Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും കടന്നു വരട്ടെ എന്നാശംസിക്കാം.
നാട്ടുനടപ്പ് അനുസരിച്ച് സിംബാബ്വേ ശങ്കരൻ എന്നു വിളിക്കപ്പെടേണ്ടവനാണ്. ഉടലാകെ മറയ്ക്കാൻ പോന്ന വിധം മൂന്നര അടിയോളം വീതിയുള്ള ചെവികൾ, വലിയ കണ്ണുകൾ, നിവർന്നുനിന്നാൽ പതിനൊന്ന് അടിയോളം ഉയരം. ഒന്നൊടിഞ്ഞു കൂർത്ത വലത്തെ കൊന്പ്.തലയെടുപ്പോടെ നിൽക്കുന്നത് കണ്ടാൽ ഏത് പൂരപ്പറന്പിൽ നിൽക്കുന്ന കൊന്പനും ഇവനാരെടാ എന്ന മട്ടിലൊന്ന് ഇടംകണ്ണിട്ട് നോക്കും.
കാര്യമുണ്ട്, ശങ്കർ അവരെപ്പോലെ ഒരു ഇന്ത്യൻ ആനയല്ല. അവൻ തികഞ്ഞൊരു ആഫ്രിക്കൻ ആണ്. എല്ലാവിധ വന്യസൗന്ദര്യങ്ങളും ഒത്തിണങ്ങിയവൻ. എങ്കിലും ജീവിതത്തിലൊരിക്കൽ പോലും ഒരു നെറ്റിപ്പട്ടം അണിയാൻ ഭാഗ്യം ലഭിക്കാത്തവൻ. എന്തിനേറെ പറയുന്നു, അകാലത്തിൽ വേർപിരിഞ്ഞുപോയ പ്രിയതമയുടെ വിടവ് നികത്താൻ പോലും ഒരാളില്ലാതെ വെറുമൊരു കാഴ്ചബംഗ്ലാവിൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കഴിഞ്ഞു പോകുന്നവൻ. അതേ, ഡൽഹി മൃഗശാലയിൽ കാഴ്ചക്കാരുടെ മുന്നിൽ നിർവികാരനായി നിൽക്കുന്പോൾ ശങ്കർ എന്ന ആഫ്രിക്കൻ ആനയുടെ മനസൊരു ഇരുണ്ട ഭൂഖണ്ഡം പോലെയാണ്.
രണ്ടു പതിറ്റാണ്ടു മുൻപ് രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ സിംബാബ്വെ സന്ദർശിച്ചപ്പോൾ അതുവരെ ആർക്കും കിട്ടിയിട്ടില്ലാത്ത വിധം കനപ്പെട്ട ഒരു സമ്മാനം അവർ കൊടുത്തു വിട്ടു. ലക്ഷണമൊത്ത ഒരു ആഫ്രിക്കൻ ആന.
1998ൽ ഇന്ത്യയിലേക്ക് കൊണ്ടു വന്ന കരിവീരന് അന്നത്തെ രാഷ്ട്രപതിയുടെ പേര് തന്നെ നൽകി- ശങ്കർ. ഇന്ത്യയിലേക്ക് വരുന്പോൾ രണ്ടു വയസായിരുന്നു ശങ്കറിന്റെ പ്രായം. ശങ്കറിന് കൂട്ടായി ബൊംബായി എന്ന ആഫ്രിക്കൻ ഗജസുന്ദരിയും ഇന്ത്യയിലേക്ക് പോന്നു. അന്നത്തെ സിംബാബ്വെ അംബാസഡറിന്റെ ഭാര്യയുടെ പേരായിരുന്നു ബൊംബായി എന്നത്.
പക്ഷേ, ഇരുപതു വർഷം മുൻപ് ബൊംബായ് ശങ്കറിനെ വിട്ടുപോയി. അന്നു മുതൽ ഇന്നോളമുള്ള കാലം ഏകനാണ്. ഒടുവിൽ കുറച്ചേറെ നാൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശങ്കറിന്റെ ഏകാന്തവാസം അവസാനിപ്പിക്കാനും സുരക്ഷ ഉറപ്പു വരുത്താനും നിയമപരമായി വഴിയൊരുങ്ങി.
