Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പത്മശ്രീ ഹജബ്ബ
കഴിഞ്ഞ തിങ്കളാഴ്ച രാഷ്ട്രപതിഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരങ്ങളിലൊന്നായ പദ്മശ്രീ ഏറ്റുവാങ്ങിയ 61 പേരിൽ ഏറ്റവുമധികം കരഘോഷം മുഴങ്ങിയത് പഴകിയ വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച് നഗ്നപാദനായി എത്തിയ ഒരു കൃശഗാത്ര മനുഷ്യനായിരുന്നു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽപ്പെട്ട ന്യൂപതവ് ഗ്രാമവാസി ഹരേകല ഹജബ്ബയായിരുന്നു അത്. മംഗളൂരു നഗരത്തിലെ സെൻട്രൽ മാർക്കറ്റ് പരിസരത്ത് വഴിയോരത്തിരുന്ന് വർഷങ്ങളായി ഓറഞ്ച് വിറ്റ് ഉപജീവനം നടത്തുന്ന സാധാരണക്കാരൻ. ഗ്രാമീണ വിദ്യാഭ്യാസമേഖലയിൽ ചെയ്ത നിസ്തുല സംഭാവന മുൻനിർത്തിയാണ് പത്മശ്രീ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചത്.
മംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം 1977 മുതൽ നഗരത്തിലെ ചിരപരിചിത മുഖമായ വഴിയോര കച്ചവടക്കാരനും നഗരത്തിൽനിന്ന് 35 കിലോമീറ്റർ അകലെ ഹരേകല പഞ്ചായത്തിലെ ഉൾനാടൻ പ്രദേശമായ ന്യൂപതവ് ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഗ്രാമത്തിൽ ആദ്യമായി സ്കൂൾ സ്ഥാപിച്ച മഹാനും കർണാടക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവത്തിന് നാന്ദി കുറിച്ച വ്യക്തിയുമാണ് അറുപത്തൊന്‍പതുകാരനായ ഹജബ്ബ. രാജ്യത്തിന്റെ പരമോന്നത പുരസ്കാരനിറവിലായിരിക്കുന്പോഴും ഇദ്ദേഹ ത്തിന് യാതൊരു ഭാവവ്യത്യാസവുമില്ല. ദിവസവും പുലർച്ചെ എഴുന്നേറ്റ് നേരേ സ്കൂളിലേക്കു പോയി സ്കൂളും പരിസരവും വൃത്തിയാക്കും. കുട്ടികൾക്ക് കുടിക്കാൻ ചൂടുവെള്ളം തയാറാക്കിയശേഷമാണ് മടക്കം. കുടുംബപ്രാരാബ്ധംമൂലം അക്ഷരജ്ഞാനം ലഭിക്കാനുള്ള ഭാഗ്യമില്ലാതെപോയ ഹജബ്ബയെ ഗ്രാമീണ വിദ്യാഭ്യാസമേഖലയിലെ വിപ്ലവകാരിയാക്കി മാറ്റിയതിനു പിന്നിൽ വലിയൊരു കഥയുണ്ട്.
മാറ്റിമറിച്ച ദിനം
മംഗളൂരു നഗരത്തിൽ വഴിയോരത്ത് ഓറഞ്ച് വില്പന നടത്തിവരവെ 1978ൽ ഉണ്ടായ സംഭവമാണ് നിരക്ഷരനായ ഹജബ്ബയെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഒരു ഓറഞ്ചിന്റെ വിലയെത്രയെന്ന ചോദ്യവുമായി സമീപിച്ച വിദേശിയോട് മറുപടി പറയാനാകാതെ കന്നഡയിൽ എന്തൊക്കെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു. വിദേശിയോട് ആശയവിനിമയം നടത്താനാകാത്തതിന്റെ കുറ്റബോധം ഈ സാധുമനുഷ്യന് ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പ്രേരണയായി.
തനിക്കു ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ ഗ്രാമത്തിലെ ഭാവി തലമുറയ്ക്ക് ലഭിക്കണമെന്ന തീരുമാനത്തിൽ ഏതുവിധേനയും ഗ്രാമത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് അന്നു വൈകുന്നേരം കച്ചവടം കഴിഞ്ഞ് ഹജബ്ബ വീട്ടിലേക്കു മടങ്ങിയത്.
