ഇഷ്ടമാണ് പരീക്ഷണങ്ങൾ
നൻപകലിന്‍റെ മൂലകഥ എന്‍റേതുതന്നെയാണ്. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാണ്. രംഗങ്ങളെല്ലാം താരതമ്യേന ശാന്തമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്.

ഈയിടെ സമാപിച്ച ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ് എഫ്കെ2022) ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പടത്തിന്‍റെ വേൾഡ് പ്രീമിയറാണ് തിരുവനന്തപുരത്തു നടന്ന ചലച്ചിത്രോത്സവത്തിൽ അരങ്ങേറിയത്.

പുരസ്ക്കാരലബ്ധിയിൽ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നു...

• നീതി പുലർത്തി

പളനിയിൽ ചിത്രീകരണം തുടങ്ങിയതു മുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉണർത്തിയ പടമാണ് നൻപകൽ. മമ്മൂട്ടിയും ഞാനും ആദ്യമായി ഒന്നിക്കുന്നതിനാലും സാഹിത്യകാരൻ എസ്. ഹരീഷ് തിരക്കഥ എഴുതിയതിനാലും സ്വാഭാവികമായും ആകാംക്ഷ വർധിച്ചുകാണും. തേനി ഈശ്വറിന്‍റെ ഛായാഗ്രഹണം വളരെ ജനപ്രിയമാണ്. ഫിലിം ഫെസ്റ്റുകളിൽ ഇത്രയും വലിയ തിരക്ക് സാധാരണ വിദേശ സിനിമകളുടെ പ്രീമിയറുകൾക്കേ കണ്ടിട്ടുള്ളൂ. ടാഗോർ തിയറ്ററിൽ ഒരു ഷോ മാത്രമേ ചലച്ചിത്ര അക്കാദമി ആദ്യം പ്ലാൻ ചെയ്തിരുന്നുള്ളൂവെങ്കിലും തിരക്കു കണക്കിലെടുത്ത് രണ്ടു ദിവസങ്ങളിൽകൂടി പ്രദർശനങ്ങളുണ്ടായി. കാണികളുടെ പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്. പ്രതികരണങ്ങളും അവലോകനങ്ങളും വളരെ സന്തോഷിപ്പിക്കുന്നതായാണ് മമ്മൂട്ടിയും അഭിപ്രായപ്പെട്ടത്.

• വിജയരഹസ്യം

നൻപകലിന്‍റെ മൂലകഥ എന്‍റേതുതന്നെയാണ്. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാണ്. രംഗങ്ങളെല്ലാം താരതമ്യേന ശാന്തമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്. അതിയായ ആവേശങ്ങളോ വികാരവിക്ഷോഭങ്ങളോ ഇല്ലാതെ പുരോഗമിക്കുന്നൊരു പ്ലോട്ടാണിത്. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞുള്ള മടക്കയാത്രയിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളുടെ ലളിതമായ ചിത്രീകരണമാണ് നൻപകൽ.

ഇതുവരെ ഞാൻ ചെയ്ത പടങ്ങളിൽ നിന്ന് കഥയിലും പ്രമേയത്തിലും ആഖ്യാനരീതിയിലും നൻപകൽ വേറിട്ടുനിൽക്കുന്നു. ഈ വ്യത്യാസമായിരിക്കാം പ്രേക്ഷകർക്ക് സ്വീകാര്യമായത്. മിക്ക പരീക്ഷണങ്ങളും വിജയിക്കുന്നത് കൂടുതൽ പരീക്ഷണ സംരംഭങ്ങൾക്ക് പ്രചോദനമാകുന്നു.

