Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്‍കുകയും നൂറിലേറെ വീടുകളുടെ അറ്റകുറ്റപ്പണി ചെയ്തു കൊടുക്കുകയും ചെയ്യുകയെന്നത് അത്യപൂർവമായ സേവനമാണ്. പതിനേഴു വർഷമായി ഇദ്ദേഹം ചെയ്തുവരുന്ന കാരുണ്യപ്രവൃത്തികളിൽ ആകൃഷ്ടരായവർ 26 സെന്റ് സ്ഥലം സംഭാവനയായി നല്കി. അവിടെയും പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകുകയാണ് ഈ സേവനപഥികൻ. അനാഥകർക്കും പാവങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച ഇദ്ദേഹത്തിന് സ്വന്തമായി വീടില്ലാതിരിക്കെ അടുത്തയിടെ പഞ്ചായത്താണ് ചെറിയൊരു വീട് നൽകിയത്.
ഇടുക്കി കുമളി അണക്കര കുറ്റിപ്പാലയ്ക്കൽ സാബുവിന്റെ ജീവിതം ഏറെ വ്യത്യസ്തമാണ്. സന്പാദ്യം എന്നു പറയാൻ ഒന്നുമില്ലാത്ത സാബു അനേകരുടെ കൈത്താങ്ങായി മാറിയിരിക്കുന്നു. അനാഥരെയും വൃദ്ധമാതാപിതാക്കളെയും ഭവനരഹിതരെയും സഹായിക്കാൻ ചെറുപ്പം മുതൽ മുന്നോട്ടിറങ്ങിയ സാബുവിന്റെ സദ്പ്രവൃത്തികൾ നാടിനും നാട്ടുകാർക്കും മാതൃകയും പ്രചോദനവുമായി മാറി.
കോടമഞ്ഞിന്റെ പുതപ്പിൽ ഇറ്റിറങ്ങുന്ന നൂൽമഴയോ അതല്ലെങ്കിൽ വെയിലോ മഞ്ഞോ ഒന്നും വക വയ്ക്കാതെ ദിവസവും കിലോമീറ്ററുകൾ താണ്ടിയുള്ള സേവനമാണ് സാബുവും ഇദ്ദേഹത്തിന്റെ കൂട്ടായ്മയും നടത്തിവരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ഇവർ വൃദ്ധ മാതാപിതാക്കൾക്ക് സാന്ത്വനവും മരുന്നും ഭക്ഷണവും എത്തിച്ചു നല്കുന്നു. സാബുവിന്റെ നേതൃത്വത്തിലുള്ള ’അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മ’ ചക്കുപള്ളം, വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകളിലെ ആലംബഹീനർക്ക് കാരുണ്യത്തണലായി മാറിയിരിക്കുന്നു.
കല്ലും മുള്ളും നിറഞ്ഞ പാത
ചക്കുപള്ളം മേനോൻമേട്ടിലായിരുന്നു സാബു മുൻപ് താമസം. സ്കൂൾ പഠനകാലം മുതൽ ആതുരശുശ്രൂഷയിൽ താത്പര്യം പുലർത്തിയിരുന്ന ഇദ്ദേഹം വൃദ്ധസദനങ്ങൾ സന്ദർശിച്ച് ആരോരുമില്ലാതെ കഴിയുന്നവർക്ക് ആശ്വാസം പകരുന്നതിൽ വ്യാപൃതനായിരുന്നു. ജീവിതദുരിതങ്ങളിൽ നട്ടംതിരിയുന്ന അക്കാലത്ത് ആശ്വാസമല്ലാതെ പണം മുടക്കിയുള്ള സഹായം സാധ്യമായിരുന്നില്ല. വിവാഹശേഷം ഭാര്യാപിതാവ് വാങ്ങി നല്കിയ 10 സെന്റ് സ്ഥലം മാത്രമായിരുന്നു കൈവശഭൂമി. അക്കാലത്ത് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ചെറിയൊരു ഒരു സ്റ്റേഷനറി കട തുറന്നു.
ജൂണിലെ ഒരു കനത്ത മഴക്കാലത്ത് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ കാത്തു നിൽക്കുന്പോഴാണ് അയൽക്കാരനായ ഗോപാലൻ എന്ന ഒരു വയോധികൻ രോദനവുമായി അടുത്തുവരുന്നത്. വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നതിനാൽ കിടക്കാൻ ഇടമില്ലെന്ന അദ്ദേഹത്തിന്റെ പരിഭവം വല്ലാത്ത ആശങ്കയായി. തൊട്ടടുത്തുള്ള പള്ളിയിലെത്തി വികാരിയച്ചനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവിടെ നിന്നും ഏതാനും ആസ്ബറ്റോസ് ഷീറ്റുകൾ ലഭിച്ചു. കടയിലേക്കു സാധനങ്ങൾ വാങ്ങാൻ കൈവശമുണ്ടായിരുന്ന പണത്തിന് ശേഷിക്കുന്ന നിർമാണ സാമഗ്രികൾ വാങ്ങി ഗോപാലന്റെ വീട്ടിലെത്തിച്ചു.
