Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഫോർവേഡാണ് അൾത്താരയിൽ
കളിക്കളത്തിലെ കാൽപ്പന്തു കളി വഴിമാറിയപ്പോൾ പിന്നെ ആതുരസേവനം. അതു വഴിതുറന്നത് അൾത്താരയിലേക്ക്. ഫുട്ബോളിനെ പ്രണയിച്ച് തലസ്ഥാനത്തെത്തിയ എട്ടാം ക്ലാസുകാരൻ ജിവി രാജ സ്പോർട്സ് സ്കൂളിലെ താരമായി മാറി. പിന്നീട് വരുമാനം ലക്ഷ്യമിട്ട് ആതുരസേവന രംഗത്ത്. ഇപ്പോഴിതാ വൈദികൻ. ഫാ. ജോണ്‍ ഐക്കരയെന്ന കപ്പൂച്ചിൻ സഭാംഗം.
ഫുട്ബോളിനെ പ്രണയിച്ച പഠനകാലം
ആലപ്പുഴ ജില്ലയിലെ ചെന്നിത്തല ഇരമത്തൂർ വീട്ടിൽ വർഗീസ് മാത്യു-കുഞ്ഞുമോൾ മാത്യു ദന്പതികളുടെ മൂത്തമകനായി ജനിച്ച മോൻസി മാത്യു മൂന്നാം ക്ലാസ് വിദ്യാഭ്യാസം വരെ നാട്ടിലും പിന്നീട് ഒരു വർഷം മാതപിതാക്കൾക്കൊപ്പം ബോംബെയിലും ആയിരുന്നു. തിരികെ നാട്ടിൽ എത്തി മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ഫുട്ബോൾ പ്രേമിയായ മോൻസി മാത്യുവിന് ജി.വി രാജ സ്പോർട്സ് സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയത്. 2002-ൽ ഫുട്ബോൾ കളിയിൽ മികവു പുലർത്തിയതോടെ അണ്ടർ-19 കേരള ടീമിൽ ഇടം നേടി.
അണ്ടർ-19 ൽ കേരളവും മിസോറാമും തമ്മിൽ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കേരളം വിജയക്കൊടി പാറിച്ചപ്പോൾ കേരളത്തിന്റെ മുൻനിര പോരാളിയായിരുന്നു മോൻസി മാത്യു. കാൽപന്തു കളിയിൽതന്നെ തുടരാനും മികച്ച കളിക്കാരനായി പ്രശസ്തി നേടാനും മനസുറച്ചു നിൽക്കുന്പോഴാണ് ഇതുകൊണ്ട് ജീവിതം സുരക്ഷിതമല്ലെന്ന മാതാപിതാക്കളുടെ സംശയത്തിനു മുന്നിൽ മനസ് വഴിമാറേണ്ടി വന്നത്.
വീട്ടുകാരുടെ ആവശ്യപ്രകാരം ജോലി സാധ്യതയുള്ള നഴ്സിംഗ് പഠനത്തിനായി ബാംഗ്ളൂരിലേക്ക് പോയി. വിജയനഗർ ഹോസ്പിറ്റലിൽ മൂന്നര വർഷത്തെ പഠനം. അപ്പോഴും ഫുട്ബോൾ കളി ജീവിതത്തിന്റെ ഭാഗമായിത്തന്നെ തുടർന്നു. പഠന ശേഷം നാട്ടിലെത്തി. മൂന്നുമാസം പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും നഴ്സായി ജോലി നോക്കുകയായിരുന്നു. ആ സമയങ്ങളിലെല്ലാം നാട്ടിലെ പ്രധാന ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ കളിക്കുമായിരുന്നു.
സന്യാസ ജീവിതത്തിലേക്കുള്ള വഴിത്തിരിവ്
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്പോൾ തന്നെ പല സമയങ്ങളിലും ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥിക്കുക പതിവായിരുന്നു. ഒരു ദിവസം ന്യൂറോ സർജറി വാർഡിൽ രാത്രി ഷിഫ്റ്റിൽ ജോലി നോക്കുന്പോഴാണ് സിസ്റ്റർ സുമ എഫ്സിസി കൂടെ ജോലിക്കെത്തിയത്. പരിചയപ്പെട്ടതോടെ പിന്നീട് സൗഹൃദ സംഭാഷണങ്ങളായി. സിസ്റ്റർ ധ്യാനത്തിനു പോകുന്നതായി പറഞ്ഞു. ജീവിത കഥകൾ ഏറെ വായിക്കാൻ താൽപ്പര്യമുള്ള മോൻസി മാത്യു വിശുദ്ധൻമാരുടെ പുസ്തകങ്ങൾ ഉണ്ടെങ്കിൽ എനിക്ക് വായിക്കാൻ കൊണ്ടുവരണമെന്ന് സിസ്റ്ററിനോട് ആവശ്യപ്പെട്ടു. ധ്യാനത്തിനു പോയി മൂന്നു ദിവസം കഴിഞ്ഞ് സിസ്റ്റർ തിരികെയെത്തി. അവർ തമ്മിൽ നേരിൽ കണ്ടില്ല. പക്ഷെ വാർഡിലെ മേശപ്പുറത്ത് രണ്ട് പുസ്തകങ്ങൾ വച്ചിരുന്നു. ഒന്ന് വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും മറ്റൊന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടേയും ജീവചരിത്രങ്ങൾ ആയിരുന്നു.
