Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇഷ്ടമാണ് പരീക്ഷണങ്ങൾ
നൻപകലിന്റെ മൂലകഥ എന്റേതുതന്നെയാണ്. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാണ്. രംഗങ്ങളെല്ലാം താരതമ്യേന ശാന്തമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്.
ഈയിടെ സമാപിച്ച ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ് എഫ്കെ2022) ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പടത്തിന്റെ വേൾഡ് പ്രീമിയറാണ് തിരുവനന്തപുരത്തു നടന്ന ചലച്ചിത്രോത്സവത്തിൽ അരങ്ങേറിയത്.
പുരസ്ക്കാരലബ്ധിയിൽ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നു...
• നീതി പുലർത്തി
പളനിയിൽ ചിത്രീകരണം തുടങ്ങിയതു മുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തിയ പടമാണ് നൻപകൽ. മമ്മൂട്ടിയും ഞാനും ആദ്യമായി ഒന്നിക്കുന്നതിനാലും സാഹിത്യകാരൻ എസ്. ഹരീഷ് തിരക്കഥ എഴുതിയതിനാലും സ്വാഭാവികമായും ആകാംക്ഷ വർധിച്ചുകാണും. തേനി ഈശ്വറിന്റെ ഛായാഗ്രഹണം വളരെ ജനപ്രിയമാണ്. ഫിലിം ഫെസ്റ്റുകളിൽ ഇത്രയും വലിയ തിരക്ക് സാധാരണ വിദേശ സിനിമകളുടെ പ്രീമിയറുകൾക്കേ കണ്ടിട്ടുള്ളൂ. ടാഗോർ തിയറ്ററിൽ ഒരു ഷോ മാത്രമേ ചലച്ചിത്ര അക്കാദമി ആദ്യം പ്ലാൻ ചെയ്തിരുന്നുള്ളൂവെങ്കിലും തിരക്കു കണക്കിലെടുത്ത് രണ്ടു ദിവസങ്ങളിൽകൂടി പ്രദർശനങ്ങളുണ്ടായി. കാണികളുടെ പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്. പ്രതികരണങ്ങളും അവലോകനങ്ങളും വളരെ സന്തോഷിപ്പിക്കുന്നതായാണ് മമ്മൂട്ടിയും അഭിപ്രായപ്പെട്ടത്.
• വിജയരഹസ്യം
നൻപകലിന്റെ മൂലകഥ എന്റേതുതന്നെയാണ്. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാണ്. രംഗങ്ങളെല്ലാം താരതമ്യേന ശാന്തമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്. അതിയായ ആവേശങ്ങളോ വികാരവിക്ഷോഭങ്ങളോ ഇല്ലാതെ പുരോഗമിക്കുന്നൊരു പ്ലോട്ടാണിത്. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞുള്ള മടക്കയാത്രയിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളുടെ ലളിതമായ ചിത്രീകരണമാണ് നൻപകൽ.
ഇതുവരെ ഞാൻ ചെയ്ത പടങ്ങളിൽ നിന്ന് കഥയിലും പ്രമേയത്തിലും ആഖ്യാനരീതിയിലും നൻപകൽ വേറിട്ടുനിൽക്കുന്നു. ഈ വ്യത്യാസമായിരിക്കാം പ്രേക്ഷകർക്ക് സ്വീകാര്യമായത്. മിക്ക പരീക്ഷണങ്ങളും വിജയിക്കുന്നത് കൂടുതൽ പരീക്ഷണ സംരംഭങ്ങൾക്ക് പ്രചോദനമാകുന്നു.
• നൻപകലിന്റെ ഇതിവൃത്തം
മൂവാറ്റുപുഴക്കാരനായ ജെയിംസ് (മമ്മൂട്ടി) കുടുംബസമേതം ഒരു സംഘത്തിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞു നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. അവരുടെ ബസ് തമിഴ് നാട്ടിലെ നെൽവയൽ പാതയിലൂടെ പോകുന്നു. സംഘാംഗങ്ങളെല്ലാം പാതിമയക്കത്തിലാണ്. പെട്ടെന്നാണ് ഡ്രൈവറോട് ബസ് നിർത്താൻ ജെയിംസ് ആവശ്യപ്പെടുന്നത്. ബസിൽ നിന്നിറങ്ങി ജെയിംസ് അടുത്തുള്ള ഒരു ഗ്രാമത്തിലേക്കു നടന്നുപോകുന്നു.
