Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കലപിസുവിന്റെ ശാപം
തൻഡ്രൂയി ഗോത്രത്തിൽ വിചിത്രമായ ഒരു പതിവുണ്ട്. ഭർത്താവ് മരിച്ചാൽ ഭാര്യയെ ആ വീട്ടിൽനിന്ന് ഇറക്കിവിടും. മരണാനന്തര ചടങ്ങുകൾക്കുശേഷം ഈ വീടും കത്തിച്ചുകളയും. അങ്ങനെ വഴിയാധാരമായ ഭാര്യയാണു കലപിസു.
റവ്വേലുവിന്റെ അഞ്ചാം ഭാര്യയാണു കലപിസു. നാലുവർഷം മുന്‍പാണ് കലപിസുവിനെ റവ്വേലു തന്റെ ഭാര്യയായി സ്വീകരിച്ചത്. തന്റെ പേരക്കുട്ടിയുടെ പ്രായമുള്ള കലപിസുവിനോടു റവ്വേലുവിനു വലിയ സ്നേഹമായിരുന്നു. അതുകൊണ്ടു നല്ല വസ്ത്രങ്ങളും സമ്മാനങ്ങളും വിശിഷ്ട ഭോജ്യങ്ങളും അവൾക്കു നല്‍കിയിരുന്നു. എന്നാൽ, റവ്വേലുവിന്റെ മരണം എല്ലാം തകിടംമറിച്ചു. ഒരുമാസത്തെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോൾ കലപിസുവും ഏകമകനും വഴിയാധാരമായി. ആരും അവളെ സഹായിക്കാനുണ്ടായിരുന്നില്ല. ഗോത്രത്തിന്റെ സ്ത്രീവിരുദ്ധ ആചാരങ്ങളെ അവൾ ശപിച്ചു. അത് ആ ഗ്രാമത്തിലെ സ്ത്രീകളുടെ ശാപമായി മാറി.
പെണ്ണുകെട്ടലിന്റെ പങ്കപ്പാട്
മഡഗാസ്കറിൽ കുറ്റവാളിക്കു മരണശിക്ഷയില്ല. എങ്കിലും അവിടത്തെ ജയിലുകളിൽ ധാരാളം പേർ മരിച്ചിരുന്നു. അനുവദനീയമായതിലും നാലും അഞ്ചും ഇരട്ടി ആളുകളാണ് ഒരു സെല്ലിൽ ഒരുമിച്ചു കഴിയുന്നത്. ഭക്ഷണക്കുറവും അനാരോഗ്യകരമായ പരിസരവും തമ്മിലടിയും ജയിൽജീവിതം ദുരിതപൂർണമാക്കി.
ഒരുദിവസം ഞങ്ങൾ ഒരു ജയിൽ സന്ദർശിച്ചു. അവരെ ആശ്വസിപ്പിക്കാനും പ്രതീക്ഷ നല്‍കാനും പ്രാർഥിക്കാനുംവേണ്ടിയാണ് ഞങ്ങൾ ജയിലിലെത്തിയത്. അവർക്കുവേണ്ടി ഭക്ഷണപ്പൊതി കൊണ്ടുപോയിരുന്നു. ഭക്ഷണം കണ്ടപ്പോൾ അവർക്കു താത്പര്യമായി. ദീർഘകാലത്തിനു ശേഷമാണ് നല്ല ഭക്ഷണം കഴിക്കുന്നത്. വീടുകളിൽനിന്ന് ഭക്ഷണം ജയിലിൽ എത്തിക്കാനുള്ള അനുവാദം അവിടെയുണ്ട്. പക്ഷേ, വളരെക്കുറച്ചു ജയിൽപ്പുള്ളികൾക്കേ അതു ലഭിച്ചിരുന്നുള്ളൂ.
ഭക്ഷണം നല്‍കിയിട്ടും അതിൽ താത്പര്യംകാണിക്കാതെ ദുഃഖിച്ചിരുന്ന ഒരു യുവാവിനെ കണ്ടു. അവൻ അവിടെ എത്തിയിട്ട്, ഒരാഴ്ചയാകുന്നതേയുള്ളൂ.
""നിനക്ക് എന്തുപറ്റി?''