ഈ വായനയിലാണ് വിശുദ്ധ ഫ്രാൻസിസ് അസീസി 24-ാം വയസിൽ ദൈവത്തെ കണ്ടുമുട്ടുന്നതായി അറിഞ്ഞത്. അപ്പോൾ മോൻസിക്കും 24 വയസ് മാത്രമായിരുന്നു പ്രായം. തനിക്കും ഫ്രാൻസിസ് അസീസിയെ പോലെ സാഹോദര്യത്തിന്റെ സന്ന്യാസ ജീവിതം വേണമെന്ന ആഗ്രഹം മനസിൽ തോന്നി.
ഭരണങ്ങാനത്തേക്കുള്ള യാത്ര
സന്ന്യാസ ജീവിതത്തോട് ഏറെ അടുപ്പം തോന്നിയപ്പോൾ അന്ന് വൈദിക വിദ്യാർഥിയായിരുന്ന സഹോദരനോട് കപ്പൂച്ചിൻ സഭയെ കുറിച്ച് അന്വേഷിച്ചു. പിന്നീട് ഭരണങ്ങാനം ആശ്രമത്തിലെ അച്ചനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ജോലി രാജിവച്ച് സന്ന്യാസത്തിലേക്ക് പോകാനുള്ള ആഗ്രഹത്തെ കുറിച്ച് അച്ചനോട് പറഞ്ഞു. പക്ഷെ അച്ചൻ പറഞ്ഞത്, നീ ജോലി രാജി വയ്ക്കരുത് എന്നായിരുന്നു. അച്ചൻ മോൻസിയെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. നീ ഇവിടെ വന്നു കണ്ട്, മനസിലാക്കി, തെരഞ്ഞെടുക്കുക എന്നായിരുന്നു അച്ചൻ നൽകിയ ഉപദേശം.
സിസ്റ്റർ സുമയോട് താൻ സെമിനാരിയിൽ ചേരാൻ പോകുകയാണ് എന്ന് മോൻസി അറിയിച്ചു. പിന്നീട് വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു: എനിക്ക് സെമിനാരിയിൽ പോകണം. പക്ഷെ അമ്മയ്ക്ക് ഇത് ഒട്ടും സ്വീകാര്യമല്ലായിരുന്നു. ഇതിനിടയിൽ ആരും അറിയാതെ പുഷ്പഗിരി ആശുപത്രിയിലെ നഴ്സിംഗ് ജോലി രാജിവച്ചു. മുന്‍പ് അച്ചൻ പറഞ്ഞതു പോലെ സന്ന്യാസ ജീവിതത്തെ കുറിച്ച് മനസിലാക്കാൻ ഭരണങ്ങാനം ആശ്രമത്തിലേക്ക് പോയി. അവിടെ സെമിനാരിക്കാരോട് ചേർന്ന് മൂന്നു ദിവസം താമസിച്ചു. ഈ ദിവസങ്ങളിലാണ് അവിടെനിന്ന് ഒരു അച്ചൻ റോമിലേക്ക് പോയത്. അച്ചനെ എല്ലാവരും കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് യാത്രയാക്കുന്ന വേളയിൽ മോൻസിയും അച്ചനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പലപ്പോഴും വിദേശത്തേക്ക് പോകുന്ന പിതാവിനെ പോലും താൻ ഒരിക്കലും ആശ്ലേഷിച്ചിട്ടില്ല. എന്നാൽ രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധം ഇവിടെ കാണാനായത് അവന്റെ മനസിനെ ഏറെ സ്വാധീനിച്ചു.
