Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇന്ത്യയുടെ പാൽക്കാരന് നൂറാം പിറന്നാൾ
"എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു’ എന്നതാണ് "ഇന്ത്യയുടെ പാൽക്കാരൻ’ എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ ആത്മകഥയുടെ പേര്. എന്നാൽ, ഒന്നിലേറെ സ്വപ്നങ്ങൾ പൂവണിയിച്ചാണ് വർഗീസ് കുര്യൻ ഈ ലോകത്തുനിന്നും യാത്രയായത്. പാൽത്തുള്ളിയിൽ കണ്ട സ്വപ്നം ഇന്ത്യയിലെ ഒന്നരക്കോടിയിലധികം ക്ഷീരകർഷകരുടെ ജീവിതംതന്നെ മാറ്റിമറിച്ചു. ഒപ്പം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാക്കി മാറ്റുകയും ചെയ്തു. കുര്യനെ ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് അപ്രാപ്യമെന്നു കരുതുന്നതു പോലും നേടാൻ കഴിയുന്ന വ്യക്തിയെന്നാണ്. നിസ്വാർഥതയും അർപ്പണബോധവും സ്വയം വിസ്മരിക്കുന്ന രാജ്യസ്നേഹി എന്നാണ് വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ വിശേഷിപ്പിച്ചത്
1921 നവംബർ 26 ന് കോഴിക്കോട് പുത്തൻപാറയ്ക്കൽ കുര്യന്റെ മകനായാണ് വർഗീസ് കുര്യന്റെ ജനനം. ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു പിതാവ്. പിതാവിന് തുടരെ സ്ഥലംമാറ്റം ലഭിച്ചിരുന്നതിനാൽ വിവിധയിടങ്ങളിലായിരുന്നു വർഗീസ് കുര്യന്റെ പ്രാഥമിക വിദ്യാഭ്യാസം. 1936ൽ മണ്ണാർഗുഡി ഹൈസ്കൂളിൽ നിന്നും കുര്യൻ എസ്എസ്എൽസി വിജയിച്ചു. 1940-ൽ മദ്രാസ് ലയോള കോളജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 1946-ൽ ജംഷഡ്പൂരിലെ ടാറ്റ അയണ്‍ ആൻഡ് സ്റ്റീൽ കന്പനിയിൽ പരിശീലനത്തിനു കയറി. കുര്യന്റെ അമ്മാവനായിരുന്ന ജോണ്‍ മത്തായി ആയിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടർ.
വിദേശത്ത് ഒരു ഉപരിപഠനം എന്നതായിരുന്നു കുര്യന്റെ സ്വപ്നം. 1945 ൽ സർക്കാർ 400 യുവ എൻജിനിയർമാരെ യുദ്ധാനന്തര നിർമാണജോലിയിൽ വൈദഗ്ധ്യം നേടാൻ അമേരിക്കയിലും ഇംഗ്ലണ്ടിലും അയച്ച് പരിശീലനം നൽകാൻ തീരുമാനിച്ചിരുന്നു. ഡയറി എൻജിനിയറിംഗിലേക്കാണ് കുര്യന് പ്രവേശനം ലഭിച്ചത്. കുര്യനാകട്ടെ പശുവിനെ കണ്ടിട്ടുള്ളതു മാത്രമായിരുന്നു ക്ഷീരമേഖലയുമായുള്ള ബന്ധം. മിഷിഗൺ സർവകലാശാലയിൽ ഡയറി എൻജിനിയറിംഗ് മുഖ്യവിഷയമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം മെറ്റലർജി മുഖ്യവിഷയമായും ആണവഭൗതികശാസ്ത്രവും ഡയറി എൻജിനിയറിംഗും ഉപ വിഷയങ്ങളായും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ഗുജറാത്തിലെ ആനന്ദിൽ
പഠനം കഴിഞ്ഞെത്തിയ കുര്യനെ സർക്കാർ നിയമിച്ചത് ഗുജറാത്തിലെ ആനന്ദ് ഗ്രാമത്തിലായിരുന്നു. നഗരത്തിലെ പ്രമുഖ കന്പനിയിൽ ജോലി പ്രതീക്ഷിച്ചിരിക്കെയായിരുന്നു ആനന്ദിലെ നിയമനം. ഉപരിപഠനത്തിനായി സർക്കാർ നൽകിയ പണം തിരിച്ചടയ്ക്കാനില്ലാത്തതിനാൽ മാത്രമാണ് കുര്യൻ അവിടേക്കു പോകാൻ തീരുമാനിച്ചത്. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാൻവരെ ആലോചിച്ചതായി കുര്യൻ പിന്നീടൊരിക്കൽ പറഞ്ഞു. ആനന്ദിൽനിന്നു രക്ഷപ്പെടാൻ നിരന്തരം രാജിക്കത്തുകൾ അയച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഒടുവിൽ എട്ടു മാസത്തെ സേവനത്തിനൊടുവിൽ കുര്യന്റെ രാജി സർക്കാർ സ്വീകരിച്ചു. ആശ്വാസത്തോടെ ആനന്ദ് വിടാനൊരുങ്ങിയ കുര്യനെ കാത്തിരുന്നത്, ഇന്ത്യയുടെ പാൽക്കാരനായി ചരിത്രത്തിൽ അറിയപ്പെടാൻ കാലം കരുതിവച്ച നിയോഗമായിരുന്നു.