എളിയ തുടക്കം
ഇംഗ്ലീഷ് അറിയാത്തതിന്റെയും വിദ്യാഭ്യാസമില്ലാതത്തതിന്റെയും കുറ്റബോധത്തിൽ പുതിയ തീരുമാനമെടുത്ത ഹജബ്ബ ഓറഞ്ച് വിറ്റ് കിട്ടുന്ന പരമാവധി നിത്യവരുമാനമായ 150 രൂപയിൽനിന്നു ചെലവ് കഴിച്ച് സ്വരുക്കൂട്ടിയ 5000 രൂപ ഉപയോഗിച്ചാണ് 1999 ജൂണ്‍ 17ന് സ്വന്തം ഗ്രാമമായ ന്യൂപതവിൽ സ്കൂൾ ആരംഭിക്കുന്നത്. ആദ്യം പ്രദേശത്തെ മദ്രസയിൽ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ലോവർ പ്രൈമറി സ്കൂൾ എന്നപേരിലാണ് സ്ഥാപനം ആരംഭിച്ചത്. 28 കുട്ടികളുമായായിരുന്നു തുടക്കം. നാട്ടുകാർ ഈ സ്കൂളിന് കന്നഡയിൽ ‘ഹജബ്ബ അവര ശാലെ’(ഹജബ്ബയുടെ സ്കൂൾ) എന്ന ഓമനപ്പേരുമിട്ടു. വൈകാതെ അഞ്ചു സെന്റ് സ്ഥലം വാങ്ങി സ്കൂൾ അവിടുത്തെ താത്കാലിക കെട്ടിടത്തിലേക്കു മാറ്റി. അംഗീകാരം നേടിയെടുക്കാനായിരുന്നു അടുത്ത ശ്രമം. ഇതിനായി ഓഫീസുകൾ കയറിയിറങ്ങി. ഹജബ്ബയുടെ സദുദ്ദേശ്യത്തെ സർവാത്മനാ പിന്തുണച്ച സുമനസുകൾ സ്കൂളിന് സ്ഥലം ലഭ്യമാക്കാനും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടിയെടുക്കാനും ഒപ്പം നിന്നു. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം സ്കൂളിന് അനുമതി നൽകിയതോടെ ഹജബ്ബയുടെ സ്വപ്നം സഫലമായി. പിന്നീട് ജില്ലാഭരണകൂടം സ്കൂൾ കെട്ടിടം നിർമിക്കാൻ 40 സെന്റ് സ്ഥലം അനുവദിച്ചുനൽകി. ഇവിടെയാണ് ഹജബ്ബ തൻറെ സ്വപ്നസൗധം പണിതുയർത്തിയത്. 1995ൽ നിർമാണം ആരംഭിച്ച സ്കൂൾ കെട്ടിടം 2000-ത്തിലാണ് പൂർത്തിയായത്. നിലവിൽ 1.33 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 2007ൽ ഹൈസ്കൂൾ ആരംഭിച്ച ഇവിടെ നിലവില്‍പ്പോൾ 175 കുട്ടികൾ പഠിക്കുന്നു.
ദാരിദ്ര്യം നിറഞ്ഞ ബാല്യം
പുഴയിൽനിന്നു മണല്‍ വാരി ലഭിച്ചിരുന്ന ചെറിയ വരുമാനംകൊണ്ട് കുടുംബം പോറ്റാൻ പാടുപെട്ടിരുന്ന ഹജബ്ബയുടെ പിതാവ് മകനെ സ്കൂളിൽ ചേർക്കാൻ മറന്നു. പണമില്ലാത്തതിനാൽ മനഃപൂർവം മറന്നുവെന്നുവേണം പറയാൻ. പിതാവിനെ സഹായിക്കുകയെന്നതല്ലാതെ മറ്റൊന്നിനെയുംകുറിച്ച് ആലോചിക്കാതെ ചെറുപ്രായത്തിലെ ഹജബ്ബ കൂലിപ്പണിക്കിറങ്ങി. പിന്നാലെ 1977ൽ സ്വന്തം ഗ്രാമത്തിലും പരിസരത്തുനിന്നും ഓറഞ്ച് വാങ്ങി മംഗളൂരു നഗരത്തിൽ എത്തിച്ച് വില്പന ആരംഭിച്ചു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് ഹജബ്ബയുടെ കുടുംബം. രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചു. വിവിധ രോഗങ്ങൾ അലട്ടുന്നതിനാൽ നാലു വർഷമായി ഓറഞ്ച് വിലപ്നയ്ക്ക് പോകുന്നില്ല. കർണാടക സർക്കാർ നൽകുന്ന വാർധക്യകാല പെൻഷനും മകൻ പെയിന്റിംഗ് ജോലി ചെയ്തു ലഭിക്കുന്ന കൂലിയുമാണ് വരുമാനമാർഗം.
തന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ ആരെയുമറിയിക്കാൻ ഹജബ്ബയ്ക്കു താത്പര്യമില്ല. വിദേശമാധ്യമങ്ങളടക്കം നിരവധിപ്പേർ അഭിമുഖം നടത്തിയപ്പോഴും കുടുംബത്തെക്കുറിച്ച് അധികം വിവരിക്കാൻ അദ്ദേഹം തയാറായില്ല. പാരിതോഷികമായി തനിക്കു ലഭിച്ച പണത്തിൽനിന്ന് ചില്ലിക്കാശുപോലും കുടുംബത്തിന്റെ ആവശ്യത്തിനായി ചെലവഴിച്ചിട്ടില്ലെന്ന് അറിയുന്പോഴാണ് ഈ നിസ്വാർഥ മനുഷ്യന്റെ മഹത്വം വെളിവാകുക. താമസിക്കുന്ന വീട് മഴയത്ത് തകർന്നുവീണപ്പോൾ പ്രദേശത്തെ കത്തോലിക്കാ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷനും അസോസിയേഷൻ പ്രസിഡന്റും പ്രമുഖ കെട്ടിടനിർമാതാവുമായ ആൽബൻ മെൻഡോസയും ചേർന്നാണ് 2016ൽ 15 ലക്ഷം രൂപ മുടക്കി വീട് നിർമിച്ചുനൽകിയത്.
