Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയിൽനിന്നു രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ച ദിനം മോഹൻദാസ് കരംചന്ദ് ഗാന്ധി കൊൽക്കത്തയിൽ കലാപരക്തം പടർന്ന തെരുവുകളിൽ ശാന്തിക്കുവേണ്ടി നിരാഹാരത്തിലായിരുന്നു.
ബംഗാളിലെ കലാപം പ്രധാനമായും കിഴക്കൻ പാക്കിസ്ഥാൻ എന്ന പേരിൽ ഒരു ഭാഗം അടർത്തിമാറ്റിക്കൊണ്ട് വിഭജനം നടന്നു എന്നതായിരുന്നു. 1946 അവസാനത്തോടെ കിഴക്കൻ പാക്കിസ്ഥാനിലെ നവഖാലിയിൽ ഹിന്ദുക്കളുടെ ഭവനങ്ങൾ മുസ്ലീം അയൽക്കാരാൽ ചുട്ടെരിക്കപ്പെട്ടിരുന്നു. കലഹിച്ചുകൊണ്ടിരുന്ന രണ്ടു സമുദായങ്ങൾ തമ്മിൽ സമാധാനം പുലർന്നുകാണാൻ വേണ്ടിയാണ് അദ്ദേഹം അവിടെയെത്തിയത്.
കോൽക്കത്തയും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ നാൾവഴി ബന്ധമുണ്ട്. ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി തിരികെ ഇന്ത്യയിലേക്കെത്തുന്നത് 1896 ജൂലൈ നാലിന് കോൽക്കത്തയുടെ മണ്ണിൽ കാലെടുത്തുവച്ചാണ്. പക്ഷേ, അന്ന് അദ്ദേഹം കോൽക്കത്തയിൽ തങ്ങിയില്ല. രാജ്കോട്ട്, ബോംബെ, മദ്രാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം നാഗ്പൂർവഴി വീണ്ടും ഒക്ടോബർ 31ന് കോൽക്കത്തയിലെത്തി. നഗരത്തിലെ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിലായിരുന്നു ഒക്ടോബർ 31 മുതൽ നവംബർ 14 വരെ താമസം.
കോൽക്കത്തയിൽ അന്ന് അദ്ദേഹത്തിന് സുഹൃത്തുക്കളാരുംതന്നെ ഉണ്ടായിരുന്നില്ല. സർ സുരേന്ദ്രനാഥ് ബാനർജിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹത്തിന് അതിയായി ആഗ്രഹം ഉണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയിലെ വിഷയങ്ങളെക്കുറിച്ച് ഗാന്ധിജി പങ്കുവച്ച ആശങ്കകൾ ശ്രദ്ധിച്ചുകേട്ട ബാനർജി ഇവിടുത്തെ ആളുകൾ ഈ പ്രവർത്തനങ്ങളോട് താത്പര്യമൊന്നും കാണിച്ചേക്കില്ലെന്നാണ് മറുപടി നൽകിയത്.
പ്രമുഖ പത്രങ്ങളായ അമൃത്ബസാർ പത്രികയുടെയും ബംഗബാസിയുടെയും എഡിറ്റർമാരും ഗാന്ധിജി ഉന്നയിച്ച വിഷയങ്ങളിൽ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. പക്ഷേ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ദി സ്റ്റേറ്റ്സ്മാനും ദി ഇംഗ്ലീഷ്മാനും വലിയ പ്രാധാന്യത്തോടെ ഗാന്ധിജിയുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു.
പിന്നീട് അദ്ദേഹം കോൽക്കത്തയിലെത്തുന്നത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പതിനേഴാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ 1901 ഡിസംബറിലാണ്. ഡിസംബർ 24ന് കോൽക്കത്തയിലെത്തിയ അദ്ദേഹം ഡെൽഹൗസി സ്ക്വയറിലെ ബാംഗ്ഷാൽ സ്ട്രീറ്റിലെ ഇന്ത്യ ക്ലബിലായിരുന്നു താമസം. കോൽക്കത്ത ബീഡണ് സ്ക്വയറിലായിരുന്നു ഡിൻഷൗ എഡുൽജി വച്ചയുടെ അധ്യക്ഷതയിൽ കോണ്‍ഗ്രസ് സമ്മേളനം.
പിന്നീട് പത്തൊൻപതു വർഷത്തിനു ശേഷമാണ് ഗാന്ധിജി വീണ്ടും കോൽക്കത്തയിലെത്തുന്നത്. അതും ലാലാ ലജ്പത് റായി അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി. ഭാര്യ കസ്തൂർബാ ഗാന്ധിയും മകൻ ദേവദാസ് ഗാന്ധിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നന്പർ ഫോർ പൊള്ളോക്ക് സ്ട്രീറ്റിൽ മൂത്ത മകൻ ഹരിലാൽ ഗാന്ധിക്കൊപ്പമായിരുന്നു താമസം. 1921ൽ നാലു തവണ അദ്ദേഹം വീണ്ടും കൊൽക്കത്തയിൽ എത്തി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഹരീഷ് പാർക്ക്, മിർസാപൂർ പാർക്ക്, ഹാലിഡേ പാർക്ക്, ബീഡൻ സ്ക്വയർ, കിഡ്ഡർപോർ എന്നിവിടങ്ങളിൽ വിദേശവസ്ത്രങ്ങൾ കത്തിച്ചു.
