ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുടെയൊക്കെ പ്രതീകം. ഹീബ്രൂഭാഷയിൽ സൈത്ത് എന്നാണ് ഒലിവിന്‍റെ പേര്.

പുരാതന ഒളിന്പിക്സിലെ വിജയകിരീടമായിരുന്നു ഒലിവ് ചില്ലകൾ. നോഹയുടെ കാലത്തെ മഹാപ്രളയത്തിനു ശേഷം ഭൂമുഖത്തുനിന്ന് വെള്ളം പിൻവലിഞ്ഞിട്ടുണ്ടോ എന്നറിയാൻ അയച്ച പ്രാവ് മടങ്ങിവന്നത് കൊക്കുകളിൽ ഒരു ഒലിവ് ചില്ലയുമായാണ്.

ആ ചരിത്രപ്രളയത്തിനു ശേഷം മുളച്ച ആദ്യത്തെ മരമായിരുന്നു അത്. അത് നോഹയ്ക്ക് പ്രതീക്ഷയുടെ വൃക്ഷമായിരുന്നു. ഇത്തരത്തിൽ ഒലിവ് ശാഖ വഹിക്കുന്ന ഒരു പ്രാവ് സമാധാനത്തെയും സന്തോഷത്തെയും അടയാളപ്പെടുത്തുന്നു. പുരാതന ഹെബ്രായർ മതപരമായ ചടങ്ങുകൾക്കും ബലിതർപ്പണത്തിനും പുരോഹിതരെ അഭിഷേകം ചെയ്യുന്നതിനും ഒലിവെണ്ണ ഉപയോഗിച്ചിരുന്നു.

രണ്ടായിരം വർഷത്തിലേറെ ആയുസുള്ള മരം എന്നതിനാൽ ഒലിവ് ദീർഘായുസിന്‍റെ അടയാളമാണ്. തണുപ്പ്, മഞ്ഞ്, ചൂട്, വരൾച്ച എന്നിങ്ങനെ എല്ലാ കാലാവസ്ഥകളിലും ഒലിവ് ഫലം തരും. അതിനാൽ നിരന്തരം പൂവിടുകയും കായിടുകയും അതിവേഗത്തിൽ മറ്റൊരു മരത്തിൽ ഒട്ടിച്ചേരുകയും ചെയ്യുന്ന മരം. ഒലിവ് മരവും അതിന്‍റെ പഴവും എണ്ണയും ഒൗഷധമാണ്. അക്കാലത്തും ഏറ്റവും വിലയേറിയ സസ്യങ്ങളുടെ ഗണത്തിലാണ് ഒലിവു മരത്തിന്‍റെ സ്ഥാനം.

ഇസ്രയേൽക്കാർ ഈജിപ്ത് വിട്ടപ്പോൾ ഒലിവെണ്ണയും തേനും പാലും നിറഞ്ഞ ഒരു ദേശത്തേക്കാണ് ആനയിക്കപ്പെടുന്നതെന്ന് അവർക്ക് യഹോവയുടെ വാഗ്ദാനമുണ്ടായിരുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ ഒലിവെണ്ണ ദൈവത്തിന്‍റെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. രാജാക്കൻമാരെ അഭിഷേകം ചെയ്യുന്നതിനുള്ള എണ്ണയായിരുന്നതിനാൽ അതിന് രാജപ്രൗഢി വന്നുചേർന്നു. ഇസ്രായേലിൽ സമൃദ്ധമായി ഫലം നൽകിയ ഒലിവുകായകളിൽ നിന്നുള്ള എണ്ണ സോളമൻ രാജാവ് കയറ്റുമതി ചെയ്തിരുന്നു. സോളമൻ ടൈറസ് രാജാവിന് ഒരു ലക്ഷം ഗാലൻ ഒലിവ അയച്ചതായി ലിഖിതങ്ങളിൽ പരാമർശമുണ്ട്.സോളമൻ പെട്ടകത്തിന്‍റെ കെരൂബുകൾ ഒലിവ് മരം കൊണ്ട് നിർമ്മിക്കുകയും സ്വർണ്ണം കൊണ്ട് മൂടുകയും ചെയ്തു. സങ്കേതത്തിന്‍റെ അകത്തെ വാതിലുകളും ഒലിവ് തടി കൊണ്ടാണ് നിർമ്മിച്ചത്.

