Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചുവരുകൾ ചരിത്രം പറയുന്ന സർവകലാശാല
അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തലങ്ങളില്ലാതെ പറയുവാൻ സാധിക്കില്ല. അവിടെ കുതിച്ചു പാഞ്ഞെത്തുന്നവരെ പറഞ്ഞൊതുക്കി നിർത്താൻ പാർഥസാരഥിയെന്ന ആദ്യ വൈസ് ചാൻസലറെപ്പോലെ ഒരു സാരഥി ഇപ്പോഴില്ല.<\b>
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആദ്യ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പു നടക്കുന്ന 1971 ലെ ഒരു പകൽ. പ്രഥമ വൈസ് ചാൻസലറായിരുന്ന ജി. പാർഥസാരഥിയുടെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് ഒരാൾ കുതിച്ചുപാഞ്ഞെത്തി. സർവകലാശാലയുടെ മുഖ്യ വാസ്തുശിൽപിയായ സി.പി. കുക്രേജയാണ് കോപത്താൽ വിറച്ചും കിതച്ചും നിൽക്കുന്നത്.
ചുവന്ന കല്ല് പാകി പടുത്തുയർത്തിയ സർവകലാശാലയുടെ ചുവരുകളിലാകെ വിദ്യാർഥികൾ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിച്ചതാണ് കുക്രേജയെ പ്രകോപിതനാക്കിയത്.
പുതുമണം മാറാത്ത ചുവരാകെ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരുന്നു. കുക്രേജ പറഞ്ഞതു മുഴുവൻ പാർഥസാരഥി കേട്ടിരുന്നു. എന്നിട്ട് സാവധാനം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികിലെത്തി തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു: ‘ഇതൊരു ജനാധിപത്യരാജ്യത്തെ കാന്പസ് അല്ലേ ചങ്ങാതീ. ഈ കെട്ടിടങ്ങൾ നമ്മുടെ കുട്ടികളോടു സംസാരിക്കട്ടെ. ചുവരുകൾ അവരുടെ ക്യാൻവാസ് ആയി മാറട്ടെ.’
പാർഥസാരഥിക്കു പിന്നാലെ നിരവധി വൈസ് ചാൻസലർമാർ ജെഐൻയുവിന്റെ സാരഥ്യം ഏറ്റെടുത്തു. പിന്നീടങ്ങോട്ടുള്ള ചരിത്രവും വർത്തമാനവുമായി കാന്പസിൽ നടന്ന രാഷ്ട്രീയസമരങ്ങളും ഇനിയും ചോരയുണങ്ങാത്ത പാടുകളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ വരുംതലമുറകളോട് ആ ചുവരുകൾക്ക് പറയാൻ ബാക്കിയുണ്ട്. അവയൊക്കെയും ജെഎൻയുവിന്റെ ചരിത്രം.
1969 ൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല സ്ഥാപിതമാകുന്പോൾ അപ്ലൈഡ് സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിവിധ പഠനമേഖലകൾ ഒരുമിച്ചുചേരുന്ന രാജ്യത്തെ ആദ്യ സർവകലാശാലയായിരുന്നു അത്.
ന്യൂഡൽഹിയുടെ ദക്ഷിണഭാഗത്തായി ആയിരം ഏക്കറിൽ വിശാലമായ കാന്പസ്. അതിനുള്ളിൽ താഴ്ന്നിറങ്ങി വരുന്ന ആരവല്ലി പർവതനിരകളുടെ ഒരറ്റം. അതിനോടു ചേർന്ന കാടുകളിൽ ഇരുനൂറിലേറെ ഇനങ്ങളിൽപെട്ട പക്ഷിമൃഗാദികൾ.
ജെൻഎൻയുവിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്പോൾ വെറും 32 വയസായിരുന്നു സി.പി. കുക്രേജയുടെ പ്രായം. നിർമാണം നടത്താൻ കിട്ടുന്ന ആദ്യ ബിൽഡിംഗ് പദ്ധതി. അതും അന്താരാഷ്ട്ര ഡിസൈൻ മത്സരത്തിലൂടെയാണ് കൈകളിലെത്തിയത്.
