ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്‍റെ പൈതൃക ബിംബങ്ങളിൽ പ്രഥമ സ്ഥാനത്ത് തലമുറകൾ അലങ്കരിച്ചുപോരുന്ന പൂജ്യവസ്തു. ജീവിതകാലം ഭാഗ്യത്തിലും സമൃദ്ധിയിലും കഴിയണമെന്ന അനുഗ്രഹത്തോടെ വിവാഹപ്പന്തലുകളിൽ ഒരുക്കുന്ന അഷ്ടമംഗല്യത്തിലെ എട്ട് വസ്തുക്കളിൽ ഒന്നായി ആറൻമുള കണ്ണാടിക്കും മലയാളികൾ സ്ഥാനം കൊടുത്തിരിക്കുന്നു. പേരിലും പെരുമയിലും പ്രസിദ്ധിനേടിയ ഈ കണ്ണാടിയിലൊന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും.

കേരളത്തിൽ നിന്ന് ദേശീയ ഭൗമസൂചികയിൽ ഇടം നേടിയ ആദ്യ തദ്ദേശീയ ഉത്പന്നമാണ് ആറൻമുള കണ്ണാടി. ഇതിനു ശേഷമാണ് കേരനാടിന്‍റെ കയറിനു പോലും ഭൗമസൂചികയിൽ സ്ഥാനം ലഭിച്ചത്. ലോകമെന്പാടും മലയാളികളുടെ വാസയിടങ്ങളിൽ മാത്രമല്ല ലണ്ടനിലെ വിഖ്യാതമായ ബ്രിട്ടീഷ് മ്യൂസിയത്തിലും കാണാം ആറൻമുളയുടെ നിർമാണ വിസ്മയമായ കണ്ണാടി.
നാല് നൂറ്റാണ്ടുകൾക്കപ്പുറം ശങ്കരൻകോവിൽ എന്ന സ്ഥലത്തുനിന്ന് ആറൻമുള ക്ഷേത്രത്തിലെ പൂജാ പാത്രങ്ങളുടെയും മറ്റും നിർമ്മിതിക്കായി ഏതാനും വിശ്വകർമ്മ സമുദായക്കാരെ തിരുവിതാംകൂർ രാജാവ് ക്ഷേത്രത്തിനു സമീപം താമസിപ്പിച്ചു.

പൂജാ പാത്ര നിർമ്മാണ ജോലിയിൽ മുന്നോട്ട് നീങ്ങവേ ഈ മൂശാരിമാരിൽ പലരും അലസൻമാരും മടിയൻമാരുമാണെന്ന് ചില അസൂയക്കാർ മഹാരാജാവിനെ ധരിപ്പിച്ചു. ഇതേത്തുടർന്ന് പണിക്കാരെ തിരികെ അയക്കാൻ തിരുമാനമായി. ജീവിതമാർഗം നിലച്ചുപോകുന്ന സാഹചര്യത്തെ അതിജീവിക്കാൻ വിശ്വകർമ കുടുംബക്കാർ മഹാ രാജാവിനെ പ്രീണിപ്പിക്കാനായി ഒരു വിശിഷ്ട സമ്മാനം കാഴ്ചവയ്ക്കാൻ തിരുമാനിച്ചു. അത്തരത്തിൽ മറ്റാരും സമ്മാനിച്ചിട്ടില്ലാത്ത അത്യപൂർവ സമ്മാനം നല്കാനുള്ള ശ്രമത്തിൽ നിന്നാണ് ആറൻമുള കണ്ണാടി രൂപപ്പെടുന്നതെന്നാണ് പാരന്പര്യം. ഈ ശിൽപികളുടെ സമ്മാനമായ കണ്ണാടിയിൽ സംപ്രീതനായ മഹാരാജാവ് കുടിയിരുത്തിയ വിശ്വകർമ കുടുംബങ്ങളെ കരമൊഴിവാക്കി ഭൂമിയും, വിശിഷ്ട സമ്മാനങ്ങളും നല്കി ആറൻമുളയിൽതന്നെ താമസിപ്പിച്ചു.