നാശമില്ലാത്ത രാജവൃക്ഷമാണ് ഒലിവ്. അത് മുറിക്കുകയോ കത്തിക്കുകയോ ചെയ്യപ്പെട്ടാലും വേരുകളിൽ നിന്ന് പുതിയ ചിനപ്പുകൾ ഉയർന്നുവരും. യേശു ഒലിവുമലയിലിരുന്ന് ശിഷ്യരെ പഠിപ്പിക്കുകയും ഒരുമിച്ചു പ്രാർഥിക്കുകയും ചെയ്തിരുന്നു. പുതിയ നിയമത്തിൽ ഒലിവ് ഏറെയിടങ്ങളിൽ പരാമർശിക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ രാജ്യങ്ങളുടെയും സംഘടനകളുടെയും പതാകകളിൽ ഒലിവ് ശാഖ കാണാം.

ഹോസാനയുടെ പാരന്പര്യം

ഇസ്രായേൽ ജനത വിളവെടുപ്പ് കഴിയുന്പോൾ കൂടാരങ്ങളിൽ പാർത്തു കൊണ്ട് എട്ടു ദിവസം ആഘോഷിച്ചിരുന്നതാണ് കൂടാരത്തിരുനാൾ. സാബത്തിൽ തുടങ്ങി സാബത്തിൽ അവസാനിക്കുന്ന ഈ തിരുനാളിന്‍റെ ആദ്യ ഏഴ് ദിവസങ്ങളിൽ വിശുദ്ധ വസ്ത്രങ്ങൾ അണിഞ്ഞൊരുങ്ങിയ പുരോഹിതൻ ദേവാലയത്തിൽനിന്ന് പ്രദക്ഷിണമായി വന്ന് ശീലോഹാ കുളത്തിൽനിന്ന് വെള്ളിക്കലശത്തിൽ വെള്ളം നിറച്ച് ദൈവാലയത്തിലേക്ക് മടങ്ങും.

ജനം ഈന്തപ്പനയോലയും പച്ചിലക്കന്പുകളും ഒരുമിച്ചുകെട്ടിയുണ്ടാക്കിയ കറ്റകൾ കൈയിൽ ഉയർത്തിപ്പിടിച്ച് പ്രദക്ഷിണത്തിൽ പങ്കുചേരും. പുരോഹിതൻ വെള്ളപ്പാത്രവുമായി ബലിപീഠത്തിന് പ്രദക്ഷിണം വെയ്ക്കുന്പോൾ ജനം കറ്റകൾ ഉയർത്തിവീശി ഹോഷിയാനാ എന്ന് ആർത്തുവിളിക്കും.
പ്രദക്ഷിണത്തിനുശേഷം പുരോഹിതൻ രണ്ടു വെള്ളിക്കിണ്ടികളെടുത്ത്, ഒന്നിൽ വെള്ളവും അടുത്തതിൽ വീഞ്ഞും നിറച്ച്, ബലിപീഠത്തിന്‍റെ പടികൾ കയറി അത് ബലിപീഠത്തിന്‍റെ ചുവട്ടിലേക്ക് ഒഴിക്കും. ഇത് മഴയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാശുശ്രൂഷയായി കരുതപ്പെടുന്നു.

പുരോഹിതൻ ബലിപീഠത്തെ ഏഴുതവണ പ്രദക്ഷിണം വെക്കുന്പോൾ ജനം ’ഹോഷിയാനാ’ എന്നുച്ചത്തിൽ വിളിച്ചുകൊണ്ട് കറ്റകൾ തുടരെ വീശുകയും ഏഴാം തവണ പ്രദക്ഷിണം വയ്ക്കുന്പോൾ കറ്റകൾ നിലത്തടിക്കുകയും ചെയ്യും. ഈ ചടങ്ങുകളെയും ആർപ്പുവിളിയെയും അനുസ്മരിപ്പിക്കുന്നതാണ് യേശുവിനെ സ്വീകരിച്ച ജനം ഈന്തപ്പന കൈകളും ഒലിവ് ചില്ലകളും എടുത്തതും ഹോഷിയാനാ എന്ന് ആർത്തുവിളിച്ചതും. ’ദാവീദിന്‍റെ പുത്രന് ഹോസാന! കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!’ (മത്താ 21:9) എന്ന ആർപ്പുവിളി ജനം യേശുവിനെ ദാവീദിന്‍റെ പുത്രനും ഇസ്രായേൽ പ്രതീക്ഷിച്ചിരുന്ന രക്ഷകനും രാജാവുമായി എതിരേൽക്കുന്നതിന്‍റെ പ്രകാശനമാണ്.

ഡോ. ലിജിമോൾ പി. ജേക്കബ്