അവൻ മിണ്ടിയില്ല. ""വീട് അകലെയാണോ?''
""അല്ല''
""നിന്നെ പോലീസുകാർ ഉപദ്രവിച്ചുവോ?''
""തല്ലി, അതിൽ എനിക്കു ദുഃഖമില്ല.''
""എന്താ നീ ചെയ്ത കുറ്റം?''
""മോഷണം''
""എന്താ മോഷ്ടിച്ചത്?''
""ഒരു ആട്ടിൻകുട്ടിയെ''
യുവാവു തുടർന്നു, ""ഞാൻ ബാറാ ഗോത്രക്കാരനാണ്. ഞങ്ങളുടെ ഗോത്രാചാരപ്രകാരം വിവാഹം കഴിക്കാനുള്ള യോഗ്യത തെളിയിക്കാൻ ഒരു കാളയെയെങ്കിലും മോഷ്ടിക്കണം. അങ്ങനെ ആണത്തം തെളിയിക്കണം. ഇങ്ങനെ മോഷ്ടിക്കുന്പോൾ പിടിക്കപ്പെടരുത്.''
""നിനക്കെന്തു പറ്റി?''
""കാളയെ മോഷ്ടിക്കാൻ പറ്റില്ലെന്നു ബോധ്യപ്പെട്ടപ്പോൾ ഒരു ആട്ടിൻകുട്ടിയെ പിടിച്ചു. അവർ കൈയോടെ പിടിച്ച് പോലീസിൽ ഏല്പിച്ചു.'' കാളയെ പിടിക്കുന്നതിനിടയിലാണ് ഇതു സംഭവിച്ചതെങ്കിൽ സങ്കടമില്ലായിരുന്നു!!!''
പെണ്ണുകെട്ടലിന്റെ ഒരു പങ്കപ്പാട്!!!
മരിച്ചവരുടെ ഭാഗ്യം
"സക്കലാവ്' ഗോത്രക്കാർ വലിയ വീടുകൾ പണിയാറില്ല. ധനികരുടെയും ദരിദ്രരുടെയും വീടുകൾ ഒരുപോലെ. അതു ഗോത്രപാരന്പര്യമാണ്. മരക്കൊന്പുകൾകൊണ്ട് കെട്ടിയുണ്ടാക്കിയ ഉയരംകുറഞ്ഞ കുടിലിൽ മണ്ണുപൊത്തി ബലപ്പെടുത്തി അതിനുള്ളിലാണു വാസം.
എന്നാൽ, അവർ മരിച്ചവരെ സംസ്കരിക്കുന്നതു നല്ല ഭൂഗർഭ വീടുകളിലാണ്. ചില വീടുകൾ കല്ലുകൾകൊണ്ടു നിർമിതമാണ്. കോൺക്രീറ്റു വീടുകൾ ഉണ്ടാക്കുന്നവരുമുണ്ട്. ജീവിച്ചിരിക്കുന്നവർക്കു കുടിൽ. മരിച്ചവർക്കു കൊട്ടാരം! അതിനുള്ള കാരണം, ഒരാൾ വെളിപ്പെടുത്തി: ""നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് വളരെ കുറച്ചുകാലം മാത്രമാണ്. എന്നാൽ, മരിച്ചുകഴിഞ്ഞാൽ നമ്മൾ കല്ലറയിൽ നിത്യകാലം ജീവിക്കുന്നു. അതുകൊണ്ടാണ്, മരിച്ചവർക്കു ബലവത്തായ വീടു പണിയുന്നത്.''
കുടുംബക്കല്ലറകളിലാണ് മലഗാസികൾ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നത്. ഈ ഭൂഗർഭവീടുകൾ വലുപ്പമുള്ളവയായിരുന്നു. തലമുറകളായി മരിച്ച അവരുടെ പൂർവികരെ അവിടെയാണ് അടക്കംചെയ്തിരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഇടങ്ങളുണ്ട്.
കുടുംബക്കല്ലറകളിൽ അടക്കംചെയ്യാതിരിക്കുക എന്നത് മലഗാസിക്കു ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായി കണക്കാക്കപ്പെടുന്നു. ഒരുമിച്ചു ജീവിച്ചവർ മരണത്തിനുശേഷവും ഒരുമിച്ച്. അതാണ് കുടുംബക്കല്ലറയെക്കുറിച്ചുള്ള അവരുടെ സങ്കല്പം.