ജെയിംസിനെ തിരിച്ചുവിളിക്കാനായി സംഘാംഗങ്ങൾ കൂടെ ചെല്ലുന്നുണ്ട്. പക്ഷേ, എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ജെയിംസ് മറ്റൊരാളായി പെരുമാറാൻ തുടങ്ങി. ആ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപു മരിച്ചുപോയ സുന്ദരം എന്ന മനുഷ്യനായി ജെയിംസ് മാറിക്കഴിഞ്ഞിരിക്കുന്നു. രൂപത്തിൽ ജെയിംസാണെങ്കിലും ആ ഗ്രാമവും അവിടത്തെ മനുഷ്യരെയും മുതൽ ആ പ്രദേശത്തു നടന്ന സകല കഥകളും അറിയുന്ന സുന്ദരത്തെപ്പോലെ, ജെയിംസ് സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ നാട്ടുകാർ ശരിക്കും ആശ്ചര്യപ്പെട്ടു.
സുന്ദരമായി പരകായപ്രവേശം നടത്തിയ ജെയിംസ് ആ ഗ്രാമത്തിൽ ചെയ്തുകൂട്ടുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. സുന്ദരത്തിന്റെ വ്യക്തിത്വം ആവാഹിച്ചുകൊണ്ടുള്ള ജെയിംസിന്റെ പ്രകടനങ്ങളും അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകുവാൻ കൂടെയുള്ളവർ പെടാപ്പാട് പെടുന്നതുമെല്ലാം മികച്ചൊരു കാഴ്ച്ചാനുഭവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.
• തിയറ്ററുകളിൽ ഉടനെ
നൻപകലിന് മേളയിൽ മൂന്നു സ്ക്രീനിംഗുകൾ ലഭിച്ചു. പക്ഷേ, പ്രേക്ഷകരിലേക്ക് സിനിമ വേഗത്തിൽ എത്തണമെങ്കിൽ പൊതു പ്രദർശനം തന്നെ വേണം; ഫിലിം ഫെസ്റ്റ് സ്ക്രീനിംഗ് മാത്രം പോരാ. പടം തിയറ്ററുകളിലെത്തിക്കാൻ വിതരണക്കാരെ കണ്ടെത്തുന്ന തിരക്കിലാണ്.
• ജല്ലിക്കെട്ട് പ്രചോദനം
ചുരുളിക്കു (2021) മുൻപു ചെയ്ത ജല്ലിക്കെട്ട് എല്ലാ തലങ്ങളിലും ഒരു പരീക്ഷണ സിനിമയായിരുന്നു. സിനിമകളിൽ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുളള ഒരാളാണു ഞാൻ. വൈവിധ്യമാണ് എനിക്ക്് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനരീതി. അതുകൊണ്ടാണ് ഒരു പോത്തിനെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ തീരുമാനിച്ചതും. എസ്. ഹരീഷിന്റേതാണ് ജല്ലിക്കെട്ടിന്റെ മൂലകഥ. ഇരുളിന്റെ മറവിൽ ഒളിക്കുന്ന പോത്തുതന്നെയാണ് ഹരീഷിന്റെ ‘മാവോയിസ്റ്റി’ ലെ പ്രധാന കഥാപാത്രം.
ഓടുന്നതു പോത്താണെങ്കിലും, അത് അന്ധകാരത്തിലെ മനുഷ്യമുഖങ്ങളാണ് തുറന്നുകാട്ടുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ഗ്രാമം കടന്നു പോകുന്നുവെന്നത് പ്രതികാര മോഹങ്ങളെയും ആഭാസചിന്തകളെയും ചില്ലറ പ്രണയയാഭിലാഷങ്ങളെയുമെല്ലാം മറനീക്കി പുറത്തുവരാൻ സഹായിക്കുകയാണു ചെയ്യുന്നത്. ഇതുതന്നെയാണ് ജല്ലിക്കെട്ടിന്റെ പ്രസക്തി. ഇന്ത്യയിലെ മാത്രമല്ല, വിദേശ സിനിമാ നിരൂപകരും ജല്ലിക്കെട്ടിൽ ദർശിച്ചത് ഈ സാർവലൗകിക സന്ദേശമാണ്.
