Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മറയൂർ തരും മധുരം
മറയൂരിലെ "മാധുരി' കരിന്പിൻതോട്ടങ്ങളെയും ശർക്കര ആലകളെയും കാണാം. ഭൗമസൂചികപ്പട്ടികയിൽ ഇടം പിടിച്ച മറയൂർ ശർക്കര ഉണ്ടാക്കുന്നത് ഇവിടെയാണ്. നമ്മുടെ മധുരപലഹാരങ്ങളിലും പായസത്തിലും എത്തുന്നതിനുമുന്പ് മറയൂരിൽനിന്ന് ഒരു ശർക്കര ഉരുണ്ടുവരുന്ന വഴി കേൾക്കാം.
മറയൂരിന്റെ പൗരാണികത ശിലായുഗത്തോളം നീളുന്നു എന്ന് പറയപ്പെടുന്നു. പ്രകൃതിരമണീയമായ മൂന്നാറിൽനിന്നു തമിഴ്നാട്ടിലെ ഉദുമൽപ്പേട്ടിലെക്കുള്ള റോഡിൽ നാൽപ്പതു കിലോമീറ്റർ പോയാൽ മറയൂരിലെത്താം. പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന അതിസുന്ദരമായ കാഴ്ചകൾകൾ കണ്ട് മറയൂരിൽ എത്തിയാൽ അവിടെ മറ്റുപല കൗതുകക്കാഴ്ചകളും ഉണ്ട്. മുനിയറകൾക്കും ചന്ദനക്കാടുകൾക്കുമൊപ്പം ഈ നാടിനു ലോകത്തെ കാണിക്കാനുള്ളതാണ് മറയൂർ ശർക്കര.
മധുരം കിനിയുന്ന കരിമ്പിൽനിന്നുണ്ടാക്കുന്ന മറയൂർശർക്കരയ്ക്ക് 2019ൽ ഭൗമസൂചിക പദവി കിട്ടി. ലോകത്തിൽ ഒരു പ്രത്യേകഭൂവിഭാഗത്തിൽമാത്രം തികച്ചും പരമ്പരാഗതരീതിയിൽ തയ്യാറാക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് കൊടുക്കുന്ന ഒരു അംഗീകാരമുദ്രയാണ് "ഭൗമസൂചിക പദവി’ (Geographical Indication Tag). ഉൽപ്പന്നത്തിന്റെ പാരമ്പര്യത്തനിമയും ഗുണനിലവാരവും ഉറപ്പാക്കി ആഗോളവിപണി പിടിച്ചുപറ്റാൻ ഈ അംഗീകാരം ഉപയോഗപ്പെടും.
കരിന്പിൻതോട്ടങ്ങൾ
മറയൂരിൽ കരിമ്പുകൃഷി എന്ന് ആരംഭിച്ചു എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ഇന്ന് മറയൂരിലും സമീപപ്രദേശങ്ങളായ കാന്തല്ലൂരിലും കോവിൽക്കടവിലും മറ്റും കരിമ്പുകൃഷി വ്യാപകമായുണ്ട്. ഏകദേശം ആയിരത്തിഅഞ്ഞൂറോളം ഏക്കർ സ്ഥലത്തു ആയിരത്തിനടുത്തു കർഷകർ കരിമ്പുകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. കരിമ്പുകൃഷിക്ക് വളെരയധികം അനുയോജ്യമാണ് മറയൂരിലെ മണ്ണും കാലാവസ്ഥയും ഭൂപ്രകൃതിയും. കുന്നും മലയുമായികിടക്കുന്ന പ്രദേശങ്ങൾ തട്ടുതട്ടായി തിരിച്ചാണ് പല തോട്ടങ്ങളിലും കരിമ്പുകൃഷി.