1970 മുതൽ മൂന്നു ദശാബ്ദക്കാലമാണ് കുക്രേജയുടെ എൻജിനിയറിംഗ് വൈദഗ്ധ്യം കാന്പസിനുള്ളിൽ പ്രവർത്തിച്ചത്. കൊളോണിയലിസത്തിന്റെ ഒരുവിധ നിഴൽപ്പാടുകളുമില്ലാതെ ആധുനിക ഇന്ത്യയുടെ പുതുച്ഛായയിലും തലയെടുപ്പിലും വേണമായിരുന്നു കാന്പസിന്റെ നിർമാണരീതി. അതുകൊണ്ടുതന്നെ കൊളോണിയൽ നിർമാണ പാരന്പര്യങ്ങളെ പാടേതള്ളിയ കുക്രേജ ഇൻഡോ-ഇസ്ലാമിക് രീതികളാണ് വാസ്തുവിൽ അവലംബിച്ചത്.
ആരവല്ലി നിരകളുടെ ഭാഗമായ പാറക്കെട്ടുകളെ ഒട്ടുംതന്നെ പരിക്കേൽപ്പിക്കാതെ വേണം കെട്ടിടങ്ങളുടെ നിർമാണം എന്നായിരുന്നു കുക്രേജയുടെ തീരുമാനം. അതേക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ദിക്ഷു സി. കുക്രേജ പറഞ്ഞത് ഇങ്ങനെയാണ്: ‘വനമേഖല കൂടിയായ പരിസരത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിച്ചു. കുന്നിൻനിരകളെ ഒട്ടും ഇടിച്ചു നിരത്താതെയുള്ള നിർമാണത്തിനായിരുന്നു പ്രാധാന്യം നൽകിയത്. കാന്പസിനുള്ളിലെ നീർത്തടങ്ങളുടെ ഒഴുക്കിനും തടസമാകാത്ത തരത്തിലായിരുന്നു നിർമാണം.’
ക്ലാസ്മുറികൾക്കു പുറത്തിരുന്നുള്ള പഠനം മനസിൽ കണ്ട കുക്രേജ അക്കാഡമിക് ബ്ലോക്കിന് ചുറ്റും അതിനുള്ള സംവിധാനം ചെറുഗ്രാമങ്ങളെന്നപോലെ രൂപകൽപന ചെയ്തു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകരുതെന്ന് നിർബന്ധമുണ്ടായിരുന്ന കുക്രേജ ഇഷ്ടികച്ചുവരുകൾക്കു മീതെ സിമന്റ് തേയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
ജെൻഎയു സർവകലാശാലയുടെ നിർമാണസമയം ഡൽഹിയിൽ അതിരൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ സൂര്യപ്രകാശവും കാറ്റും വേണ്ടത്ര കടന്നു വരുംവിധത്തിലായിരുന്നു രൂപകൽപന. ഭൂമിയോളം താഴ്ന്ന മനുഷ്യനായ കുക്രേജ കാന്പസിന്റെ പരിസര പരിസ്ഥിതി വൈവിധ്യങ്ങൾക്ക് ഒരു തരത്തിലുള്ള പോറലും ഏൽക്കാതെയാണ് നിർമാണം നടത്തിയത്.
ചുവന്ന മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന ചുവന്ന ഇഷ്ടിക പാകിയ ജെഎൻയുവിന്റെ ചുവരുകൾ കുക്രേജ എന്ന വാസ്തുശിൽപിയുടെ മനസാണു പറഞ്ഞുതരുന്നത്. കുക്രേജയിൽനിന്ന് വീണ്ടും ജെഎൻയുവിലെ ചുവരുകളിലേക്ക് തന്നെ തിരിച്ചു വരാം.
വിവിധ മേഖലകളിലായി രാജ്യത്തിന് നിരവധി പ്രമുഖ വ്യക്തികളെ സംഭാവന ചെയ്ത കാന്പസ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മറ്റൊരു പരിച്ഛേദം എന്നു വിളിക്കപ്പെട്ടിരുന്ന രാഷ്ട്രീയ പരിസരമായിരുന്നു എക്കാലത്തും ജെഎൻയുവിനുള്ളിലുണ്ടായിരുന്നത്.
