Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരുന്ന അവാർഡ് രണ്ടുതവണ സ്വന്തമാക്കിയ ഇന്ത്യൻ സംഗീതജ്ഞൻ. എന്നാൽ അയാൾ പലർക്കും പരിചിതനല്ലെന്നുറപ്പ്. ആരാണ്, എന്താണ് റിക്കി കേജ്?...
ഒരു സംഗീതജ്ഞനാവണമെന്നു പറഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ അല്പം ദേഷ്യത്തിലായിരുന്നു. ഒടുക്കം അവരുമായി ഒരൊത്തുതീർപ്പിലെത്തി- ഞാൻ ഡെന്റൽ സർജറിയിൽ ഡിഗ്രി പൂർത്തിയാക്കാം., അതിനുശേഷമുള്ള എന്റെ തീരുമാനങ്ങളെ എതിർക്കാൻ പാടില്ല. അങ്ങനെ അഞ്ചുവർഷം കൊണ്ടു ഡിഗ്രിയെടുത്തു. ഒരൊറ്റ ദിവസം പോലും പ്രാക്ടീസ് ചെയ്യേണ്ടെന്നു ഞാൻ തീരുമാനിക്കുകയും ചെയ്തു -റിക്കി കേജ് ഇതു പറയുന്നത് തന്റെ രണ്ടാം ഗ്രാമി അവാർഡ് സ്വന്തമാക്കിയ ശേഷമാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്നും കളിപറയുന്നതുപോലെ, ഒരിക്കലും യാഥാർഥ്യമാകില്ലെന്നു കരുതിയിരുന്ന സ്വപ്നം രണ്ടുതവണ സ്വന്തമാക്കുകയെന്ന അപൂർവതയാണ് റിക്കി കേജിനു കൈവന്നത്.
നോർത്ത് കരോളിന ടു ബംഗളൂരു
പകുതി പഞ്ചാബിയും മാർവാഡിയുമായി അമേരിക്കയിൽ ജനിച്ച റിക്കി കേജ് എട്ടാം വയസിൽ ബംഗളൂരുവിലെത്തി. ഓക്സ്ഫോഡ് ഡെന്റൽ കോളജിൽ ബിരുദപഠനത്തിനു പിന്നാലെ പാശ്ചാത്യ സംഗീതവും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പരിശീലിച്ചു. അതേകാലത്തുതന്നെ ഏയ്ഞ്ചൽ ഡസ്റ്റ് എന്ന പ്രോഗ്രസീവ് റോക്ക് ബാൻഡിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചു തുടങ്ങി. റിക്കിയുടെ സംഗീതത്തിന്റെ അടിത്തറ അവിടെ ബലപ്പെട്ടു.
നോർത്ത് കരോളിനയിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് ലോകമെന്പാടുമുള്ള വേദികളിലേക്കും അയാളുടെ സംഗീതം പടർന്നു. ന്യൂയോർക്കും ജനീവയുമടക്കം യു.എൻ കേന്ദ്രങ്ങളിലും മറ്റു മുപ്പതോളം രാജ്യങ്ങളിലും റിക്കി സംഗീതവുമായെത്തി. മൂവായിരത്തോളം പരസ്യ ജിംഗിളുകൾ ഒരുക്കി. കന്നഡ സിനിമകൾക്ക് ഈണമിട്ടു. 17 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. പലവിധ പാതകളിലൂടെ ഒരേസമയം സഞ്ചരിക്കുന്നതാണ് റിക്കിയുടെ സംഗീതശൈലിയെങ്കിലും ഇന്ത്യൻ വേരുകളുടെ, പ്രത്യേകിച്ച് ഹിന്ദുസ്ഥാനിയുടെ, അല്പം കർണാടക സംഗീതത്തിന്റെയെല്ലാം സൗന്ദര്യം അതിനു മിനുക്കുകൾ ചാർത്തുന്നുണ്ട്.
സംഗീതത്തിനുവേണ്ടിയുള്ള ചെവികൾ
സ്കൂൾകാലത്തുതന്നെ സംഗീതോപകരണങ്ങളോട് എനിക്കു വലിയ ഇഷ്ടമായിരുന്നു. എല്ലായ്പ്പോഴും എനിക്കു കിട്ടിയ സമ്മാനങ്ങൾ സിഡികൾ, വാക്മാൻ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടവയായിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള ചെവികളായിരുന്നിരിക്കണം എന്റേത്. സ്കൂൾ പഠനം പൂർത്തിയായപ്പോഴേ ഞാൻ ഉറപ്പിച്ചു, സംഗീതമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന്- റിക്കി ഓർമിക്കുന്നു.
2015-ലാണ് വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെ ആദ്യ ഗ്രാമി അവാർഡ് റിക്കിയെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കൻ ഫ്ളൂട്ടിസ്റ്റ് വൂട്ടർ കെല്ലർമാനുമായി ചേർന്നുള്ള രണ്ടുവർഷം നീണ്ട പ്രയത്നമായിരുന്നു ആ ആൽബം. മഹാത്മാ ഗാന്ധിയും നെൽസണ്‍ മണ്ടേലയും തമ്മിലുള്ള ആത്മബന്ധമാണ് വിൻഡ്സ് ഓഫ് സംസാരയ്ക്കുള്ള പ്രചോദനം. ഗ്രാമി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ സംഗീതജ്ഞനായി റിക്കി.