കരിമ്പുകൃഷിക്കായി മറയൂരിൽ ഒരു പ്രത്യേകരീതിതന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നുപറയാം. "മാധുരി’യിനം കരിമ്പാണ് മറയൂർപ്രദേശത്തു ഏറെയും കൃഷിചെയ്യപ്പെടുന്നത്. മണ്ണൊരുക്കി അൽപ്പം ഉയർത്തി, അരയടിവീതം ഇടവിട്ട് നീളത്തിലുള്ള തടങ്ങളൊരുക്കി അതിലാണ് കരിമ്പ് നടുന്നത്. കരിമ്പിന്റെ മുകളറ്റം നാല് ‘മുട്ട്’ നീളത്തിൽ മുറിച്ചു ഇലകൾ മാറ്റി തയ്യാറാക്കുന്ന ‘കരണങ്ങൾ’ ആണ് നടാൻ ഉപയോഗിക്കുന്നത്. മൂന്നു കരണങ്ങൾ ഒരുമിച്ച് അരയടി അകലം വിട്ടാണ് നടുന്നത്. കരണങ്ങൾ മുളച്ചുപൊന്തിയാൽ പതിവായി നനയും കൃത്യമായ ഇടവേളകളിൽ വളപ്രയോഗവും വേണം. കളകളും നീക്കംചെയ്യണം. ഒരു വർഷവും അഞ്ചുമാസവും എടുക്കും കരിമ്പ് വളർച്ചയെത്താൻ. മുകളറ്റത്തെ ഏതാനും ഇലകൾ ഒഴികെ മറ്റെല്ലാം കരിഞ്ഞാൽ കരിമ്പ് പൂക്കാൻ തുടങ്ങും. തുടർന്ന് ഏറ്റവും അടിയിലെ രണ്ടു മുട്ടുകൾ നിറുത്തി മുകളിലേക്ക് മുറിച്ചെടുക്കും. വെട്ടാതെവിട്ട മുട്ടുകളിൽനിന്നും വീണ്ടും മുളപൊട്ടിവരും. ഇത് അടുത്തവർഷത്തേക്ക് പാകമാകും. അങ്ങിനെ അഞ്ചു വർഷംവരെ ഒരുതോട്ടത്തിൽനിന്നും തുടർച്ചയായി വിളവെടുക്കാം.
ആലകളിലേക്ക്
ഇങ്ങനെ വിളയിച്ചെടുക്കുന്ന കരിമ്പിൽനിന്നാണ് മറയൂരിന്റെ തനതായ മറയൂർ ശർക്കര ഉണ്ടാക്കിയെടുക്കുന്നത്. തീർത്തും ഒരു കുടിൽവ്യവസായമായാണ് മറയൂർ ശർക്കരനിർമ്മാണം. ഇതിനായി മിക്കവാറും കരിമ്പിൻപാടങ്ങളോട് ചേർന്നുതന്നെ "ശർക്കര ആലകൾ’ കാണാം. ഉണങ്ങിയ കരിമ്പോലകൾകൊണ്ട് മേഞ്ഞ, വശങ്ങൾ തുറന്നുകിടക്കുന്ന നെടുമ്പുരയാണ് ശർക്കര ആല. ഇതിനോടുചേർന്നു മറ്റൊരു ചെറിയപുരയിൽ കരിമ്പാട്ടുന്ന യന്ത്രം, "ക്രഷർ’ ഉണ്ടാകും. ആലയുടെ പരിസരം മുഴുവൻ നീരെടുത്ത ശേഷമുളള കരിമ്പിൻചണ്ടി വിതറിയിട്ടിരിക്കുന്ന കാണാം. ഇങ്ങനെ ഉണക്കിയെടുക്കുന്ന കരിമ്പിൻചണ്ടിയാണ് ശർക്കരയുണ്ടാക്കാനായി കത്തിക്കുന്നത്. തോട്ടത്തിൽനിന്നും വെട്ടിയെടുത്തു കൊണ്ടുവന്നിട്ടിരിക്കുന്ന കരിമ്പിൻ തണ്ടുകളുടെ ചെറിയ കെട്ടുകൾ ക്രഷറിനരികെ അടുക്കിയിട്ടിട്ടുണ്ടാകും.