• നൻപകലിന്‍റെ ഇതിവൃത്തം

മൂവാറ്റുപുഴക്കാരനായ ജെയിംസ് (മമ്മൂട്ടി) കുടുംബസമേതം ഒരു സംഘത്തിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞു നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. അവരുടെ ബസ് തമിഴ് നാട്ടിലെ നെൽവയൽ പാതയിലൂടെ പോകുന്നു. സംഘാംഗങ്ങളെല്ലാം പാതിമയക്കത്തിലാണ്. പെട്ടെന്നാണ് ഡ്രൈവറോട് ബസ് നിർത്താൻ ജെയിംസ് ആവശ്യപ്പെടുന്നത്. ബസിൽ നിന്നിറങ്ങി ജെയിംസ് അടുത്തുള്ള ഒരു ഗ്രാമത്തിലേക്കു നടന്നുപോകുന്നു.

ജെയിംസിനെ തിരിച്ചുവിളിക്കാനായി സംഘാംഗങ്ങൾ കൂടെ ചെല്ലുന്നുണ്ട്. പക്ഷേ, എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ജെയിംസ് മറ്റൊരാളായി പെരുമാറാൻ തുടങ്ങി. ആ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപു മരിച്ചുപോയ സുന്ദരം എന്ന മനുഷ്യനായി ജെയിംസ് മാറിക്കഴിഞ്ഞിരിക്കുന്നു. രൂപത്തിൽ ജെയിംസാണെങ്കിലും ആ ഗ്രാമവും അവിടത്തെ മനുഷ്യരെയും മുതൽ ആ പ്രദേശത്തു നടന്ന സകല കഥകളും അറിയുന്ന സുന്ദരത്തെപ്പോലെ, ജെയിംസ് സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ നാട്ടുകാർ ശരിക്കും ആശ്ചര്യപ്പെട്ടു.

സുന്ദരമായി പരകായപ്രവേശം നടത്തിയ ജെയിംസ് ആ ഗ്രാമത്തിൽ ചെയ്തുകൂട്ടുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. സുന്ദരത്തിന്‍റെ വ്യക്തിത്വം ആവാഹിച്ചുകൊണ്ടുള്ള ജെയിംസിന്‍റെ പ്രകടനങ്ങളും അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകുവാൻ കൂടെയുള്ളവർ പെടാപ്പാട് പെടുന്നതുമെല്ലാം മികച്ചൊരു കാഴ്ച്ചാനുഭവമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

• തിയറ്ററുകളിൽ ഉടനെ

നൻപകലിന് മേളയിൽ മൂന്നു സ്ക്രീനിംഗുകൾ ലഭിച്ചു. പക്ഷേ, പ്രേക്ഷകരിലേക്ക് സിനിമ വേഗത്തിൽ എത്തണമെങ്കിൽ പൊതു പ്രദർശനം തന്നെ വേണം; ഫിലിം ഫെസ്റ്റ് സ്ക്രീനിംഗ് മാത്രം പോരാ. പടം തിയറ്ററുകളിലെത്തിക്കാൻ വിതരണക്കാരെ കണ്ടെത്തുന്ന തിരക്കിലാണ്.

• ജല്ലിക്കെട്ട് പ്രചോദനം

ചുരുളിക്കു (2021) മുൻപു ചെയ്ത ജല്ലിക്കെട്ട് എല്ലാ തലങ്ങളിലും ഒരു പരീക്ഷണ സിനിമയായിരുന്നു. സിനിമകളിൽ പരീക്ഷണങ്ങൾ നടത്താൻ താൽപര്യമുളള ഒരാളാണു ഞാൻ. വൈവിധ്യമാണ് എനിക്ക്് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനരീതി. അതുകൊണ്ടാണ് ഒരു പോത്തിനെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ തീരുമാനിച്ചതും. എസ്. ഹരീഷിന്‍റേതാണ് ജല്ലിക്കെട്ടിന്‍റെ മൂലകഥ. ഇരുളിന്‍റെ മറവിൽ ഒളിക്കുന്ന പോത്തുതന്നെയാണ് ഹരീഷിന്‍റെ ‘മാവോയിസ്റ്റി’ ലെ പ്രധാന കഥാപാത്രം.