ശങ്കറിന് പറ്റിയ ഒരു ഇണയെ കണ്ടെത്തണമെന്നും എല്ലാവിധ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും കഴിഞ്ഞയാഴ്ചയാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ത്യയിലേക്ക് എത്തിക്കുന്പോൾ ശങ്കറിന് രണ്ടു വയസായിരുന്നു പ്രായം. അതനുസരിച്ച് ഇപ്പോൾ 26 വയസ് പൂർത്തിയായി നിൽക്കുന്ന യൗവ്വന യുക്തനാണ് ശങ്കർ. ഒരു ആഫ്രിക്കൻ ആനയുടെ ശരാശി ആയുസ് അറുപത് വയസു മുതൽ എഴുപത് വയസു വരെയാണ്.
ഡൽഹി മൃഗശാലയിൽ ലക്ഷ്മി എന്നും ഹീര എന്നും പേരുള്ള രണ്ട് പിടിയാനകളുണ്ട്. അവരുമായി ശങ്കറിനെ അടുപ്പത്തിലാക്കാൻ മൃഗശാല അധികൃതർ പലവട്ടം നടത്തിയ ശ്രമങ്ങൾ പാഴായിപ്പോവുകയായിരുന്നു.
ഏഷ്യൻ സുന്ദരികളോട് തനിക്ക് തീരെ അഭിനിവേശമില്ലെന്ന നയം വ്യക്തമാക്കി ആഫ്രിക്കൻ പൗരുഷം പുറം തിരിഞ്ഞു നടന്നു. മൃഗശാലയിലെ പരിശീലനം ലഭിച്ച ഇന്ത്യൻ ആനകൾ പാപ്പാന്മാരുടെ നിർദേശങ്ങൾക്കൊത്തു പ്രവർത്തിക്കുന്പോൾ ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്നു വന്ന തന്റെ താൻപോരിമ ഇനിയും അടങ്ങിയിട്ടില്ലാത്ത ശങ്കറിനെ മെരുക്കാൻ ഇത്ര വർഷമായിട്ടും കഴിഞ്ഞിട്ടില്ല. മദപ്പാട് ഇളക്കുന്ന കാലത്ത് അടക്കിനിർത്താൻ അതിലേറെ പാടാണ്.
ശങ്കറിന്റെ ഏകാന്തവാസം അവസാനിപ്പിക്കാൻവേണ്ടിയുള്ള മുറവിളികൾ വർഷങ്ങൾക്ക് മുൻപേ ഉയർന്നിരുന്നു. യൂത്ത് ഫോർ ആനിമൽ എന്ന സംഘടന ചേഞ്ച് ഡോട്ട് കോമിൽ വലിയ തോതിൽ ഓണ്‍ലൈൻ പെറ്റീഷനും പ്രചാരണവും ആരംഭിച്ചു.
തുടക്കത്തിൽ തന്നെ ശങ്കറിന് വേണ്ടിയുള്ള പരാതിയിൽ 2022 ആയപ്പോഴേക്കും 50,000 പേരാണ് ഒപ്പിട്ടത്. ആഫ്രിക്കയിലെതന്നെ ഏതെങ്കിലും വന്യജീവി സങ്കേതത്തിലേക്ക് ശങ്കറിനെ മാറ്റണം എന്നായിരുന്നു യൂത്ത് ഫോർ ആനിമൽ പ്രവർത്തകരുടെ ആവശ്യം. അത് സാധിച്ചില്ലെങ്കിൽ ഇന്ത്യയിലെതന്നെ ആനകൾക്ക് കഴിഞ്ഞു കൂടാൻ സൗകര്യങ്ങളുള്ള ഒരു വന്യജീവി സങ്കേതത്തിലേക്ക് ശങ്കറിനെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
ഒടുവിൽ ശങ്കറിനുവേണ്ടി നികിത ധവാൻ എന്ന പെണ്‍കുട്ടി ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. ഉടൻ തന്നെ അന്നത്തെ ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേലും ജസ്റ്റീസ് ജ്യോതി സിംഗും ഉൾപ്പെട്ട ബഞ്ച് കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നാഷണൽ സുവോളജിക്കൽ പാർക്ക്, സെൻട്രൽ സൂ അഥോറിറ്റി, ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ എന്നിവർക്കും നോട്ടീസ് അയച്ചു. ആ നിയമ പോരാട്ടം അന്നുമുതൽ രണ്ടു പതിറ്റാണ്ടു നീണ്ടുപോയി.