• റിസ്ക് ഫാക്ടർ
ആദ്യ സംരംഭമായ നായകനും (2010), പിന്നീട് ചെയ്ത സിറ്റി ഓഫ് ഗോഡും ആമേനും ഡബിൾ ബാരലും അങ്കമാലി ഡയറിയുമെല്ലാം പരീക്ഷണങ്ങൾ തന്നെയായിരുന്നു. റിസ്ക് ഫാക്ടർ മുന്നിൽ കാണണം. ഡബിൾ ബാരൽ സാന്പത്തികമായി പരാജയപ്പെട്ടു. അത് ഞാൻ വലിയ റിസ്ക് മുന്നിൽ കണ്ടുകൊണ്ടുതന്നെ സംവിധാനം ചെയ്ത സിനിമയായിരുന്നു. ജല്ലിക്കെട്ട് പോലൊരു പടം മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ നിർമിക്കപ്പെട്ടിട്ടുമില്ല. ഒരു മൃഗമാണ് പ്രധാന കഥാപാത്രം. ഉയരങ്ങളിൽ കയറിനിന്നും കിണറിൽ ഇറങ്ങി നിന്നും ഷൂട്ട് ഉണ്ടായിരുന്നു; അതും, രാത്രിയിൽ.
• അംഗീകാരങ്ങൾ
2019ലെ അന്താരാഷ്്ട്ര ചലച്ചിത്രമേളയിൽ ലോക സിനിമാവിഭാഗത്തിൽ ജനപ്രിയപടമായി തിരഞ്ഞെടുക്കപ്പെട്ടത് ജല്ലിക്കെട്ടായിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശവുമുണ്ടായിരുന്നു. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ജല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ടൊറന്റോ ഫെസ്റ്റിലും ലണ്ടൻ ഫെസ്റ്റിലും ദക്ഷിണ കൊറിയയിലെ ബുസാൻ ഫെസ്റ്റിലും ജല്ലിക്കെട്ട് പുരസ്കാരങ്ങൾ നേടി.
തൊണ്ണൂറ്റിമൂന്നാമത് അക്കാദമി പുരസ്കാരത്തിന് അന്താരാഷ്്ട്ര ചലച്ചിത്ര വിഭാഗത്തിൽ ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്കർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള ചലച്ചിത്രമാണിത്. ഈ.മ.യൗ 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഇതേ സിനിമ മികച്ച സംവിധായകനുള്ള സമ്മാനം ഗോവയിലും നേടിത്തന്നു.
• അടുത്തത് മോഹൻലാൽ പടം
മോഹൻലാൽ നായകനായുള്ള പടത്തിന് കഥയും മറ്റു തയ്യാറെടുപ്പുകളുമെല്ലാം പ്രാഥമിക ഘട്ടങ്ങളിലാണ്.
വിജയ് സി. എച്ച്.
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
Latest News
തെരച്ചിൽ ഒൻപതാം ദിനം; അമൃത്പാൽ എവിടെ?
ഡൽഹിയിൽ വിദ്യാർഥിനി ജീവനൊടുക്കി
മയക്കുമരുന്ന് അടങ്ങിയ കഫ് സിറപ്പ് പിടികൂടി; നാല് പേർ അറസ്റ്റിൽ
നരബലിക്കായി 10 വയസുകാരനെ കൊന്നു; ബന്ധു ഉൾപ്പടെ അറസ്റ്റിൽ
ബിൽക്കീസ് ബാനു പീഡനക്കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുവേദിയിൽ
Latest News
തെരച്ചിൽ ഒൻപതാം ദിനം; അമൃത്പാൽ എവിടെ?
ഡൽഹിയിൽ വിദ്യാർഥിനി ജീവനൊടുക്കി
മയക്കുമരുന്ന് അടങ്ങിയ കഫ് സിറപ്പ് പിടികൂടി; നാല് പേർ അറസ്റ്റിൽ
നരബലിക്കായി 10 വയസുകാരനെ കൊന്നു; ബന്ധു ഉൾപ്പടെ അറസ്റ്റിൽ
ബിൽക്കീസ് ബാനു പീഡനക്കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുവേദിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top