സ്വന്തം സൃഷ്ടി അംഗീകരിക്കപ്പെടുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊരു അനുഭവം ഈ ലോകത്തില്ല. എനിക്ക് സംഗീതം സൃഷ്ടിക്കുക എന്നത് ഒരു കല എന്നതിനൊപ്പം എന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. ഗ്രാമി കിട്ടിയപ്പോൾ എനിക്കു തോന്നിയത് ആരോ ഒരാൾ എന്റെ നേർക്കു വിരൽചൂണ്ടി ഇങ്ങനെ പറയുന്നതുപോലെയാണ്- നിങ്ങൾ ചെയ്യുന്നത് എന്താണോ അതു തുടരുക, നിങ്ങളതു നന്നായി ചെയ്യുന്നുണ്ട്!
സ്വഭാവ രൂപീകരണത്തിൽ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. പാട്ടുകൾ ഏറെയും സ്നേഹം, സമാധാനം, നന്മഎന്നിവയെക്കുറിച്ചാണ്. സംഗീതകാരന്മാർ പൊതുവേ ഒരു സന്ദേശം കൈമാറുന്നുണ്ട്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാനാണ് എന്റെ സംഗീതം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഭാഷകൾ പരാജയപ്പെടുന്നിടത്ത് സംഗീതം ഒരു പാലമാകുന്നു- റിക്കിയുടെ പക്ഷം ഇങ്ങനെ.
ഇത്തവണത്തെ മികച്ച പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി ഡിവൈൻ ടൈഡ്സിലൂടെ നേടിയപ്പോൾ ആ അനുഭവത്തെ സർറിയൽ ആയാണ് റിക്കി വിശേഷിപ്പിച്ചത്. റോക്ക് ഇതിഹാസമായ സ്റ്റുവർട്ട് കോപ്ലാൻഡിനൊപ്പമുള്ളതാണ് ഈ ആൽബം. ചെറുപ്പം മുതൽ റിക്കി ആരാധിക്കുന്ന വിഖ്യാതനായ ഡ്രമ്മറാണ് സ്റ്റുവർട്ട്. (വിൻഡ്സ് ഓഫ് സംസാരയിലും ഡിവൈൻ ടൈഡ്സിലും സ്ട്രിംഗ്സ് വിഭാഗത്തിൽ മലയാളി വയലിനിസ്റ്റും തൃശൂർ സ്വദേശിയുമായ മനോജ് ജോർജ് ഒപ്പമുണ്ടായിരുന്നു). കോവിഡ് പൊട്ടിപ്പുറപ്പെടുന്നതുവരെ 2019ൽ മാത്രം 13 രാജ്യങ്ങളിലായി എഴുപതിലേറെ സംഗീതപരിപാടികൾ റിക്കി അവതരിപ്പിച്ചിരുന്നു. അടച്ചിടൽകാലം വന്നതോടെ റെക്കോർഡിംഗിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലമായിരുന്നു ഡിവൈൻ ടൈഡ്സ്.
69കാരനായ ഇതിഹാസതാരം സ്റ്റുവർട്ടുമായി ഓണ്‍ലൈനിലൂടെ ഫയലുകൾ കൈമാറിയാണ് ആൽബം ഒരുക്കിയത്. രാപകൽ വ്യത്യാസം ഒഴിവാക്കാൻ തന്റെ ഉറക്കസമയംപോലും റിക്കി മാറ്റി. ഗ്രാമി പ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം മുന്‍പാണ് ഇരുവരും നേരിൽ കണ്ടത്.
നിങ്ങൾക്ക് ആയിരക്കണക്കിനു പ്രസംഗങ്ങൾ നടത്താം, ശാസ്ത്രീയമായ ഡാറ്റ ശേഖരിച്ചുവയ്ക്കാം, പക്ഷേ ആളുകളോടു വൈകാരികമായി ആശയവിനിമയം നടത്തണം. അതു കലയിലൂടെ മാത്രമേ സംഭവിക്കൂ. എന്റെ സംഗീതം മുഖ്യധാരയിലുള്ളതല്ല, എന്നാലതിന് കുറവെങ്കിലും മികവുള്ള ശ്രോതാക്കളുണ്ട്. ഇനിയും കുറേപ്പേരിലേക്ക് എത്താനുണ്ട്. ഓരോ പുതിയ സൃഷ്ടിയും അങ്ങനെ പുതിയ ശ്രോതാക്കളിലേക്ക് എത്താനുള്ള ശ്രമമാണ്. ഗ്രാമി അതിനു സഹായിക്കുമെന്നാണ് കരുതുന്നത്- അടുത്തയിടെ നൽകിയ അഭിമുഖത്തിൽ റിക്കി കേജ് പറഞ്ഞു.
പുതിയ ആശയങ്ങളിലേക്കും അനുഭവങ്ങളിലേക്കുമുള്ള പാട്ടിന്റെ പാലം ഉറയ്ക്കട്ടെ.
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top