പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ് ആ ജ്യേഷ്ഠനും അനുജത്തിയുംകൂടെ പാടുന്നത്.

ചെന്പൻതൊട്ടി സെന്‍റ് ജോർജ് പള്ളിയിലെ ഒരു കല്യാണക്കുർബാന സ്വീകരണ വേളയിൽ ചുഴലി സ്വദേശികളായ കേദാർ നാഥിന്‍റെയും അനുജത്തി കാർത്തികയെന്ന കാത്തുക്കുട്ടിയുടെയും പാട്ടാണ് ഇന്നു സോഷ്യൽ മീഡിയയിൽ വൈറൽ. കേദാർനാഥിന് പ്രായം 11. കാത്തുക്കുട്ടിക്ക് അഞ്ച് വയസ്. ദിവ്യബലി മധ്യേയുള്ള ആരാധനാ ഗീതങ്ങൾ മധുരമുള്ള ശബ്ദത്താൽ ആലപിച്ചു ഭക്തിസാന്ദ്രമാക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും ഈ സഹേദരങ്ങളുടെ പാട്ടുകൾ എല്ലാവരും ഏറ്റെടുത്തു.

ഒരു വർഷം മുന്പ് ഫാ. ജോയ് ചെഞ്ചേരിയിൽ രചന നിർവഹിച്ച് ജേക്കബ് കൊരട്ടി മ്യൂസിക് ചെയ്ത് കേദാർനാഥും കാത്തുക്കുട്ടിയുംകൂടി ആൽബത്തിൽ പാടിയ പാട്ടാണ് വിവാഹവേളയിൽ വീണ്ടും പാടി വൈറലായത്.

എത്ര വളർന്നാലും ദൈവമേ.. ഞാൻ എന്നും അങ്ങേയ്ക്ക് പൈതൽ, വാതിൽ തുറക്കു നീ കാലമേ.... കണ്ടോട്ടെ സ്നേഹ സ്വരൂപനെ, ഉണ്ണി കുഞ്ഞുണ്ണി ഈശോയല്ലേ.. കൊഞ്ചിച്ചിണങ്ങും പൈതലല്ലേ തുടങ്ങി ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇരുവരും കാണാതെ പഠിച്ചിട്ടുണ്ട്. ഇരുവരുടെയും സംഗീതത്തിലെ ഗുരു അച്ഛനായ അശോകനാണ്. ചെറുപ്പം മുതൽ അശോകൻ പാട്ട് പഠിച്ചിരുന്നെങ്കിലും ആ മേഖലയിൽ അധികം ശ്രദ്ധ നേടാനായില്ല. തനിക്കു സാധിക്കാത്തത് തന്‍റെ മക്കളിലൂടെ സാധിച്ചെടുക്കണമെന്നാണ് അശോകന്‍റെ ആഗ്രഹം.

പാട്ട് വന്ന വഴി

ചെന്പന്തൊട്ടി പള്ളിയിൽ തിരുനാൾ നടക്കുമ്പോൾ കേദാർനാഥും കാത്തുക്കുട്ടിയും സ്ഥിരമായി പോകുന്ന റിഥം ഓർക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരുന്നു. ഇതിൽ ഇവർക്കു പാട്ട് പാടാൻ അവസരം നൽകുമെന്ന് പറഞ്ഞിരുന്നു. സ്വന്തം നാട്ടിൽ പാട്ട് പാടുന്ന സന്തോഷത്തിൽ കേദാർനാഥും കാത്തുക്കുട്ടിയും കൂട്ടുകാരോടു ഗാനമേളയിൽ തങ്ങൾ പാടുന്നുണ്ടെന്ന വിവരം അറിയിച്ചു. എന്നാൽ, നിർഭാഗ്യവശാൽ ഇരുവർക്കും അതിൽ പാടാൻ സാധിച്ചില്ല. കൂട്ടുകാർ കളിയാക്കിയതോടെ ഇരുവർക്കും വിഷമമായി.

