളൂർ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top