ഓടുന്നതു പോത്താണെങ്കിലും, അത് അന്ധകാരത്തിലെ മനുഷ്യമുഖങ്ങളാണ് തുറന്നുകാട്ടുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ഗ്രാമം കടന്നു പോകുന്നുവെന്നത് പ്രതികാര മോഹങ്ങളെയും ആഭാസചിന്തകളെയും ചില്ലറ പ്രണയയാഭിലാഷങ്ങളെയുമെല്ലാം മറനീക്കി പുറത്തുവരാൻ സഹായിക്കുകയാണു ചെയ്യുന്നത്. ഇതുതന്നെയാണ് ജല്ലിക്കെട്ടിന്‍റെ പ്രസക്തി. ഇന്ത്യയിലെ മാത്രമല്ല, വിദേശ സിനിമാ നിരൂപകരും ജല്ലിക്കെട്ടിൽ ദർശിച്ചത് ഈ സാർവലൗകിക സന്ദേശമാണ്.

• റിസ്ക് ഫാക്ടർ

ആദ്യ സംരംഭമായ നായകനും (2010), പിന്നീട് ചെയ്ത സിറ്റി ഓഫ് ഗോഡും ആമേനും ഡബിൾ ബാരലും അങ്കമാലി ഡയറിയുമെല്ലാം പരീക്ഷണങ്ങൾ തന്നെയായിരുന്നു. റിസ്ക് ഫാക്ടർ മുന്നിൽ കാണണം. ഡബിൾ ബാരൽ സാന്പത്തികമായി പരാജയപ്പെട്ടു. അത് ഞാൻ വലിയ റിസ്ക് മുന്നിൽ കണ്ടുകൊണ്ടുതന്നെ സംവിധാനം ചെയ്ത സിനിമയായിരുന്നു. ജല്ലിക്കെട്ട് പോലൊരു പടം മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ നിർമിക്കപ്പെട്ടിട്ടുമില്ല. ഒരു മൃഗമാണ് പ്രധാന കഥാപാത്രം. ഉയരങ്ങളിൽ കയറിനിന്നും കിണറിൽ ഇറങ്ങി നിന്നും ഷൂട്ട് ഉണ്ടായിരുന്നു; അതും, രാത്രിയിൽ.

• അംഗീകാരങ്ങൾ

2019ലെ അന്താരാഷ്്ട്ര ചലച്ചിത്രമേളയിൽ ലോക സിനിമാവിഭാഗത്തിൽ ജനപ്രിയപടമായി തിരഞ്ഞെടുക്കപ്പെട്ടത് ജല്ലിക്കെട്ടായിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശവുമുണ്ടായിരുന്നു. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ജല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ടൊറന്‍റോ ഫെസ്റ്റിലും ലണ്ടൻ ഫെസ്റ്റിലും ദക്ഷിണ കൊറിയയിലെ ബുസാൻ ഫെസ്റ്റിലും ജല്ലിക്കെട്ട് പുരസ്കാരങ്ങൾ നേടി.

തൊണ്ണൂറ്റിമൂന്നാമത് അക്കാദമി പുരസ്കാരത്തിന് അന്താരാഷ്്ട്ര ചലച്ചിത്ര വിഭാഗത്തിൽ ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്കർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള ചലച്ചിത്രമാണിത്. ഈ.മ.യൗ 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഇതേ സിനിമ മികച്ച സംവിധായകനുള്ള സമ്മാനം ഗോവയിലും നേടിത്തന്നു.

• അടുത്തത് മോഹൻലാൽ പടം

മോഹൻലാൽ നായകനായുള്ള പടത്തിന് കഥയും മറ്റു തയ്യാറെടുപ്പുകളുമെല്ലാം പ്രാഥമിക ഘട്ടങ്ങളിലാണ്.

വിജയ് സി. എച്ച്.