Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വരട്ടെ നാട്ടുപച്ച
രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു നേരത്തെ കഞ്ഞിക്ക് അരിയില്ലാതെ തിരുവിതാകൂറും കൊച്ചിയും മലബാറും മുണ്ടുമുറുക്കിയുടുത്തതിന്റെ ഓർമകളിൽ വീണ്ടും മലയാളി....
രണ്ടാം ലോകമഹായുദ്ധം വിനാശം മാത്രമല്ല ശതകോടി വയറുകൾക്ക് വറുതി എരിയലിന്റെ കാലവുമായിരുന്നു. ഒരു നേരത്തെ കഞ്ഞിക്ക് അരി കിട്ടാനില്ലാതെ തിരുവിതാകൂറും കൊച്ചിയും മലബാറും മുണ്ടുമുറുക്കിയുടുത്തു. പഞ്ചസാര കിട്ടാനില്ല. കപ്പലും തീവണ്ടിയും മുടങ്ങിയതിനാൽ പലവ്യഞ്ജനങ്ങൾ വരുന്നില്ല പണിയും പണവുമില്ലാതെ പാവപ്പെട്ടവർ പിണ്ണാക്കും പച്ചിലകളും വരെ തിന്നുവത്രെ. പൊടിയിട്ട കാപ്പി ഒരു നേരവും നേരംപോക്കിനു കാപ്പിത്തൊണ്ടു വെള്ളവും കുടിച്ചവരേറെ. ബർമാ വഴി അടഞ്ഞതോടെ അരി, പരിപ്പ്, പയർ തുടങ്ങി എല്ലാറ്റിനും ക്ഷാമവും തീവിലയും.
തിരുവിതാംകൂറിൽ പട്ടിണിമരണം ഭയന്നു ദിവാൻ സർ സിപി രാമസ്വാമി അയ്യർ 1943ൽ ആദ്യമായി അനന്തപുരിയിൽ റേഷൻ വിതരണത്തിന് തുടക്കം കുറിച്ചു. ആളൊന്നിന് രണ്ടര നാഴി അരിയും ഒരു നാഴി ഗോതന്പും അര നാഴി ബജറയും റേഷൻ. പ്രായപൂർത്തിയായവർക്ക് രണ്ടു യൂണിറ്റും കുട്ടികൾക്ക് ഒരു യൂണിറ്റും എന്ന അളവിൽ. അരിയെണ്ണി ജീവിച്ച അക്കാലത്ത് കഞ്ഞിവറ്റും വെള്ളവുമായിരുന്നു ജീവന്റെ ജീവൻ.
പള്ളിക്കൂടം കുട്ടികൾക്ക് അക്ഷരവിളക്ക് തെളിക്കാൻ നാഴി മണ്ണെണ്ണ നൽകാനും ദിവാൻ ഒൗദാര്യം കാണിച്ചു. കരിന്തിരി കത്താനുള്ള അല്പം മണ്ണെണ്ണ കിട്ടാൻ പോലീസിന്റെ അനുമതി വേണമായിരുന്നു പോലും. പതിനായിരം റാത്തൽ അരികൂടി ഖജനാവിലെത്തിയാൽ റേഷൻ മുടങ്ങാതെ കൊടുക്കാമല്ലോ എന്ന ആഗ്രഹത്തിൽ സർ സിപി മദിരാശി സർക്കാരിനോട് കൂടുതൽ അരി ചോദിച്ചപ്പോൾ കൊച്ചിയിലെ ജനങ്ങളും അരിയില്ലാതെ വലയുന്നതിനാൽ തിരുവിതാംകൂറിന് അധികം അളവ് തരാൻ നിവൃത്തിയില്ലെന്നു മറുപടിയുണ്ടായി.