പുരോഗതി തടഞ്ഞ കാളവണ്ടിക്കാർ
മഡഗാസ്കറിലെത്തിയ ഞാൻ ആദ്യകാലത്തു വസിച്ചിരുന്നത് ഒരു പുഴയുടെതീരത്തായിരുന്നു. പുലർച്ചെ മൂന്നുമണിമുതൽ പുഴയിലേക്കുള്ള പാത സജീവമാണ്. കാളവണ്ടിച്ചക്രങ്ങളുടെ ഉരസലും വണ്ടിക്കാരുടെ ആക്രോശങ്ങളും. വീട്ടാവശ്യങ്ങൾക്കു വെള്ളംകൊണ്ടുപോകുന്ന സ്ത്രീകൾ. അവരുടെ തലയിലും ഇരു കരങ്ങളിലും പാത്രങ്ങൾ. പിറകിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടികൾ. അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ചകൾ.
അവർ കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും കുടിക്കാനും ഭക്ഷണം പാക്കംചെയ്യാനും ഉപയോഗിക്കുന്നതും പുഴയിലെ വെള്ളംതന്നെ. അവരിൽ പലരും രോഗികളാകുന്നതിന്റെ കാരണം മറ്റൊന്നല്ല.
എന്നാൽ, ആ ഗ്രാമത്തിന്റെ ഒത്ത നടുവിൽ ഒരു കുടിവെള്ളസംഭരണി ഉണ്ടെന്നതാണു സത്യം. അത് ആരും ഉപയോഗിക്കുന്നില്ല. പ്രായമായ ഒരാളോട് ഞാൻ കാരണം തിരക്കി. അയാൾ പറഞ്ഞു: ""അതു പണികഴിഞ്ഞിട്ട് 30 വർഷമായി. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരു മിഷനറി വൈദികൻ പണികഴിപ്പിച്ചതാണ്. കിണറും മോട്ടറും പൈപ്പും പിടിപ്പിച്ചു. 150 വീടുകളിൽ വെള്ളം എത്തിക്കുകയായിരുന്നു പദ്ധതി.''
ജലസംഭരണിക്കെതിരേ രണ്ടു കാളവണ്ടിക്കാർ രംഗത്തുവന്നു. അവർ കാളവണ്ടിയിൽ വെള്ളം വീടുകളിലെത്തിച്ച് ഉപജീവനം നയിച്ചവരായിരുന്നു. തങ്ങൾക്കു വിനയാകുമെന്നു കരുതി അവർ മിഷനറി വൈദികനെതിരേ ജനങ്ങളെ സംഘടിപ്പിച്ചു. പൈപ്പുകൾ തല്ലി നശിപ്പിച്ചു. കിണറ്റിലും ജലസംഭരണിയിലും മാലിന്യങ്ങളും വിസർജ്യങ്ങളും നിക്ഷേപിച്ചു. വൈദികന്റെ വികസന പ്രവർത്തനങ്ങളെ മതപരിവർത്തനമായും ഗോത്രാചാരലംഘനമായും ചിത്രീകരിച്ചു. ഫലമോ? പാവം ജനങ്ങൾ ഇന്നും ദരിദ്രരും രോഗികളുമായി കഴിയുന്നു.
പുഴയുടെ പക
സാമാന്യം വലിയ നദിയാണ് മുറുന്താവ. മഴ പെയ്യുന്പോൾ ആ നദിക്ക് ചെമപ്പുനിറമാണ്. മലയിൽനിന്ന് കുത്തിയൊഴുകുന്ന മണ്ണും ചെളിയും നദിയിൽ പതിക്കുന്നു.
ഈ നദിയിൽ ഒരു കൊച്ചരുവി പതിക്കുന്നുണ്ട്. റാനുംബുള എന്നാണ് അതിന്റെ പേര്. പഴമക്കാർ ഇതിനെ രാജാവിന്റെ പുഴയായി സങ്കല്പിച്ചിരുന്നു. ഈ നദിയുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളുമുണ്ട്.
