അമൃതത്വത്തിലേക്കു തുറക്കുന്ന രാഗസഞ്ചാരം
കർണാടക സംഗീതത്തിലെ മുഖ്യരാഗങ്ങളിൽ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച് പുതിയൊരു സംഗീതപദ്ധതിക്കു തുടക്കം കുറിച്ച, കർണാടക സംഗീതത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വാഴമുട്ടം ബി. ചന്ദ്രബാബുവിന്‍റെ സംഗീത ജീവിതത്തിലേക്ക്...

യേശുവിൻ നാമം മഹിതം മഹിയിൽ... കരുണാമയനാം അള്ളാഹുവേ...വനിതാ ഹൃദയവാസിനി...

ക്രിസ്തുദേവന്‍റെ മാഹാത്മ്യം വാഴ്ത്തുന്ന ക്രിസ്തീയ ഭക്തി കീർത്തനം "ചക്രവാകം' രാഗത്തിൽ ഒഴുകി നിറയുന്പോൾ തുടർന്നു വരുന്നത് ’ആനന്ദഭൈരവി’ യിലെ കാരുണ്യ സർവസ്വമായ അള്ളാഹുവിന്‍റെ സ്തുതിഗീതമാണ്. സർവമംഗള മംഗലയായ ആറ്റുകാൽദേവിയെക്കുറിച്ചുള്ള "ശങ്കരാഭരണം’ രാഗത്തിലെ കീർത്തനം ഭക്തിസാന്ദ്രമാകുന്പോൾ ശാന്തിയുടെ തീരം അണയുന്ന "ബിലഹരി’ രാഗത്തിലെ "ശ്രീബുദ്ധദേവ നമോ നമഃ’ എന്ന ബുദ്ധകീർത്തനം. ഇതു മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബുവിന്‍റെ മതമൈത്രി സംഗീതസദസ്‌....

മനുഷ്യജന്മത്തിന് അമൃതത്വം പകരുന്ന, എല്ലാ മതങ്ങളുടെയും ആത്മസത്ത ഒന്നായി അലിയുന്നതിന്‍റെ ആത്മീയാനുഭൂതി പകരുകയാണ് യുവ സംഗീതജ്ഞന്‍റെ സംഗീത അരങ്ങുകൾ. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഈ ഒരു മഹായജ്ഞത്തിലാണ് ചന്ദ്രബാബു.

കൊറോണ മഹാമാരിയെ തുടർന്ന് സംഗീതവേദികൾ അന്യമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് സംഗീതാർച്ചന. "വാതാപി ഗണപതിം ഭജേ’, പോലുള്ള പ്രശസ്ത കീർത്തനങ്ങളുടെ അതേ ശൈലിയിൽ ക്രിസ്ത്യൻ, മുസ്ലിം ഭക്തിഗീതങ്ങൾ ആലപിച്ചിരുന്ന ഒരു പതിവ് മാറ്റിക്കുറിക്കുന്നതും വാഴമുട്ടം ബി. ചന്ദ്രബാബു തന്നെയാണ്.

കർണാടക സംഗീതത്തിലെ മുഖ്യരാഗങ്ങളിൽ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച് പുതിയൊരു സംഗീതപദ്ധതിക്കു തുടക്കം കുറിച്ചതും വലിയ സംഭാവനയാണ്. പുതുവർഷപ്പുലരിയിൽ കഴിഞ്ഞ 23 വർഷം തുടർച്ചയായി ആറ്റുകാൽ ദേവീസന്നിധിയിൽ സംഗീതജ്ഞനും ശിഷ്യരും ചേർന്ന് നടത്തുന്ന സംഗീതസദസ് ഉൾപ്പെടെ നിരവധി റെക്കോർഡുകളുമുണ്ട്.

കർണാടക സംഗീതത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വാഴമുട്ടം ബി. ചന്ദ്രബാബുവിന്‍റെ സംഗീത ജീവിതത്തിലേക്ക്.