ഏറെ പാടങ്ങളും ഒന്നിലധികം വിതയുമുള്ള ജന്മിമാരുടെയും സന്പന്നരുടെയും പത്തായങ്ങളിലും അറപ്പുരകളിലുമുള്ള നെല്ല് ആ വീടുകളിലെ ആളെണ്ണം നോക്കി കുത്താനും വിത്തിനും കഴിഞ്ഞുള്ളത് സർക്കാരിലേക്ക് പിടിച്ചെടുക്കാനും ദിവാൻ ഉത്തരവിട്ടു. അങ്ങനെ കിട്ടിയ അരിയും റേഷനായി വിതരണം ചെയ്തു.
ഇതുകൊണ്ടും തീരുന്നതായിരുന്നില്ല മഹായുദ്ധം ബാക്കിവച്ച വിശപ്പ്്. ഉണ്ണാനും ഉടുക്കാനുമില്ലാതെ മെലിയുന്ന ജനത്തിന് നാഴി തികച്ചുനൽകാൻ അരി ബാക്കി വരുന്നില്ലെന്ന ആശങ്ക വിശാഖം തിരുനാൾ മഹാരാജാവിന്റെ ഉറക്കം കെടുത്തി. നാട്ടിൽ ലഭ്യമായ ഇടമെല്ലാം കിളച്ചു കപ്പ അഥവാ മരച്ചീനി നടാൻ രാജാവും ദിവാനും ജനത്തിന് നിർദേശം നൽകി. കിട്ടാവുന്ന നാടുകളിൽനിന്നൊക്കെ കപ്പത്തണ്ട് എത്തിച്ചു. മണ്ണില്ലാത്തവർക്ക് വാരം ഒഴിവാക്കി നൂറു ചുവടെങ്കിലും കപ്പ നടാനുള്ള ഇടം നൽകണമെന്നു ഭൂവുടമകളോട് കൽപിച്ചു.
തിന്നാൻ വേണ്ടതിലധികം വിളവു കിട്ടയവരിൽനിന്നു കപ്പ വിലയ്ക്കു വാങ്ങി അഞ്ചലാപ്പീസുകളിലും വഴിക്കവലകളിലും കുറഞ്ഞ വിലയ്ക്കു സർക്കാർ വിതരണം ചെയ്തു. നാട്ടുവഴികളിലെ ഓലക്കുടിലുകളിലും പീടികത്തിണ്ണകളിലും കഴിഞ്ഞിരുന്ന വിധവകളും രോഗികളും കുഞ്ഞുങ്ങളും ഒരു നേരം കഞ്ഞി, ഒരു നേരം കപ്പ എന്ന കണക്കിൽ അക്കാലം തള്ളിനീക്കി.
കപ്പ മറ്റു നാടുകളിൽ വിൽക്കാൻ കൊണ്ടുപോകുന്നതിനു നിരോധനമുണ്ടായിരുന്നു. ജനത്തിന് അല്പംകൂടി പോഷകാഹാരം ലഭ്യമാക്കാൻ തീരദേശവാസികളെ കൂടുതൽ മത്സ്യബന്ധനം നടത്താൻ നിർദേശിച്ചു. തിരുവിതാംകൂർ സർവകലാശാല വികസിപ്പിച്ച ഐസിൽ മീൻ കേടുകൂടാതെ വിവിധയിടങ്ങളിൽ സൂക്ഷിച്ചു വില്പന നടത്തി. അങ്ങനെ റേഷനരിയും ഗോതന്പും കപ്പയും മീനുംകഴിച്ച് ജനം ക്ഷാമകാലം തള്ളിനീക്കി.
പഴമക്കാരുടെ മനസിൽ മാഞ്ഞും മങ്ങിയും അവശേഷിക്കുന്ന പഴയ മഹായുദ്ധക്കെടുതിയുടെ ചരിത്രം ഈ കൊറോണക്കാലത്തെ അതിജീവിക്കാനുള്ള അനുഭവപാഠങ്ങളാണ്. മഹാരാജാവ് ആശ്വാസമായി റേഷൻ നൽകിയതിനൊപ്പം ആണ്-പെണ് വ്യത്യാസമില്ലാതെ ജനം മണ്ണിലിറങ്ങിയേ തീരൂ എന്ന് കല്പിക്കുകയും ചെയ്തു.
