ഇതാ, ഒരിക്കലും ഓർമിക്കേണ്ടാത്ത ദിനം...
ഇന്നേക്കു രണ്ടുവർഷം.., എസ്പിബി എന്ന പ്രിയഗായകൻ വിടപറഞ്ഞ ദിവസം. അദ്ദേഹത്തിന്‍റെ ഒരു പാട്ടെങ്കിലും കേട്ടവർ ഒരിക്കലും ഓർമിക്കേണ്ടെന്നു കരുതുന്ന വിഷാദഭരിതമായ ദിനം. എസ്പിബി എന്നത് ജീവിതത്തിലെ വികാരങ്ങളിലൊന്നായി കൊണ്ടുനടക്കുന്ന ആരാധകർക്ക് ഇങ്ങനെയൊരു ഓർമദിനമില്ല., ഉറപ്പ്!

ഒരുപാടു വർഷങ്ങൾക്കു മുന്പാണ്. ഒരു പാട്ടുമത്സരത്തിനു സമ്മാനദാനം നിർവഹിക്കാൻ എത്തിയതാണ് വിഖ്യാത ഗായിക എസ്. ജാനകി. രണ്ടാം സ്ഥാനം നേടിയയാളുടെ പാട്ട് ഒന്നുകൂടി പാടിച്ചുകേട്ട് ജാനകി മത്സരത്തിന്‍റെ സംഘാടകരോട് ഇങ്ങനെ പറഞ്ഞു: ഒന്നാം സമ്മാനം കിട്ടിയയാൾക്ക് അതിനുള്ള അർഹതയില്ലെന്നല്ല ഞാൻ പറയുന്നത്. പക്ഷേ രണ്ടാമതെത്തിയയാൾക്കും ഒന്നാം സ്ഥാനക്കാരനു തുല്യമായ യോഗ്യതയുണ്ട്.

ബാലു എന്ന എസ്.പി. ബാലസുബ്രഹ്മണ്യമായിരുന്നു ആ രണ്ടാം സ്ഥാനക്കാരൻ. മദ്രാസിൽ പിന്നീടൊരു പാട്ടുമത്സരംകൂടി. അതിനു വിധികർത്താക്കൾ വിഖ്യാത ഗായകൻ ഘണ്ഡശാല, സംഗീതസംവിധായകൻ സുസരള ദക്ഷിണാമൂർത്തി, നാഗേശ്വര റാവു എന്നവരായിരുന്നു. ഇത്തവണ ഒന്നാമൻ ഇരുപത്തൊന്നുകാരനായ എസ്.പി. ബാലസുബ്രഹ്മണ്യം.

അങ്ങനെയാണ് തെലുഗു സംഗീത സംവിധായകൻ എസ്.പി. കോതണ്ഡപാണി ബാലുവിനെ ശ്രദ്ധിക്കുന്നത്. തന്‍റെ അടുത്ത ചിത്രമായ ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ (വർഷം 1967)യിലെ ഒരു പാട്ട് ഇയാളെക്കൊണ്ടു പാടിക്കാമെന്ന് തീരുമാനിക്കുന്നു കോതണ്ഡപാണി.

പക്ഷേ ഒരു പ്രശ്നം. ഈ ബാലസുബ്രഹ്മണ്യം എന്ന യുവാവിന്‍റെ വീട്ടുവിലാസം കിട്ടാൻ ഒരു വഴിയുമില്ല. ബാലു പഠിച്ചിരുന്ന കോളജിലേക്ക് തന്‍റെ ഡ്രൈവറെ അയച്ച് പ്രിൻസിപ്പലിനെ കണ്ടു തിരക്കിയാണ് കോതണ്ഡപാണി പ്രശ്നം പരിഹരിച്ചത്. നേരേ സ്റ്റുഡിയോയിലേക്കു വരുത്തി. ചിത്രത്തിന്‍റെ നിർമാതാവ് നടൻ പത്മനാഭം അവിടെയുണ്ട്. ഒന്നുരണ്ടു ഹിന്ദി പാട്ടുകൾ പാടി ബാലു നിർമാതാവിനെ കൈയിലെടുക്കുകയും ചെയ്തു.