ഗംഗാനദിയും യമുനയും കാവേരിയും സരസ്വതിയും ഒന്നിക്കുന്ന ഒരു സൗന്ദര്യ സമസ്തത താങ്കളുടെ മതമൈത്രി സംഗീതക്കച്ചേരികളിൽ അനുഭവിക്കുവാൻ കഴിയുന്നുണ്ടല്ലോ?

സർവ മതങ്ങളിൽ നിന്നും ലഭിക്കുന്ന അമൃതിന്‍റെ ഒരുതുള്ളിയെങ്കിലും പകർന്നു നല്കുക. കച്ചേരികളിലൂടെ അത് സാധ്യമായാൽ എന്‍റെ സംഗീത ജീവിതം സാർഥകമായി എന്നു ഞാൻ വിശ്വസിക്കുന്നു. ആ ഒരു ലക്ഷ്യമാണ് എന്‍റെ ജീവിതം തന്നെ.

സാധാരണ കേൾക്കുന്ന കർണാടക സംഗീതക്കച്ചേരികളിൽ നിറയുന്നത് ഹൈന്ദവ ഈശ്വര സ്തുതികളാണ്. ഇതിൽ നിന്നും വേറിട്ടൊരു സംഗീതപാതയിലേക്കു എങ്ങനെയാണ് എത്തിയത്?

കുട്ടിക്കാലം മുതൽ ഞാൻ കേട്ടു വളർന്നത് ശ്രീനാരായണ ഗുരുദേവന്‍റെ കൃതികളാണ്. ഗുരുദേവന്‍റെ "ദൈവദശകം’ അമ്മ നന്നായി പാടുമായിരുന്നു. "ദൈവമേ കാത്തുകൊൾകങ്ങ്’ എന്ന ഗുരുദേവകൃതി ഹൃദയത്തിന്‍റെ ആഴത്തിൽ പതിഞ്ഞതാണ്. പിന്നെ എന്‍റെ വീടിനു ചുറ്റും നിലനിന്നിരുന്നതും ഒരു മതഐക്യത്തിന്‍റെ അന്തരീക്ഷമാണ്.

തൊട്ടടുത്ത് താമസിച്ചിരുന്നത് മുസ്ലിം കുടുംബമാണ്. അതുപോലെ എന്‍റെ അമ്മാമ്മയുടെ ഇളയ സഹോദരി പെന്തകോസ്ത് മതവിശ്വാസിയാണ്. അതിനാൽ ബാല്യത്തിൽ തന്നെ ക്രിസ്ത്യൻ പ്രാർഥനകളും കേട്ടിരുന്നു. സ്കൂൾ പഠന കാലത്ത് വിവിധ മതങ്ങളിൽപ്പെട്ട കുട്ടികളുമായുണ്ടായ സൗഹൃദവും മറ്റു മതങ്ങളുമായുള്ള ഹൃദയച്ചേർച്ച ഉറപ്പിച്ചു. പിൽക്കാലത്ത് തിരുവനന്തപുരത്തെ സെന്‍റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സംഗീത അധ്യാപകനായി പ്രവർത്തിച്ചപ്പോഴാണ് വലിയൊരു മാറ്റം എന്നിലുണ്ടായത്.

സെന്‍റ് ജോസഫ് സ്കൂൾ അന്തരീക്ഷമാണോ മതമൈത്രി സംഗീതക്കച്ചേരിക്കു നിമിത്തം ആകുന്നത്?

അങ്ങനെ പറയാം. ഹൈന്ദവ കൃതികൾ നിറഞ്ഞ എന്‍റെ സംഗീത ക്ലാസുകൾ അവിടുത്തെ പുരോഹതിന്മാരും അധ്യാപകരും കുട്ടികളും ആസ്വദിക്കുന്നത് കണ്ടപ്പോൾ ക്രിസ്തീയ കൃതികൾ കൂടി ഉൾപ്പെടുത്തണം എന്ന ഒരു ചിന്ത എനിക്കുണ്ടായി. അവിടുത്തെ മാനേജ്മെന്‍റ് അങ്ങനെ ഒരു കർക്കശ നിർബന്ധവും വയ്ക്കാത്തതു കൊണ്ടുതന്നെ അവരുടെ വിശാല മനസ് അറിഞ്ഞ് പ്രവർത്തിക്കണമെന്നും ഒരു പുതിയ സംഗീതധാര വേണമെന്നും ഒരു ആഗ്രഹം എനിക്കുണ്ടായി.