കൊറോണയുടെ പൂട്ടഴിയുന്പോൾ വന്നേക്കാവുന്ന ഞെരുക്കത്തെയും മാന്ദ്യത്തെയും നേരിടാൻ ഈ ദിനങ്ങളിൽ പുത്തൻ തലമുറ കൃഷിയിടത്തിലേക്കു മടങ്ങിവരുന്നു എന്നത് കാലത്തിന്റെ പ്രതീക്ഷയും അനിവാര്യതയുമാണ്. പാടത്തും പറന്പിലും മുറ്റത്തും പുരപ്പുറത്തും ചാക്കിലും സാധ്യമായതൊക്കെ ജനം നട്ടുകൊണ്ടിരിക്കുന്നു.
മണ്ണാണ് പൊന്നെന്നു തെളിയിച്ച പൂർവികരുടെ നന്മയും കരുതലും ലോകം തിരിച്ചറിയുകയാണ് ഇക്കാലങ്ങളിൽ. കൊറോണ ഭീതിയിൽ ജനം ചാക്കുമായി ചന്തയിലേക്ക് ഓടിയ ഓട്ടവും വെപ്രാളവും ചെറുതായിരുന്നില്ലല്ലോ. പൂർവികർക്ക് കൃഷി ജീവിതം മാത്രമല്ല, സംസ്കാരം കൂടിയായിരുന്നു. അതിനാലാണ് വിത്തിറക്കലും വിതയ്ക്കലും വിളവെടുക്കലുമൊക്കെ ഓണം, വിഷു ആഘോഷങ്ങളായി പരിണമിച്ചത്.
മലയാളിക്കു രുചിഭേദമായി എത്രയോ ഇനം തനതു വിത്തുകളും വിഭവങ്ങളുമുണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പലതും കൈമോശം വന്നുപോയി. വിത്ത് മൂലധനവും വിളവ് കരുതലും മാത്രമല്ല കൃഷിയിടം തപോവനവും മണ്ണ് പൂജ്യമായ സംസ്കൃതിയുമാണ്. പഴമയുടെ ആ നാളുകളിലേക്ക് ഈ പകൽച്ചൂടിൽ മണ്ണു കിളച്ചു പുതിയ തലമുറ മുന്നേറുന്പോൾ മാഞ്ഞുപോയ ഹരിത ഗ്രാമഭംഗി കുറയെങ്കിലും മടങ്ങിവരികയാണ്.
കേരളത്തിന്റെ ഐശ്വര്യമായിരുന്നല്ലോ ആ പാടവും കതിരും പറന്പും പച്ചപ്പുമൊക്കെ. എല്ലാ വീട്ടിലും തൊഴുത്തും അതിൽ കാലികളും. മനുഷ്യനു പാലും മണ്ണിനു ജീവനും നൽകുന്ന തൊഴുത്തുകൾ.
തൊഴുത്തിനൊരു കച്ചിത്തുറുവും അടുത്തൊരു ഞാറ്റുപുരയും. ഞാറ്റുപുരയിൽ കാർഷികവിളവുകളും തൂന്പ, കോരി, വല്ലം, കുട്ട, വട്ടി തുടങ്ങിയ പണിയായുധങ്ങളും. മലയാളമാലക്കലണ്ടർ മനപ്പാഠമാക്കി പത്താമുദയവും പക്കവും വാവുനിലയും നോക്കിയുള്ള അതിജീവനം.
വീട് പാർപ്പിടം മാത്രമല്ല കരുതൽപ്പുരയുമായിരുന്നു. അടുക്കളയുടെ കരുതലായി ഉറിയും കുടവും മണ്‍കലവും ചട്ടിയും കടകോലും അരകല്ലും കൊരണ്ടിയും ചിരവയും. വയറിന്റെ അളവുപാത്രമായ നാഴി.