അവരുടെ പിൻമുറക്കാരായി ആറൻമുള ക്ഷേത്രത്തിന് സമീപം വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്ക് മാത്രമാണ് ഇന്നും ആറൻമുള കണ്ണാടിയുടെ നിർമാണരഹസ്യം അറിയാവുന്നത്.
മണൽ കലരാത്ത ആറൻമുളയിലെ പുഞ്ചമണ്ണ്, മേച്ചിൽഓട്, പഴയ ചണച്ചാക്ക് എന്നിവ ചേർത്ത് അരച്ചുണ്ടാക്കുന്ന കരുവിൽ (അച്ചിൽ) ചെന്പും വെളുത്തീയവും പ്രത്യേക അനുപാതത്തിൽ ഉരുക്കിയൊഴിച്ച് ഒരു ലോഹ ഫലകം ഉണ്ടാക്കുന്നു. ഇത് ഫ്രെയിമിൽ ഉറപ്പിച്ച് ശ്രമകരമായി ഉരച്ച് മിനുസപ്പെടുത്തും. അവസാനവട്ടം മിനുസപ്പെടുത്തലിന് വെൽവെറ്റ് തുണിയും ഉപയോഗിക്കും. ഇങ്ങനെ മിനുക്കിയെടുക്കുന്നത് അനുയോജ്യമായ പിത്തള പിടികളും സ്റ്റാൻഡും തയാറാക്കി അതിൽ ഘടിപ്പിക്കും. ആദ്യകാലങ്ങളിൽ കുങ്കുമച്ചെപ്പിലാണ് കണ്ണാടി പിടിപ്പിച്ചിരുന്നത്. പിന്നീട് അത് വാൽക്കണ്ണാടിയായി മാറി. ഇക്കാലത്ത് പീഠത്തിലും, ചട്ടക്കൂടുകളിലും ആറൻമുള്ള കണ്ണാടി അലങ്കാരത്തോടെ സ്ഥാപിക്കാറുണ്ട്. പല വലുപ്പത്തിൽ തയാറാക്കുന്ന കണ്ണാടിയുടെ നിർമാണത്തിന് മൂന്ന് ആഴ്ചയോളം സമയം എടുക്കും.

ഇപ്പോഴും കൈകളിൽ കറക്കി പ്രവർത്തിപ്പിക്കുന്ന ചൂളയും, കല്ലിൽ വച്ച് കൈ കൊണ്ട് അരച്ചുമാണ് മണ്ണ് പരുവപ്പെടുത്തിയെടുക്കുന്നത്. വളരെ ക്ഷമയോടെ ഏകാഗ്രതയിൽ ചെയ്യേണ്ട ജോലിയാണിത്. സാധാരണയായി നാം മുഖംകാണാൻ ഉപയോഗിക്കുന്ന രസം പുരട്ടിയ കണ്ണാടിയിൽ പിന്നിൽ നിന്നാണ് പ്രതിഫലനം ഉണ്ടാകുന്നതെങ്കിൽ ആറൻമുള കണ്ണാടിയിൽ മുന്നിൽനിന്നു തന്നെയാണ് യഥാർത്ഥ രൂപം ലഭിക്കുന്നത്.

വലിയ വില വരുന്ന വിശിഷ്ടമായ ഇത്തരം കണ്ണാടികൾ ആറൻമുളയിൽ നിർമ്മിച്ചു ലോകമെന്പാടും വിറ്റ ഴിക്കുന്നു. കരകൗശല വൈദഗ്ധ്യത്തിന്‍റെ ഉത്തമ ഉദാഹരണവും മാതൃകയുമായ ഈ ഉത്പന്നം ക്രിസ്തുവിന് മൂവായിരം വർഷങ്ങൾക്ക് മുൻപ് ഗ്രിസിലും, രണ്ടായിരം വർഷങ്ങൾക്ക് മുന്പ് ഇറ്റലിയിലും പ്രചാരത്തിലുണ്ടായിരുന്നതായി ഗവേഷകർ പറയുന്നു. 1922ൽ ഹാരപ്പ മോഹൻജദാരയിൽ ഖനനം നടത്തിയ ഗവേഷകർക്ക് ആറൻമുള കണ്ണാടിയുമായി സാമ്യമുള്ള വസ്തുക്കൾ ലഭിച്ചിരുന്നു.

ഇപ്പോൾ ആറൻമുളയിലൊഴികെ മറ്റൊരിടത്തും ഇത്തരം ലോഹ നിർമ്മിത കണ്ണാടി നിർമ്മിക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ ആറൻമുള ഗ്രാമം പാർത്ഥസാരഥി ക്ഷേത്രത്തിന്‍റെ പേരിലും, വള്ളംകളിയുടെ പേരിലും പ്രസിദ്ധമാണ്. ഇതിനൊപ്പം ഒരു കണ്ണാടിയുടെ പേരിലും ഈ ഗ്രാമം കേരളക്കരയുടെ പെരുമ ലോകമെന്പാടും ഉയർത്തിയിരിക്കുന്നു.

കോവിഡ് കാലത്ത് എല്ലാ മേഖലകളിലുമുണ്ടായ തിരിച്ചടി ആറൻമുള കണ്ണാടിയുടെ നിർമ്മാണത്തിലും ഉണ്ടായിട്ടുണ്ടെന്ന് കാലങ്ങളായി ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തെക്കിനാംപള്ളി ടി കെ സുന്ദരം ആചാരി പറയുന്നു. തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് കരമൊഴിവായി ഭൂമി ലഭിച്ച കുടുംബങ്ങളിലൊന്നാണ് ഇവരുടേത്.

വലുതായാലും ചെറുതായാലും പ്രൗഢമായ ു സമ്മാനത്തെപ്പററി ചിന്തിക്കുന്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുക ആറൻമുള കണ്ണാടി തന്നെ.