നഗരങ്ങളിൽ ലഭിക്കുന്ന പാൽ മുംബൈ നഗരത്തിലെ ഓടയിലെ വെള്ളത്തേക്കാൾ മോശമാണെന്നൊരു റിപ്പോർട്ട് ലഭിച്ച ബ്രിട്ടീഷ് സർക്കാർ നല്ല പാൽ ലഭിക്കാനായി കണ്ടെത്തിയത് ആനന്ദിലെ ക്ഷീരകർഷകരെയായിരുന്നു. സ്വാതന്ത്ര്യസമരം കൊടുന്പിരികൊണ്ടിരുന്ന ആ സമയത്ത് ക്ഷീരകർഷകരെ കന്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർദാർ വല്ലഭായ് പട്ടേലും മൊറാർജി ദേശായിയുമൊക്കെ ചേർന്ന് ആനന്ദിൽ കെയ്റ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സഹകരണ സംഘം തുടങ്ങിയിരുന്നു. ത്രിഭുവൻ ദാസ് പട്ടേൽ എന്ന സ്വാതന്ത്ര്യസമര നേതാവായിരുന്നു സംഘത്തിന്റെ നേതാവ്. കുര്യൻ ജോലി ചെയ്തിരുന്ന സർക്കാർ ചീസ് ഫാക്ടറിയോടു ചേർന്ന് സംഘത്തിന് ഒരു പഴയ ഡയറി പ്ലാന്റ് ഉണ്ടായിരുന്നു.
ഇടയ്ക്ക് പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾക്ക് കുര്യന്റെ സഹായം പട്ടേൽ തേടിയിരുന്നു. ജോലി രാജി വച്ച് മടങ്ങാനൊരുങ്ങിയ കുര്യനോട് ത്രിഭുവൻ ദാസ് പട്ടേലാണ് മറ്റൊരു ജോലി ലഭിക്കുംവരെ തങ്ങളുടെ കൂടെ തുടരണമെന്ന അഭ്യർഥന നടത്തിയത്. ആ അഭ്യർഥന തള്ളിക്കളയാൻ കഴിയാതെ രണ്ടു മാസം കൂടി ആനന്ദിൽ തുടരാൻ വർഗീസ് കുര്യൻ തയാറായി. 1950-ൽ കെയ്റോ യൂണിയന്റെ ജനറൽ മാനേജരായി വർഗീസ് കുര്യൻ സ്ഥാനമേറ്റു. പിന്നെയൊരിക്കലും കുര്യൻ ആനന്ദിൽനിന്ന് പോയില്ല. പിന്നെയുള്ളത് ചരിത്രം. ആനന്ദിന്റെ മണ്ണിൽ തന്നെ കുര്യന്റെ അന്ത്യവിശ്രമവും.
അതിശയിപ്പിച്ച മുന്നേറ്റം
ഇന്ത്യക്ക് ഒരിക്കലും പാൽ ഉത്പാദനത്തിൽ ഒരു ശക്തിയാകാനാവില്ലെന്ന് വിദേശ കന്പനികൾ വിശ്വസിച്ചിരുന്നു. കാരണം, എരുമപ്പാൽ പാൽപ്പൊടിയാക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. 1955 ഒക്ടോബറിൽ കുര്യൻ എരുമപ്പാലിനെ പാൽപ്പൊടിയാക്കുന്ന വിദ്യ വികസിപ്പിച്ച് പാൽപ്പൊടി ഫാക്ടറി തുടങ്ങി.
കർഷകരുടെ കൂട്ടായ്മയുടെ ഒരു ഉത്പന്നത്തെ ഒരു ആഗോള ബ്രാൻഡാക്കുന്ന വിപണി തന്ത്രം കുര്യൻ പ്രയോഗിച്ചു.
വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു പേരിനായുള്ള അന്വേഷണത്തിലാണ് കെയ്റ എന്ന പേര് ’അമുൽ’ ആകുന്നത്. ജോലിക്കാരോടും കർഷകരോടും അങ്ങനെയുള്ളൊരു പേര് നിർദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഒരു ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസറാണ് അമുൽ എന്ന പേര് നിർദേശിച്ചത്. തുടർന്ന് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് നിലവിൽ വന്നു. പാൽപ്പൊടിയും മറ്റ് പാലുൽപ്പന്നങ്ങളും തയാറാക്കാൻ തുടങ്ങിയതോടെ അമുലിന് കൂടുതൽ പ്രചാരമുണ്ടായി. പാൽ, പാക്ക് ചെയ്തു ശീതീകരിച്ചു സൂക്ഷിക്കാനുള്ള സംവിധാനവും വന്നു.
ക്ഷീരകർഷകർക്ക് കൃത്യമായ പ്രതിഫലം ഉറപ്പാക്കുന്നതിനും മറ്റുമായി ഗ്രാമങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാക്കുന്നതും ഈ വേളയിലാണ്. ഗ്രാമത്തിലെ ഓരോ കർഷകരിൽ നിന്നും ദിവസം രണ്ട് നേരം പാൽ ശേഖരിച്ചു തുടങ്ങി. പാലിന്റെ ഗുണത്തിനനുസരിച്ചുള്ള അർഹതപ്പെട്ട കൂലിയും നൽകി. അതുപോലെ, പാലിന്റെ മേന്മ പരിശോധിക്കുന്നതിനായി മികച്ച യന്ത്രങ്ങൾ കൂടി എത്തിച്ചതോടെ പ്രതീക്ഷിക്കാത്ത മാറ്റമാണ് ക്ഷീരമേഖലയിലുണ്ടായത്.
കർഷകർക്കുവേണ്ടി പോരാട്ടം
കർഷകനെ ബാധിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറായില്ലെന്നു മാത്രമല്ല, അവരെ എല്ലാവിധത്തിലും ശക്തനും മത്സരസന്നദ്ധനുമാക്കാൻ കുര്യൻ ശ്രമിച്ചു. മലയാളിയായ കുര്യൻ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതി പറഞ്ഞപ്പോൾ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു. ""ഗുജറാത്തിൽ എരുമകൾ പോലും ഞാൻ പറഞ്ഞാൽ അനുസരിക്കും’’.
ആനന്ദിലെ വിജയം രാജ്യമാകെ നടപ്പിലാക്കാൻ കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിക്കപ്പെട്ടു. ബോർഡിന്റെ തോളിലേറി ഓപ്പറേഷൻ ഫ്ളഡ് അഥവാ ധവളവിപ്ലവത്തിലേക്ക് രാജ്യം നീങ്ങുകയായിരുന്നു. അങ്ങനെയാണ്, 1965 -ൽ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് നിലവിൽ വരുന്നതും വർഗീസ് കുര്യൻ ചുമതല ഏറ്റെടുക്കുന്നതും. മൂന്നു പതിറ്റാണ്ട് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ ചെയർമാനായിരുന്ന കുര്യൻ 2006-ലാണ് വിരമിക്കുന്നത്.
1963ൽ മാഗ്സസെ പുരസ്കാരം, 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷണ്‍, 1989ൽ ലോക ഭക്ഷ്യ പുരസ്കാരം,1993 ൽ ഇന്റർനാഷണൽ പേഴ്സണ്‍ ഓഫ് ദി ഇയർ, 1999 ൽ പത്മവിഭൂഷണ്‍, 2007 കർമ്മ വീര പുരസ്കാരം തുടങ്ങിയ ബഹുമതികളാൽ വർഗീസ് കുര്യൻ ആദരിക്കപ്പെട്ടു. 2012 സെപ്റ്റംബർ ഒന്‍പതിന് അന്തരിച്ചു.
മിൽമയ്ക്കും പ്രചോദനം
ആനന്ദ് മിൽക്ക് യൂണിയന്റെ വിജയമാണ് കേരളത്തിൽ മിൽമ സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത്. വർഗീസ് കുര്യന്റെ സഹായവും മേൽനോട്ടവും മിൽമയുടെ തുടക്കത്തിൽ ഏറെ സഹായിച്ചിരുന്നു. 1980 -1987 കാലഘട്ടത്തിലാണ് കേരളത്തിൽ ഇതിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. 1980 ൽ ആരംഭിച്ച കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന സഹകരണ സംഘമായിരുന്നു തുടക്കത്തിൽ കർഷകരിൽ നിന്നും പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് 1983 ഏപ്രിൽ ഒന്നിന് മിൽമ നിലവിൽ വരുകയും സഹകരണസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
റെനീഷ് മാത്യു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
Latest News
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top