എന്നാൽ, വർത്തമാനകാല രാഷ്ട്രീയം ആ കാന്പസിനെ വാർത്തകളിൽ നിറച്ചത് ചോരപ്പാടുണങ്ങാത്ത തലക്കെട്ടുകളിലൂടെയായിരുന്നു. സമരങ്ങൾ നിരത്തിലേക്കിറങ്ങി. കാക്കിയും തോക്കും കാവൽ നിന്ന ബാരിക്കേഡുകൾ മറികടന്ന് അവ നഗരപഥങ്ങളിലൂടെ നീങ്ങി.
അർധരാത്രികളിൽ മുഖംമൂടികൾ മാരകായുധങ്ങളുമായി എതിർ ശബ്ദമുയർത്തിയവരെ തേടി പരക്കം പാഞ്ഞു. ഉച്ചത്തിൽ വിളിച്ചുപറഞ്ഞവരിൽ ചിലർ ജയിൽപ്പുള്ളികളും മറ്റു ചിലർ രാജ്യദ്രോഹികളുമായി മാറി. അവരിൽ ചിലർ ഇപ്പോഴും വിചാരണയിലാണ്.
അതേ, ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകൾക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തെ ചരിത്രം സംഘർഷത്തിന്റെ പശ്ചാത്തലങ്ങളില്ലാതെ പറയുവാൻ സാധിക്കില്ല. അവിടെ കുതിച്ചു പാഞ്ഞെത്തുന്നവരെ പറഞ്ഞൊതുക്കി നിർത്താൻ പാർഥസാരഥിയെന്ന ആദ്യ വൈസ് ചാൻസലറെപ്പോലെ ഒരു സാരഥി ഇപ്പോഴില്ല.
ജെൻഎയുവിലെ വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ദേശീയ, അന്തർദേശീയ ശ്രദ്ധ നേടി പിന്നീട് മുഖ്യധാരാരാഷ്ട്രീയത്തിലിക്കിറങ്ങിയ കനയ്യ കുമാർ തന്റെ ജെഐൻയു പ്രവേശനത്തെ ബിഹാർ സെ തിഹാർ എന്ന പുസ്തകത്തിൽ ഇങ്ങനെ അടയാളപ്പെടുത്തുന്നു: ‘ജെഐൻയുവുമായുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. പക്ഷേ, എന്റെ ആദ്യ കൂടിക്കാഴ്ചയിൽ പ്രധാന കവാടമായ നോർത്ത് ഗേറ്റ് എന്നെ നിരാശപ്പെടുത്തിയെന്നുതന്നെ പറയണം. അത് വളരെ ലളിതമായിരുന്നു. പക്ഷെ അങ്ങനെയല്ല. ഒരു വലിയ സർവ്വകലാശാല.
നോർത്ത് ഗേറ്റിൽനിന്ന് ബ്രഹ്മപുത്ര ഹോസ്റ്റലിലേക്കുള്ള ദൂരം ഏകദേശം രണ്ട് കിലോമീറ്ററാണ്. പക്ഷേ, അതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയാണെന്ന് ഞാൻ അറിഞ്ഞില്ല. ഓരോ ചുവടിലും ഞാൻ എന്റെ പഴയ ജീവിതം എവിടെയോ ഉപേക്ഷിക്കുകയായിരുന്നു. പ്രധാന കവാടം കണ്ടപ്പോഴുണ്ടായ നിരാശ കാന്പസിനുള്ളിൽ കടന്നപ്പോൾ തന്നെ പോയി. പ്രവേശിച്ചയുടനെ ഈ സ്ഥലം യഥാർഥത്തിൽ ഡൽഹിയിലാണെന്നു വിശ്വസിക്കാൻപോലും കഴിഞ്ഞില്ല. കാണേണ്ട മറ്റൊരു ലോകം തന്നെയായിരുന്നു അത്.’
സെബി മാത്യു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
രാസലഹരിയുമായി യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top