ഒരു മഴക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ഭാഗം ഈ നദി വിഴുങ്ങിക്കളഞ്ഞു. പുഴയോരത്തു പാർത്തിരുന്ന എഴുപതോളം വീടുകൾ ഒലിച്ചുപോയി. ഇതേക്കുറിച്ചു ഗ്രാമവാസികൾ പറഞ്ഞത്, അവിടെ താമസിച്ചിരുന്നവരുടെ സ്വഭാവദോഷംകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നാണ്.
പുഴക്കരയിൽ താമസിച്ചിവുന്നവർ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിയിരുന്നു. അതുകൊണ്ടാണ്, വെള്ളപ്പൊക്കമുണ്ടായതെന്ന് മറ്റൊരു കൂട്ടർ. രാജാവിന്റെ പുഴയെ മാനിക്കാത്തതിനാൽ രാജകോപമാണ് വിപത്തിനു കാരണമെന്ന വിശ്വാസം ചിലർ പങ്കുവച്ചു. ഗ്രാമത്തിലെ പൂർവികരുടെ ആചാരങ്ങൾ തെറ്റിച്ചതാണ് പ്രകൃതിക്ഷോഭത്തിനു കാരണമെന്നു വേറൊരു കൂട്ടർ.
വിചിത്രമായ മറ്റൊരു കഥ മീൻപിടിത്തവുമായി ബന്ധപ്പെട്ടതാണ്. ഒരു ദിവസം ഒരു സ്ത്രീ മീൻ പിടിക്കാൻ പോയി. ഒരു പാന്പുമത്സ്യത്തെ ലഭിച്ചു. മഡഗാസ്കറിൽ എല്ലാവരും ഇഷ്ടപ്പെടുന്ന വിലകൂടിയ മത്സ്യമാണിത്. മീനിനെ വെള്ളത്തിൽനിന്നു വലിച്ചു കരയ്ക്കു കയറ്റിയപ്പോൾ ആ സ്ത്രീ അത്ഭുതപ്പെട്ടു. ആ മീനിന് രണ്ടു മുലകൾ ഉണ്ടായിരുന്നു. അത് അവളെ അസ്വസ്ഥയാക്കി. എങ്കിലും പണത്തെക്കരുതി ആ പാന്പുമത്സ്യത്തെ പല കഷണങ്ങളാക്കി മത്സ്യച്ചന്തയിൽ കൊണ്ടുപോയി വിറ്റു. നാട്ടുകാർ ഇതറിഞ്ഞു. ആ മത്സ്യം രാജാവിന്റെ പിൻഗാമിയായിരുന്നുവെന്ന് അവർ വ്യാഖ്യാനിച്ചു. അതിനെ കൊന്ന് കഷണങ്ങളാക്കി വിറ്റതാണ് നാശത്തിനു കാരണമെന്ന് അവർ പറഞ്ഞുപരത്തി.
ഗ്രാമത്തിലെ എൻജിനിയർ പറഞ്ഞതു മറ്റൊരു വിവരമാണ്. പ്രകൃതിക്ഷോഭത്തിനു കാരണക്കാർ ഗ്രാമവാസികൾതന്നെ. പുഴയെ സംരക്ഷിക്കാൻ കരിങ്കൽഭിത്തി നിർമിച്ച് കന്പിവലകൊണ്ട് അതിനെ സുരക്ഷിതമാക്കിയിരുന്നു. എന്നാൽ, ഗ്രാമവാസികളിൽ ചിലർ കന്പിവല മുറിച്ച് വീട്ടിൽ കോഴിക്കൂടുണ്ടാക്കി. വേറെ ചിലർ അതു വിറ്റ് കാശാക്കി. ഭിത്തിപൊളിച്ച് ചിലർ വീടുവച്ചു. അങ്ങനെ നദിക്ക് അതിന്റെ അതിർത്തി നഷ്ടപ്പെട്ടു. അങ്ങനെയാണ് പുഴ ഗ്രാമത്തെ വിഴുങ്ങിയത്.
മഡഗാസ്കർ ഡയറി/ ചാക്കോച്ചൻ തലക്കോട്ടൂർ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top