ആദ്യം നീര്
അഞ്ചും ആറും കരിമ്പിൻ തണ്ടുകൾ ഒന്നിച്ചു വച്ചാണ് ക്രഷറിൽ ചതച്ചു കരിമ്പിൻനീരെടുക്കുന്നത്. ഇതിനായി ഒരു ചെറിയ ഡീസൽമോട്ടോർ ഉപയോഗിക്കുന്നു. ക്രഷറിൽ നിന്ന് ഊറിവരുന്ന കരിമ്പിൻനീര് ഒരു അരിപ്പയിലൂടെകടന്നു സംഭരണടാങ്കിലെത്തുന്നു. അവിടെനിന്നും ഒരു മോട്ടോർ ഉപയോഗിച്ച് ആലയുടെ ഒരറ്റത്തായി ഉയർത്തിവച്ചിരിക്കുന്ന മറ്റൊരു സംഭരണടാങ്കിലെത്തിക്കും. ആയിരം ലിറ്ററോളം ശേഷിയുള്ളതാണ് ഈ സംഭരണടാങ്ക്. ഇതിൽനിന്നു കരിമ്പിൻനീര് ആവശ്യാനുസരണം ശർക്കരയുണ്ടാക്കാനുള്ള "കൊപ്പാര’യെന്ന വലിയ പരന്ന പാത്രത്തിലെത്തിക്കാനാകും. കൊപ്പാരയും അത് വച്ചിരിക്കുന്ന "തീവായ്കുഴി’യെന്ന അടുപ്പും കുറുകിയ ശർക്കരനീര് പകർന്നൊഴിക്കാനുള്ള "പന്ന’യെന്ന മരപാത്രവും ശർക്കര ഉണ്ടയുരുട്ടിയിടാനും സംഭരിച്ചു വയ്ക്കാനുമുള്ള ഇടവും ചേർന്നതാണ് ആലയുടെ ഉൾഭാഗം.
"തീവായ്കുഴി’യെന്ന അടുപ്പിന്റെ രൂപകൽപ്പന പ്രത്യേകരീതിയിലാണ്. ആറടിവ്യാസവും നാലടി ആഴവുമായി വശങ്ങൾ ഇഷ്ടിക കെട്ടിയ വൃത്താകൃതിയിലുള്ള ഒരു കുഴിയാണ് ഈ അടുപ്പ്. ഇതിലേക്ക് രണ്ടു വലിയ ദ്വാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് കരിമ്പിൻചണ്ടിവച്ച് കത്തിക്കാൻ, മറ്റേതു പുക പുറത്തേക്കു പോകാൻ. രണ്ടാമത്തേത് കെട്ടിയടച്ചു പുറത്തുള്ള ഒരു ചിമ്മിണിയോട് ഘടിപ്പിച്ചിരിക്കുന്നു.
കൊപ്പാര, അടുപ്പിന്റെ വശങ്ങളിൽ പതിഞ്ഞിരിക്കുന്നതിനാൽ പുക ആലക്കുള്ളിലേക്കു വരാതെ ചിമ്മിനിയിലൂടെ പുറത്തുപോകുന്നു. പാത്രത്തിലേക്ക് ചൂട് ഒരേപോലെ കിട്ടുമെന്നാണ് ഈ അടുപ്പിന്റെ മറ്റൊരു പ്രത്യേകത. കരിമ്പിൻനീര് കരിഞ്ഞുപിടിക്കാതെ ഒരുപോലെ ചൂടായി ഉറയ്ക്കാൻ ഇത് ആവശ്യമാണ്.