കടയിൽ കാത്തിരുന്ന ഭാര്യ കാണുന്നത് വെറുംകൈയോടെ മടങ്ങിവരുന്ന സാബുവിനെയാണ്. ഇത്തരത്തിൽ പരോപകാരം പതിവാക്കിയതോടെ സ്റ്റേഷനറി കടയ്ക്ക് പൂട്ടു വീണു. ശേഷിച്ചത് വീടൊഴിയാതെ ദാരിദ്യവും. അണക്കര, പുറ്റടി, കുമളി സർക്കാർ ആശുപത്രികളിൽനിന്നു മരുന്നുകൾ വാങ്ങി ചക്കുപള്ളം പ്രദേശത്തെ വയോധികർക്ക് നല്‍കിയും രോഗികൾക്ക് കൂട്ടിരുന്നുമൊക്കെവിവിധ ശുശ്രൂഷകൾ സാബു തുടർന്നു. നാട്ടുവഴികളും മലകളും കയറിയിറങ്ങി കുട്ടികൾക്ക് പഠനസാമഗ്രികൾ, രോഗികൾക്ക് കന്പിളിപുതപ്പുകൾ എന്നിവ എത്തിച്ചു നല്കി.
ഒട്ടേറെപ്പേരുടെ വിമർശനങ്ങൾ ഉയർന്ന ആദ്യകാലത്തും അശരണർക്കു സഹായം എത്തിക്കുന്നതിൽ സാബു യാതൊരു വീഴ്ചയും വരുത്തിയില്ല. മാത്രമല്ല കരുണാർദ്രമായ സദ്പ്രവൃത്തികൾ സ്വാർഥതയില്ലാതെ ചെയ്യുന്നത് വീക്ഷിച്ചിരുന്ന സുമനസുകൾ നാട്ടിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു മണർകാട് സ്വദേശിയും ചക്കുപള്ളത്ത് താമസക്കാരനുമായിരുന്ന മാരുതി ബിജു. പണമില്ലാതെ താനെങ്ങനെ രോഗികളെയും അഗതികളെയും സഹായിക്കുമെന്ന ആശങ്കയിൽ സാബു മാരുതി ബിജുവിനെ സമീപിച്ചപ്പോൾ അദ്ദേഹം ഉദാരമായി സഹായം നൽകി. ആതുരസേവനം കൂടുതൽ വിപുലമായപ്പോൾ ഒട്ടേറെപ്പേർ ഈ സഹായക്കൂട്ടായ്മയിൽ കണ്ണികളായി മാറി.
അമ്മയ്ക്കൊരുമ്മ
വീടുകൾ കയറിയിറങ്ങി ആതുരശുശ്രൂഷ ചെയ്തിരുന്ന സാബു ആദ്യഘട്ടത്തിൽ കൂടുതൽ സമയം ചെലവിട്ടിരുന്നത് അഗതികളായ വയോധികർക്കൊപ്പമായിരുന്നു. ഒരിക്കല്‍ ഒരു വൃദ്ധ മാതാവിനോടു സംസാരിക്കുന്പോൾ ആ അമ്മ പറഞ്ഞ വാക്കാണ് അമ്മയ്ക്കൊരുമ്മ എന്ന സ്നേഹക്കൂട്ടായ്മയ്ക്ക് തുടക്കമായത്. എനിക്കൊരുമ്മ തരാൻ പോലും മക്കൾ ആരുമില്ലെന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. ’അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ’പ്രവർത്തനങ്ങൾ വിപുലമാക്കിയതോടെ അത് നാടിന്റെ സ്പന്ദനമായി മാറുകയായിരുന്നു.
പുറ്റടി സർക്കാർ ആശുപത്രിയിൽ ഒരിക്കൽ ഒരു വൃദ്ധമാതാവിന്റെ വാക്കുകൾ ഏറെ വേദനാകരമായിരുന്നു. അമ്മ എന്തു ഭക്ഷണം കഴിച്ചുവെന്ന ചോദിച്ചപ്പോൾ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണം നൽകാൻ ആരുമില്ലെന്നുമുള്ള പരിഭവം ഉള്ളുലച്ചു. ആശുപത്രിയിൽ എത്തിച്ച ഏക മകൻ രണ്ടുദിവസമായി തിരിഞ്ഞുനോക്കിയിട്ടില്ലെന്നന്നും പറഞ്ഞു. ഹോട്ടലിൽ നിന്ന് ഉൗണ് വാങ്ങി നൽകിയാണ് സാബു മടങ്ങിയത്. ഇതേത്തുടർന്നാണ് സുമനസുകളുടെ സഹായത്തോടെ ദിവസവും പൊതിച്ചോറുകൾ ശേഖരിച്ച് വിശക്കുന്ന രോഗികൾക്ക് നല്കാൻ തുടങ്ങിയത്.
