Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളിലും വലിയ വ്യത്യാസങ്ങൾ വരുന്നുണ്ടാകാം. കേൾക്കാനുള്ള ഇന്പം, ഒന്ന് അടിച്ചുപൊളിക്കാനുള്ള താളം- മലയാളത്തിൽ സൂപ്പർഹിറ്റുകളായ പാട്ടുകൾ കേട്ടാൽ മനസിലാകും പൊതുവേ ആസ്വാദകരുടെ ടേസ്റ്റ്. ഇതാ 2022ൽ മലയാളികൾ കൂടുതൽ കേട്ട പാട്ടുകൾ...
ഒരു പാട്ടിന്റെ വീഡിയോയ്ക്കു താഴെ ആയിരക്കണക്കിനുപേർ ഒരേ വികാരത്തോടെ കമന്റുകൾ എഴുതുക! ഒരൊറ്റയാൾ പോലും ഡിസ് ലൈക് ബട്ടണ്‍ അമർത്താതിരിക്കുക! സീതാരാമം എന്ന ചിത്രത്തിലെ കണ്ണിൽ കണ്ണിൽ എന്നു തുടങ്ങുന്ന പാട്ടാണ് ശ്രോതാക്കളിലൊന്നാകെ സന്തോഷവും സങ്കടവും പ്രണയവും നിറയ്ക്കുന്നത്.
റീമേക്ക് ചിത്രങ്ങളിലെ മലയാളം പാട്ടുകൾ പൊതുവേ മനുഷ്യരാരും കേൾക്കാത്തവിധം തല്ലിപ്പൊളികളാവുകയാണ് പതിവ്. എന്നാൽ ഈ പാട്ട് ആ ധാരണകളെയെല്ലാം തകർത്തുകളഞ്ഞു. രണ്ടു വീഡിയോകളിലായി യുട്യൂബിൽ ഒരു കോടി 40 ലക്ഷത്തിലേറെ തവണ ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടു.
കംപോസിംഗ്, അറേഞ്ചിംഗ് എന്നിവ നിർവഹിച്ചത് വിശാൽ ചന്ദ്രശേഖറാണ്. ആറാം വയസിൽ കീബോർഡ് വായിച്ചുതുടങ്ങുകയും പത്താം വയസിൽ ആദ്യത്തെ സോളോ ഷോ നടത്തുകയും ചെയ്ത വിശാൽ 450ലേറെ ഷോർട്ട് ഫിലിമുകൾക്കും 250 പരസ്യ ജിംഗിളുകൾക്കും ഈണമിട്ട പരിചയസന്പത്തുമായാണ് സിനിമാലോകത്തെത്തിയത്.
കണ്ണിൽ കണ്ണിൽ എന്ന പാട്ടിന് മലയാളത്തിൽ അരുണ്‍ ആലാട്ടാണ് സുന്ദരമായ വരികൾ എഴുതിയത്. കെ.എസ്. ഹരിശങ്കറിന്റെയും എസ്. സിന്ദൂരിയുടെയും ശബ്ദങ്ങളിൽ പാട്ട് സുന്ദരാനുഭവമായി മാറിയിരിക്കുന്നു.
ഇക്കൊല്ലം ഏറ്റവുമധികംപേർ കേൾക്കുകയും ഏറ്റുപാടുകയും ചെയ്ത പാട്ടിലേക്കു വന്നാൽ ആവോ ദാമാനോ എന്നൊരു വായ്ത്താരി കേൾക്കാം. അതുൽ നറുകരയും സംഘവും അത്യുത്സാഹത്തോടെ പാടിയ ആ പാട്ട് കടുവ എന്ന ചിത്രത്തിലേതാണ്.
സന്തോഷ് വർമയും ശ്രീഹരി തറയിലും ചേർന്നൊരുക്കിയ വരികൾക്ക് ഈണമിട്ടത് ജേക്സ് ബിജോയ്. ആഘോഷങ്ങൾക്ക് അലുക്കു ചാർത്തുന്നുവെന്നു വിശേഷിപ്പിക്കാം പാലാ പള്ളി തിരുപ്പള്ളി എന്ന പാട്ടിനെ. എന്നാൽ ആ ഈണം ചില്ലറ വിവാദങ്ങൾക്കുകൂടി തിരികൊളുത്തി.
മലബാറിലെ ഒരു വിഭാഗക്കാർ മരണാനന്തര ചടങ്ങിന്റെ ഭാഗമായി പാടുന്ന ആയേ ദാമാലോ എന്ന പാട്ടിന്റെ വരികൾ മാറ്റി ആഘോഷപ്പാട്ടാക്കിയെന്നായിരുന്നു ആരോപണം. പാട്ടിന്റെ സ്വത്വം വരുംകാലത്ത് ഭിന്നരീതിയിൽ അടയാളപ്പെടുത്തുമോ എന്ന ആശങ്ക പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
അതല്പം ഗൗരവത്തോടെ കാണണമെന്നു പറയാതെവയ്യ., പാട്ടാസ്വദിക്കുന്നവർക്ക് ഇതൊന്നും വിഷയമല്ലെങ്കിൽപ്പോലും. രണ്ടു ചാനലുകളിലായി യുട്യൂബിൽ ഏതാണ്ട് എട്ടു കോടി തവണയാണ് ഈ പാട്ട് പ്ലേ ചെയ്യപ്പെട്ടത്.
എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ... -സിനിമയിൽ ഇല്ലാത്ത ട്രെൻഡിംഗ് പാട്ട്. തച്ചുണ്ടാക്കിയ ചങ്ങായിമാരുടെ കഥപറഞ്ഞ തല്ലുമാലയിലെ മണവാളൻ തഗ്ഗ് എന്ന പ്രമോ സോംഗ് ഏതാണ്ടു നാലുകോടി തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു.
റീലുകളിലും റിയാക്ഷൻ വീഡിയോകളിലും പാട്ട് നിറഞ്ഞുനിൽപ്പുണ്ട്. മനുഷ്യർ എന്ന ബാൻഡ് അംഗമായ ഹിപ്ഹോപ് ഗായകൻ മുഹമ്മദ് ഫാസിൽ എന്ന ഡബ്സീയും റാപ്പർ എസ്എയും ബേബിജീനുമാണ് ഈ പാട്ടിനുപിന്നിൽ. എത്ര കേട്ടാലും പാട്ടിലുള്ള കൗതുകം നഷ്ടമാകില്ല എന്നതാണ് ഒരു പ്രത്യേകത.
ഇക്കൊല്ലത്തെ സൂപ്പർ ഹിറ്റുകളിലൊന്ന് നടൻ ശ്രീനാഥ് ഭാസിയുടെ ശബ്ദത്തിലാണ്- പറുദീസാ. മമ്മൂട്ടിച്ചിത്രമായ ഭീഷ്മപർവത്തിലേതാണ് ചുവടുകൾക്കു വേഗംകൂട്ടുന്ന ഈ പാട്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടത് സുഷിൻ ശ്യാം. എണ്‍പതുകളുടെ മൂഡാണ് പാട്ട് നൽകുന്നതെന്ന് ചിലർ പറയുന്നു.
ശ്രീനാഥ് ഭാസിയുടെ ശബ്ദത്തോടുള്ള ഇഷ്ടം പങ്കുവയ്ക്കുകയും ചെയ്യുന്നു കേൾവിക്കാർ. സുഷിൻ ശ്യാമിന്റെ ഈണത്തിനും ഗാനരംഗത്തിൽ സൗബിൻ ഷാഹിറിന്റെ ഡാൻസിനും ആരാധകരേറെ. യുട്യൂബിൽ പാട്ടു പ്ലേ ചെയ്യപ്പെട്ടത് നാലു കോടിയിലേറെ തവണയാണ്.
മൂന്നുകോടിയിലേറെ വ്യൂസുമായി ഒരു പാട്ടുപുഷ്പം വിടർന്നു നിൽപ്പുണ്ട്. അതും ഭീഷ്മപർവത്തിലേതുതന്നെ. ഉണ്ണിമേനോൻ എന്ന ഗായകന്റെ ശക്തമായ, സുന്ദരമായ തിരിച്ചുവരവാണ് രതിപുഷ്പം എന്ന പാട്ടിൽ കേട്ടത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമൊരുക്കിയത് സുഷിൻ ശ്യാം.
ഉണ്ണി മേനോന്റെ ശബ്ദംകൂടിയായപ്പോൾ ശരിക്കും 80കളിലെ ഫീൽ എന്നു സാക്ഷ്യപ്പെടുത്തുന്നു ഭൂരിഭാഗം കേൾവിക്കാരും. ലിറിക്കൽ വീഡിയോ എത്തിയപ്പോൾതന്നെ പാട്ട് ശ്രോതാക്കൾ ഹൃദയത്തിലേറ്റുവാങ്ങി. ഡാൻസർ റംസാൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഉൾപ്പെടുന്ന ഗാനരംഗം ഏറെ ശ്രദ്ധനേടി.
ഒൗസേപ്പച്ചൻ എന്ന സംഗീതസംവിധായകൻ 37 വർഷം മുന്‍പു ചെയ്തുവച്ച ഒരു പാട്ട് ഇന്നും മലയാളികൾ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിനു തെളിവാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനരംഗം. കുഞ്ചാക്കോ ബോബൻ തകർത്താടിയ ദേവദൂതർ പാടി എന്നുതുടങ്ങുന്ന പാട്ടിന്റെ ഒറിജിനൽ 1985ൽ പുറത്തിറങ്ങിയ കാതോടു കാതോരം എന്ന ചിത്രത്തിലേതാണ്.
