Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അതിലെ കഥാപാത്രങ്ങളായി മാറണം എന്നു ശ്രീകുമാരൻ തന്പി പറയാറുണ്ട്.
ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു
ഇന്ദ്രിയങ്ങളിൽ അത് പടരുന്നു
പകൽക്കിനാവിൽ പനിനീർമഴയിൽ
പണ്ട് നിൻമുഖം പകർന്ന ഗന്ധം....
കാലത്തെ അതിജീവിച്ചുനില്ക്കുന്ന ശ്രീകുമാരൻ തന്പിയുടെ പ്രണയഗാനമാണിത്. 1976-ൽ അയൽക്കാരി എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തന്പി രചിച്ച്, ജി. ദേവരാജൻ ഈണം പകർന്ന അനശ്വര ഗാനം. പാട്ടിന്റെ പല്ലവിയിൽ പകൽ കിനാവിൻ പനിനീർ മഴയിൽ പണ്ട് നിർമുഖം പകർന്ന ഗന്ധം.... എന്നാണ് ശ്രീകുമാരൻ തന്പി എഴുതിയിരിക്കുന്നത്.
ഇലഞ്ഞിപ്പൂവിന്റെ മാദകഗന്ധം ഒഴുകി വരുന്നവേളയിൽ, വീണ്ടും തന്റെ ഇന്ദ്രിയങ്ങൾ ഉണരുന്ന മാത്രയിൽ കാമുകി നല്കിയ സ്നേഹചുംബനത്തിന്റെ പനിനീർമഴയിലാണ് കാമുകൻ. ഈ ചിത്രം പക്ഷേ ശ്രീകുമാരൻ തന്പി നേരിട്ടുപറയുന്നില്ല. ആസ്വാദകന്റെ ഭാവനയ്ക്കു വിട്ടുകൊണ്ട് പ്രണയ സമാഗമത്തെ മനോഹരമായി ധ്വനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അതിലെ കഥാപാത്രങ്ങളായി മാറണം എന്നു ശ്രീകുമാരൻ തന്പി പറയാറുണ്ട്. നായകനുവേണ്ടി പാട്ടെഴുതുന്പോൾ നായകന്റെ പ്രണയം, വിങ്ങൽ, വിരഹം, ഉന്മാദം അങ്ങനെയെല്ലാം ഗാനരചയിതാവ് ആവാഹിക്കണം. കഥാപാത്രത്തിന്റെ സ്വഭാവം ഭാഷാശൈലി, സമുദായം, സംസ്കാരം അങ്ങനെ പലതും ഗാനരചയിതാവ് സ്വന്തമാക്കുന്പോഴാണ് ഒരു ഗാനം പൂർണമാകുന്നത്.
ഹൃദയസരസിലെ പ്രണയ പുഷ്പമേ..., അകലെ അകലെ നീലാകാശം...., ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം... കാമുകന്റെ തരളഹൃദയത്തിൽ സ്വന്തം ഹൃദയം മുക്കിയാവും ശ്രീകുമാരൻ തന്പി ഈ പ്രണയാർദ്ര ഗാനങ്ങളെല്ലാം എഴുതിയത്! നേരത്തേ പറഞ്ഞതുപോലെ മാദകബിംബങ്ങൾ നേരിട്ട് അവതരിപ്പിക്കുന്ന രീതി പൊതുവെ ശ്രീകുമാരൻ തന്പിക്കില്ല. കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുന്നതുകൊണ്ടാണ് പൂർണ സസ്യഭുക്കായ ശ്രീകുമാരൻ തന്പി
‘അയല പൊരിച്ചതുണ്ട്
കരിമീൻ വറുത്തതുണ്ട്’ എന്നെഴുതിയത്. അതുപോലെ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാതെ മദ്യലഹരിയിൽ മുങ്ങിയപോലെ,
‘ഒന്ന് ചിരിക്കാൻ എല്ലാം മറക്കാൻ
ഒരിക്കൽക്കൂടി ഞാൻ കുടിച്ചോട്ടെ’
എന്നെഴുതാൻ സാധിച്ചു. ഇനിയൊരു ജന്മമുണ്ടെങ്കിൽ നല്ലൊരു ഗായകനാകണമെന്നാണ് തന്റെ സ്വപ്നം എന്നു പതിവുചിരിയോടെ ശ്രീകുമാരൻ തന്പി പറയും. പ്രിയസുഹൃത്ത് കൂടിയായ ഗാനഗന്ധർവൻ യേശുദാസിനെ തോൽപിക്കാൻ കഴിയുന്ന ഗായകൻ. അതാവും മനസിൽ..... 278 സിനിമകൾക്ക് ഗാനരചന, 85 സിനിമകളുടെ തിരക്കഥയും സംഭാഷണവും, 30 സിനിമകളുടെ സംവിധാനം, 26 സിനിമകളുടെ നിർമാണം, 42 ഡോക്യുമെന്ററികളുടെ സൃഷ്ടി, ഡോക്യുമെന്ററികളുടെയും രണ്ട് സിനിമകളുടെയും സംഗീതസംവിധാനം അങ്ങനെ പല പ്രതിഭകൾക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒൗന്നിത്യത്തിലാണ് ശ്രീകുമാരൻ തന്പി.
വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും നിറഞ്ഞുനിന്നിരുന്ന ഗാനസാമ്രാജ്യത്തിൽ ഒരു ചെറുപ്പക്കാരനായി കടന്നുവരുന്പോൾ മുന്നിലെ വഴി എളുപ്പമായിരുന്നില്ല... ശ്രീകുമാരൻ തന്പി തന്നെ പറയുന്നതുപോലെ പോരാടി, പോരാടിയാണ് എല്ലാം നേടിയത്.
സ്ത്രീപക്ഷ സിനിമകൾ എന്ന ആശയത്തെക്കുറിച്ച് മലയാളം കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് ശ്രീകുമാരൻ തന്പി മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. മോഹിനിയാട്ടത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും ശ്രീകുമാരൻ തന്പിയുടേതുതന്നെയായിരുന്നു. 1976-ൽ പുറത്തുവന്ന ഈ സിനിമയിലാണ് സ്വന്തമെന്ന പദത്തിനെന്തർഥം.... എന്ന ഗാനം. ശ്രീകുമാരൻ തന്പി മുപ്പത്തിയാറാമത്തെ വയസിലാണ് സ്വന്തമെന്ന പദത്തിനെന്തർഥം ബന്ധമെന്ന പദത്തിനെന്തർഥം ബന്ധങ്ങൾ, സ്വപ്നങ്ങൾ, ജലരേഖകൾ... എന്നൊക്കെ എഴുതിയത്! കാലത്തിനു മുന്‍പേ ജനിച്ച സിനിമ എന്നുപറയുന്ന മോഹിനിയാട്ടത്തെ കുറിച്ചുപറയുന്പോൾ ശ്രീകുമാരൻ തന്പി പൊട്ടിച്ചിരിയോടെ ഇങ്ങനെ കൂട്ടിച്ചേർക്കാറുണ്ട്.
‘ഞാനൊരു സ്ത്രീപക്ഷവാദിയാണ്. അങ്ങനെ പറയാൻ എനിക്കൊരു മടിയുമില്ല.’ സിവിൽ എൻജിനീയർ ജോലി വേണ്ടെന്നുവച്ചാണ് സിനിമാലോകത്ത് ശ്രീകുമാരൻ തന്പി എത്തുന്നത്. എൻജിനീയറുടെ വീണ എന്ന ഒരു കവിതാസമാഹാരം തന്നെ ശ്രീകുമാരൻ തന്പിയുടേതായുണ്ട്. എൻജിനീയറും സർഗാത്മകതയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. ‘കണക്കിൽ കവിതയുണ്ട്. കവിതയിൽ കണക്കും. ആലപ്പുഴ എസ്ഡി കോളജിൽ ബിരുദപഠനത്തിന് എന്റെ ഐശ്ചികവിഷയം കണക്കായിരുന്നു.
ബിരുദം നേടിയ ശേഷമാണ് തൃശൂർ എൻജിനീയറിംഗ് കോളജിൽ സിവിൽ എൻജിനീയറിംഗ് പഠനം നടത്തുന്നത്. ബിഎസ്സിക്ക് അന്നു പ്രൊജക്ടീവ് ജ്യോമട്രി പഠിച്ചിട്ടുണ്ട്. ഏത് അക്കത്തെയും അതേ അക്കം കൊണ്ട് ഹരിച്ചാൽ ഒന്നാണ് ഉത്തരം. എന്നാൽ പൂജ്യത്തെ പൂജ്യംകൊണ്ട് ഹരിച്ചാൽ ഉത്തരം പൂജ്യമാണ്. അതുപോലെ ഇൻഫിനിറ്റിയെ ഇൻഫിനിറ്റി കൊണ്ട് ഹരിച്ചാൽ ഇൻഫിനിറ്റി തന്നെ കിട്ടും. ശൂന്യത്തെ ശൂന്യംകൊണ്ട് ഹരിച്ചാൽ ശൂന്യത ലഭിക്കും. ഇതിൽ കവിത ഇല്ലേ? അതുപോലെ അനന്തതയെ അനന്തതകൊണ്ട് ഹരിച്ചാൽ ശേഷിക്കുന്നത് അനന്തതതന്നെയാണ്. ഇതും കവിതയാണ്.
ഉപനിഷത്ത് സൂക്തത്തിൽ നിറയുന്ന തത്വവും ഇതു തന്നെയാണ്.
ഓം പൂർണമദ
പൂർണമിദം
പൂർണാൽ
പൂർണമുദച്യതേ
പൂർണസ്യ
പൂർണമാദായ
പൂർണമേവാവശിഷ്യതേ
അതായത് പൂർണതയിൽ നിന്ന് പൂർണം എടുത്താൽ പൂർണം തന്നെയാണ് ബാക്കി നില്‍ക്കുന്നത്. കണക്കില്ലാത്ത ശാസ്ത്രമൊന്നുമില്ല. സംഗീതത്തിലും സിനിമയിലുമെല്ലാം കണക്കുണ്ട്. എൻജിനീയറായ ഒരു കലാകാരൻ ശക്തനായ കലാകാരൻ ആണെന്ന് ഞാൻ പറയും.
എസ്. മഞ്ജുളാദേവി
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
Latest News
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
കുതിര സവാരിക്കിടെ വീണ് പരിക്ക്; പിഎസ്ജി ഗോൾകീപ്പർ ഗുരതാരവസ്ഥയിൽ
Latest News
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
കുതിര സവാരിക്കിടെ വീണ് പരിക്ക്; പിഎസ്ജി ഗോൾകീപ്പർ ഗുരതാരവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top