സിനിയിൽ തെളിഞ്ഞ പ്രകാശം
അനാഥമന്ദിരങ്ങളിലും ബാലഭവനുകളിലും അമ്മയ്ക്കൊരുമ്മയുടെ സന്ദർശനം പതിവായിരുന്നു. ഒരിക്കൽ ചേറ്റുകുഴി ഗ്രേസ് വികലാംഗ പുനരധിവാസ കേന്ദ്രത്തിലെത്തിയപ്പോഴാണ് അന്ധയായ സിനി എന്ന പെണ്‍കുട്ടിയെ കാണാനിടയായത്. ജന്മനാ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സിനിക്ക് പതിനാറാം വയസിൽ അടുത്ത കണ്ണിന്റെയും കാഴ്ച നഷ്ടമായതോടെയാണ് ബന്ധുക്കൾ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.
സഹായിക്കാൻ തനിക്ക് ആരുമില്ലെന്ന സിനിയുടെ ആശങ്ക അറിഞ്ഞതോടെ സിനിയെ തേനിയിലെ നേത്രാശുപത്രിയിൽ കൊണ്ടുപോയി. വിദഗ്ധചികിത്സയ്ക്ക് മധുരയിലേക്കു കൊണ്ടുപോകാൻ നിർദേശമുണ്ടായി. അവിടത്തെ പരിശോധനയിൽ 50,000 രൂപ ചെലവുള്ള ശസ്ത്രക്രിയ നടത്തിയാൽ ഒരു കണ്ണിന്റെ കാഴ്ച്ച തിരികെ ലഭിക്കുമെന്നറിഞ്ഞു. അണക്കര നിവാസികളിൽനിന്ന് ഈ തുക സമാഹരിച്ചു വിജയകരമായി ശസ്ത്രക്രിയ നടത്തി. മൂന്നാം ദിവസം കണ്ണിന്റെ കെട്ടഴിച്ച ഡോക്ടർ ചോദിച്ചു, സിനിക്ക് ആരെയാണ് കാണേണ്ടതെന്ന്.
അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയിലെ സാബുവിനെയാണ് ആദ്യം കാണേണ്ടതെന്നായിരുന്നു മറുപടി. സന്തോഷവതിയായി സിനി സ്വന്തം വീട്ടിലേക്ക് പോയി. ഇന്ന് വിവാഹിതയും അമ്മയുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.
സാബു 2005-ൽ തുടങ്ങിയ സാമൂഹിക പ്രവർത്തനം ഇന്ന് നാട് ഏറ്റെടുത്തിരിക്കുന്നു. ദേശവാസികളുടെ സ്നേഹകൂട്ടായ്മ ഭവനരഹിതർക്ക് വീടുകളും ഇതര സഹായങ്ങളുമായി നാടിനു കരുതലായിരിക്കുന്നു. വിശേഷവേളകളിൽ ഭവനങ്ങളിൽ ഭക്ഷ്യകിറ്റുകൾ എത്തിച്ചു നല്കുന്നു. കോവിഡ് കാലത്ത് ഒന്നര ഏക്കർ കൃഷിയിടത്തിലെ പച്ചക്കറി ഒരു കർഷകൻ അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയ്ക്ക് വിട്ടുനല്‍കിയത് ഒട്ടേറെ ദരിദ്രവീടുകൾക്ക് സഹായകരമായി മാറി. ഉറ്റവർ ഉപേക്ഷിച്ച വൃദ്ധമാതാപിതാക്കളുമായി തേക്കടിയിലും മൂന്നാറിലുമൊക്കെ ഉല്ലാസ യാത്ര നടത്താനും സാബുവും സുഹൃത്തുക്കളും സമയം കണ്ടെത്തുന്നു.
ലക്ഷങ്ങളുടെ സഹായങ്ങള്‍ ഒട്ടേറെപ്പേരിൽ എത്തിച്ച ഈ കാരുണ്യപ്രവർത്തകന്‍ മൂന്നു വർഷം മുൻപ് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ചെറിയൊരു വീട് സ്വന്തമായത്. ബാബു സുരഭി, ഡേവിസ് തോമസ്, സജി ജോർജ് പതിപ്പള്ളി എന്നിവരാണ് എല്ലാ ആവശ്യങ്ങൾക്കും സാബുവിനൊപ്പമുള്ളത്. ഒപ്പം ചക്കുപള്ളം പഞ്ചായത്തിലെ സന്മനസ്കരായ വലിയൊരു നിരയും.
തോമസ് വർഗീസ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Latest News
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top