കുമ്മായമിട്ടു ശുദ്ധീകരണം
ഒരു തവണ ശർക്കരയുണ്ടാക്കാൻ ഏകദേശം അറുനൂറ്റമ്പതു ലിറ്റർ കരിമ്പിൻനീരാണ് ഉപയോഗിക്കുന്നത്. ഇത് ഉയർത്തിവച്ചിരിക്കുന്ന സംഭരണിയിൽനിന്നുള്ള പൈപ്പുവഴി കൊപ്പാരയിലെത്തിക്കും. ഇതിലേക്ക് ഒരുപിടി കുമ്മായം വിതറും. തീവായ്കുഴിയിൽ നിറച്ചിരിക്കുന്ന കരിമ്പിൻചണ്ടി കത്തിച്ചു കരിമ്പിൻനീര് ചൂടാക്കാൻ തുടങ്ങും. ചൂട് ഒരുപോലെകിട്ടാൻ കരിമ്പിൻനീര് തുടർച്ചയായി ഇളക്കേണ്ടതുണ്ട്. ഏകദേശം അരമണിക്കൂർ കഴിയുന്നതോടെ കരിമ്പിൻനീരിലെ അഴുക്കുകൾ പതഞ്ഞുപൊങ്ങും. ഇതിനായാണ് കുമ്മായം ചേർക്കുന്നത്. ഇത് നീളമുള്ള ‘കണ്ണാപ്പ’ പോലുള്ള ഒരു തവികൊണ്ട് കോരിമാറ്റും. തീ കത്തിക്കുന്നത് തുടരും; തുടർച്ചയായി താളത്തിലുള്ള ഇളക്കലും.
കരിമ്പിൻനീര് കുറുകി പ്രത്യേക പരുവത്തിലുള്ള "പാവ്’ ആകുന്നതോടെ ശർക്കരനിർമ്മാണത്തിന്റെ അടുത്തഘട്ടത്തിലേക്കു കടക്കും. അൽപ്പം പാവ് കയ്യിലെടുത്തു വെള്ളത്തിൽ കൈമുക്കി പരത്തുമ്പോൾ ഉറയ്ക്കുന്ന ശർക്കര, ഒടിയുന്ന പാകത്തിലാണെങ്കിൽ പാവ് തയ്യാറായി. പരിചയംകൊണ്ടു പാകം തെറ്റാതെ ഇത് കൃത്യമായി മനസിലാക്കാനാകും. പാകമായ പാവ് കോപ്പാര ചരിച്ചു പന്നയിലേക്ക് പകരും. ഇതിനായി പന്നയുടെ എതിർവശത്തുവരും വിധം കൊപ്പാരയുടെ വക്കിലുള്ള ഒരു കൊളുത്തിൽനിന്ന്, ആലയുടെ മേൽക്കൂരയിൽ പിടിപ്പിച്ചിരിക്കുന്നു ഒരു കപ്പിയിലൂടെയിട്ടിരിക്കുന്ന വടത്തിൽ രണ്ടോമൂന്നോപേർ പിടിച്ചു വലിച്ചുപൊക്കി കൊപ്പാര പന്നയിലേക്കു ശ്രദ്ധാപൂർവം ചരിക്കും. ഓരോരുത്തർ കൊപ്പാരയുടെ ഇരുവശങ്ങളിലുള്ള കാത്’ എന്ന വളയത്തിൽപ്പിടിച്ചു സഹായിച്ചുകൊടുക്കും. പാവ് മാറ്റിയാൽ പാത്രം ഉടൻതന്നെ കരിമ്പിൻനീരുകൊണ്ടു നിറയ്ക്കും. അല്ലെങ്കിൽ പാത്രത്തിൽ അൽപ്പമായി അവശേഷിക്കുന്ന നീര് അതിലുറച്ചുപോകും.
