ഇന്ത്യയുടെ പാൽക്കാരന് നൂറാം പിറന്നാൾ
"എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു’ എന്നതാണ് "ഇന്ത്യയുടെ പാൽക്കാരൻ’ എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്‍റെ ആത്മകഥയുടെ പേര്. എന്നാൽ, ഒന്നിലേറെ സ്വപ്നങ്ങൾ പൂവണിയിച്ചാണ് വർഗീസ് കുര്യൻ ഈ ലോകത്തുനിന്നും യാത്രയായത്. പാൽത്തുള്ളിയിൽ കണ്ട സ്വപ്നം ഇന്ത്യയിലെ ഒന്നരക്കോടിയിലധികം ക്ഷീരകർഷകരുടെ ജീവിതംതന്നെ മാറ്റിമറിച്ചു. ഒപ്പം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാക്കി മാറ്റുകയും ചെയ്തു. കുര്യനെ ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് അപ്രാപ്യമെന്നു കരുതുന്നതു പോലും നേടാൻ കഴിയുന്ന വ്യക്തിയെന്നാണ്. നിസ്വാർഥതയും അർപ്പണബോധവും സ്വയം വിസ്മരിക്കുന്ന രാജ്യസ്നേഹി എന്നാണ് വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ വിശേഷിപ്പിച്ചത്
1921 നവംബർ 26 ന് കോഴിക്കോട് പുത്തൻപാറയ്ക്കൽ കുര്യന്‍റെ മകനായാണ് വർഗീസ് കുര്യന്‍റെ ജനനം. ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു പിതാവ്. പിതാവിന് തുടരെ സ്ഥലംമാറ്റം ലഭിച്ചിരുന്നതിനാൽ വിവിധയിടങ്ങളിലായിരുന്നു വർഗീസ് കുര്യന്‍റെ പ്രാഥമിക വിദ്യാഭ്യാസം. 1936ൽ മണ്ണാർഗുഡി ഹൈസ്കൂളിൽ നിന്നും കുര്യൻ എസ്എസ്എൽസി വിജയിച്ചു. 1940-ൽ മദ്രാസ് ലയോള കോളജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 1946-ൽ ജംഷഡ്പൂരിലെ ടാറ്റ അയണ്‍ ആൻഡ് സ്റ്റീൽ കന്പനിയിൽ പരിശീലനത്തിനു കയറി. കുര്യന്‍റെ അമ്മാവനായിരുന്ന ജോണ്‍ മത്തായി ആയിരുന്നു സ്ഥാപനത്തിന്‍റെ ഡയറക്ടർ.
വിദേശത്ത് ഒരു ഉപരിപഠനം എന്നതായിരുന്നു കുര്യന്‍റെ സ്വപ്നം. 1945 ൽ സർക്കാർ 400 യുവ എൻജിനിയർമാരെ യുദ്ധാനന്തര നിർമാണജോലിയിൽ വൈദഗ്ധ്യം നേടാൻ അമേരിക്കയിലും ഇംഗ്ലണ്ടിലും അയച്ച് പരിശീലനം നൽകാൻ തീരുമാനിച്ചിരുന്നു. ഡയറി എൻജിനിയറിംഗിലേക്കാണ് കുര്യന് പ്രവേശനം ലഭിച്ചത്. കുര്യനാകട്ടെ പശുവിനെ കണ്ടിട്ടുള്ളതു മാത്രമായിരുന്നു ക്ഷീരമേഖലയുമായുള്ള ബന്ധം. മിഷിഗൺ സർവകലാശാലയിൽ ഡയറി എൻജിനിയറിംഗ് മുഖ്യവിഷയമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം മെറ്റലർജി മുഖ്യവിഷയമായും ആണവഭൗതികശാസ്ത്രവും ഡയറി എൻജിനിയറിംഗും ഉപ വിഷയങ്ങളായും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