അങ്ങനെ ആ ചിത്രത്തിലൂടെ എസ്.പി. ബാലസുബ്രഹ്മണ്യം പിന്നണിഗായകനായി അരങ്ങേറി. പാട്ടിൽ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെയെന്നുകൂടി കേൾക്കുക- പി. സുശീല, കെ. രഘുരാമയ്യ, പി.ബി. ശ്രീനിവാസ്! ഇതിനേക്കാൾ സ്വപ്നതുല്യമായ ഒരു അരങ്ങേറ്റം വേറെയാർക്കു കിട്ടും?!

ആയിരം നിലവ്

ഭാരിച്ച തെലുഗു ചുവയുള്ള തമിഴ് സംസാരിച്ചിരുന്ന എസ്.പി.ബി എങ്ങനെയാവും തമിഴ് പാട്ടുകളിൽ ആയിരമായിരം പൂർണചന്ദ്രന്മാരെ കൊണ്ടുവന്നതെന്ന് അത്ഭുതം തോന്നാം. ഈ തെലുഗു ചുവ ആദ്യം കണ്ടെത്തിയത് മറ്റാരുമല്ല, എം.എസ്. വിശ്വനാഥനാണ്. തമിഴിൽ പാടണമെങ്കിൽ അതു മാറ്റിയേതീരൂ. ഒരു വെല്ലുവിളിയായി അതേറ്റെടുത്ത ബാലു സിനിമാ പോസ്റ്ററുകളും പരസ്യബോർഡുകളും വായിച്ചുപഠിച്ചാണ്രതേ തമിഴിന്‍റെ മിഴിവ് തന്‍റെ സ്വരത്തിൽ ലയിപ്പിച്ചത്.

അങ്ങനെയിരിക്കേ ഒരുനാൾ ബാലുവിന്‍റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിൽക്കുന്നു. ചിന്നവർ കൂപ്പ്ട്റാറ് എന്നറിയിച്ചു ഡ്രൈവർ. ഒപ്പം ചെല്ലണം. തന്നെ വിളിപ്പിച്ചിരിക്കുന്നത് സാക്ഷാൽ എംജിആർ ആണെന്ന് ബാലു ഒട്ടും കരുതിയില്ല. വസതിയിലെത്തുന്പോൾ അവിടെ സുശീലാമ്മയും കെ.വി. മഹാദേവനുമുണ്ട്. അവിടെവച്ചാണ് ആയിരം നിലവേ വാ (അടിമൈ പെണ്‍- 1969) എന്ന സുന്ദരഗാനം പാടി പരിശീലിക്കുന്നത്. ബാലുവിന്‍റെ പാട്ടിൽ എംജിആർ സന്തുഷ്ടനായിരുന്നു.

പിന്നാലെ ഒരു വഴിത്തിരിവുമെത്തി. പാട്ട് റെക്കോർഡ് ചെയ്യാനുള്ള ദിവസമെത്തിയപ്പോൾ ടൈഫോയ്ഡ് ബാധിച്ച് കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ബാലു. ഒരു സുവർണാവസരം ബാലുവിനു നഷ്ടമായി എന്നു നെടുവീർപ്പിട്ടു എല്ലാവരും. എന്നാൽ ഏതാണ്ട് ഒരുമാസം കഴിഞ്ഞ് ബാലുവിന് വിളിയെത്തി- അതേ പാട്ടിന്‍റെ റെക്കോർഡിംഗിനു ചെല്ലാൻ.

ഈ സിനിമയിൽ താൻ പാടുന്നുവെന്ന് ബാലു എല്ലാവരോടും പറഞ്ഞിട്ടുണ്ടാവും. അതു നടന്നില്ലെങ്കിൽ അയാളുടെ കരിയറിൽത്തന്നെ വലിയൊരു തിരിച്ചടിയായേക്കും എന്നായിരുന്നത്രേ എംജിആറിന്‍റെ നിലപാട്. ജയ്പൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗാനചിത്രീകരണം ബാലു പാടിയശേഷം നടത്താനായി നീട്ടിവയ്ക്കുകയായിരുന്നു എംജിആർ.

