കുതിരപ്പുറത്താണ് ദേവകിന്‍റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്‍റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കാൻ രണ്ടാം ക്ലാസുകാരൻ ദേവകിന് നല്ല വശം. ഒപ്പം ഓമനക്കുതിരയുമായി ഒത്ത ഇണക്കവും. മലയാറ്റൂർ നീലീശ്വരത്തെ വീട്ടിൽനിന്നു പതിവുവഴികളിലൂടെ റാണി സുരക്ഷിതമായി ദേവകിനെ സ്കൂളിലെത്തിക്കും.
കുതിരക്കുളന്പടിയും ദേവകിന്‍റെ യാത്രയും നാട്ടിലും സ്കൂളിലുമൊക്കെ കൗതുകക്കാഴ്ചയാണ്. മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂൾ വിദ്യാർഥിയാണ് ദേവക് ബിനു. ഏറ്റവും ചെറിയ പ്രായത്തിൽ കുതിരയെ ഓടിക്കാൻ പരിശീലനം നേടിയതിന് വേൾഡ് യൂണിവേഴ്സൽ ഫോറത്തിന്‍റെ അവാർഡിനും ദേവക് അർഹനായിരിക്കുന്നു.
കത്തിയവാരി ഇനത്തിൽപ്പെട്ട റാണി കുതിരയ്ക്ക് ഉയരം അറുപത് ഇഞ്ച്. പ്രായം ദേവകിനെക്കാൾ ഒന്നര വയസ് ഇളപ്പം. വീട്ടിൽനിന്ന് സ്കൂളിലേക്ക് മൂന്നു കിലോമീറ്റർ ദൂരമേയുള്ളു. ബാഗ് പിന്നിൽതൂക്കി ഹെൽമറ്റ് ധരിച്ച് ദേവക് വീട്ടിൽ നിന്നിറങ്ങേണ്ട താമസം റാണി മുറ്റത്തുണ്ടാവും. പിന്നീട് ഇരുവർക്കും സ്കൂളിലെത്താൻ അഞ്ചു മിനിറ്റ് ഓട്ടമേ വേണ്ടതുള്ളു.
മുൻപ് ദേവകിന്‍റെ വീട്ടിൽ കർണൻ എന്നു പേരുള്ള ഒരു കുതിരയുണ്ടായിരുന്നു. അഞ്ചാം വയസു മുതൽ ദേവകിനെ കർണന്‍റെ പുറത്ത് കയറ്റി അച്ഛൻ ബിനുകുമാർ സവാരി നടത്തുക പതിവായി. കോവിഡ് കാലത്ത് മൂന്നാറിലേക്ക് താമസം മാറ്റിയപ്പോൾ കർണനെയും ഒപ്പം കൂട്ടി. ഭയമില്ലാതെ ദേവക് കുതിരപ്പുറത്ത് ഇരിക്കുകയും സവാരി ആസ്വദിക്കുകയും ചെയ്തതോടെ കുതിരസവാരി പതിവായി. കർണനെ മൂന്നാറിലെ കുടുംബവക റിസോർട്ടിൽ സ്ഥിരമായി പാർപ്പിച്ചതോടെയാണ് ദേവകിന്‍റെ ആഗ്രഹത്തിൽ റാണിയെ ബംഗളൂരുവിൽനിന്ന് വാങ്ങിയത്.
ടോളിൻസ് സ്കൂളിൽ കുതിരസവാരി പഠിപ്പിക്കുന്നതും സ്വന്തമായൊരു കുതിരയെ വാങ്ങാൻ കാരണമായി. സ്കൂളിലെ കുതിരസവാരി പരിശീലകൻ റഫീക്കിന്‍റെ ശിക്ഷണവും ദേവകിന് നേട്ടമായി. സ്കൂളിൽ കുട്ടികൾക്ക് പരിചയപ്പെടാനും സവാരി പരിശീലിക്കാനുമായി മൂന്നു കുതിരകളും ലായവുമുള്ളതിനാൽ റാണി കുതിരയെ ക്ലാസ് സമയം അവിടെ കെട്ടിയിടാം.
പഠനത്തോടൊപ്പം മകനെ നല്ലൊരു റൈഡർകൂടിയാക്കണമെന്നും വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കണമെന്നും മാതാപിതാക്കളായ ബിനുകുമാർ പറക്കാട്ടിലും സുധിയും ആഗ്രഹിക്കുന്നു. മുതിര, ചോളം, കാരറ്റ്, പുല്ല് എന്നിവയാണ് റാണിയുടെ തീറ്റ.
കുതിരയുടെ പരിപാലനച്ചുമതല ബിഹാർ സ്വദേശി സതീന്ദറിനാണ്. ദിവസവും കുതിരയുടെ കുളന്പുകൾ ശുചിയാക്കണം. രോമം ബ്രഷിന് ചീകി മിനുക്കണം. തണുക്കുവോളം കുളിപ്പിക്കണം. റാണിയെ കുളിപ്പിക്കാനും പരിചരിക്കാനും ദേവകും അനുജത്തി ഒന്നര വയസുകാരി ദേവനയും തൊഴുത്തിൽ സജീവമാണ്.

ടിജോ കല്ലറയ്ക്കൽ