പന്നയിലേക്കു പകർന്ന പാവ് ഉടൻതന്നെ മരംകൊണ്ടുള്ള നീണ്ട "ഷവൽ’കൊണ്ടു ഇരുവശങ്ങളിലേക്കും ശക്തിയായി ഇളക്കികൊടുക്കും. വായുസമ്പർക്കംകൊണ്ട് പാവ് ഉറയ്ക്കുന്നതിനായാണിത്. അരമണിക്കൂറോളം ഇത് തുടരും. പാവ് ഉറച്ചു കാട്ടിയാകാൻ തുടങ്ങുന്നതോടെ അത് പന്നയുടെ വശങ്ങളിലേക്കു തേച്ചുപിടിപ്പിക്കും. കുറച്ചുനേരംകൊണ്ട് അത് ഉണ്ടയാക്കാൻ തക്കവിധം ഉറയ്ക്കും. ഉടനെ അത് ലോഹംകൊണ്ടുള്ള "ശർക്കരകത്തി’കൊണ്ട് അടർത്തി പന്നയുടെ അരികിലായി കൂട്ടിയിടും. ഇനി പാവ് ശർക്കരയുണ്ടായാക്കലാണ്. രണ്ടോ മൂന്നോപേർ ചൂടുള്ള പാവ് രണ്ടുകൈകൾകൊണ്ടു ഉരുട്ടി ഉണ്ടകളാക്കും. പാവ് കയ്യിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ വെള്ളത്തിൽമുക്കും. വേഗത്തിൽ ചെയ്യേണ്ട ഒരു പണിയാണിത്, കാരണം ചൂടാറിയാൽ പാവ് മുറുകാതെ പൊടിഞ്ഞുപോകും. ശർക്കരയുണ്ടകൾ അടുത്ത് വിരിച്ചിരിക്കുന്ന പനംപായയിൽ നിരത്തിയിടും. ചൂടാറിയാൽ പനയോല അകത്തുവച്ച ചാക്കുകളിൽ ശേഖരിച്ചു വക്കും. നൂറ്റമ്പതോളം കിലോ ശർക്കരയാണ് ഒറ്റത്തവണ ഉണ്ടാക്കിയെടുക്കുക. ഒരുദിവസം അങ്ങിനെ മൂന്നു തവണവരെ ശർക്കരയുണ്ടാക്കും.
വിരൽപ്പാടുകൾ
പാവ് ഉണ്ടയാക്കുമ്പോൾ അതിൽപ്പതിയുന്ന വിരൽപ്പാടുകൾ മറയൂർ ശർക്കരയുടെ പരമ്പരാഗതമായ ഒരു പ്രത്യേകതയാണ്. സാധാരണ ഇരുണ്ട തവിട്ടു നിറമാണ് മറയൂർ ശർക്കരയ്ക്ക്. ഉപ്പിന്റെ അംശം വളരെ കുറവ്, ഇരുമ്പ്, കാൽസ്യം ഇവ ധാരാളം, കടുത്ത മധുരവും. ഏകദേശം മൂന്ന് ഉണ്ട ചേർന്നാൽ ഒരു കിലോഗ്രാം. മറ്റു സ്ഥലങ്ങളിൽനിന്നുള്ള ഗുണനിലവാരം കുറഞ്ഞ ശർക്കര, മറയൂർ ശർക്കര എന്ന വ്യാജേനെ ധാരാളമായി വിപണിയിൽ വിൽക്കപ്പെടുന്നുണ്ട്. ഇതു യഥാർത്ഥ മറയൂർ ശർക്കരയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നുണ്ട്. ഭൗമ സൂചിക’പദവി പ്രയോജനപ്പെടുത്തി വിൽക്കുന്നതുകൊണ്ടു ഇതിനെ ഒരുപരിധിവരെ പ്രതിരോധിക്കാനായേക്കും.
കോവിഡ് മഹാമാരിയും അതിനെത്തുടർന്നു വന്നു ചേർന്ന സാമ്പത്തികമാന്ദ്യവും ശർക്കരവിപണിയുടെ തളർച്ചക്കു കാരണമായി. ഉത്സവം, ടൂറിസം സീസണുകളിൽ ഉണ്ടാകുന്ന നല്ല കച്ചവടം ഇതിനെത്തുടർന്ന് ഇല്ലാതായെന്നും ഇത് തങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആയിരിക്കുന്നുവെന്നും കരിമ്പ് കർഷകർ പറയുന്നു.
ഡോ. സാംസൺ ഡേവിസ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Latest News
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top