നെല്ലും പയറും എള്ളും മാറിമാറി വിത. ഞാറു നട്ട പാടത്തിന്റെ കരയിൽ അന്പഴവും നാട്ടുമാവുകളും ആകാശം മുട്ടുന്ന തെങ്ങുകളും. നാലു മാസം ചക്ക തിന്നാനോളം സമൃദ്ധമായി പ്ലാവുകൾ. വീടും കൃഷിയിടവും മനുഷ്യന്റെ മാത്രമായിരുന്നില്ല ഒട്ടേറെ ജീവജാലങ്ങളുടെയും പാർപ്പിടമായിരുന്നു. വേനൽച്ചൂടിൽ ഉഴുതു കിളച്ച മണ്ണിനെ പുതുമഴ കുളിർപ്പിച്ചാൽ നടീൽക്കാലമായി. ചാണകപ്പൊടിയും ചാരവും കരിയിലയുമാണ് വളം.
കൂന്പൽ നാട്ടി വരിവരിയായി കപ്പ. വരിപ്പുകളിൽ ഇഞ്ചി. തടങ്ങളിൽ ചേന്പും മധുരക്കിഴങ്ങും. കുഴികളിൽ ചേനയും കാച്ചിലും. മരശിഖിരങ്ങൾ തേടിപ്പോകുന്ന കിഴങ്ങുവള്ളികൾ.
വീട്ടുകാരൊന്നാകെ പറന്പിടങ്ങളിലേക്കിറങ്ങിയായിരുന്നു പഴമയിലെ നടീൽവാരം. അയൽപക്കത്തും അകലെയുള്ളവർക്കുമൊക്കെ വിത്തുകൾ പങ്കുവയ്ക്കുന്നതിലും മടിയില്ലാത്ത കർഷകമനസ്. മണ്ണില്ലാത്ത പാവപ്പെട്ടവന് കൃഷിചെയ്യാൻ അല്പം മണ്ണും വിത്തുകളും നൽകുന്നതിലെ നിസ്വാർഥമായ സാഹോദര്യം.
കാലവർഷത്തിനു മുന്നേ ഒന്നാം കിള. പിന്നെ കളപറിക്കലും മണ്ണുകൂട്ടലും. അതൊക്കെ മാറ്റാൾപ്പണിയുടെ കാലമായിരുന്നു. അയൽവാസിയുടെ പുരയിടം കിളയ്ക്കാനും പണിയാനും പരസ്പരം സംഘടിച്ചു സഹായിക്കുന്ന മാറ്റാൾപ്പണിയുടെ കൂട്ടായ്മ. ഇക്കാലത്ത് മലയാളിയുടെ അടുക്കളയിലേക്ക് വേണ്ടിവരുന്നത് 38 ലക്ഷം ടണ്‍ പച്ചക്കറിയാണ്.
നാം നമ്മുടെ മണ്ണിൽ വിളയിക്കുന്നതോ അഞ്ചു ടണ്‍ മാത്രം. താളും തകരയും തഴുതാമയും ചീരയും മുരിങ്ങയിലയും മത്തയിലയും ചേന്പിലയുമൊക്കെ രുചിഭേദങ്ങൾ തീർത്ത പഴയ അടുക്കളകൾ. ആണ്ടുവട്ടത്തേക്കു വേണ്ട കായ്കളും കറിയിനങ്ങളും കരുതലുണ്ടായിരുന്നവരാണ് കേരളീയർ. അന്നത്തിന്റെ സ്വയംപര്യാപ്തതയിലേക്ക് വേഗം മടങ്ങാനുള്ള അനുഭവ അടയാളമാകാം കൊറോണ മഹാമാരി.
റെജി ജോസഫ്
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top