എതിർപ്പുകളെ അതിജീവിച്ച ദൈവിക പദ്ധതി
ഭരണങ്ങാനത്തുനിന്നു വീട്ടിലെത്തി. പിന്നീട് പത്തനംതിട്ടയിൽ അഞ്ചു ദിവസത്തെ ക്യാന്പിൽ പങ്കെടുത്തു. ബന്ധുക്കൾ എല്ലാം താൻ സെമിനാരിയിൽ പോകുന്ന വിവരം അറിഞ്ഞു. എല്ലാവരും എതിർത്തു. ഇടവക വികാരിയായിരുന്ന ജോസഫ് സദനം അച്ചനെ പോയി നേരിൽ കണ്ടു. എതിർപ്പുകൾ ശക്തമാണന്നും അറിയിച്ചു. ഇതെല്ലാം കേട്ട ശേഷം അച്ചൻ പറഞ്ഞു. ഒരു വർഷം ആശ്രമജീവിതം കണ്ടു പഠിക്കാനായി പോകുകയാണെന്ന് എല്ലാവരോടും പറയുക. അങ്ങനെതന്നെ എല്ലാവരോടും പറഞ്ഞു.
ഒരു ദിവസം രാത്രിയിൽ ഉറങ്ങുന്നതിന് മുന്‍പായി വചനപ്പെട്ടിയിൽ നിന്ന് ഒരു വചനം എടുത്തു വായിച്ചു. യോഹന്നാൻ 15:16. അതിൽ ഇപ്രകാരം പറയുന്നു. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. കിട്ടിയ വചനത്തെ മനസിൽ ധ്യാനിച്ച് അന്ന് രാത്രി ശാന്തമായി കിടന്ന് ഉറങ്ങി. പിറ്റേന്ന് ഉണർന്ന് എഴുന്നേറ്റു. അതിരാവിലെതന്നെ അപ്രതീക്ഷിതമായത് സംഭവിച്ചു. അമ്മയിൽനിന്ന് അനുകൂലമായ മറുപടി വന്നു. എനിക്ക് ഒരു പ്രശ്നവുമില്ല. നീ സെമിനാരിയിൽ പൊയ്ക്കോ എന്ന് അമ്മ പറഞ്ഞു.
വിവരം അറിഞ്ഞ വിദേശത്തായിരുന്ന പിതാവ് ഒന്നു മാത്രമേ പറഞ്ഞുള്ളു. നിന്നെ വിളിച്ച ദൈവത്തോട് മരണം വരെ നീ വിശ്വസ്ഥനായിരിക്കണം. മോൻസി 2009 ജൂണ്‍ 4ന് വൈദിക പഠനത്തിനായി സെമിനാരിയിലേക്ക് പോയി.
2012ൽ കപ്പൂച്ചിൻ സഭാവസ്ത്രം സ്വീകരിച്ചു. 2018-ൽ സന്ന്യാസത്തിലേക്കുളള നിത്യവൃത വാഗ്ദാനം നടത്തി. 2019 നവംബർ 9-ന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽവച്ച് മാവേലിക്കര രൂപത അധ്യക്ഷനും ഇപ്പോഴത്തെ സിബിസിഐ ഫസ്റ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച് ഫാ. ജോണ്‍ ഐക്കര എന്ന നാമത്തിൽ കപ്പൂച്ചിൻ സഭയിലെ വൈദികനായി തീർന്നു.
എല്ലാവർക്കും സഹോദരൻ
ജോണ്‍ ഐക്കര അച്ചൻ ഇപ്പോൾ മാവേലിക്കര രൂപതയിലെ ചെങ്ങന്നൂർ, കോടുകുളഞ്ഞി എന്നീ ദേവാലയങ്ങളിൽ വികാരി റോബർട്ട് പാലവിളയിൽ അച്ചനൊപ്പം സഹവികാരിയായി സേവനം ചെയ്യുന്നു. തുടക്കത്തിൽ 6 മാസക്കാലം സ്വന്തം രൂപതയിൽ സേവനം ചെയ്യണമെന്നതിനാലാണ് ഇവിടെ ശുശ്രൂഷയ്ക്കായി നിയോഗിച്ചത്. ഇനിയുള്ള ശുശ്രൂഷകൾക്കായി ജൂൺ അവസാനം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കപ്പൂച്ചിൻ ആശ്രമത്തിലേക്കു പോകും.
താൻ മുൻപ് പ്രണയിച്ച ഫുട്ബോളിനായി യുവാക്കൾക്കൊപ്പം കളിക്കളം നിറഞ്ഞു കളിക്കാനും അച്ചൻ ഓടിയെത്താറുണ്ട്. ഇനി ദൈവത്തിന്റെ പടയാളിയായും കളിക്കളത്തിലെ പോരാളിയായും ഐക്കര അച്ചൻ ഉണ്ടാകും.
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Latest News
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top