തങ്ങൾ ആരാധിക്കുന്ന ദൈവത്തെയും വിശ്വസിക്കുന്ന മതത്തെയും കുറിച്ചുള്ള കീർത്തനങ്ങൾ കേൾക്കുന്പോൾ ഉണ്ടാകുന്ന ഒരു ആനന്ദം വളരെ വലുതാണല്ലോ. അങ്ങനെയാണ് ഞാൻ ക്രിസ്തീയ കൃതികൾ ആലപിച്ചു തുടങ്ങിയത്. 2014ൽ തിരുവനന്തപുരത്തെ സെന്‍റ് നിക്കോളാസ് പള്ളിയിൽ ആദ്യ കച്ചേരി അവതരിപ്പിച്ചു. തുടർന്നുള്ള എല്ലാ വർഷങ്ങളും കച്ചേരി തുടരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇക്കഴിഞ്ഞ വർഷം നടത്തുവാൻ സാധിച്ചില്ല.

മതമൈത്രി കച്ചേരിയുടെ തുടക്കം ഇവിടെ നിന്നാണോ?

ക്രിസ്ത്യൻ സംഗീതക്കച്ചേരിയാണ് ഇസ്ലാം കൃതികൾ കൂടി അവതരിപ്പിക്കണം എന്ന ആശയം കൊണ്ടുവരുന്നത്. അങ്ങനെ 2009-ൽ ഗാന്ധി ജയന്തി ദിനത്തിൽ പിആർഡി വകുപ്പ് ആദ്യമായി മതമൈത്രി സംഗീതക്കച്ചേരി സംഘടിപ്പിച്ചു. അക്കാലത്ത് ജനങ്ങൾക്കു കേട്ടുകേൾവി പോലുമില്ലാത്ത ഒരു ആശയം ആയിരുന്നു. പിആർഡിയിലെ ബാഹുലേയൻ സാറിന്‍റെ നല്ല മനസാണ് അത് സാക്ഷാത്കരിച്ചത്.

സ്വരാഞ്ജലി, വൈഎംസിഎ എന്നീ സംഘടനകളുടെ പിന്തുണ മറക്കുവാൻ കഴിയുന്നതല്ല. സ്വരാഞ്ജലിയിലെ ശ്രീകുമാരൻ തന്പിസാർ, സുകുമാരൻ സാർ എന്നിവരെ പ്രത്യേകം ഓർമിക്കുന്നു.

തിരുവനന്തപുരത്ത് വൈഎംസിഎയുടെയും സ്വരാഞ്ജലിയുടെയും ആഭിമുഖ്യത്തിൽ പതിനഞ്ചു മണിക്കൂർ നടത്തിയ മതമൈത്രി സംഗീതക്കച്ചേരിയും വലിയ ജനശ്രദ്ധ നേയിടിരുന്നുവല്ലോ.

രാവിലെ ആറു മുതൽ രാത്രി ഒൻപതുവരെ നീണ്ട മതസൗഹാർദ സംഗീത യജ്ഞമാണ് നടത്തിയത്. മതസൗഹാർദ കച്ചേരിയുടെ നൂറ്റിപത്താമത്തെ വേദിയായിരുന്നു അത്.

ഇക്കഴിഞ്ഞ റമദാൻ നാളുകളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ചന്ദ്രബാബുവിന്‍റെ ഇസ്ലാം ഭക്തിഗാനങ്ങൾ ആസ്വാദകർ ഏറ്റെടുക്കുകയായിരുന്നല്ലോ?