ഒടുവിൽ കേസ് ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്രശർമ, ജസ്റ്റീസ് സുബ്രഹ്മണ്യൻ ശർമ എന്നിവരുടെ ബഞ്ചിനു മുന്നിലെത്തി. ജൂലൈ ആറിനു നടന്ന വാദത്തിനിടെ ശങ്കറിനെ ഒരു കാരണവശാലും ആഫ്രിക്കയിലേക്ക് മടക്കി അയക്കുന്ന പ്രശ്നമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആനയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്ന് സെൻട്രൽ സൂ അഥോറിറ്റിക്കും ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ശങ്കറിനെ തിരിച്ച് ആഫ്രിക്കയിലേക്ക് അയക്കാൻ അനുവദിക്കില്ല. ആനയെ ഇന്ത്യയിൽതന്നെ നിർത്തും. ശങ്കർ നമ്മുടേതാണ്. അവനെ വേണ്ടവിധം നമ്മൾതന്നെ നോക്കണം എന്നാണ് കോടതി പറഞ്ഞത്. ശങ്കറിനെ സംയുക്തമായി സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇരു സമിതികളോടും നിർദേശിച്ചു.
ശങ്കറിനെ ഡൽഹി മൃഗശാലയിൽ നിന്ന് മറ്റേതെങ്കിലും വന്യജീവി സങ്കേതത്തിലേക്കോ ദേശീയ പാർക്കിലേക്കോ മാറ്റുന്ന കാര്യം പരിഗണിക്കണം. ഏറ്റവും പ്രധാനമായി കോടതി നിർദേശിച്ച ഒരു കാര്യം ആഫ്രിക്കയിൽ നിന്നുതന്നെ ശങ്കറിനൊരു ജീവിതസഖിയെ കണ്ടെത്തണമെന്നാണ്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ വഴികളും തേടാമെന്ന് സെൻട്രൽ സൂ അഥോറിറ്റി അറിയിച്ചു.
യൂത്ത് ഫോർ ആനിമൽസ് എന്ന എൻജിഒയുടെ സ്ഥാപക കൂടിയായ നികിത ധവാൻ എന്ന കൗമാരക്കാരി ശങ്കറിന്റെ കാഴ്ചബംഗ്ലാവിലെ താമസം തടവറയിലെന്ന പോലെയാണെന്നാണ് ആരോപിക്കുന്നത്.
ശങ്കറിനെ ഒരു വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയില്ലെങ്കിൽ മനസും ശരീരവും അപകടത്തിലാകും എന്നാണ് നികിതയുടെ വാദം. രാജ്യത്തെ എല്ലാ മൃഗശാലകളിലുമുള്ള ആനകളെക്കുറിച്ച് സെൻട്രൽ സൂ അഥോറിറ്റിയോട് റിപ്പോർട്ട് തേടണമെന്നും നികിത ആവശ്യപ്പെട്ടിട്ടുണ്ട്.
സെൻട്രൽ സൂ അഥോറിറ്റിയുടെ സർക്കുലർ പ്രകാരം ആനകളെ മൃഗശാലകളിൽ കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്. മാത്രമല്ല, അഥോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് ആറു മാസത്തിൽ കൂടുതൽ ആനയെ ഏകാന്തവാസം അനുഭവിപ്പിക്കുന്നതിനും വിലക്കുണ്ടെന്നും നികിതയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് വീണ്ടും ഓഗസ്റ്റ് 31ന് ഹൈക്കോടതി പരിഗണിക്കും. അതിനുള്ളിൽ ശങ്കറിന്റെ ഒറ്റപ്പെടലിനും വിരസതയ്ക്കും അറുതി വരുത്തി ഒരു ആഫ്രിക്കൻ ഗജസുന്ദരി വരുമെന്നും അവരുടെ ജീവിതം കൂടുതൽ യൗവ്വനതീക്ഷ്ണവും പ്രേമസുരഭിലവും ആകുമെന്നും പ്രതീക്ഷിക്കാം.
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും കടന്നു വരട്ടെ എന്നാശംസിക്കാം.
സെബി മാത്യു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top