ഗുജറാത്തിലെ ആനന്ദിൽ

പഠനം കഴിഞ്ഞെത്തിയ കുര്യനെ സർക്കാർ നിയമിച്ചത് ഗുജറാത്തിലെ ആനന്ദ് ഗ്രാമത്തിലായിരുന്നു. നഗരത്തിലെ പ്രമുഖ കന്പനിയിൽ ജോലി പ്രതീക്ഷിച്ചിരിക്കെയായിരുന്നു ആനന്ദിലെ നിയമനം. ഉപരിപഠനത്തിനായി സർക്കാർ നൽകിയ പണം തിരിച്ചടയ്ക്കാനില്ലാത്തതിനാൽ മാത്രമാണ് കുര്യൻ അവിടേക്കു പോകാൻ തീരുമാനിച്ചത്. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാൻവരെ ആലോചിച്ചതായി കുര്യൻ പിന്നീടൊരിക്കൽ പറഞ്ഞു. ആനന്ദിൽനിന്നു രക്ഷപ്പെടാൻ നിരന്തരം രാജിക്കത്തുകൾ അയച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഒടുവിൽ എട്ടു മാസത്തെ സേവനത്തിനൊടുവിൽ കുര്യന്‍റെ രാജി സർക്കാർ സ്വീകരിച്ചു. ആശ്വാസത്തോടെ ആനന്ദ് വിടാനൊരുങ്ങിയ കുര്യനെ കാത്തിരുന്നത്, ഇന്ത്യയുടെ പാൽക്കാരനായി ചരിത്രത്തിൽ അറിയപ്പെടാൻ കാലം കരുതിവച്ച നിയോഗമായിരുന്നു.
നഗരങ്ങളിൽ ലഭിക്കുന്ന പാൽ മുംബൈ നഗരത്തിലെ ഓടയിലെ വെള്ളത്തേക്കാൾ മോശമാണെന്നൊരു റിപ്പോർട്ട് ലഭിച്ച ബ്രിട്ടീഷ് സർക്കാർ നല്ല പാൽ ലഭിക്കാനായി കണ്ടെത്തിയത് ആനന്ദിലെ ക്ഷീരകർഷകരെയായിരുന്നു. സ്വാതന്ത്ര്യസമരം കൊടുന്പിരികൊണ്ടിരുന്ന ആ സമയത്ത് ക്ഷീരകർഷകരെ കന്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സർദാർ വല്ലഭായ് പട്ടേലും മൊറാർജി ദേശായിയുമൊക്കെ ചേർന്ന് ആനന്ദിൽ കെയ്റ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സഹകരണ സംഘം തുടങ്ങിയിരുന്നു. ത്രിഭുവൻ ദാസ് പട്ടേൽ എന്ന സ്വാതന്ത്ര്യസമര നേതാവായിരുന്നു സംഘത്തിന്‍റെ നേതാവ്. കുര്യൻ ജോലി ചെയ്തിരുന്ന സർക്കാർ ചീസ് ഫാക്ടറിയോടു ചേർന്ന് സംഘത്തിന് ഒരു പഴയ ഡയറി പ്ലാന്‍റ് ഉണ്ടായിരുന്നു.
ഇടയ്ക്ക് പ്ലാന്‍റിന്‍റെ അറ്റകുറ്റപ്പണികൾക്ക് കുര്യന്‍റെ സഹായം പട്ടേൽ തേടിയിരുന്നു. ജോലി രാജി വച്ച് മടങ്ങാനൊരുങ്ങിയ കുര്യനോട് ത്രിഭുവൻ ദാസ് പട്ടേലാണ് മറ്റൊരു ജോലി ലഭിക്കുംവരെ തങ്ങളുടെ കൂടെ തുടരണമെന്ന അഭ്യർഥന നടത്തിയത്. ആ അഭ്യർഥന തള്ളിക്കളയാൻ കഴിയാതെ രണ്ടു മാസം കൂടി ആനന്ദിൽ തുടരാൻ വർഗീസ് കുര്യൻ തയാറായി. 1950-ൽ കെയ്റോ യൂണിയന്‍റെ ജനറൽ മാനേജരായി വർഗീസ് കുര്യൻ സ്ഥാനമേറ്റു. പിന്നെയൊരിക്കലും കുര്യൻ ആനന്ദിൽനിന്ന് പോയില്ല. പിന്നെയുള്ളത് ചരിത്രം. ആനന്ദിന്‍റെ മണ്ണിൽ തന്നെ കുര്യന്‍റെ അന്ത്യവിശ്രമവും.