അത്ഭുതപ്പെടുത്തുന്ന രീതിയിലെ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ പോലും എന്‍റെ നന്പർ കണ്ടെത്തി ഫോണ്‍ ചെയ്ത് സന്തോഷം അറിയിക്കുകയായിരുന്നു. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ വലിയ ചാരിതാർഥ്യമാണത്.

പൂവച്ചൽ ഖാദർ, കൈതപ്രം ദാമോദരൻ നന്പൂതിരി, കെ. ജയകുമാർ, ബി.കെ. ഹരിനാരായണൻ, കണിയാപുരം ബദറുദീൻ മൗലവി തുടങ്ങിയ പ്രശസ്തരുടെ രചനകളാണ് റംദാൻ കാലത്ത് അവതരിപ്പിച്ചത്. ഈ പേരുകൾ തന്നെ മലയാളത്തിന്‍റെ മതമൈത്രിയുടെ അടയാളമാവുകയല്ലേ?

തീർച്ചയായും. പ്രതിഭകൾ എല്ലാവരും തന്നെ സംഗീതക്കച്ചേരിക്കായി മുസ്ലിം ഭക്തി ഗാനകൃതികൾ എഴുതി നല്കുകയായിരുന്നു. സ്വാതി തിരുനാളിന്‍റെ ഭക്തികൃതിയുടെ മാതൃകയിൽ അവർ എഴുതി നല്കിയ കൃതികൾ ഞാൻ ചിട്ടപ്പെടുത്തി ആലപിച്ചു.

പൂവച്ചൽ ഖാദർ സാറിന്‍റെ "റബ്ബിൻ ആലമിൻ ആയവനേ..’ കൈതപ്രത്തിന്‍റെ "ഉപവാസം മുതൽ മസുൽമാനു റമദാൻ’, പ്രഭാവർമ രചിച്ച "സർവതിനും സ്രഷ്ടാവായുള്ള’, കെ. ജയകുമാർ എഴുതിയ "കാരുണ്യവാനായ ദൈവമേ’, ഹരിനാരായണൻ സാറിന്‍റെ "വ്രതശുദ്ധി തൻ മാസം’ എന്നീ കൃതികൾ ഭക്തിപരമായ പുതിയൊരു ആസ്വാദ്യത തീർത്തു എന്നു പറയാം.

മതമൈത്രി കച്ചേരികൾക്കു വേണ്ടി സവിശേഷമായ കൃതികൾ തെരഞ്ഞെടുക്കാറുണ്ടോ?

സാധാരണ കർണാടക കച്ചേരികളിൽ ആലപിക്കുന്ന ഹൈന്ദവ സ്തുതി കീർത്തനങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തീയ വിഭാഗത്തിൽ മോശവത്സലം ശാസ്ത്രികളുടെ ഭക്തി കൃതികൾ ഉൾപ്പെടുത്തുന്നുണ്ട്. ഞാൻ തന്നെ രചിച്ച ഇസ്ലാമിക കൃതികൾ ആണ് ഇത്രകാലവും ആലപിച്ചിരുന്നത്.

ഇപ്പോൾ റമദാനുമായി ബന്ധപ്പെട്ട് കൃതികൾ ലഭിച്ച സാഹചര്യത്തിൽ അതുകൂടി ഉൾപ്പെടുത്താമെന്നു കരുതുന്നു. മതമൈത്രി കച്ചേരിക്കായി നൂറിൽപ്പരം കീർത്തനങ്ങളും പന്ത്രണ്ട് വർണങ്ങളും നാല് തില്ലാനകളും അഞ്ചു ഗീതങ്ങളും രണ്ടു സ്വരജാതികളും ഞാൻ തന്നെ രചിച്ചു ചിട്ടപ്പെടുത്തിയിട്ടുണ്ട്. വർണങ്ങൾ രചിക്കുക എന്നത് വളരെ ദുഷ്കരമായുള്ള ഒന്നാണ്. എന്നാലും കച്ചേരിയുടെ വിജയത്തിനായി വളരെ ശ്രദ്ധയോടെ എഴുതാറുണ്ട്.