അങ്ങനെയാണ് തിരുനാളിന് തൊട്ടടുത്ത ദിവസം മാവിലേരിയിലെ അധ്യാപകരായ സി.വി. അപ്രേമിന്‍റെയും കുട്ടിയമ്മയുടെയും മകന്‍റെ കല്യാണം വരുന്നത്. ഇവരുടെ വീട്ടിലാണ് കേദാർനാഥിന്‍റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. കുട്ടികളുടെ സങ്കടം കണ്ട് പള്ളിയിലെ വികാരിയോടു ചോദിക്കാം എന്ന് അപ്രേം പറഞ്ഞു.

അങ്ങനെ പറഞ്ഞെങ്കിലും ഹിന്ദു മതത്തിൽപെട്ട തങ്ങളെ പള്ളിയിൽ പാട്ട് പാടിക്കില്ലെന്നായിരുന്നു അശോകനും കുടുംബവും വിചാരിച്ചിരുന്നത്. എന്നാൽ, ഫാ. ജോസഫ് നിരപ്പേലിനോട് കാര്യം പറഞ്ഞപ്പോൾ കുട്ടികൾ പാടട്ടെയെന്ന് അച്ചൻ അനുവാദം നൽകി. പാടാൻ അവസരം ലഭിച്ചപ്പോൾ കേദാർനാഥ് ഏറെ സന്തോഷിച്ചു.

ആ സ്വപ്നം

ഇതിനു പിന്നിൽ മറ്റൊരു കഥയുണ്ട്. ഈ പാട്ട് പാടുന്നതിനു കുറച്ച് ദിവസങ്ങൾക്കു മുന്പ് കേദാർനാഥ് പള്ളിയിൽ പാട്ടുപാടുന്നതു സ്വപ്നം കാണാൻ ഇടയായി. ഇതേക്കുറിച്ച് അശോകനോടു പറയുകയും ചെയ്തിരുന്നു. അനുവാദം കിട്ടിയതോടെ ഏതു പാട്ട് പാടും എന്ന ചിന്തയായിരുന്നു. മാതാപിതാക്കളായ അശോകനും രശ്മിയും നിരവധി പാട്ടുകൾ പറഞ്ഞു കൊടുത്തെങ്കിലും താൻ പാടിയ വീഡിയോ ആൽബത്തിലെ ആ ഹൃദയസ്പർശിയായ പാട്ടുതന്നെ പാടും എന്ന് കേദാർനാഥ് പറഞ്ഞു.

അങ്ങനെ കല്യാണത്തിന് എത്തിയ തന്‍റെ കൂട്ടുകാരുടെയും മറ്റ് ആളുകളുടെയും മുന്നിൽ ഈ സഹാദരങ്ങൾ പാടി. മനസ് തൊടുന്ന പാട്ട് കേട്ട് എല്ലാവരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞു. പള്ളിയിലെത്തിയ ഒരാൾ ഇരുവരുടെയും പാട്ട് വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ലോകമെന്പാടുമുള്ള ജനങ്ങൾ ഇരുവരെയും ഏറ്റെടുത്തു.

അഭിനന്ദന പ്രവാഹം

ദിവ്യകാരുണ്യ സ്വീകരണ വേളയിൽ ഇരുവരും പാടിയ പാട്ട് വൈറലായതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നായി അഭിനന്ദനപ്രവാഹമാണ്. ചിലർ ഇവരുടെ മാവിലേരിയിലെ വീട്ടിൽ നേരിട്ടെത്തും. കെട്ടിപ്പിടിച്ച് കാത്തുക്കുട്ടിയയെയും കേദാർനാഥിനെയും അഭിനന്ദിക്കും. ചിലർ സമ്മാനപ്പൊതികളുമായാണെത്തുക.

പ്രമുഖ ചാനലുകളിൽ ടിവി റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും ദൈവസന്നിധിയിൽ പാട്ട് പാടിയപ്പോഴാണ് ആളുകൾ ഏറ്റെടുത്തതെന്ന് അശോകൻ പറഞ്ഞു. ചെമ്പന്തൊട്ടിയിലെ ചെറുപുഷ്പം യുപി സ്കൂൾ വിദ്യാർഥിയാണ് കേദാർനാഥ്. ചെമ്പന്തൊട്ടി സെന്‍റ് സാവിയോ കോൺവെന്‍റ് സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ് കാർത്തിക.

അനുമോൾ ജോയ്