അടുത്ത ലക്ഷ്യം പ്രീ-യൂണിവേഴ്സിറ്റി കോളജ്
താൻ സ്ഥാപിച്ച സ്കൂൾ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളജായി കാണണമെന്നാണ് ഹജബ്ബയുടെ ശേഷിക്കുന്ന ആഗ്രഹം. നിലവിൽ ഗ്രാമത്തിലെ കുട്ടികൾ പത്താംക്ലാസ് പഠനത്തിനുശേഷം 11, 12 ക്ലാസുകൾക്കായി ഏറെ ദൂരം യാത്രചെയ്യേണ്ടിവരുന്നുണ്ട്. പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ ന്യൂഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ഹജബ്ബ ഈയൊരു ആവശ്യം മാത്രമാണ് ഉന്നയിച്ചത്. മംഗളൂരു എംപി മുഖേന പ്രധാനമന്ത്രിക്കു മുന്നിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിലെ പുരസ്കാര സ്വീകരണത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മംഗളൂരുവിൽ തിരിച്ചെത്തിയപ്പോൾ കോർപറേഷൻ ഹാളിൽ നൽകിയ സ്വീകരണച്ചടങ്ങിലും തന്റെ ഗ്രാമത്തിലൊരു പ്രീ-യൂണിവേഴ്സിറ്റി കോളജ് എന്ന ആവശ്യം മാത്രമാണ് ഹജബ്ബ ഉന്നയിച്ചത്.
ജീവിതകഥ പാഠ്യവിഷയം
ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവത്തിന് നാന്ദി കുറിച്ച ഹജബ്ബയുടെ ജീവിതം കർണാടകയിൽ ഇപ്പോൾ പാഠ്യവിഷയമാണ്. മംഗളൂരു, ദാവൻഗെരെ കുവേന്പു സർവകലാശാലകളാണ് യുജി കോഴ്സിൽ ഹജബ്ബയുടെ ജീവിതകഥ പാഠ്യവിഷയമാക്കിയത്. കൂടാതെ കാസർഗോഡ് ജില്ലയിലെ കേരള അതിർത്തിപ്രദേശങ്ങളിലുള്ള കന്നഡ മീഡിയം ഹൈസ്കൂളുകളിലും ഹജബ്ബയുടെ ജീവിതം പാഠ്യവിഷയമാണ്. ഏഴാം ക്ലാസിലെ തുളു പാഠപുസ്തകത്തിലും ഹജബ്ബയുടെ ജീവിതത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നു. ഹജബ്ബയെക്കുറിച്ച് 2012 നവംബറിൽ ബിബിസി ‘അണ്ലെറ്റേഡ് ഫ്രൂട്ട് സെല്ലേഴ്സ് ഇന്ത്യൻ എഡ്യുക്കേഷൻ ഡ്രീം’ എന്നപേരിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
പുരസ്കാരങ്ങളേറെ
ഗ്രാമീണ വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനയെ മാ നിച്ച് ഹജബ്ബയ്ക്ക് ഇതിനോടകം ലഭിച്ചത് അഞ്ഞൂറോളം പുരസ്കാരങ്ങളാണ്. സമ്മാനമായി ലഭിച്ച പണമെല്ലാം സ്കൂളിനുവേണ്ടിയാണ് ഉപയോഗിച്ചത്. ട്രോഫികളെല്ലാം വീട്ടിലെ ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ പദ്മശ്രീ പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ മംഗളൂരു യേനപ്പോയ യൂണിവേഴ്സിറ്റി ഒരു ലക്ഷം രൂപ നൽകി ആദരിച്ചിരുന്നു. മറ്റു നിരവധി സംഘടനകളും ചെറുതും വലുതുമായ തുകകൾ പാരിതോഷികമായി നൽകി. ഈ പണമെല്ലാം സ്കൂൾ ഫണ്ടിലേക്ക് മാറ്റിവയ്ക്കുകയാണ് ഹജബ്ബ ചെയ്തത്. ‘ഹരേകല ഹജബ്ബാരാ ജീവന ചരിത്രെ’ എന്നപേരിൽ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഇസ്മത്ത് പജീർ ഹജബ്ബയുടെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009ൽ സിഎൻഎൻ-ഐബിഎൻ റിയൽ ഹീറോ അവാർഡ് നൽകി ആദരിച്ചിരുന്നു. അവാർഡ് തുകയായി ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് കുറച്ചുകൂടി സ്ഥലം വാങ്ങുകയാണ് ഹജബ്ബ ചെയ്തത്. 2013ൽ കർണാടക സർക്കാർ രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചിരുന്നു.
ടി.എ. ജോർജ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top