ആദ്യമായി നടത്തിയ ഇസ്ലാമിക സംഗീതക്കച്ചേരിയും തരംഗമായിരുന്നുവല്ലോ?

നാലു വർഷങ്ങൾക്കു മുന്പാണ് മുസ്ലിം ഭക്തി കച്ചേരി നടത്തിയത്. ചിട്ടയായ കർണാടക സംഗീതക്കച്ചേരി പദ്ധതി പ്രകാരം തന്നെ ഇസ്ലാം സംഗീതക്കച്ചേരി നടത്തുവാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം നൽകുന്നുണ്ട്. നാഞ്ചിൽ അരുൾ (മൃദംഗം) ആറ്റുകാൽ ബാലസുബ്രഹ്മണ്യം (വയലിൻ) ആദിച്ചനല്ലൂർ അനിൽ കുമാർ (ഘടം) എന്നിങ്ങനെ ഏറ്റവും പ്രഗത്ഭരായ താളവാദ്യ കലാകാരന്മാരാണ് അകന്പടി വായിച്ചത്.

ജാസിഗിഫ്റ്റും ഇഷാൻ ദേവും രാകേഷ് ബ്രഹ്മാനന്ദനും അടങ്ങുന്ന പ്രതിഭകൾ ശിഷ്യഗണങ്ങളിൽ ഉൾപ്പെടുന്നു എന്ന് കേട്ടിട്ടുണ്ട്?

അതേ. രാകേഷ് ബ്രഹ്മാനന്ദൻ 14 വർഷക്കാലം നേരിട്ട് തന്നെ പഠിച്ചിരുന്നു. ഇപ്പോൾ ഓണ്‍ലൈൻ ആയിട്ടാണ് സംഗീത ക്ലാസ്‌സുകൾ. ജാസിഗിഫ്റ്റും ഇഷാനും മുതൽ അഞ്ചു വയസ്‌സുകാരി അമൃത വരെ എന്‍റെ പ്രിയപ്പെട്ട ശിഷ്യരാണ്.

സ്വാതി കലാക്ഷേത്ര എന്ന സംഗീത വിദ്യാലയത്തിലെ അധ്യയനവും മതസൗഹാർദം ബലപ്പെടുത്തുന്നതാണല്ലോ?

അതേ. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥി- വിദ്യാർഥിനികളും ഇവിടെ എത്താറുണ്ട്. ക്രിസ്ത്യൻ ഭക്തികീർത്തനങ്ങൾ പഠിക്കുവാൻ എത്തുന്ന നിരവധി ക്രിസ്ത്യൻ കുട്ടികളുണ്ട്. തമിഴ്നാട്ടിൽ നിന്നുപോലും ക്രിസ്തീയ കീർത്തനങ്ങൾ പഠിക്കുവാൻ പലരും വന്നിരുന്നു. അതുപോലെ നൂറിൽപ്പരം മുസ്ലിം കുട്ടികൾ ഇസ്ലാം കൃതികൾ സമൂഹ മാധ്യമങ്ങളിലൂടെ പഠിച്ചിട്ടുണ്ട്. നേരിട്ട് എത്തുവാനുള്ള ബുദ്ധിമുട്ട് ഇപ്പോൾ ഉള്ളതിനാൽ ഓണ്‍ലൈൻ പഠനമാണ് നടക്കുന്നത്.

മതവിശ്വാസികളുടെ വികാരങ്ങളെ പൂർണമായും ചേർത്തുപിടിച്ചുകൊണ്ട് കീർത്തനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ആലപിക്കുകയും ചെയ്യുന്നത് വലിയൊരു വെല്ലുവിളി തന്നെയല്ലേ?

വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കുവാൻ കഴിയാത്ത പ്രയാസങ്ങൾ ഉണ്ട്. വൻ സാഗരങ്ങൾ എടുത്ത് കയ്യിൽ വയ്ക്കുക പോലെ സങ്കീർണം തന്നെയാണ് ഇത്. പൂർണമായ അർപ്പണവും ഉണ്ടായിരിക്കണം. ബൈബിളും ഖുറാനുമൊക്കെ പലയാവർത്തി വായിച്ച് മനസ്‌സിലാക്കിയിട്ടുണ്ട്. വേദഗ്രന്ഥങ്ങളുടെ സാരാംശം അറിയുന്ന പണ്ഡിതൻമാരുടെ സഹായവും തേടുന്നുണ്ട്. ഹൈന്ദവ ദർശനങ്ങളും ആഴത്തിൽ മനസ്‌സിലാക്കുവാൻ ശ്രമിക്കാറുണ്ട്. മറ്റുമത വിഭാഗങ്ങളിൽപ്പെട്ട ശിഷ്യന്മാരോടും സംശയങ്ങൾ ചോദിച്ച് മനസിലാക്കുന്നുമുണ്ട്.

സംഗീത ഗുരുവെന്നാൽ തന്നിലെ സംഗീതം മുഴുവൻ ശിഷ്യർക്കു പകർന്നു കൊടുക്കുന്ന വ്യക്തി എന്ന സത്യം സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കുന്നുണ്ടല്ലോ?

എന്‍റെ ഗുരുനാഥൻ പ്രശസ്ത സംഗീതജ്ഞൻ നെയ്യാറ്റിൻകര വാസുദേവൻ സാർ എനിക്കു നല്കിയ സംഗീതപുണ്യം ഞാൻ എന്‍റെ ശിഷ്യന്മാർക്കു നല്കുകയാണ്. കോവളത്തെ വാഴമുട്ടം എന്ന സ്ഥലത്തു നിന്നും എത്തിയ ഒരു സാധാരണ സംഗീത വിദ്യാർഥിയായിരുന്നു ഞാൻ. വാഴമുട്ടം ചന്ദ്രബാബു എന്ന തരത്തിൽ എന്നെ രൂപാന്തരപ്പെടുത്തിയത് എന്‍റെ ഗുരുവാണ്.

സാറിന്‍റെ വീട്ടിൽ സംഗീത ലോകത്തെ പ്രഗത്ഭർ എത്തുന്ന സന്ദർഭങ്ങളിലെല്ലാം എന്നെ വിളിച്ചു പരിചയപ്പെടുത്തിയിട്ടുണ്ട്. ഒരു സംഗീത ഗുരു എങ്ങനെ തന്‍റെ ശിഷ്യരെ സ്നേഹിക്കണം എന്നു ഞാൻ മനസിലാക്കുന്നത് വാസുദേവൻ സാറിലൂടെയാണ്. അതു ഒരു ഗുരുദക്ഷിണ പോലെ ഞാൻ ഇന്നും തുടർന്നുകൊണ്ടു പോകുന്നു. ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നാണ് ഞാൻ ഗാനഭൂഷണവും ഗാനപ്രവീണയും നേടിയത്. എന്നെ പഠിപ്പിച്ച എല്ലാ ഗുരുക്കന്മാരും എന്‍റെ പ്രചോദനമാണ്, മാർഗദീപങ്ങളാണ്.

കുടുംബത്തിന്‍റെ പിന്തുണ?

കുടുംബത്തിന്‍റെ സ്നേഹ പിന്തുണ എല്ലാക്കാലത്തുമുണ്ട്. അച്ഛൻ എം. ഭരതന്‍റെയും അമ്മ പി. ശാന്തകുമാരിയുടെയും പ്രോത്സാഹനം എന്നുമുണ്ടായിട്ടുണ്ട്. ഭാര്യ സുമിത്ര ചന്ദ്രബാബു, പ്ലസ്ടു വിദ്യാർഥിനിയായ മൂത്തമകൾ ആദിത്യ ചന്ദ്രബാബു, പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ അഭിജ ചന്ദ്രബാബു എന്നിവരും ഒപ്പമുണ്ട്.