1939 ഏപ്രിൽ 28ന് കോൽക്കത്തയിലെത്തിയ ഗാന്ധിജിക്കൊപ്പം ജഹവർലാൽ നെഹ്റുവും ഉണ്ടായിരുന്നു. അവരൊരുമിച്ച് മൗലാന അബ്ദുൾ കലാം ആസാദിന്റെ വസതിയിലും ശരത് ചന്ദ്രബോസിന്റെ ക്ഷണം സ്വീകരിച്ച് സുഭാഷ് ചന്ദ്രബോസിന്റെ വീട്ടിലും പോയി. 1945 ഡിസംബർ പതിനേഴിനു കോൽക്കത്തയിലെത്തിയപ്പോഴും സുഭാഷ് ചന്ദ്രബോസിന്റെ വീട് സന്ദർശിച്ചിരുന്നു.
1947 മാർച്ച് നാലിന് പാറ്റ്നയിലേക്ക് പോകുംവഴിയാണ് ഗാന്ധിജി കോൽക്കത്തയിൽ ഇറങ്ങുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കലിപാദ് മുഖർജി, ദേബേന്ദ്ര ചന്ദ്ര ദേ, എന്നിവരുമായി അദ്ദേഹം സ്ഥിതിഗതികൾ ചർച്ചചെയ്തു. ഏകീകൃത ബംഗാളിനായി വാദിച്ച എസ്.എച്ച് സുഹ്രവദി ഉൾപ്പെടെ നേതാക്കളോട് അതുമൂലം ഉണ്ടായേക്കാവുന്ന പ്രായോഗിക വിഷമതകൾ പറഞ്ഞു മനസിലാക്കി.
മേയ് 14ന് കോൽക്കത്തയിലെ ഒരു സംഘം പത്രപ്രവർത്തകർ അവിടെ പതിവായ കലാപത്തെക്കുറിച്ചും പോലീസിന്റെ വീഴ്ചകൾ വിശദീകരിച്ചുകൊണ്ടും ഒരു റിപ്പോർട്ട് ഗാന്ധിജിക്കു നൽകി. ഉടൻ തന്നെ കലാപ ബാധിത പ്രദേശങ്ങൾ തനിക്ക് സന്ദർശിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ആക്ടിംഗ് ചീഫ് മിനിസ്റ്റർ മൊഹമ്മദ് അലിയും അദ്ദേഹത്തെ അനുഗമിച്ചു. അൻപത് കിലോമീറ്ററോളം ചുറ്റിനടന്നു കണ്ട ഗാന്ധിജി കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതിശയോക്തി കലർന്നിട്ടുണ്ടെന്ന് അഭിപ്രായമാണ് പങ്കുവച്ചത്.
ഓഗസ്റ്റ് ഒൻപതിന് വീണ്ടും പാറ്റ്നയിൽനിന്ന് കോൽക്കത്തയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. അപ്പോഴേക്കും കോൽക്കത്തയിൽ പലയിടത്തും കലാപം രൂക്ഷമായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്നായപ്പോൾ ഗവർണർ ബറോസ് ഗാന്ധിജിയോട് ഉടനെ മടങ്ങരുതെന്നും കോൽക്കത്തയിൽ തന്നെ തുടരണമെന്നും അഭ്യർഥിച്ചു. കോൽക്കത്തയെ രക്ഷിക്കാൻ അവിടെത്തന്നെ തുടരണമെന്ന് മേയർ ആയിരുന്ന സയ്യദ് മൊഹമ്മദ് ഉസ്മാനും അഭ്യർഥിച്ചു. ഓഗസ്റ്റ് 11ന് അദ്ദേഹം കലാപ ബാധിത പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു. നിയുക്ത മുഖ്യമന്ത്രി പി.സി ഘോഷ് ഉൾപ്പെടെയുള്ളവരുമായി രാത്രി പതിനൊന്നു മണിവരെ നീണ്ട ചർച്ചകൾ നടത്തി.
തൊട്ടടുത്ത ദിവസം തന്നെ ഗാന്ധിജിയുടെ നിർദേശപ്രകാരം കലാപം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് ഇരുപക്ഷത്തെ നേതാക്കളും തീരുമാനിച്ചു. ഓഗസ്റ്റ് 13ന് ഉച്ചതിരിഞ്ഞ് ഗാന്ധിജി വടക്കു കിഴക്കൻ കൊൽക്കത്തയിൽ കലാപം ബാധിച്ച ബേലിയഘട്ടയിലെ ഒരു മുസ്ലിം കുടുംബത്തിലേക്ക് കടന്നുചെന്നു. ഓഗസ്റ്റ് 14ന് മുഴുവൻ ദിവസവും അദ്ദേഹം നിരാഹാരം അനുഷ്ഠിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആ ദിവസം ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കുശേഷം ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഹിന്ദു-മുസ്ലീം സമുദായങ്ങൾ ഐക്യത്തോടെ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങിയെന്ന് പശ്ചിമബംഗാൾ പ്രീമിയർ ഡോ. പ്രഫുല്ല ചന്ദ്ര ഘോഷ് അറിയിച്ചതോടെ ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി പടർന്നു. ആ രാത്രി അദ്ദേഹം കോൽക്കത്ത നഗരം ചുറ്റി നടന്നു ഇരു സമുദായങ്ങളും ഒരുമിച്ചു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നേരിൽ കണ്ടു.
സെബി മാത്യു
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
Latest News
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
കുതിര സവാരിക്കിടെ വീണ് പരിക്ക്; പിഎസ്ജി ഗോൾകീപ്പർ ഗുരതാരവസ്ഥയിൽ
Latest News
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
കുതിര സവാരിക്കിടെ വീണ് പരിക്ക്; പിഎസ്ജി ഗോൾകീപ്പർ ഗുരതാരവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top