ഒ.എൻ.വി കുറുപ്പിന്റെ അതിസുന്ദരമായ വരികൾക്ക് ഒൗസേപ്പച്ചൻ കാലത്തിനു മുന്‍പേ നടന്ന സംഗീതമാണ് നൽകിയത്. യേശുദാസിനൊപ്പം ലതികയും കൃഷ്ണചന്ദ്രനും ശബ്ദംനൽകിയ ഗാനത്തെ ഇന്നും മലയാളികൾ സ്നേഹിക്കുന്നു. ഡോണ്‍ വിൻസന്റ്, ജാക്സണ് അരൂജ എന്നിവർ ചേർന്നാണ് പാട്ടിന്റെ പുതുരൂപം ഒരുക്കിയത്. ശബ്ദം നൽകിയത് ബിജു നാരായണൻ. രണ്ടരക്കോടിയിലേറെ തവണ ഈ പാട്ട് യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടു.
ഇങ്ങനെയൊക്കെ പാട്ടിന്റെ വരികൾ എഴുതാനാകുമോയെന്ന് അത്ഭുതപ്പെടുത്തും സൂപ്പർ ശരണ്യയിലെ അശുഭ മംഗളകാരി എന്ന പാട്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ പൊളി വരികൾ. പാട്ടൊഴിഞ്ഞ ആകാശവാണി, കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ വേദന സംഹാരി എന്നൊക്കെ പാട്ടിൽ കൊണ്ടുവരാൻ സുഹൈൽ കോയ എന്ന ഗാനരചയിതാവിനേ സാധിക്കൂ!
മലയാളം റാപ്പിന്റെ ഗണത്തിൽ പെടുത്താവുന്ന കിടിലൻ ഈണം നൽകി പുതുതലമുറയിലെ ശ്രദ്ധേയനായ സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ്. ജസ്റ്റിനും സുഹൈലും ഹിറ്റ് കൂട്ടുകെട്ടാണെന്ന് ഈ പാട്ടിലൂടെ വീണ്ടും തെളിഞ്ഞു. ശരത് ചേട്ടൻപടി, മീര ജോണി എന്നിവർ ചേർന്നാണ് ഈ പാട്ടുപാടിയത്. രണ്ടരക്കോടിയോളം വ്യൂസ് ഈ പാട്ടും നേടി.
തല്ലുമാലയിൽ മുഹ്സിൻ പരാരി എഴുതി വിഷ്ണു വിജയിന്റെ സംഗീതത്തിൽ ഹരിചരണ്‍, ബെന്നി ദയാൽ, സലിം കുമാർ തുടങ്ങിയവർ പാടിയ ഓളെ മെലഡി ഒന്നരക്കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ട പാട്ടാണ്. വേറെ ലെവൽ തിയറ്റർ എക്സ്പീരിയൻസ് എന്നാണ് പാട്ടിനെക്കുറിച്ച് കേൾവിക്കാരുടെ വിശേഷണം. വരികളിലെ വ്യത്യസ്തത തന്നെയാണ് പ്രധാനം. എത്രതവണ കേട്ടുവെന്ന് ഒരുപിടിയുമില്ലെന്ന് കമന്റെഴുതിയവർ ധാരാളം.
ഒരുപാടുപേർക്ക് കംപ്ലീന്റ് എന്റർടെയ്നർ ആയിരുന്നു ബ്രോ ഡാഡി എന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം. പറയാതെ വന്നെൻ എന്ന പാട്ട് പരക്കേ സ്വീകരിക്കപ്പെട്ടു. ലക്ഷ്മി ശ്രീകുമാർ എഴുതി ദീപക് ദേവ് ഈണമിട്ടതാണ് ഈ പാട്ട്. എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനുമാണ് ശബ്ദം നൽകിയത്. എനർജി തരുന്ന, സന്തോഷം നിറയ്ക്കുന്ന പാട്ട് എന്നാണ് കേൾവിക്കാരുടെ പക്ഷം.
പുഷ്പ എന്ന മൊഴിമാറ്റ ചിത്രത്തിലെ ശ്രീവല്ലി, സാമി സാമി, വിജയിന്റെ ബീസ്റ്റ് എന്ന ചിത്രത്തിലെ ഹലമിത്തി ഹബീബോ (അറബിക് കുത്ത്) തുടങ്ങിയ പാട്ടുകൾ മലയാളത്തിലും സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇക്കൊല്ലം ഇടംനേടി. ഹൃദയം എന്ന ചിത്രത്തിലെ 2021ൽ പുറത്തിറക്കിയ പാട്ടുകളും ഇക്കൊല്ലം ഹൃദയങ്ങൾ ഏറ്റുപാടിയവയിൽ ഉൾപ്പെടും- പ്രത്യേകിച്ച് ദർശനാ എന്ന പാട്ട്. എന്തായാലും പ്രതീക്ഷയോടെ മുന്നോട്ടാണ് പാട്ടുമലയാളം.
ഹരിപ്രസാദ്
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
Latest News
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
Latest News
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
സംസ്ഥാനങ്ങളും ജില്ലകളും ഗ്രാമങ്ങളും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം സാക്ഷാത്കരിക്കപ്പെടൂ: പ്രധാനമന്ത്രി
സൂപ്പർസ്റ്റാറിനെ വരവേറ്റ് തിരുവനന്തപുരം; തലൈവർ 170 തുടങ്ങുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top