ശിവാജി ഗണേശനും ബാലുവിന് സ്നേഹപൂർവം പിന്തുണ നൽകിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ആദ്യമായി സുമതി എൻ സുന്ദരി (1971) എന്ന ചിത്രത്തിൽ പാടാൻ അവസരം വന്നപ്പോൾ ബാലു ചെറുതല്ലാത്ത സമ്മർദ്ദത്തിലായിരുന്നു.

ശിവാജിക്കുവേണ്ടി മറ്റു ഗായകർ പാടുന്നതുപോലെത്തന്നെ പാടണം എന്നുള്ള ഉപദേശമായിരുന്നു അതിനു കാരണം. ഇക്കാര്യം കേട്ടപ്പോൾ ശിവാജി നേരിട്ട് ബാലുവിനെ അടുത്തുവിളിച്ചു പറഞ്ഞു- ഞാൻ പാടുന്നതുപോലെയല്ല, താങ്കൾ പതിവായി ചെയ്യുന്നതുപോലെ മാത്രം പാടുക. അതിനനുസരിച്ച് ഞാൻ അഭിനയിച്ചുകൊള്ളാം!. അതു യാഥാർഥ്യമായിരുന്നെന്ന് ഗാനചിത്രീകരണം കണ്ടാൽ മനസിലാകുകയും ചെയ്യും.

ഏക് ദൂജേ കേ ലിയേ

1981ൽ കെ. ബാലചന്ദർ ഏക് ദൂജേ കേ ലിയേ എന്ന ചിത്രം ഒരുക്കുന്പോൾ ലക്ഷ്മികാന്ത്- പ്യാരേലാൽ ദ്വയമാണ് സംഗീതസംവിധായകർ. ഗായകനായി ബാലസുബ്രഹ്മണ്യത്തെ സ്വീകരിക്കാൻ കടുത്ത വിമുഖതയായിരുന്നു അവർക്ക്. ബാലുവിന്‍റെ ഹിന്ദി ഒട്ടും ശരിയല്ലെന്നായിരുന്നു ലക്ഷ്മി-പ്യാരേയുടെ പരാതി. എന്നാൽ ബാലുതന്നെ മതിയെന്ന് ഉറപ്പിച്ചുപറഞ്ഞ ബാലചന്ദറിന് ശക്തമായ ന്യായം ഉണ്ടായിരുന്നു- തന്‍റെ കഥയിലെ നായകന് ഹിന്ദി വശമില്ല!

ആ ചിത്രത്തിന്‍റെ പിന്നണിയിലായിരുന്നു ബാലസുബ്രഹ്മണ്യം ആദ്യമായി ലതാ മങ്കേഷ്കറെ കണ്ടതും. തിരക്കിനും പരിഭ്രമത്തിനുമിടയിൽ ബാലുവിന്‍റെ കൈവശമിരുന്ന കാപ്പിക്കപ്പ് തൂവി ലതാജിയുടെ വെള്ള സാരിയിൽ വീണു. പതിവിൽനിന്നു വിഭിന്നമായി ആ സംഭവം ഒട്ടും കാര്യമായെടുക്കാതെ ലത പറഞ്ഞു- ബാലു ബോളിവുഡിലും ഒരു പ്രതിഭാസമാകും. അദ്ദേഹം അതാവുകയും ചെയ്തു!

ഏതാനും ആഴ്ചകൾക്കുമുന്പ് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് നടനും സിനിമാ ചരിത്രകാരനുമായ മോഹൻ വി. രാമൻ എസ്പിബിയെക്കുറിച്ചുള്ള കഥകൾ പങ്കുവച്ചത്. കേട്ടതും കേൾക്കാത്തതുമായ കഥകൾ സുന്ദരങ്ങളാണ്., പ്രത്യേകിച്ചും അവ സംഗീതപ്രേമികൾ സ്വന്തമെന്നുറപ്പിക്കുന്ന സ്നേഹഗായകനെക്കുറിച്ചാകുന്പോൾ.. ഓർമകൾക്കും പാട്ടുകൾക്കും മരണമില്ല. \

ഹരിപ്രസാദ്‌