അതിശയിപ്പിച്ച മുന്നേറ്റം

ഇന്ത്യക്ക് ഒരിക്കലും പാൽ ഉത്പാദനത്തിൽ ഒരു ശക്തിയാകാനാവില്ലെന്ന് വിദേശ കന്പനികൾ വിശ്വസിച്ചിരുന്നു. കാരണം, എരുമപ്പാൽ പാൽപ്പൊടിയാക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. 1955 ഒക്ടോബറിൽ കുര്യൻ എരുമപ്പാലിനെ പാൽപ്പൊടിയാക്കുന്ന വിദ്യ വികസിപ്പിച്ച് പാൽപ്പൊടി ഫാക്ടറി തുടങ്ങി.
കർഷകരുടെ കൂട്ടായ്മയുടെ ഒരു ഉത്പന്നത്തെ ഒരു ആഗോള ബ്രാൻഡാക്കുന്ന വിപണി തന്ത്രം കുര്യൻ പ്രയോഗിച്ചു.
വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു പേരിനായുള്ള അന്വേഷണത്തിലാണ് കെയ്റ എന്ന പേര് ’അമുൽ’ ആകുന്നത്. ജോലിക്കാരോടും കർഷകരോടും അങ്ങനെയുള്ളൊരു പേര് നിർദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഒരു ക്വാളിറ്റി കണ്‍ട്രോൾ സൂപ്പർവൈസറാണ് അമുൽ എന്ന പേര് നിർദേശിച്ചത്. തുടർന്ന് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് നിലവിൽ വന്നു. പാൽപ്പൊടിയും മറ്റ് പാലുൽപ്പന്നങ്ങളും തയാറാക്കാൻ തുടങ്ങിയതോടെ അമുലിന് കൂടുതൽ പ്രചാരമുണ്ടായി. പാൽ, പാക്ക് ചെയ്തു ശീതീകരിച്ചു സൂക്ഷിക്കാനുള്ള സംവിധാനവും വന്നു.
ക്ഷീരകർഷകർക്ക് കൃത്യമായ പ്രതിഫലം ഉറപ്പാക്കുന്നതിനും മറ്റുമായി ഗ്രാമങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാക്കുന്നതും ഈ വേളയിലാണ്. ഗ്രാമത്തിലെ ഓരോ കർഷകരിൽ നിന്നും ദിവസം രണ്ട് നേരം പാൽ ശേഖരിച്ചു തുടങ്ങി. പാലിന്‍റെ ഗുണത്തിനനുസരിച്ചുള്ള അർഹതപ്പെട്ട കൂലിയും നൽകി. അതുപോലെ, പാലിന്‍റെ മേന്മ പരിശോധിക്കുന്നതിനായി മികച്ച യന്ത്രങ്ങൾ കൂടി എത്തിച്ചതോടെ പ്രതീക്ഷിക്കാത്ത മാറ്റമാണ് ക്ഷീരമേഖലയിലുണ്ടായത്.

കർഷകർക്കുവേണ്ടി പോരാട്ടം

കർഷകനെ ബാധിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറായില്ലെന്നു മാത്രമല്ല, അവരെ എല്ലാവിധത്തിലും ശക്തനും മത്സരസന്നദ്ധനുമാക്കാൻ കുര്യൻ ശ്രമിച്ചു. മലയാളിയായ കുര്യൻ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന പരാതി പറഞ്ഞപ്പോൾ കുര്യന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ""ഗുജറാത്തിൽ എരുമകൾ പോലും ഞാൻ പറഞ്ഞാൽ അനുസരിക്കും’’.
ആനന്ദിലെ വിജയം രാജ്യമാകെ നടപ്പിലാക്കാൻ കുര്യന്‍റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്മെന്‍റ് ബോർഡ് സ്ഥാപിക്കപ്പെട്ടു. ബോർഡിന്‍റെ തോളിലേറി ഓപ്പറേഷൻ ഫ്ളഡ് അഥവാ ധവളവിപ്ലവത്തിലേക്ക് രാജ്യം നീങ്ങുകയായിരുന്നു. അങ്ങനെയാണ്, 1965 -ൽ നാഷണൽ ഡയറി ഡെവലപ്മെന്‍റ് ബോർഡ് നിലവിൽ വരുന്നതും വർഗീസ് കുര്യൻ ചുമതല ഏറ്റെടുക്കുന്നതും. മൂന്നു പതിറ്റാണ്ട് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്‍റെ ചെയർമാനായിരുന്ന കുര്യൻ 2006-ലാണ് വിരമിക്കുന്നത്.
1963ൽ മാഗ്സസെ പുരസ്കാരം, 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷണ്‍, 1989ൽ ലോക ഭക്ഷ്യ പുരസ്കാരം,1993 ൽ ഇന്‍റർനാഷണൽ പേഴ്സണ്‍ ഓഫ് ദി ഇയർ, 1999 ൽ പത്മവിഭൂഷണ്‍, 2007 കർമ്മ വീര പുരസ്കാരം തുടങ്ങിയ ബഹുമതികളാൽ വർഗീസ് കുര്യൻ ആദരിക്കപ്പെട്ടു. 2012 സെപ്റ്റംബർ ഒന്പതിന് അന്തരിച്ചു.

മിൽമയ്ക്കും പ്രചോദനം

ആനന്ദ് മിൽക്ക് യൂണിയന്‍റെ വിജയമാണ് കേരളത്തിൽ മിൽമ സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത്. വർഗീസ് കുര്യന്‍റെ സഹായവും മേൽനോട്ടവും മിൽമയുടെ തുടക്കത്തിൽ ഏറെ സഹായിച്ചിരുന്നു. 1980 -1987 കാലഘട്ടത്തിലാണ് കേരളത്തിൽ ഇതിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. 1980 ൽ ആരംഭിച്ച കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന സഹകരണ സംഘമായിരുന്നു തുടക്കത്തിൽ കർഷകരിൽ നിന്നും പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് 1983 ഏപ്രിൽ ഒന്നിന് മിൽമ നിലവിൽ വരുകയും സഹകരണസംഘത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

റെനീഷ് മാത്യു